Connect with us

Video Stories

മറഞ്ഞുപോകുന്നത് ഒരു ദിശാസൂചിക

Published

on


ധിഷണാസമ്പന്നവും കര്‍മകുശലവുമായ ജീവിതകാണ്ഡത്തിന് വിട. എം.ഐ തങ്ങള്‍ എന്ന നാലക്ഷരങ്ങള്‍ നിത്യസ്മരണയിലേക്ക് നീങ്ങിയിരിക്കുന്നു. ഇന്ത്യയിലെ മുസ്്‌ലിംകളാദി ന്യൂനപക്ഷ ജനതയുടെ ഇരുട്ടുവഴികളില്‍ കെടാവിളക്കുമായി നിലയുറപ്പിച്ച ധിഷണാപടു വിടചൊല്ലിയിരിക്കുകയാണ്. മതേതര ഇന്ത്യയുടെ അസ്തിത്വംതന്നെ ചോദ്യമുനയില്‍നില്‍ക്കുന്ന സമകാലത്ത് ശരിമാര്‍ഗമെന്തെന്ന് എഴുതിയും വരച്ചും പഠിപ്പിച്ചുതന്ന മഹാമനീഷി. അധികാരത്തിന്റെ ആടയാഭരണങ്ങളുടെയോ അജ്ഞതയുടെ അബദ്ധജാടകളുടെയോ ചമയങ്ങളില്ലാതെ ആ ധന്യജീവിതം പുതുതലമുറക്കുമുമ്പിലിതാ അസ്തമിച്ചിരിക്കുന്നു. ഇന്ത്യന്‍ മുസ്്‌ലിംകളുടെ ആശാന്യൂക്ലിയസായ മുസ്്‌ലിംലീഗിനും അതിന്റെ ജിഹ്വയായ ചന്ദ്രികക്കും രാഷ്ട്രീയപഠിതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെല്ലാമാണ് ഈവിയോഗം അപരിമേയമായ ആകുലത പകര്‍ന്നിരിക്കുന്നത്. ദിശതെറ്റാത്ത വഴികളിലൂടെ മുന്നേറാന്‍ പഠിപ്പിക്കുകയും ശീലിപ്പിക്കുകയുംചെയ്ത ദാര്‍ശനികനായകത്വം നാഥന്റെ വിളിക്ക് ഉത്തരം നല്‍കി വിട ചോദിക്കുമ്പോള്‍ ഒരിറ്റു കണ്ണീരും പ്രാര്‍ത്ഥനയും മാത്രമാണ് നമുക്കുമുന്വില്‍ ശേഷിക്കുന്നത്.
മുസ്‌ലിംലീഗ് ഉപാധ്യക്ഷന്‍, ചന്ദ്രിക പത്രാധിപര്‍ എന്നീ നിലകളില്‍ പ്രശോഭിച്ചപ്പോള്‍തന്നെ ബാല്യംമുതല്‍ തന്നില്‍ കൂടെപ്പിറപ്പുപോലെ കൊണ്ടുനടന്ന ജ്ഞാനാര്‍ത്തിയായിരുന്നു എം.ഐ തങ്ങളുടെ കൈമുതല്‍. അതുതന്നെയാണ് അദ്ദേഹത്തെ ജീവിതാന്ത്യംവരെയും മുസ്‌ലിംസമുദായത്തിന്റെയും കേരളീയ സമൂഹത്തിന്റെയും മനോമുകുരങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ നിദാനമായത്. സമുദായത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ഉലയാത്ത ദിശാസൂചികയായിരുന്നു തങ്ങള്‍. ആ തൂലികയിലൂടെ പിറന്നത് നിലയ്ക്കാത്ത ജ്ഞാനസമൃദ്ധി. അത് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പത്രപ്രവര്‍ത്തക സഹചാരികള്‍ക്കും മാത്രമല്ല, സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയുംപോലും ജീവിത-ചിന്താധാരകളില്‍ പുത്തന്‍ ദിശാബോധം പകര്‍ന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയം എങ്ങനെയായിരിക്കണമെന്ന് തങ്ങള്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ പഠിപ്പിച്ചുതന്നു. അതായിരുന്നു മുസ്‌ലിംലീഗിന്റെ സഞ്ചാരപഥവും. എണ്ണമറ്റ ക്ലാസുകളിലും ശില്‍പശാലകളിലും എം.ഐ തങ്ങള്‍ മുസ്്‌ലിംലീഗുകാര്‍ക്ക് അറിവിന്റെ വിരുന്നായി. ആശയപരമായ സന്നിഗ്ധ ഘട്ടങ്ങളില്‍ പലരും തങ്ങളിലേക്ക് നോക്കി. സ്വതസ്സിദ്ധമായ പുഞ്ചിരിയോടെ പക്വമായ മറുപടികളായിരുന്നു തിരികെ ലഭിച്ചത്. ശരീഅത്ത് വിഷയം ഉയര്‍ത്തി മുസ്്‌ലിംലീഗിനെതിരെ സി.പി.എം കാടിളക്കിയപ്പോള്‍ അതിനെ ആശയദാര്‍ഢ്യത്തോടെ നേരിട്ട് പരാജയപ്പെടുത്താന്‍ പാര്‍ട്ടിക്കും സമുദായത്തിനുമായതിനുപിന്നില്‍ താരതമ്യേന ഉയരം കുറഞ്ഞ ശരീരത്തിലെ ആ ദാര്‍ശനിക പൊക്കമായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് ഇന്ത്യന്‍ മുസ്്‌ലിംകളും മതേതര സമൂഹവുമൊന്നടങ്കം അമ്പരന്നുനിന്നപ്പോഴും ഭയക്കാതെ ശാന്തിയുടെ കിന്നരിപ്രാവുകളെ പുണരാന്‍ എം.ഐ തങ്ങള്‍ അവര്‍ക്കുമുന്നില്‍ അചഞ്ചലനായി നിന്നു. താല്‍കാലിക ഫോര്‍മുലകളായിരുന്നില്ല എല്ലാറ്റിനും അദ്ദേഹം നീട്ടിയത്. സഹസ്രാബ്ദങ്ങളുടെ ധാര്‍മികവും ഇസ്‌ലാമികവുമായ ആശയധാരയായിരുന്നു ആ മൗലികതയെ സ്വാധീനിച്ചത്. മറ്റുള്ളവരിലേക്ക് ആശയങ്ങള്‍ സന്നിവേശിപ്പിക്കുന്നതില്‍ തങ്ങള്‍ക്കുള്ള പാടവം സവിശേഷമായിരുന്നു. മുസ്‌ലിംലീഗിനോട് ആശയതലത്തില്‍ ഇ.എം.എസ് വരെ മുട്ടുമടക്കാന്‍ കാരണമായതും തങ്ങളുടെ അണുവിട തെറ്റാത്ത ജ്ഞാനസമ്പത്താലാണ്.
ചന്ദ്രികയുമായി യുവപ്രായത്തിലേ തുടങ്ങിയ ആത്മീയബന്ധമാണ് മുസ്‌ലിംലീഗിലേക്കും സി.എച്ച് ഉള്‍പ്പെടെയുള്ള നേതൃനിരയിലേക്കും തങ്ങളെ കൈപിടിച്ചുയര്‍ത്തിയത്. ബന്ധുവഴി ചെറുപ്രായത്തില്‍ ഗുജറാത്തിലെത്തിയതിലൂടെ നേടിയ ഹിന്ദി, ഉര്‍ദു ഭാഷാപാടവം അദ്ദേഹത്തിന്റെ വിജ്ഞാനതൃഷ്ണയെ വാനോളം ഉയരാന്‍ സഹായിച്ചു. കോഴിക്കോട്ടെയും മലപ്പുറത്തെയും രാഷ്ട്രീയ സംവാദങ്ങളിലെ സജീവ സാന്നിധ്യവുമായി അക്കാലത്ത്. നിരവധി ലേഖനങ്ങളിലൂടെ ചന്ദ്രികയില്‍ ആരംഭിച്ച എഴുത്ത് രണ്ടു ഡസനിലധികം കനപ്പെട്ട ഗ്രന്ഥങ്ങളിലേക്ക് എത്തിച്ചു. ആദ്യകാലത്തെ ഭാഷാശൗര്യം പതുക്കെ വഴിമാറിയെങ്കിലും ആശയ തീക്ഷ്ണത തെല്ലും ന്യൂനമായില്ല. ഉര്‍ദുവിലുള്ള പ്രാവീണ്യംമൂലം തദ്ഭാഷയിലുള്ള നിരവധി അറിവുകള്‍ കേരളീയരിലേത്തിക്കാനും തിരിച്ച് മലയാള പുസ്തകങ്ങള്‍ ഉര്‍ദുവിലേക്ക് വിവര്‍ത്തനംചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി. 1974 മുതല്‍ 83വരെ ചന്ദ്രിക പത്രാധിപസമിതിയംഗമായിരുന്ന തങ്ങള്‍ പിന്നീട് മുഴുസമയ പത്രാധിപരുമായി. പ്രധാനാധ്യാപകനായിരുന്നു ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം. ഇന്ത്യന്‍ എക്‌സ്പ്രസിലും സര്‍ക്കാര്‍ സര്‍വീസിലും എം.ഐ തങ്ങള്‍ പ്രവര്‍ത്തിച്ചു. മാപ്പിളനാട്, വര്‍ത്തമാനം പത്രങ്ങളുടെ യഥാക്രമം പത്രാധിപരും നിര്‍വാഹക പത്രാധിപരുമായി അറിവുകളും ചിന്തകളും അദ്ദേഹം മലയാളികള്‍ക്കായി പങ്കുവെച്ചു. ഗ്രന്ഥശാലാസംഘത്തിന്റെ മുഴുസമയാംഗം എന്ന പദവിയില്‍ അദ്ദേഹംപ്രകടിപ്പിച്ച താല്‍പര്യം ഗ്രന്ഥശാലാമേഖലക്ക് പുത്തന്‍ ഉണര്‍വായി. മുസ്‌ലിംസമുദായത്തിന്റെയും മതേതര വിശ്വാസികളുടെയും ഐക്യത്തിനും അദ്ദേഹം മുന്‍ഗണനനല്‍കി. സമുദായത്തിന്റെ ജിഹ്വകളായ വര്‍ത്തമാനപത്രങ്ങള്‍ കര്‍ത്തവ്യം പൂര്‍ണമായി പാലിക്കുന്നുണ്ടോ എന്ന സന്ദേഹം പലപ്പോഴും അദ്ദേഹം അടുപ്പമുള്ളവരുമായി പങ്കുവെച്ചു. സാമൂഹിക മാധ്യമങ്ങളുടെ ലോകത്ത് മഹാനായ സര്‍സയ്യിദിന്റെ മാര്‍ഗത്തില്‍ പുതുപുത്തന്‍ അറിവുകള്‍ സ്വായത്തമാക്കാന്‍ സമൂഹം തയ്യാറാകണമെന്ന് തങ്ങള്‍ ഉണര്‍ത്തി. മുസ്്‌ലിം സമുദായത്തിന്റെ സര്‍വതോമുഖമായ ഉത്തുംഗഗതിയായിരുന്നു തങ്ങളുടെ എന്നത്തെയും സ്വപനം.വരുംകാല രാഷ്ട്രീയ ഭൂമികയില്‍ എങ്ങനെയാകണം അത് നേടേണ്ടതെന്നതിന് തങ്ങളുടെ കൈപ്പടയില്‍ പതിഞ്ഞ അക്ഷരജാലകങ്ങള്‍മാത്രം മതിയാകും. എടവണ്ണ പത്തപ്പിരിയത്തെ വസതിയിലെ ഗ്രന്ഥശാലയാണ് ആ ആശയസമുദ്രം.കേവലമായ നിയാമകനൂലാമലകളേക്കാള്‍ ധാര്‍മികാധിഷ്ഠിതമായ പരിഹാരമാണ് ഇന്ത്യന്‍ മുസ്്‌ലിംകളുടെ രക്ഷക്ക് വേണ്ടതെന്നായിരുന്നു തങ്ങളുടെ രാഷ്ട്രീയ സങ്കല്‍പം. ഉത്തരേന്ത്യയിലെ ചെറ്റക്കുടിലുകളില്‍നിന്ന് ഭക്ഷണത്തിനും അറിവിനുമായി കേരളത്തിലേക്ക് എത്തിപ്പെട്ട കുരുന്നുകള്‍ അദ്ദേഹത്തെ വേദനിപ്പിച്ചത് അതുകൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിചാരധാരയിലാണ് മുസ്‌ലിംലീഗിന്റെയും കേരളത്തിലെ മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങളുടെയും പൊതുസമൂഹത്തിന്റെയും ഗമനം. ഇതുതന്നെയാണ് എം.ഐ തങ്ങള്‍ മലയാളികള്‍ക്കായി ബാക്കിവെച്ചതും ഭാവിയിലേക്കായി നാം ശിരസ്സാവഹിക്കേണ്ടതും. മുസ്‌ലിംലീഗിന്റെയും പരേതന്റെ കുടുംബത്തിന്റെയും വേദനയിലും പ്രാര്‍ത്ഥനകളിലും ഞങ്ങളും പങ്കുചേരുന്നു.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending