Connect with us

Video Stories

ഇകഴ്ത്തപ്പെട്ടത് രാഷ്ട്രമാണ്

Published

on

ഭരണഘടന നടപ്പാക്കിത്തുടങ്ങിയതിന്റെ എഴുപതാം റിപ്പബ്ലിക്ദിന വാര്‍ഷിക തലേന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രഖ്യാപിച്ച രാജ്യത്തെ ഏറ്റവും വലിയ ഔദ്യോഗിക ബഹുമതികളായ ഭാരതത്‌നം, പത്മ പുരസ്‌കാരങ്ങളില്‍ മിക്കതും പലവിധ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. ജേതാക്കള്‍ക്ക് അഭിനന്ദനം അര്‍പ്പിക്കുമ്പോള്‍തന്നെ പുരസ്‌കാര നിര്‍ണയത്തിലെ മാനദണ്ഡങ്ങള്‍ ചില സന്ദേഹങ്ങള്‍ക്ക് കാരണമായിരിക്കുന്നുവെന്നത് ചൂണ്ടിക്കാട്ടാതെ വയ്യ. നരേന്ദ്രമോദി എന്ന പഴയ ആര്‍.എസ്.എസ്സുകാരന്‍ പ്രധാനമന്ത്രിയായിരിക്കവെ പ്രഖ്യാപിക്കപ്പെട്ട 2019ലെ ഭാരതരത്‌നം, പത്മ ബഹുമതികള്‍ ആര്‍.എസ്.എസ് പക്ഷംപിടിച്ചുള്ളതാണെന്ന ആക്ഷേപമാണ് രാഷ്ട്രസമൂഹത്തില്‍ ഉയര്‍ത്തിവിട്ടിരിക്കുന്നത്. അതുകൊണ്ടായിരിക്കണം ഇത്തവണത്തെ ഉന്നത പുരസ്‌കാരങ്ങളെക്കുറിച്ച് ‘ഭഗവത് പുരസ്‌കാരങ്ങള്‍’ എന്ന സരസമായ വിശേഷണം ഉയര്‍ന്നിരിക്കുന്നത്.
ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെ പൂര്‍വരൂപമായ ജനസംഘത്തിന്റെയും നേതാവായിരുന്ന നാനാജി ദേശ്മുഖ്, 2004ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ആസാം സ്വദേശിയും ഗായകനുമായ ഭൂപന്‍ഹസാരിക, മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി എന്നിവരാണ് രാഷ്ട്രത്തിന്റെ അത്യുന്നത സിവിലിയന്‍ ബഹുമതിക്ക് ഇത്തവണ പാത്രമായിട്ടുള്ളത്. ആദ്യ രണ്ടുപേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കപ്പെട്ടത്. വ്യക്തി വിവരണങ്ങളില്‍ നിന്നുതന്നെ ഇവര്‍ ഭാരത്‌രത്‌ന ആയതിലെ ഉള്ളുകള്ളി സുവ്യക്തമാണ്. പ്രണബ്കുമാര്‍ മുഖര്‍ജിയെ സംബന്ധിച്ച് അദ്ദേഹം മോദിയെയും ആര്‍.എസ്.എസ്സിനെയും അതിശക്തമായി വിമര്‍ശിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം. പക്ഷേ പുരസ്‌കാരത്തിന് ഈ പശ്ചിമബംഗാള്‍ സ്വദേശിയെ അര്‍ഹനാക്കിയത് അടുത്തകാലത്തായി ആര്‍.എസ്.എസ്സിനോടും നരേന്ദ്രമോദിയോടും തോന്നിയ അടുപ്പമാണെന്നകാര്യം രാഷ്ട്രീയമറിയാവുന്ന ആര്‍ക്കും മനസ്സിലാകാതിരിക്കില്ല. ഈ സങ്കുചിതരാഷ്ട്രീയം അത്യുന്നത രാഷ്ട്രപുരസ്‌കാരങ്ങളില്‍ ഉള്‍പെടുത്തിയതിലൂടെ ഇകഴ്ത്തപ്പെട്ടത് ജേതാക്കളേക്കാളുപരി രാഷ്ട്രം തന്നെയാണ്.
1954ല്‍ നടപ്പാക്കിത്തുടങ്ങിയ ഭാരതരത്‌നാപുരസ്‌കാരം രാജ്യത്തിനുവേണ്ടി മികച്ച സേവനമര്‍പ്പിച്ചവര്‍ക്കുള്ളതാണെന്നാണ് അതിന്റെ നിയമാവലിയില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നത്. അതിനെ ഏതെങ്കിലും സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി ദുര്‍വിനിയോഗിക്കുന്നത് രാഷ്ട്രത്തോടും രാജ്യത്തിന്റെ ഉന്നതമായ പാരമ്പര്യത്തോടും ചെയ്യുന്ന അനീതിയാണെന്ന കാര്യത്തില്‍ സംശയമില്ല. വര്‍ഷത്തില്‍ ഒരുതവണ ഒരാള്‍ക്ക് എന്നതാണ് ഭാരതരത്‌നയുടെ കീഴ്‌വഴക്കം.അര്‍ഹരില്ലാത്തതിനാല്‍ പ്രഖ്യാപിക്കാത്ത വര്‍ഷവുമുണ്ട്. കോടതികയറിയ സംഭവവും. 1988ല്‍ എം.ജി രാമചന്ദ്രന്റേതുപോലെ അപൂര്‍വം ഘട്ടങ്ങളില്‍ പ്രസ്തുത പുരസ്‌കാരം തര്‍ക്കത്തിന് വഴിവെച്ചിട്ടുണ്ടെങ്കിലും പൊതുവില്‍ എല്ലാത്തിനും സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഇത്തവണ പക്ഷേ അവ നല്‍കപ്പെട്ട മൂന്നു പേരെക്കുറിച്ചും നല്‍കിയതിലെ കാരണങ്ങളെക്കുറിച്ചും ഉയര്‍ന്നിരിക്കുന്ന ചോദ്യങ്ങള്‍ തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാരില്‍നിന്ന് വ്യക്തമായ മറുപടികള്‍ അര്‍ഹിക്കുന്നതാണ്. ജവഹര്‍ലാല്‍ നെഹ്‌റു, നെല്‍സണ്‍ മണ്ഡേല, മദര്‍തെരേസ, രാജഗോപാലാചാരി, ഡോ. രാജേന്ദ്രപ്രസാദ്, എസ്. രാധാകൃഷ്ണന്‍, അബുല്‍കലാംആസാദ്, ശാസ്ത്രജ്ഞന്‍ സി.വി രാമന്‍, പ്രധാനമന്ത്രിമാരായായിരുന്ന ലാല്‍ബഹദൂര്‍ശാസ്ത്രി, മൊറാര്‍ജി ദേശായ്, രാജീവ്ഗാന്ധി, രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍കലാം, ക്രിക്കറ്റ്താരം സച്ചിന്‍തെണ്ടുല്‍ക്കര്‍ തുടങ്ങി സര്‍വരാലും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തുവന്നിരുന്ന ഉന്നത വ്യക്തിത്വങ്ങള്‍ക്കാണ് മുമ്പുകാലത്ത് ‘ഭാരത്‌രത്‌നം’ നല്‍കപ്പെട്ടത്. കോണ്‍ഗ്രസിന്റെയും ഇതരക്ഷികളുടെയും ഭരണകാലങ്ങളിലൊന്നും ഇതിന്മേല്‍ കാര്യമായ തര്‍ക്കങ്ങള്‍ ഉടലെടുക്കാതിരുന്നത്് പുരസ്‌കാരം സ്വീകരിക്കുന്നവരും നല്‍കുന്നവരും കറകളഞ്ഞ വ്യക്തിത്വങ്ങളായിരുന്നുവെന്നത് കൊണ്ടായിരുന്നു.
രാഷ്ട്രപിതാവിനെ വധിക്കാന്‍ കൂട്ടുനിന്നുവെന്ന് ആരോപിക്കപ്പെടുന്നൊരു പ്രസ്ഥാനത്തിന്റെ ആസ്ഥാനത്തേക്ക് ക്ഷണിക്കപ്പെടുകയും അത് അഭിമാനപൂര്‍വം സ്വീകരിക്കുകയും ചെയ്തയാളാണ് വിരമിച്ച രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി എന്നതുതന്നെയല്ലേ ‘രാജ്യംകണ്ട മികച്ച ഭരണാധികാരി’ എന്ന് മോദിയാല്‍ വിശേഷിപ്പിക്കപ്പെടാനും ഭാരതരത്‌നമാകാനും മുഖര്‍ജിയെ കാരണമാക്കിയത്? പ്രധാനമന്ത്രിപദം ലഭിക്കാതെവന്നതിലുള്ള നൈരാശ്യമാണ് അദ്ദേഹത്തെ നാഗ്പൂരിലെത്തിച്ചത്. ഭാരതരതനം കഴിഞ്ഞാല്‍ മികച്ച ബഹുമതിയായ പത്മപുരസ്‌കാരങ്ങളിലും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പുചിഹ്നമായ പത്മത്തിന്റെ കാവിരാഷ്ട്രീയം കലര്‍ന്നിട്ടുണ്ടെന്നതിന് തെളിവാണ് പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമുള്ളപ്പോഴുള്ള പ്രഖ്യാപനങ്ങളും വ്യക്തിത്വങ്ങളും. ഒറീസ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുന്‍ സഹയാത്രികനുമായ നവീന്‍പട്‌നായിക്കിന്റെ സഹോദരി എഴുത്തുകാരി ഗീതമേത്ത പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ചതിനുപറഞ്ഞ കാരണം ഈ വോട്ടു രാഷ്ട്രീയമാണ്. മറ്റൊരു പത്മജേതാവ് ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനെ ഇല്ലാത്ത ചാരക്കേസില്‍ കുരുക്കി അപഹസിച്ചവരാണ് അദ്ദേഹത്തിനിപ്പോള്‍ പുരസ്‌കാരം നല്‍കിയതും അദ്ദേഹത്തിനുവേണ്ടി ഘോരഘേരം വാദിക്കുന്നതെന്നതും മറ്റൊരു കൗതുകമായിരിക്കുന്നു.
നാലേമുക്കാല്‍വര്‍ഷം കൊണ്ട് രാജ്യത്തെ ഉന്നത ഭരണഘടനാസ്ഥാപനങ്ങളെയും പദവികളെയും തങ്ങളുടെ സ്ഥാപിതനേട്ടങ്ങള്‍ക്കായി വിനിയോഗിച്ചവര്‍ അത്യുന്നതവും പരിപാവനവുമായ സിവിലിയന്‍ ബഹുമതികളെപോലും ഇവ്വിധം വഴിയില്‍കെട്ടിയ ചെണ്ടയാക്കിയവര്‍ക്ക് കാലം മാപ്പുനല്‍കാന്‍ പോകുന്നില്ലെന്നത് തീര്‍ച്ചയാണ്. ഭരണാധികാരികള്‍ വോട്ടുകളുടെ എണ്ണത്തിനനുസരിച്ച് വരും, പോകുമെങ്കിലും രാഷ്ട്രം എന്ന സങ്കല്‍പവും അതിലെ ജനത എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കണമെങ്കില്‍ അതിന്റെ പാരമ്പര്യവും ഭരണഘടനയും പുലരുകതന്നെ വേണം. രാഷ്ട്രശില്‍പി പണ്ഡിറ്റ് നെഹ്‌റുവിനെപോലുള്ള സ്വാതന്ത്ര്യപ്രസ്ഥാനനായകരെയും ഭരണഘടനാശില്‍പികളെയും മതന്യൂനപക്ഷങ്ങളെയും വധിച്ചവരും അവഹേളിച്ചവരും വാഴുകയും വാഴ്ത്തപ്പെടുകയും ചെയ്യുന്ന ഇന്നിന്റെ ആസുരകാലത്ത് ഇതും ഇതിലപ്പുറവും നടന്നെന്നുവരും. മോദിയുടെയും മോഹന്‍ഭഗവത്തിന്റെയും ആര്‍.എസ്.എസ്സിനെ നിരോധിച്ച കോണ്‍ഗ്രസ് നേതാവ്് സര്‍ദാര്‍പട്ടേലിനെ പ്രതിമകെട്ടി പൂജിക്കാനൊരുമ്പെടുന്നവര്‍ക്ക് ഗാന്ധിജിയും കാവിക്കളസത്തിന്റെ മേലെ അണിയാനുള്ള കാപട്യത്തിന്റെ പുറംചട്ടമാത്രം. മദര്‍തെരേസക്കല്ല ഹിന്ദുസന്യാസിമാര്‍ക്കാണ് ഭാരതരത്‌നം നല്‍കേണ്ടിയിരുന്നതെന്ന് വാദിക്കുന്ന രാംദേവിനെയും ആദിത്യനാഥിനെയും പോലുള്ളവര്‍ പണവും അധികാരവുംകൊണ്ട് വിലസുമ്പോള്‍ ഇക്കൂട്ടരെ ഇനി ദിവസങ്ങള്‍മാത്രം സഹിച്ചാല്‍ മതിയല്ലോ എന്നതാണ് പിന്നെയുള്ള കേവലാശ്വാസം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending