Connect with us

Video Stories

പ്രളയാനന്തര കേരളം കെട്ടിപ്പടുക്കുമ്പോള്‍

Published

on

തൊണ്ണൂറ്റി നാലു കൊല്ലം മുമ്പ് സംഭവിച്ച കേരള രൂപീകരണത്തിന് മുമ്പുള്ള പ്രളയത്തേക്കാള്‍ മാരകമായ വിപത്തുകളാണ് ഇക്കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കേരളം നേരിട്ട മഹാപ്രളയം. മുല്ലപ്പെരിയാര്‍ അണക്കെട്ട് മാത്രമാണ് മലവെള്ളത്തെ തടഞ്ഞുനിര്‍ത്താനായി അന്ന് കേരളത്തിനും തമിഴ്‌നാട്ടിനും ഇടയിലുണ്ടായിരുന്നതെങ്കില്‍ 44 നദികളിലായി 39 അണക്കെട്ടുകളാണ് കേരളത്തിന് ഇന്നുള്ളത്. പ്രളയത്തിനിടെ ഇവയെല്ലാം തുറന്നുവിടേണ്ടിവന്നു. ഒറ്റയടിക്ക് സംഭവിച്ച മഹാപേമാരിയും അണക്കെട്ടുകള്‍ തുറന്നുവിട്ടതും കാരണം കേരളത്തിന്റെ നാലിലൊന്ന് പ്രദേശം വെള്ളത്തിനടിയിലമര്‍ന്നു. ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട് തുടങ്ങിയ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിലും തൃശൂര്‍, കൊല്ലം, എറണാകുളം, ആലപ്പുഴയിലേതടക്കം വെള്ളപ്പൊക്കത്തിലുമായി അഞ്ഞൂറോളം പേരാണ് മരണമടഞ്ഞത്. അനൗദ്യോഗിക കണക്കനുസരിച്ച് അമ്പതിനായിരത്തോളം കോടി രൂപയുടെ നാശനഷ്ടം നേരിട്ടു. വീട്, കൃഷി, കച്ചവടം, വ്യവസായം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലായി ഉണ്ടായ നാശനഷ്ടം വിവരണാതീതമാണ്. ഇവിടെ നിന്നാണ് നമുക്ക് കേരളം കെട്ടിപ്പടുക്കേണ്ടത്. ഇതിന് എന്തെല്ലാമാണ് മലയാളികള്‍ക്ക് ചെയ്യാന്‍ കഴിയുക എന്ന് പരിശോധിക്കുന്നത് പ്രളയശേഷം ആലോചിക്കേണ്ട സുപ്രധാന വിഷയമാണ്.
എണ്ണൂറോളം കിലോമീറ്റര്‍ നീളവും 65 കിലോമീറ്റര്‍ ശരാശരി വീതിയുമുള്ള നമ്മുടെ കൊച്ചു സംസ്ഥാനത്തിന് താങ്ങാന്‍ പറ്റുന്ന രീതിയിലാണോ നാം ഇതുവരെയായി ഈ ഭൂമിയില്‍ കെട്ടിപ്പടുത്തതൊക്കെയും എന്നാണ് പുനരധിവാസത്തിന്റെയും പുനര്‍നിര്‍മാണത്തിന്റെയും ഘട്ടത്തില്‍ സൂക്ഷമമായി പര്യാലോചിക്കേണ്ടത്. പല വിധത്തിലുള്ള നിര്‍ദേശങ്ങള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ ഇതിനകം ഉയര്‍ന്നുവന്നുകഴിഞ്ഞു. അതില്‍ ചിലത് നിയമസഭയിലും പുറത്തുമായാണ് വന്നിട്ടുള്ളത്. സഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്ന ആഗസ്റ്റ് 30ന് മുന്‍മുഖ്യമന്ത്രികൂടിയായ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത്, നമ്മുടെ നിര്‍മാണ സംസ്‌കാരം പുനരാലോചനക്ക് വിധേയമാക്കേണ്ടതുണ്ടെന്നാണ്. മൂന്നാറടക്കമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഇനിയും ഇപ്പോഴത്തെ രീതിയിലുള്ള നിര്‍മാണങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചു. അതിന് മറുപടിയെന്നോണം ഭരണ കക്ഷിയിലെ തന്നെ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ പറഞ്ഞത്. പ്ലം ജൂഡി പോലുള്ള റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ് നല്‍കിയതുകൊണ്ട് പ്രളയം തടയാനാകില്ലെന്നാണ്. പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞത്, പുരോഗമന പ്രവര്‍ത്തനങ്ങള്‍ കാരണമല്ല പ്രളയം ഉണ്ടായതെന്നായിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ എവിടെയും തൊടാതെയുള്ള നിര്‍ദേശങ്ങള്‍.
മൂന്നാര്‍ ദൗത്യത്തിലും പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്ക് കാര്യത്തിലുമൊക്കെ സി.പി.എം തന്നെയാണ് യഥാക്രമം രണ്ടിനെയും പാരവെച്ചതും പ്രോല്‍സാഹിപ്പിച്ചതുമെന്ന് ആര്‍ക്കും ഓര്‍മയിലുണ്ടാകും. കാട്ടിനകത്ത് ഉരുള്‍പൊട്ടിയത് നിലംനികത്തിയതുകൊണ്ടാണോ എന്ന ചുവയിലാണ് മുന്‍മന്ത്രി തോമസ്ചാണ്ടി സംസാരിച്ചത്. അപ്പോള്‍ പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന് ആദ്യം വേണ്ടത് ഭരണക്കാരില്‍ നിന്നുതന്നെയുള്ള ഏകസ്വരമാണ്. ഇത് ഉണ്ടാകുമെന്ന് ഇന്നത്തെ നിലയില്‍ ആലോചിക്കാന്‍പോലും കഴിയില്ല. ഇവിടെയാണ് പരിസ്ഥിതി വിദഗ്ധരും പരിസ്ഥിതി-പൗരാവകാശ പ്രവര്‍ത്തരും പ്രകൃതി സ്‌നേഹികളും ഭാവി കേരളത്തെ മുന്നില്‍കണ്ടുകൊണ്ട് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. അതില്‍ സുപ്രധാനമായിട്ടുള്ളത്, കേരളത്തെ താങ്ങിനിര്‍ത്തുന്ന ലോകത്തെ തന്നെ അത്യപൂര്‍വ സസ്യ ജന്തു ജാലങ്ങളുടെ കലവറയായ പശ്ചിമഘട്ട മലനിരകളെ സംരക്ഷിച്ചുകൊണ്ടുള്ള പുനര്‍നിര്‍മാണമാണ്. പശ്ചിമഘട്ടത്തിലെ നിലവിലുള്ള ക്വാറികള്‍ക്ക് പുറമെ പുതിയവക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഇതിനകം ഉത്തരവിട്ടുകഴിഞ്ഞു. ഇവിടങ്ങളില്‍ ജലത്തെയും ഉരുള്‍പൊട്ടലിനെയും മുന്‍കൂട്ടിക്കാണാതെയുള്ള വീട്, സഥാപന നിര്‍മാണം അടിയന്തിരമായി നിര്‍ത്തിവെക്കണം. വയനാട്ടില്‍ ഒരു ബസ്സ്റ്റാന്റുതന്നെ നിന്ന നില്‍പില്‍ താണു പോയത് നാം പരിശോധിക്കണം. പുഴകളുടെ സ്വാഭാവികമായ ഒഴുക്കിന് തടയിടുന്ന ഒരുവിധ നിര്‍മാണവും പാടില്ലെന്നതിന് പാഠമാണ് ചെറുതോണി പട്ടണം നോക്കിയിരിക്കെ പ്രളയത്തില്‍ അപ്രത്യക്ഷമായ കാഴ്ച. കുന്നിടിച്ച് മണിമാളികകള്‍ പണിയുന്നവനും ഓലക്കുടിലില്‍ കഴിയുന്ന കുടുംബവും പ്രളയത്തിന് ഇരയായി എന്നത് നേരു തന്നെ. പക്ഷേ ഇതിന് കാരണക്കാര്‍ രണ്ടാമത് പറഞ്ഞവരേക്കാള്‍ ആദ്യം പരാമര്‍ശിക്കപ്പെട്ടവരാണ്. എന്തു ചെയ്തും പ്രകൃതിയെ നശിപ്പിച്ച് കാശുണ്ടാക്കാനുള്ള ആര്‍ത്തിക്ക് സര്‍ക്കാര്‍ വിചാരിച്ചാല്‍ നിയമം വഴി കടിഞ്ഞാണിടാന്‍ കഴിയും. ഇതിനുദാഹരണമാണ് ഇപ്പോള്‍ ഭാരതപ്പുഴയോരത്ത് ആരംഭിച്ചിരിക്കുന്ന അനധികൃത മണല്‍ വാരല്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടക്കുകയോ ഒത്താശ ചെയ്യുകയോ ചെയ്യുന്നതാണ് ദുരന്തം വീണ്ടും വിളിച്ചുവരുത്തുന്നത്. മലകളെ ഞാന്‍ ഭൂമിക്ക് ആണിയാക്കിവെച്ചിരിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആനും മനുഷ്യന്റെ അജൈവ ശരീരമാണ് പ്രകൃതി എന്ന് ജര്‍മന്‍ ചിന്തകന്‍ കാള്‍ മാര്‍ക്‌സും പറഞ്ഞത് രണ്ടു ഭാഷയിലാണെങ്കിലും സന്ദേശം ഒന്നുതന്നെ. പ്രകൃതി മനുഷ്യ സസ്യജാലങ്ങള്‍ക്കാണെന്നത് ശരിതന്നെ. എന്നാല്‍ പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്നു തിന്നുന്നതുപോലെയാകും അതിനെ അമിതമായി ചൂഷണം ചെയ്താലെന്ന് നാം തിരിച്ചറിയണം. കേരളത്തില്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ മഴ വര്‍ഷിക്കപ്പെട്ട ഈ പ്രളയ കാലത്ത് താരതമ്യേന കുറഞ്ഞ-400 കോടി രൂപ- നാശനഷ്ടമാണ് പാലക്കാട് ജില്ലയിലുണ്ടായിട്ടുള്ളതെന്ന പാഠം നാം പഠിക്കണം. കേരളത്തിന്റെ ഈ നെല്ലറയിലെ പാടശേഖരങ്ങളായിരുന്നു അമിത വെള്ളത്തെ തടഞ്ഞുനിര്‍ത്തി താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുക്കിവിട്ടത്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് മാധവ് ഗാഡ്ഗില്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി പരിശ്രമിക്കാന്‍ നാം തയ്യാറാകണം. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച കസ്തൂരിരംഗന്‍ കരടു വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളും ഇനിയെങ്കിലും നമ്മുടെ വിവേക ബുദ്ധിക്ക് പാത്രമാകണം. അപ്പോള്‍ മാത്രമേ കേരളത്തിന് വരാനിരിക്കുന്ന തലമുറകളെ നാം അഹങ്കരിക്കുന്നതുപോലെ ഈ ദൈവത്തിന്റെ സ്വന്തം ഭൂമിയില്‍ അവശേഷിപ്പിക്കാന്‍ കഴിയൂ. അതിനുള്ള ഇച്ഛാശക്തിയാണ് കാലം ഓരോ കേരളീയനോടും ആവശ്യപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending