Connect with us

Video Stories

ഉന്‍ എന്ന ഉദാത്ത മാതൃകയും അച്ചുതണ്ടില്‍ പിടയുന്ന ചൈനയും

Published

on

ശാരി പിവി

ഉത്തര കൊറിയന്‍ ഏകാധിപതിയും ഇടക്കിടെ മിഥുനം സിനിമയിലെ നെടുമുടിവേണുവിന്റെ കഥാപാത്രമായ ചേര്‍കോടകന്‍ സ്വാമിയെ പോലെ ഇപ്പം പൊട്ടിക്കും ഇപ്പം പൊട്ടിക്കുമെന്ന് പറഞ്ഞ് മിസൈല്‍ വിട്ടു കളിക്കുകയും ചെയ്യുന്ന കിം ജോങ് ഉന്‍ ആണ് ഈയിടെയായി കേരളത്തിലെ ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ റോള്‍ മോഡല്‍. ഇടുക്കി നെടുംകണ്ടത്ത് ഏരിയാ സമ്മേളനത്തില്‍ കിങ് ജോങ് ഉന്നിന്റെ പടം വെച്ച് പാര്‍ട്ടി സമ്മേളനം വിളംബരം ചെയ്ത സഖാക്കള്‍ക്കു പിന്നാലെ ഉന്നിനെ പിന്തുണച്ച് സാക്ഷാല്‍ രണ്ട് ചങ്കുണ്ടെന്ന് പറയപ്പെടുന്ന മുഖ്യനും രംഗത്തു വന്നിരുന്നു. അമേരിക്കയെ മികച്ച രീതിയില്‍ നേരിടുന്നത് ഉന്നാണെന്നായിരുന്നു മുഖ്യന്റെ കണ്ടെത്തല്‍. എന്നാല്‍ പോയിപ്പോയി ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി ബാലകൃഷ്ണ സഖാവും മാതൃകപുരുഷനെ കണ്ടെത്താന്‍ ഇതേ പാതയില്‍ തന്നെയാണ്.
ഉത്തര കൊറിയന്‍ ഏകാധിപതി സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കുള്ള ഫണ്ട് സൈന്യത്തിനു വേണ്ടി ചെലവാക്കുന്നതാണ് ബാലകൃഷ്ണ സഖാവിനെ ഹടാദാകര്‍ഷിച്ചത്. ഏതാണ്ട് കേരളത്തിലും ക്ഷേമ പദ്ധതികള്‍ക്കുള്ള ഫണ്ടുകളൊക്കെ സ്വാഹയാണല്ലോ ഇപ്പോള്‍. കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരായിരുന്നവരുടെ പെന്‍ഷന്‍ ഫണ്ട് കാണാനില്ലാത്തതിനാല്‍ ഇതിനോടകം തന്നെ സഖാക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു രക്തസാക്ഷി ഉണ്ടായിക്കഴിഞ്ഞു. സംഗതി പൊതു ഗതാഗത സംവിധാനത്തിന്റെ അപ്പോസ്തലന്‍മാരാണെന്ന് നടിക്കുന്നുണ്ടെങ്കിലും അണാ പൈ ഇനി കെ.എസ്.ആര്‍.ടി.സിക്ക് അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലാഭമുണ്ടാക്കാന്‍ കെ.എസ്.ആര്‍.ടി.സി സ്വന്തം വഴി തേടണമത്രേ!.
രാജ്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികള്‍ക്കുള്ള പണമെടുത്തു സൈനിക ശേഷി വര്‍ധിപ്പിക്കുന്നതെന്ന ലോകത്തിനു തന്നെ മാതൃകയായ ഗവേഷണ പ്രബന്ധം കോടിയേരി സഖാവ് കായംകുളത്ത് പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് അറിയിച്ചത്. എന്തായാലും കൊടിയേരിയുടെ ചരിത്ര ബോധത്തെ എന്തു കൊണ്ടും നാം മാനിക്കണം. കാരണം ലോകത്ത് ഇന്നുവരെ ആരും കണ്ടെത്താത്ത അത്യപൂര്‍വ സംഭവമാണ് കോടിയേരി കണ്ടെത്തിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഉത്തര കൊറിയക്കു മാത്രമല്ല പാര്‍ട്ടി സെക്രട്ടറിയുടെ പിന്തുണ. വിപ്ലവം തോക്കിന്‍ കുഴലിലൂടെയെന്നു പറഞ്ഞ് പതിനായിരങ്ങളെ കശാപ്പ് ചെയ്ത മാവോയുടെ നാടിനും കോടിയേരിയുടെ ആദരമുണ്ട്. ഈയിടെ കൃസ്ത്യന്‍ പള്ളി ബുള്‍ഡോസര്‍ വെച്ച് തകര്‍ത്ത ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഏതാണ്ട് കോടിയേരിയെ പോലെ വലിയ ചരിത്ര നിര്‍മാതാക്കളാണ്. കൃസ്തുവിന്റെ തിരുരൂപം പള്ളിയില്‍ വെച്ചിട്ട് വല്യ കാര്യമൊന്നുമില്ലെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്. പകരം നിലവിലെ ചൈനീസ് പ്രസിഡന്റായ ഷീ ജിന്‍ പിങിന്റെ പടം വെക്കുന്നതാണ് നല്ലതു പോലും. കാരണം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്കമിട്ട് നിരത്തുന്നുണ്ട്. കൃസ്തു പട്ടിണി മാറ്റുന്നില്ല, റേഷന്‍ നല്‍കുന്നില്ല, നിങ്ങള്‍ക്കു വേണ്ടി ഭരണം നടത്തുന്നില്ല.
ഇതെല്ലാം നല്‍കുന്നത് ഷീ ജിന്‍ പിങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാറാണ് അതിനാല്‍ ഇനി മുതല്‍ കൃസ്തു ഔട്ട് ഷീ ജിന്‍ പിങ് ഇന്‍. ഇത്രയൊക്കെ മഹത്തരവും ഉദാത്തവുമായ മാതൃക അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ചൈനക്കെതിരെ അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും അടങ്ങുന്ന അച്ചു തണ്ട് രൂപപ്പെട്ടുവരികയാണെന്നാണ് കോടിയേരി സഖാവ് കണ്ടെത്തിയിരിക്കുന്ന മറ്റൊരു മഹാല്‍ഭുതം. പാവം ചൈനയെ ഈ അച്ചുതണ്ടുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണത്രേ.
സമാധാനത്തിന്റെ വെള്ളരിപ്രാവുകളായ സാക്ഷര കേരളത്തിലെ കുട്ടി സഖാക്കള്‍ വി.ടി ബല്‍റാം എം.എല്‍.എക്കെതിരെ നടത്തുന്ന ഹാലിളക്കവും നാവു പിഴുതല്‍ പോലുള്ള കലാപരിപാടികളൊന്നും ഈ നാലു രാജ്യങ്ങളും ചൈനക്കെതിരെ ചെയ്തിട്ടില്ലെങ്കിലും പണ്ട് ഇന്ത്യാ ചൈന യുദ്ധ കാലത്ത് ചൈനക്കൊപ്പം നിലയുറപ്പിച്ചവരുടെ പിന്‍ഗാമികള്‍ക്ക് വല്ലാത്ത കുണ്ഠിതവും സര്‍വോപരി ദുഃഖവുമുണ്ട്. മുന്‍ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി തങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ലെന്നു ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ് ബാലകൃഷ്ണ സഖാവിനെ പുളകിതനാക്കിയത്.
മാത്രമല്ല, വേറൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റേതെങ്കിലും രാജ്യം ശ്രമിച്ചാല്‍ മൗനം പാലിക്കില്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട് പോലും. ഇതിന്റെ ഫലമായി ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ ഒരുങ്ങുന്നു. ചൈനക്കെതിരെ ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് അച്ചുതണ്ടു രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. ചൈനയെ പ്രതിരോധിക്കാനുള്ള സാമ്രാജ്യത്വ ഇടപെടല്‍ വര്‍ധിച്ചു വരികയാണെന്നുമാണ് കോടിയേരി സഖാവ് പരിഭവിക്കുന്നത്.
ഇന്ത്യയില്‍ അരുണാചല്‍ പ്രദേശ് എന്നു പറയുന്ന ഒരു സംസ്ഥാനത്തെ ബാലകൃഷ്ണ സഖാവിന്റെ ഈ ഇഷ്ട തോഴന്‍മാര്‍ അംഗീകരിക്കുന്നില്ലെന്നത് പാവത്തിന് അറിയുമോ എന്തോ? ഇന്ത്യന്‍ മണ്ണില്‍ ഇടക്കിടെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ഭൂമി കയ്യേറുന്നത് സാക്ഷാല്‍ ചൈനയാണ് സഖാവെ ആ രാജ്യത്തെ എതിര്‍ക്കുകയല്ലാതെ പാലൊഴിച്ച് താലോലിക്കാനാകുമോ. മുംബൈ ഭീകരാക്രമണം, പത്താന്‍കോട്ട് ഭീകരാക്രമണം തുടങ്ങി ഇന്ത്യന്‍ മണ്ണില്‍ ഭീകരാക്രമണം നടത്തിയതിന്റെ പേരില്‍ ഹാഫിസ് സഈദിനെ പോലുള്ള ഭീകരരെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനം പാകിസ്താനു വേണ്ടി ഇതേ ചൈന ഒന്നല്ല, രണ്ടല്ല. മൂന്നു തവണയാണ് യു.എന്നില്‍ വഴിമുടക്കിയത് സഖാവേ. ഇന്ത്യക്കു പാകിസ്താനില്‍ നിന്നെന്നപോലെ തതുല്യമായ രീതിയില്‍ ഭീഷണി ഒളിഞ്ഞും തെളിഞ്ഞും സംഭാവന ചെയ്യുന്ന രാജ്യത്തെ എതിര്‍ക്കുന്നതില്‍ എന്താണാവോ പാര്‍ട്ടി സെക്രട്ടറിക്ക് ഇത്ര വിഷമം.
അതോ ഇനി വി.ടി ബല്‍റാം എം.എല്‍.എയെ പോലെയുള്ളവര്‍ക്കെതിരെ എറിയാനുള്ള ചീമുട്ട ചൈനീസ് സഖാക്കള്‍ പാര്‍ട്ടി ഓഫീസില്‍ എത്തിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ടോ? ചോറിവിടെയും കൂറവിടെയും എന്നത് പണ്ടെ കമ്മ്യൂണിസ്റ്റുകാരെ കുറിച്ച് ആരോപിക്കുന്നത് ഇമ്മാതിരി യമണ്ടന്‍, ഉട്ടോപ്യന്‍ കണ്ടെത്തലുകളുമായി അതാതു കാലത്തെ പാര്‍ട്ടി നേതാക്കള്‍ വരുന്നതിനാല്‍ തന്നെയാണ്. സഖാക്കളുടെ ആദ്യകാല നേതാവിനെതിരെ ആരോപണമുന്നയിച്ചവരെ ചീമുട്ട എറിയുകയും വഴിയില്‍ തടയുകയും പതിവ് കലാപരിപാടിയായ ഭീഷണിയുമൊക്കെ ഉന്നയിക്കുന്നതിനേക്കാളും വലിയ വിവരക്കേടാണ് പാര്‍ട്ടി നേതാവിന്റെ ഈ ചൈന സ്‌നേഹമെന്ന് പറയാതെ വയ്യ. വിവരക്കേടാവാം പക്ഷേ അതൊരു അലങ്കാരമായി കൊണ്ടു നടക്കരുത് ബ്ലീസ്.

ലാസ്റ്റ് ലീഫ്:
പാസ്‌പോര്‍ട്ട് അഡ്രസ് സ്ഥിരീകരിക്കാനുള്ള രേഖയായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രം. നിറം മാറുന്നതിനനുസരിച്ച് ഗുണവും മാറണമല്ലോ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending