Video Stories
ഇന്ധന വിലയ്ക്ക് ബ്രേക്കിടേണ്ടത് ആര്?

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അധിക നികുതി വേണ്ടെന്നു വെക്കാന്‍ മനസുകാണിക്കാത്ത സംസ്ഥാന സര്‍ക്കാര്‍, രൂക്ഷമായ പ്രതിസന്ധിയുടെ തീച്ചുഴിയില്‍ എണ്ണിയൊഴിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ വില കുറക്കട്ടെ എന്ന മര്‍ക്കടമുഷ്ടി തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങളുടെ പ്രയാസം കണ്ടില്ലെന്നു നടിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ദിനംപ്രതി ഇന്ധന വില കുതിച്ചുയരുന്നത് സഞ്ചാര മേഖലയെ മാത്രമല്ല ബാധിക്കുന്നതെന്ന യാഥാര്‍ത്ഥ്യം പിണറായി സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം. പെട്രോളിനും ഡീസലിനും വില കത്തിക്കയറുന്നതനുസരിച്ച് നിത്യോപയോഗ വസ്തുക്കളില്‍ വിലവര്‍ധനവ് പ്രകടമാവുന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചാല്‍ കേരളത്തിലെ നികുതിയും കുറയുമെന്ന സംസ്ഥാന ധനകാര്യമന്ത്രിയുടെ വരട്ടുതത്വമാണ് കേരളത്തെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിക്കുന്നത്. വലിയ വായയില്‍ വിടുവായത്തം പറഞ്ഞു കേന്ദ്രം നികുതി കുറക്കുന്നതും കാത്തിരുന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വാണംപോലെ കുതിച്ചുയരുമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ഈ ഒളിച്ചുകളി തുടരുന്ന പക്ഷം വരുന്ന വര്‍ഷക്കാലം വറുതിയുടെ വറച്ചട്ടിയില്‍ കിടന്ന് വെന്തുരുകാനായിരിക്കും പൊതുജനങ്ങളുടെ വിധി. പലചരക്കുകളുടെയും പച്ചക്കറിയുടെയും വിലക്കയറ്റം രൂക്ഷമാകുന്ന മഴക്കാലത്തിനു മുമ്പേ കരുതല്‍ സ്വീകരിക്കേണ്ട സംസ്ഥാന സര്‍ക്കാറിന്റെ ഇക്കാര്യത്തിലെ നിസംഗതയാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതിഭാരത്തിലും പ്രതിഫലിക്കുന്നത്.
കേന്ദ്രത്തില്‍ ബി.ജെ.പിയും കേരളത്തിലും ഇടതുസര്‍ക്കാറും അധികാരത്തില്‍ വന്നതിനു ശേഷമാണ് പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതിയില്‍ മാറ്റമില്ലാതിരിക്കുകയും ഇന്ധന വിലവര്‍ധനവ് പിടിച്ചുകെട്ടാന്‍ കഴിയാതെ വരികയും ചെയ്തത്. പൊതുജനങ്ങളുടെ പ്രയാസമോര്‍ത്ത് പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി വേണ്ടെന്നു വെക്കാന്‍ യു.ഡി.എഫ് കാണിച്ച ആര്‍ജവം എല്‍.ഡി.എഫിന് ഇല്ലാതെപോയത് കടുത്ത ജനവഞ്ചനയാണ്. ബി.ജെ.പി സര്‍ക്കാര്‍ അടിക്കടി വില കൂട്ടുമ്പോഴെല്ലാം നികുതി കുറക്കാന്‍ തയാറല്ലെന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ തുടരുന്നത്. നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് നയത്തോട് എല്ലാ കാര്യങ്ങളിലും താദാത്മ്യപ്പെടുന്ന പിണറായി വിജയന്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനവിലും മോദി പ്രിയം പിന്തുടരുന്നുവെന്നര്‍ത്ഥം. എക്‌സൈസ് തീരുവ കുറക്കാന്‍ തയാറല്ലെന്നും സംസ്ഥാനങ്ങള്‍ വേണമെങ്കില്‍ നികുതി കുറക്കട്ടേയെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ വില വര്‍ധനവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ സംസ്ഥാനങ്ങളെ നികുതി കുറക്കാന്‍ നിര്‍ബന്ധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിന് വഴങ്ങേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ പിടിവാശിയാണ് പൊതുജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നത്. കേന്ദ്രം അടിക്കടി എക്‌സൈസ് തീരുവ കൂട്ടയതു മാത്രമാണ് വില കൂടാന്‍ കാരണമെന്നും സംസ്ഥാന സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ല എന്നുമാണ് ധനകാര്യമന്ത്രി തോമസ് ഐസക് ഇവ്വിഷയകമായി ന്യായം നിരത്തുന്നത്. ഇത് തത്വത്തില്‍ സര്‍ക്കാറിന്റെ കഴിവുകേട് ഏറ്റുപറയുന്നതും പൊതുജനങ്ങളുടെ പ്രയാസങ്ങളെ പുച്ഛത്തോടെ കാണുന്നതുമാണ്. അധികാരത്തില്‍ കയറിയതിനു ശേഷം ഇതേ പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാറിന് പ്രായോഗിക ബുദ്ധിയേക്കാള്‍ പ്രധാനം പ്രതിസന്ധികളില്‍ പിന്തിരിഞ്ഞോടുന്ന കുബുദ്ധിയാണെന്ന് എല്ലാ കാര്യങ്ങളിലുമെന്ന പോലെ ഇന്ധന വിലയുടെ കാര്യത്തിലും വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയാധികാരം കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമല്ലാത്തതിനാല്‍ വില്‍പ്പന നികുതി വേണ്ടെന്നു വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമെ ഇപ്പോഴത്തെ പ്രശ്‌നത്തിന് പരിഹാരമാകൂ. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും വില്‍പ്പന നികുതി ഈടാക്കുന്നുണ്ടെന്നു പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ കടിച്ചുതൂങ്ങുന്നത്. മദ്യത്തിന്റെയും ഇന്ധനത്തിന്റെയും നികുതിയാണ് സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗമെന്ന ധനകാര്യ മന്ത്രിയുടെ കാര്‍ക്കശ്യമാണ് മാറിച്ചിന്തിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കാത്ത ഘടകങ്ങളിലൊന്ന്. അതിനാല്‍ പിണറായി സര്‍ക്കാറിന്റെ കാലത്ത് രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഏഴില്‍ താഴെ സംസ്ഥാനങ്ങള്‍ മാത്രമാണ് പെട്രോളിന് കേരളത്തേക്കാള്‍ നികുതി ഈടാക്കുന്നത്. ആന്ധ്രയും തെലങ്കാനയും കഴിഞ്ഞാല്‍ രാജ്യത്ത് ഡീസലിന് കൂടുതല്‍ നികുതി ചുമത്തുന്നതും കേരളമാണ്. ഇതു കാരണം കഴിഞ്ഞ വര്‍ഷം 6899 കോടി രൂപയാണ് സംസ്ഥാനത്തിന്റെ വാറ്റ് വരുമാനം.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സമയത്ത് 4515 കോടി രൂപയില്‍ നിന്നാണ് പിണറായി സര്‍ക്കാര്‍ ഈ വര്‍ധനവുണ്ടാക്കിയത്. സംസ്ഥാന സര്‍ക്കാറിന് മേനി ചുളിയാതെ കിട്ടുന്ന വരുമാനമായിട്ടു പോലും ഈ അധിക നികുതി വേണ്ടെന്നു വെക്കാന്‍ ധൈര്യപ്പെടാത്തത് ഭരണപരാജയത്തിന്റെ കുഴിയില്‍ വീണു കിടക്കുന്നതു കൊണ്ടാണ്. മറ്റു വരുമാന മാര്‍ഗങ്ങള്‍ വഴിമുട്ടി നില്‍ക്കുകയും ഭരണകൂടം നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ‘കത്തുന്ന പുരയുടെ ഊരുന്ന കഴുക്കോല്‍ ലാഭം’ എന്ന കാഴ്ചപ്പാടിലാണ് പിണറായി സര്‍ക്കാര്‍.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പെട്രോള്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ ലിറ്റിന് 78.38 രൂപയാണ് വില. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡീസല്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള നമ്മുടെ സംസ്ഥാനം ലിറ്റര്‍ ഡീസലിന് ഈടാക്കുന്നത് 71.38 രൂപയും. പെട്രോളിന് നികുതി ഇനത്തില്‍ 17.59 രൂപ സംസ്ഥാനത്തിനും എക്‌സൈസ് തീരുവയായി കേന്ദ്രത്തിന് 19.48 രൂപയും കിട്ടുന്നു. ഡീസലിന് കേന്ദ്ര തീരുവ 15.33 രൂപയും സംസ്ഥാന നികുതി 13.20 രൂപയുമാണ്. ഇതിനു പുറമെയാണ് കേരളത്തില്‍ പെട്രോളിനും ഡിസലിനും ലിറ്ററിന് ഒരു രൂപ അധിക വില്‍പ്പന നികുതി ചുമത്തുന്നത്. ഇതുകൂടി കണക്കിലെടുത്താല്‍ ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് കേരളത്തിന് 18.59 രൂപയും ഡിസലിന് 14.20 രൂപയുമാണ് ലഭിക്കുന്നത്. പൊതുജനങ്ങളെ പിഴിഞ്ഞെടുത്ത് കുത്തക മുതലാളിമാരുടെ കീശ വീര്‍പ്പിക്കുമ്പോള്‍ ഒരു കാര്യം സര്‍ക്കാര്‍ ഓര്‍ക്കുന്നതു നന്ന്. ഇനിയും പകല്‍ക്കൊള്ള തുടര്‍ന്നാല്‍ പൊതുജനങ്ങളുടെ പ്രതിഷേധാഗ്നി കത്തിയാളാന്‍ പെട്രോളും ഡീസലും തന്നെ മതിയായ കാരണമായി ഭവിക്കും.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി
-
kerala3 days ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി
-
kerala3 days ago
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന് അറസ്റ്റില്‍
-
News3 days ago
ആക്സിയം-4 ദൗത്യം: പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍