Connect with us

Video Stories

ട്രംപിനോളം നീളുന്ന ഗാന്ധി നിന്ദ

Published

on

‘വലിയ തോതിലുള്ള പ്രതിഷേധങ്ങളും പോരാട്ടവുമൊക്കെയായി ഇന്ത്യ മുമ്പ് ഭിന്നിച്ചിരുന്നു. ഇദ്ദേഹം (നരേന്ദ്രമോദി) അതിനെയൊക്കെ ഇല്ലാതാക്കി രാജ്യത്തെ ഒരുമിപ്പിച്ചുനിര്‍ത്തി. ഒരു പിതാവിനെ പോലെ. ഒരുപക്ഷേ ഇദ്ദേഹത്തിന് ഇന്ത്യയുടെ പിതാവാകാന്‍ കഴിഞ്ഞേക്കും’. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലാണ്, വിടുവായനെന്ന് ഇതിനകം ലോകം വിശേഷിപ്പിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച മോദിയെക്കുറിച്ച് മേല്‍പരാമര്‍ശം നടത്തിയത്. അഹിംസയുടെയും ശാന്തിയുടെയും അപ്പോസ്തലനായി ലോകം ഇന്നും വാഴ്ത്തുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ് ആധുനിക ഇന്ത്യയുടെ മഹാത്മാവും രാഷ്ട്രപിതാവും. എന്നാല്‍ വികാരതീവ്രവും പരിപാവനവുമായ ഇന്ത്യക്കാരുടെ ഈ വിശ്വാസത്തെ തച്ചുടക്കുന്നതായി ട്രംപിന്റെ മേല്‍പ്രസ്താവന.

ഇതര രാഷ്ട്ര നേതാക്കള്‍ അതിഥിയായി എത്തുമ്പോള്‍ അവര്‍ക്കുമേല്‍ പ്രശംസാവാചകങ്ങള്‍ ചൊരിയുന്നത് ഒരു രാജ്യത്തിന്റെ സാമാന്യമര്യാദയാകാം. എന്നാല്‍ അതിഥി രാജ്യത്തിനുതന്നെ അപമാനകരവും പ്രകോപനപരവുമായ പ്രസ്താവന നടത്തി ആ രാഷ്ട്രത്തലവനെ സുഖിപ്പിക്കുക എന്നത് നാളിതുവരെ ഒരു രാഷ്ട്രനേതാവും ചെയ്തതായി കേട്ടറിവില്ല. അതാണ് ട്രംപിന്റെയും ഇന്ത്യയുടെയും കാര്യത്തില്‍ അപകടകരമാംവിധം ഇവിടെ സംഭവിച്ചിരിക്കുന്നത്.

ഒരു ജനാധിപത്യ നേതാവിന് വേണ്ടാത്ത എല്ലാവിധ കൊള്ളരുതായ്മകളും പേറുന്ന ട്രംപിനെ സംബന്ധിച്ച് വിടുവായത്തം സ്വാഭാവികമായിരിക്കാമെങ്കിലും, ഇന്ത്യന്‍ പ്രധാനമന്ത്രി ഈ പ്രസ്താവന കേട്ട് അതില്‍ ആത്മഗതമായ സുഖം അനുഭവിക്കുകയും അതിനെ ഇന്ത്യന്‍ ജനതയുടെ വലിയ നേട്ടമായി അവതരിപ്പിക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് സഹിക്കുക. മോദിയുടെ വാക്കുകളില്‍ ഇതുവരെയും മഹാത്മാഗാന്ധിയെ അവമതിക്കുന്ന ട്രംപിന്റെ പ്രസ്താവനയെ അപലപിച്ചതായോ നേരിയ തോതിലെങ്കിലും നീരസം പ്രകടിപ്പിച്ചതായോ ട്രംപിനെ തിരുത്തിയതായോ അറിവില്ല.

മാത്രമല്ല, മോദിയുടെ അടുത്തയാളും പ്രധാനമന്ത്രിയുടെ ഓഫീസ്‌കാര്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായ ജിതേന്ദ്രസിങ് ചെയ്തത് ട്രംപിനെക്കാളും കടന്ന കൈയായിപ്പോയി. ഇന്ത്യക്കാരെല്ലാം മോദിയില്‍ അഭിമാനം കൊള്ളുന്നവരാണെന്നും അതുകൊണ്ട് ട്രംപ് ഇന്ത്യയുടെ പിതാവായി മോദിയെ വിശേഷിപ്പിച്ചതിനെ എതിര്‍ക്കുന്നവര്‍ ഇന്ത്യക്കാരല്ലെന്നുമാണ് ജിതേന്ദ്രയുടെ വാദം. എന്തുമാത്രം മണ്ടത്തരമാണ് ഒരു കേന്ദ്ര മന്ത്രിയില്‍നിന്ന് രാജ്യത്തിന് കേള്‍ക്കേണ്ടിവന്നിരിക്കുന്നത്. വാക്കുകളില്‍ തെറ്റുകള്‍പറ്റുന്നത് പ്രാസംഗികര്‍ക്ക് സ്വാഭാവികം. എന്നാല്‍ അത് തിരുത്തുന്നതിനുപകരം അതില്‍പിടിച്ച് ശരിയെന്നും എല്ലാവരുമത് ശരിവെക്കണമെന്നും ശഠിക്കുന്നവരെ എന്തുപറയാനാണ്. ഇന്ത്യന്‍ ജനതയുടെ വിവേകത്തെയും വികാര വിചാരങ്ങളെയും സ്വാതന്ത്ര്യ പോരാട്ടത്തെയും രാഷ്ട്ര ബോധത്തെയും ദേശസ്‌നേഹത്തെയുമൊക്കെയാണ് മോദിയുടെ മന്ത്രിപുംഗവന്‍ ഈയൊരു പ്രസ്താവനയിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്.

രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന് ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് ആ മഹാമനീഷിയെ മറ്റൊരു രാജ്യത്തുവെച്ച് അപമാനിക്കുന്നതിന് ഒരു പ്രധാനമന്ത്രി കൂട്ടുനിന്നിരിക്കുന്നതെന്നതില്‍ ഓരോ ഇന്ത്യക്കാരനും ലജ്ജിച്ചുതലതാഴ്ത്തുകയേ നിവൃത്തിയുള്ളൂ. ഐക്യരാഷ്ട്രസഭാ സന്ദര്‍ശനത്തിനിടെ രാഷ്ട്രപിതാവിന്റെ പ്രതിമക്കുമുന്നില്‍ വിവിധ രാഷ്ട്രനേതാക്കള്‍ സമാധാനത്തിന്റെ പ്രതീകാത്മകമായി ലോക ഗോളം മോദിക്ക് സമ്മാനിച്ചതും ഇതേ അവസരത്തിലായിരുന്നു. അവിടെയൊന്നും ഗാന്ധിജിയുടെ അപദാനങ്ങളെക്കുറിച്ച് ഒരു വാക്കുപോലും പറയാന്‍ നമ്മുടെ പ്രധാനമന്ത്രി സമയംകണ്ടെത്തിയില്ല എന്നിടത്താണ് ഗാന്ധിജിയുടെ ഘാതകപാരമ്പര്യം പേറുന്നവരുടെ തനിനിറം പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി അര്‍ധനഗ്നനായി അഹോരാത്രം പോരാടുമ്പോള്‍ അതിനെ പിന്നില്‍നിന്ന് കുത്തിയ പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരന്‍ ഇന്ത്യയുടെ പിതാവാകുന്നതെങ്ങനെയാണ്! ഗാന്ധിജിക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ഭത്‌സനങ്ങളെയെല്ലാം സഹനത്തിന്റെ ആ മഹാമേരുവിനെപോലെ സമാധാനപ്രിയരായ ഇന്ത്യന്‍ ജനതയും സഹിച്ചേക്കാം.

ഇതേ ട്രംപ് തന്നെയാണ് കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ ഉഭയകക്ഷിയിലൊതുങ്ങിയ പരിഹാരം എന്ന ചിരകാല നയത്തെ അടിക്കടി പരിഹസിച്ചുകൊണ്ടിരിക്കുന്നതും. കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് മാധ്യസ്ഥത വഹിക്കാമെന്ന് കഴിഞ്ഞ ദിവസംപോലും ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ നിലപാട് ലോകത്തെല്ലായിടത്തുമെന്നതുപോലെ ഇന്ത്യയെയും പാക്കിസ്താനെയും തമ്മിലടിപ്പിച്ച് മേഖലയില്‍ സ്വന്തം ഇടംനേടുക എന്നതാണെന്ന് അറിയാത്തവരുണ്ടാകില്ല. അതുകൊണ്ടാണ് പണ്ഡിറ്റ് നെഹ്‌റുവിന്റെ കാലംതൊട്ടേ നാം അമേരിക്കയുമായി അകന്ന് റഷ്യയുമായി വിശാല സഹകരണം സ്ഥാപിച്ചത്. ഇന്ന് പാക്കിസ്താന് ചൈനയുടെ പിന്തുണ കിട്ടുന്നതിന് പകരമായി അമേരിക്കയെ നാം കൂട്ടുപിടിക്കുമ്പോള്‍ സംഭവിക്കാനിരിക്കുന്നത് ദക്ഷിണപൂര്‍വേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുകയും അതുവഴി അന്താരാഷ്ട്ര തലത്തില്‍ നാം ഒറ്റപ്പെടുകയും ചെയ്യുമെന്നതാണ്. ചൈനയും റഷ്യയും തമ്മിലുള്ള അമേരിക്ക വിരുദ്ധ ചേരിയെയും കണ്ടില്ലെന്നുനടിക്കാനുമാവില്ല.

അഫ്ഗാനിസ്ഥാനില്‍ പാക്കിസ്താന്റെ സഹായം അമേരിക്കക്ക് ആവശ്യമുള്ളപ്പോള്‍ വിശേഷിച്ചും.മോദിയുടെ ട്രംപ് സ്തുതിയില്‍ കണ്ട മറ്റൊന്ന് രണ്ടാം തവണകൂടി (അബ്കി ബാര്‍) ട്രംപ് സര്‍ക്കാര്‍ എന്ന അദ്ദേഹത്തിന്റെ പരസ്യപ്രഖ്യാപനമാണ്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മറ്റൊരു രാജ്യത്തെ ഭരണകൂടത്തിന്‌വേണ്ടി വോട്ടുപിടിക്കുന്നതിനെതിരെയും വലിയ രോഷമാണ് രാജ്യത്തെങ്ങുമുയര്‍ന്നത്. മോദിയുടെ കശ്മീര്‍, അസം പൗരത്വ നയങ്ങളെയും ന്യൂനപക്ഷ നരഹത്യകള്‍ക്കെതിരെയും വലിയ പ്രതിഷേധമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുമൊക്കെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്താകട്ടെ വലിയൊരു ജനത പട്ടിണിയിലേക്ക് നീങ്ങുന്ന ദുര്‍ഘടാവസ്ഥ. ഇതിനൊന്നും പരിഹാരം നിര്‍ദേശിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ ചെയ്യാതെയാണ് കോടികള്‍ തുലച്ചുള്ള മോദിയുടെ അമേരിക്കന്‍ മാമാങ്കവും ട്രംപ് സ്തുതിയും, ട്രംപിന്റെയും മോദി മന്ത്രിയുടെയും ഗാന്ധിനിന്ദയും. മുടിയനായ പുത്രനെയാണോ പിതാവെന്ന് വിളിക്കേണ്ടത്?

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending