Connect with us

Video Stories

ഹാരിസണ്‍ കേസില്‍ പുറത്തായ ഒത്തുകളി

Published

on

കേരളത്തിലെ ആറു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മുപ്പത്തെട്ടായിരത്തോളം ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് കേരള സര്‍ക്കാരും ഹാരിസണ്‍ മലയാളം ലിമിറ്റഡും തമ്മില്‍ നടന്നുവന്ന കേസില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി കേരളത്തിന് അപമാനകരവും ഒപ്പം സങ്കടകരവുമാണ്. ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളിലായി സംസ്ഥാനത്തിന്റെ വിലപ്പെട്ട ഭൂമി കൈവശപ്പെടുത്തിയ കമ്പനി പല വിധ രീതിയില്‍ നിയമത്തിലെ പഴുതുകളുപയോഗപ്പെടുത്തി തങ്ങളുടേതാക്കി മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. റവന്യൂരേഖകള്‍ പ്രകാരം ഭൂമിയുടെ ഉടമസ്ഥത ഹാരിസണ്‍ മലയാളം കമ്പനിക്കാണെന്നതിന് തെളിവുണ്ടെന്നും അതിന്മേല്‍ നടപടിയെടുക്കാന്‍ സിവില്‍ കോടതിക്ക് മാത്രമേ അധികാരമുള്ളൂവെന്നുമാണ് സുപ്രീംകോടതിയിലെ രോഹിംടണ്‍ എസ്.നരിമാന്‍, ഇന്ദുമല്‍ഹോത്ര എന്നിവരുടെ വിധി. ഇത് കേരളത്തിന്റെ പൊതുതാല്‍പര്യത്തിനും നിയമ നടപടികള്‍ക്കും വലിയ ആഘാതമായിരിക്കുകയാണ്. സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഈ ദു:സ്ഥിതിക്ക് വഴിവെച്ചതെന്ന് സുതരാം വ്യക്തമാകുകയാണ്. കഴിഞ്ഞ ഏപ്രില്‍പത്തിനാണ് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസില്‍ ഹാരിസണ്‍ മലയാളം കമ്പനിക്ക് അനുകൂലമായ വിധി കേരള ഹൈക്കോടതി പ്രഖ്യാപിച്ചത്. മതിയായ പര്യാലോചനകളും നിയമവശങ്ങള്‍ വേണ്ടത്ര പരിശോധിക്കാതെയും കോടതിയുടെ മുന്നില്‍ ചെന്നതിനാലായിരുന്നു സര്‍ക്കാരിനെതിരായി വിധിയുണ്ടായത്. ഇതുസംബന്ധിച്ച പ്രത്യേകാനുമതി ഹര്‍ജിയില്‍ ഹൈക്കോടതിയുടെ അതേവിധിതന്നെ സ്ഥാപിക്കുകയാണ് തിങ്കളാഴ്ച രാജ്യത്തെ ഉന്നത നീതിപീഠം ചെയ്തിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ അപ്പീല്‍ വലിയ പരിശോധനകള്‍ കൂടാതെ തന്നെ തള്ളിയിരിക്കുകയാണ്. കേരളത്തിലെ ആദിവാസികളും ദരിദ്രരുമടക്കമുള്ള ഭൂരഹിത ജനവിഭാഗങ്ങള്‍ക്ക് കിടപ്പാടം പോലും അന്യമായിരിക്കെയാണ് ഏക്കര്‍ കണക്കിന് ഭൂമി സംസ്ഥാനത്തിന്റെ പല ജില്ലകളിലായി സ്വകാര്യ കമ്പനി കൈവശം വെച്ചിരിക്കുന്നത് എന്നത് നഗ്നമായ നീതിനിഷേധവും സാമാന്യമര്യാദകളുടെ ലംഘനവുമാണ്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ അന്നത്തെ ലാന്റ്‌റവന്യൂ കമ്മീഷണറായിരുന്ന എം.ജി രാജമാണിക്യമാണ് റവന്യൂ സ്‌പെഷ്യല്‍ ഓഫീസറെന്ന നിലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ മുപ്പത്തെട്ടായിരത്തോളം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി അറിയിച്ചത്. മതിയായ വിവരങ്ങള്‍ ശേഖരിച്ചശേഷമായിരുന്നു ഇത്. ഇതിനെതുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു കമ്പനി. സ്വകാര്യ വ്യാവസായിക ആവശ്യത്തിന് വേണ്ടിയാണ് ആദ്യ കാലത്ത് വിദേശ കമ്പനിയായിരുന്ന ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഇത്രയും ഏക്കര്‍ഭൂമി പാട്ടത്തിനെടുത്തിരുന്നത്. ഇതിനുശേഷം കാലങ്ങളായി കൃത്രിമ രേഖകള്‍ ചമച്ചും മറ്റും രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ച് സ്വന്തമായി കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. സര്‍ക്കാരിന്റെ റവന്യൂ ഭൂമിയായി പരിഗണിച്ച് ആവശ്യക്കാര്‍ക്ക് പതിച്ചുനല്‍കുന്നതിനായാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി പ്രഖ്യാപിച്ചത്. കമ്പനി കോടതിയെ സമീപിച്ചപ്പോള്‍ ഇതിനായി സ്‌പെഷ്യല്‍ ഗവ. പ്ലീഡറായി യു.ഡി.എഫ് സര്‍ക്കാര്‍ സുശീലഭട്ടിനെ നിയമിക്കുകയും ചെയ്തിരുന്നു. വിഷയം സംബന്ധിച്ച് നല്ല ഗ്രാഹ്യവും താല്‍പര്യവുമുള്ള വ്യക്തി എന്ന നിലയിലാണ് ഭട്ടിന് നിയമോപദേശക പദവി നല്‍കിയത്. എന്നാല്‍ 2016ല്‍ അധികാരത്തില്‍വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഭട്ടിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍തന്നെ ചില ദുസ്സൂചനകള്‍ മണത്തിരുന്നു. ഹാരിസണ്‍ മുതലാളിമാരെ സഹായിക്കാനാണ് ഇടതുപക്ഷത്തിന്റെയും വിശിഷ്യാ സി.പി.എമ്മിന്റെയും നീക്കമെന്നായിരുന്നു പ്രധാന ആരോപണം. കഴിഞ്ഞ ദിവസത്തെ വിധിയോടെ ഈ ആരോപണം ശരിയാണെന്ന് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്.
1957ലെ കേരള ഭൂ സംരക്ഷണനിയമമനുസരിച്ചാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ റവന്യൂ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക മാത്രമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. 2007ല്‍ ഉന്നതതല സമിതിയും അതിനടുത്തവര്‍ഷം ജസ്റ്റിസ് മനോഹരന്‍ സമിതിയും സര്‍ക്കാരിനാണ് ഭൂമിയുടെ ഉടമസ്ഥാവകാശമെന്നും അതിനാല്‍ സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് ശിപാര്‍ശ ചെയ്യുകയായിരുന്നു. ഇതനുസരിച്ചാണ് പിന്നീടുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഷയത്തില്‍ നിലപാട് സ്വീകരിച്ചതും നിയമ നടപടിയുമായി മുന്നോട്ടുപോയതും. ഹാരിസന്റെ രേഖകളില്‍ അപര്യാപ്തതകളുണ്ടെന്നും ഇത്രയും ഭൂമിക്ക് കമ്പനി അവകാശികളല്ലെന്നുമുള്ള വാദമാണ് കേരള സര്‍ക്കാരിന് വേണ്ടി ഇപ്പോള്‍ ഉന്നയിച്ചതെങ്കിലും ഉന്നത കോടതി ഈ വാദങ്ങള്‍ തള്ളുകയായിരുന്നു. മതിയായി കാര്യങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടുത്താതെ ആകാശത്ത് വടിയെറിഞ്ഞ രീതിയിലുള്ള അലക്ഷ്യവാദമുഖങ്ങളാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിന് വിനയായതെന്നാണ് കരുതേണ്ടത്. സംസ്ഥാന സര്‍ക്കാരും ഹാരിസണ്‍ കമ്പനിയും തമ്മില്‍ വല്ല ഒത്തുകളിയും അകത്തളങ്ങളില്‍ നടന്നിട്ടുണ്ടോ എന്നു മാത്രമേ ഇനി പുറത്തുവരേണ്ടതുള്ളൂ.
ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും വാദമുഖങ്ങളില്‍ കേരള സര്‍ക്കാര്‍ അഭിഭാഷകര്‍ ജാഗ്രത പുലര്‍ത്താതിരുന്നതിനെതിരെ സുശീലഭട്ട് അടക്കമുള്ള വിദഗ്ധര്‍ വരെ രംഗത്തുവന്നുകഴിഞ്ഞു. കണ്ണൂരിലെ ഓട്ടോഡ്രൈവര്‍ ചിത്രലേഖക്ക് യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ചു സെന്റ് ഭൂമി തിരിച്ചെടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാണിച്ച രാഷ്ട്രീയമെങ്കിലും ഹാരിസണ്‍ കാര്യത്തില്‍ എന്തുകൊണ്ടുണ്ടായില്ലെന്നാണ് ജനങ്ങളും ചോദിക്കുന്നത്. പലവിധ സ്വകാര്യ എസ്റ്റേറ്റുകളായി ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തികളിന്നും ചായത്തോട്ടം പോലുള്ള വ്യാവസായിക ആവശ്യത്തിനും അതുവഴി കൊള്ളലാഭം കൊയ്യുന്നതിനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളം പോലുള്ള പുരോഗമന ഭൂമികയില്‍ കയ്യേറിയിരിക്കുന്നത്. കേരള ഭൂ പരിഷ്‌കരണ നിയമത്തിലെ 15 ഏക്കര്‍ ഭൂമിയെന്ന സ്വകാര്യ വ്യക്തിയുടെ പരിധി ബാധകമല്ലാത്തതാണ് തോട്ടങ്ങളുടെ പേരിലെ ഈ പകല്‍കൊള്ളക്ക് കാരണം. പല സ്വകാര്യ ചായത്തോട്ടങ്ങളും റവന്യൂഭൂമിയിലാണെന്ന റിപ്പോര്‍ട്ടുകളും പാട്ടക്കരാര്‍ ലംഘനവും ചൂണ്ടിക്കാട്ടപ്പെട്ടിട്ടും അവയൊന്നും ഇനിയും സര്‍ക്കാരിന് മുതല്‍കൂട്ടാനാകുന്നില്ലെന്ന വസ്തുതയുടെ മറുവശംകൂടിയാണ് തിങ്കളാഴ്ചയോടെ കൂടുതല്‍ വികൃതമായി പുറത്തുവന്നിരിക്കുന്നത്. നാഴികക്ക് നാല്‍പതുവട്ടം തൊഴിലാളി വര്‍ഗ സ്‌നേഹവും ചൂഷണ വിരോധവും ആലപിക്കുന്ന കമ്യൂണിസ്റ്റുകളുടെ മൂന്നാര്‍ കയ്യേറ്റക്കാരുടെ കാര്യത്തിലൊക്കെയുള്ള പരസ്യമായ നിലപാടുമതി ഇതിന്റെയൊക്കെ പിന്നിലെ തിരശീല വകഞ്ഞുമാറ്റപ്പെടാന്‍.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending