Connect with us

Video Stories

ചുവപ്പിനുള്ളിലെ കാവിക്കലര്‍പ്പ്

Published

on

കേരളത്തിലെ മുജാഹിദ് വിഭാഗത്തിന്റെ പ്രമുഖ പ്രഭാഷകനും മത താരതമ്യ സംവാദകനും നിച്ച് ഓഫ് ട്രൂത്ത് സ്ഥാപകനും കോഴിക്കോട് ആസ്ഥാനമായ പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ മാനേജിങ് ഡയറക്ടറുമായ മലപ്പുറം സ്വദേശി എം.എം അക്ബറിനെ ഹൈദരാബാദില്‍വെച്ച് വിമാനത്താവള എമിഗ്രേഷന്‍ വിഭാഗം പിടികൂടി കേരള പൊലീസിന് കൈമാറി അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന വാര്‍ത്ത രാജ്യത്തെ മത വിശ്വാസ സ്വാതന്ത്ര്യത്തോടും ഭരണഘടനയോടും ജനാധിപത്യ സംവിധാനത്തോടും കൂറും ബഹുമാനവുമുള്ള ഏതൊരു വ്യക്തിയിലും ഞെട്ടലുളവാക്കുന്നതാണ്. ഭരണഘടനയിലെ മൗലികാവകാശമായ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഇവിടെ നഗ്നമായി ഹനിക്കപ്പെട്ടിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് ചാര്‍ത്തപ്പെട്ട കേസിലാണ് അക്ബറിന്റെ അറസ്റ്റ്. ആസ്‌ത്രേലിയയിലെ മെല്‍ബണില്‍നിന്ന് ദോഹയിലേക്കുള്ള മാര്‍ഗമധ്യേ വിമാനത്താവളത്തില്‍ വെച്ചാണ് ശനിയാഴ്ച രാത്രി അധികൃതര്‍ ഇദ്ദേഹത്തെ പിടികൂടിയത്. കൊച്ചി നോര്‍ത്ത് പൊലീസ് അവിടെചെന്ന് കസ്റ്റഡിയിലെടുത്ത അക്ബറിനെ കോടതിയില്‍ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുകയാണ്. എന്‍.ഐ.എയും മറ്റും ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരുന്നു.
കേരളത്തില്‍ 13 സ്‌കൂളുകളുള്ള പീസ് ഇന്റര്‍നാഷണലിന്റെ കൊച്ചി തമ്മനത്തെ സ്‌കൂളില്‍ പഠിപ്പിച്ച മൂന്നാം ക്ലാസ് പാഠ പുസ്തകത്തിലെ ഒരു ഭാഗമാണ് ഈ കോലാഹലങ്ങള്‍ക്കെല്ലാം കാരണം. സി.പി.എമ്മിന്റെ പോഷക സംഘടനയായ ഡി.വൈ.എഫ്.ഐക്കാര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുകയും സംഭവത്തില്‍ കേരള പൊലീസ് രായ്ക്കുരാമാനം മത സ്പര്‍ദ ഉളവാക്കുന്ന കേസാക്കി മാറ്റുകയുമായിരുന്നു. മുംബൈയിലെ ഒരുസ്ഥാപനത്തില്‍നിന്ന് വാങ്ങിയ പുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ തങ്ങളുടെ അറിവോടെയായിരുന്നില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടും സ്ഥാപനത്തിനും അക്ബറിനുമെതിരെ കേസുമായി മുന്നോട്ടുപോകാന്‍ കേരള പൊലീസ് കാട്ടിയ തിടുക്കം സംസ്ഥാനത്ത് നിലവിലിരിക്കുന്ന മതേതരമായ തുല്യ നീതിയുടെ ലംഘനമാണെന്ന് അന്നുതന്നെ ആക്ഷേപമുണ്ടായിരുന്നു. സ്ഥാപനത്തിലെ മൂന്നു പേരെയും മുംബൈയിലെ പ്രസാധകരുടെ പ്രതിനിധികളെയും പൊലീസ് അറസ്റ്റ്‌ചെയ്തു. രാജ്യാന്തര ഭീകര സംഘടനയായ ഐ.എസിലേക്ക് ഈ സ്ഥാപനത്തില്‍ പഠിച്ചവരും അധ്യാപകരായിരുന്നവരും ചേക്കേറിയെന്നതായിരുന്നു കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയുടെ ഇടപെടലിന് കാരണമായത്. പ്രസാധകര്‍ പുസ്തകം മുഴുവനായി പിന്‍വലിക്കുകയും കേസും പൊലീസ്-എന്‍.ഐ.എ പീഡനവും ആശങ്കപ്പെട്ട് അക്ബര്‍ ദോഹയിലേക്ക് കടക്കുകയുമായിരുന്നു. രാജ്യത്ത് നിരവധി കലാപങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും കാരണഭൂതരായവര്‍ക്കൊന്നുമില്ലാത്ത വിധത്തില്‍ അക്ബറിനെ പിടികൂടുന്നതില്‍ എമിഗ്രേഷന്‍ വിഭാഗവും, ഇവരുടെ പിന്നില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പങ്കും ഉണ്ടായിരിക്കുമല്ലോ, കേരള പൊലീസ് കാട്ടിയ അമിത ആവേശമാണ് ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നീതിപീഠത്തിന് മുന്നില്‍ എത്തിയ നിലക്ക് ഏതായാലും ഇനി അക്ബറിന്റെ വിചാരണ നീതിപൂര്‍വകമായി നടക്കട്ടെ.
കഴിഞ്ഞ രണ്ടു കൊല്ലത്തോളമായി കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരുമായി ചേര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ചേട്ടന്‍ ബാവ-അനിയന്‍ ബാവ കളിച്ചുകൊണ്ടിരിക്കുകയാണെന്ന് പല തവണയായി നടന്ന സംഭവങ്ങളുടെ ഗതിവെച്ച് നിസ്സംശയം പറയാന്‍ കഴിയും. കാവി രാഷ്ട്രീയത്തിന്റെ ഫാസിസത്തെ എതിര്‍ക്കുന്നവരെന്ന വ്യാജേന നീങ്ങുമ്പോള്‍ ഭൂരിപക്ഷ സമുദായാംഗങ്ങള്‍ തങ്ങളുടെ വോട്ടു ബാങ്കില്‍നിന്ന് അകന്നുപോയാലോ എന്ന ചിന്തയിലാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അങ്ങുമിങ്ങും ഓരോ തട്ടുകൊടുക്കാന്‍ പിണറായി സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷങ്ങള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും മാരകമായതെന്ന് വിലയിരുത്തിയിട്ടുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ ചൂണ്ട ഉണ്ടാക്കിയ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനിടയില്‍ തന്നെയാണ് അക്ബറിനെ അറസ്റ്റ്‌ചെയ്ത് കാവി പ്രഭൃതികളെ സന്തോഷിപ്പിച്ചിരിക്കുന്നത്. പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തവരെ ആര്‍.എസ്.എസ്സുകാരെ വിട്ട് തുറുങ്കിലടച്ചതും മലപ്പുറത്ത് ഫൈസലും കാസര്‍കോട്ട് റിയാസ് മുസ്‌ലിയാരും കൊല ചെയ്യപ്പെട്ടപ്പോഴും ഹാദിയ എന്ന മതംമാറിയ പെണ്‍കുട്ടി സ്വന്തം വീടിനകത്ത് ആര്‍.എസ്.എസ്സുകാരാല്‍ പീഡിപ്പിക്കപ്പെട്ടപ്പോഴുമൊന്നും തരിമ്പുപോലും ഇളകാത്ത കപട മതേതരക്കുപ്പായമാണ് പിണറായിയും കോടിയേരിയുമൊക്കെ അണിഞ്ഞിട്ടുള്ളത്. വീണ്ടും നാള്‍ക്കുനാളെന്നോണം ന്യൂനപക്ഷ സമുദായത്തില്‍പെട്ട യുവാക്കള്‍ കൊല്ലപ്പെടുന്നതും ഇതേ അധികാരത്തിന്റെ തണലിലും. രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിച്ചുതന്നിട്ടുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നതിന് സാക്കിര്‍ നായിക്കിനെയും എം.എഫ് ഹുസൈനെയും ബോളിവുഡിലെ ഖാന്‍ ത്രയങ്ങളെയും പോലുള്ള കലാകാരന്മാരുടെ നേര്‍ക്കുള്ള ആക്രോശങ്ങളായും നാം കണ്ടുകഴിഞ്ഞതാണ്. ദേവസ്വം ബോര്‍ഡുകള്‍ക്ക് റിക്രൂട്ട്‌മെന്റ് ബോര്‍ഡും വഖഫ് ബോര്‍ഡിന് പി.എസ്.സിയുമെന്ന ഇരട്ടപ്പന്തിയിലും ചുവപ്പിനുള്ളിലെ കാവിക്കലര്‍പ്പ് കണ്ടു.
മത സ്പര്‍ദ വളര്‍ത്തുന്നുവെന്നു കാട്ടി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (എ) വകുപ്പാണ് അക്ബറിനും മറ്റുമെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് ന്യായീകരിക്കാമെങ്കില്‍ കേരള ഉമാഭാരതി ശശികലയും ഗോപാലകൃഷ്ണസ്വാമിയും തൊഗാഡിയയും സെന്‍കുമാറും വെള്ളാപ്പള്ളിയും ബാലകൃഷ്ണ പിള്ളയും കുമ്മനവുമൊക്കെ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പ്രകോപന പ്രസംഗങ്ങള്‍ പിണറായിയുടെ പൊലീസ് കേള്‍ക്കുന്നില്ലേ. മറ്റുള്ളവരൊക്കെ വെല്ലുവിളികളോടെ നാട്ടില്‍ സൈ്വര്യ വിഹാരം നടത്തുമ്പോള്‍ ഇതേ വകുപ്പ് ചാര്‍ത്തപ്പെട്ടവരില്‍ പിടികൂടിയത് മത പണ്ഡിതരായ ശംസുദ്ദീന്‍ പാലത്തിനെയും എം.എം അക്ബറിനെയും മാത്രവും. ഇതിനെന്ത് ന്യായമാണ് മുഖ്യമന്ത്രിക്ക് പൊതുസമൂഹത്തോടും സ്വന്തം പാര്‍ട്ടി അണികളോടു തന്നെയും പറയാനുള്ളതെന്ന് അറിയാന്‍ കൗതുകം തോന്നുന്നു. നിരവധി സംസ്ഥാനങ്ങളിലെ സ്‌കൂളുകളിലും സര്‍വകലാശാലകളിലും ശാസ്ത്ര വിരുദ്ധമായ ചരിത്ര വക്രീകരണങ്ങള്‍ വിളമ്പിക്കൊടുക്കുന്ന നരേന്ദ്രമോദിക്കും മോഹന്‍ ഭഗവതിനും മുന്നില്‍ മുട്ടുവിറക്കുന്ന പിണറായിയുടെ ‘ഊരിപ്പിടിച്ച വാളുകളുടെയും ഇന്ദ്രചന്ദ്രന്മാരുടെയും’ വീരകഥകള്‍ കേട്ടു രസിക്കാന്‍ ജനാധിപത്യ മതേതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മനസ്സില്ലെന്ന് സവിനയം ബോധ്യപ്പെടുത്തിക്കൊള്ളട്ടെ. മറിച്ച് ഭരണാസനം കാക്കാന്‍ വേണ്ടിയാണിതൊക്കെയെങ്കില്‍ അതങ്ങ് തുറന്നുപറയുന്നതല്ലേ രാഷ്ട്രീയ ഔചിത്യം ?

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending