Connect with us

Video Stories

ഇന്ത്യ നീട്ടുന്ന പാഠം കേരളം തിരിച്ചറിയണം

Published

on

രാജ്യത്തെ രണ്ട് സംസ്ഥാന നിയമസഭകളിലേക്കും വിവിധ സംസ്ഥാനങ്ങളിലായി 51 നിയമസഭാസ്ഥാനങ്ങളിലേക്കും നടന്ന വോട്ടെടുപ്പ് ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ വലിയ രാഷ്്ട്രീയചൂണ്ടുപലകയായിരിക്കുകയാണ്. വര്‍ഗീയതയും തീവ്രദേശീയതയും അയല്‍പക്ക വിദ്വേഷവും ആക്രമണോല്‍സുകതയുംകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ട് വാരിക്കൂട്ടാമെന്ന വ്യാമോഹത്തിന് കനത്തതിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് അഞ്ചു മാസംമുമ്പ് നടന്ന പതിനേഴാം ലോക്‌സഭാഫലം പകര്‍ന്നുതന്നത്. 543ല്‍ 57 സീറ്റുകളിലേക്ക് ഒരുകാലത്തെ ഏറ്റവും വലിയ ഭരണകക്ഷി ഒതുങ്ങിപ്പോകുകയായിരുന്നു അന്ന്. എന്നാല്‍ പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പാണ് വ്യാഴാഴ്ചത്തെ ഫലങ്ങള്‍ വിളിച്ചുപറയുന്നത്. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാന നിയമസഭകളിലേക്ക് കഴിഞ്ഞ നിയമസഭയിലേക്കാള്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരിക്കുന്നു.

ബി.ജെ.പിക്ക് അതിന്റെ പ്രധാനമന്ത്രിയും ദേശീയാധ്യക്ഷനും ഉള്‍പെടെയുള്ളവര്‍ പ്രചണ്ഡപചാരണം നടത്തിയിട്ടുപോലും ഇരുസംസ്ഥാനങ്ങളിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. മഹാരാഷ്ട്രയില്‍ കഴിഞ്ഞ തവണ 288ല്‍ 230 സീറ്റ് നേടിയ ബി.ജെ.പി-ശിവസേനാസഖ്യം ഇത്തവണ 160ലേക്ക് ഒതുക്കപ്പെട്ടു. ഹരിയാനയില്‍ 90 ല്‍ 75 എന്ന ലക്ഷ്യവുമായി പ്രചാരണംനടത്തിയ ബി.ജെ.പിക്ക് ഭരണം തുടരാനാകുമോ എന്നകാര്യം സംശയമാണ്. 40 സീറ്റ് മാത്രമാണ് കേന്ദ്ര ഭരണകക്ഷിക്ക് ഡല്‍ഹിയുടെ മൂക്കിനുമുന്നില്‍ നേടാനായിരിക്കുന്നത്. വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ മിക്കതിലും കോണ്‍ഗ്രസും ബി.ജെ.പിയും അവരവരുടെ സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഗുജറാത്തിലുള്‍പെടെ പലയിടത്തും വിചാരിച്ച മുന്നേറ്റം ബി.ജെ.പിക്ക് തുടരാനായില്ല.

ഇത് കാണിക്കുന്നത് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍നിന്ന് വഴുതിമാറി പാക്കിസ്താനെതിരെയും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയും വായ്ത്താരി അടിച്ചതുകൊണ്ട് ജനവിശ്വാസം വീണ്ടെടുക്കാനാകില്ല എന്ന നഗ്നസത്യമാണ്. തെരഞ്ഞെടുപ്പിന് തൊട്ടുതലേന്നാണ് ബാലക്കോട്ട് മാതൃകയില്‍ പാകിസ്താന്‍ അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ ആക്രമിച്ച് ഇന്ത്യന്‍ സൈന്യം പത്തിലധികം പേരെ കൊലപ്പെടുത്തിയതായി കരസേനാമേധാവി ബിപിന്റാവത്ത് പതിവില്ലാത്തവിധം അറിയിച്ചത്. ഇതില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. എന്നാല്‍ ഇതൊന്നുമല്ല, പെട്രോളിയം ഉത്പന്നങ്ങളുടെയും നിത്യോപയോഗ വസ്തുക്കളുടെയും വിലക്കയറ്റവും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും വ്യാപകമായ തൊഴില്‍ നഷ്ടവുമൊക്കെയാണ് ജനങ്ങള്‍ പോളിങ്ബൂത്തുകളിലേക്ക് പോകുമ്പോള്‍ ഓര്‍ത്തതെന്നാണ് ഫലങ്ങളോരോന്നും വെളിപ്പെടുത്തുന്നത്.

ഈ പ്രചാരണ രീതികൊണ്ട് അവര്‍ക്ക് മുമ്പത്തേതിലും വലിയ തിരിച്ചടി നേരിട്ടതായാണ് കേരളത്തിലെയും അനുഭവം. മഞ്ചേശ്വരത്ത് 2016ല്‍ 89 വോട്ടുമാത്രം ഭൂരിപക്ഷത്തില്‍ യു.ഡി.എഫിലെ (മുസ്്‌ലിംലീഗ്) സ്ഥാനാര്‍ത്ഥി പി.ബി അബ്്ദുറസാഖ് വിജയിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 7293 വോട്ടുകള്‍ക്കാണ് പാര്‍ട്ടിയുടെ എം.സി ഖമറുദ്ദീന് മിന്നും വിജയം സാധ്യമായത്. മണ്ണിന്റെ മകനാണെന്നും വിശ്വാസിയാണെന്നും ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന സൂപ്രീംകോടതി വിധിയോട് യോജിപ്പില്ലെന്നും പറഞ്ഞ ഇടതുപക്ഷത്തിന്റെ ശങ്കര്‍റേ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ ശങ്കര്‍റേയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തുവന്നിട്ടും ബി.ജെ.പിയുടെ ‘ബി ടീം’ കളിയെ വോട്ടര്‍മാരിലെ ബഹുഭൂരിപക്ഷവും പുച്ഛിച്ചുതള്ളി.

ഇതുപോലെതന്നെയാണ് എറണാകുളം, അരൂര്‍ മണ്ഡലങ്ങളിലെയും ഇടതിന്റെ അവസ്ഥ. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ്.എന്‍.ഡി.പി യോഗവുമായി ചങ്ങാത്തമുണ്ടാക്കി സമുദായ വോട്ടുകള്‍ സമാഹരിക്കാമെന്ന തന്ത്രത്തിലാണ് കോന്നിയിലും വട്ടിയൂര്‍ക്കാവിലും സി.പി.എമ്മിന് വിജയിക്കാനായത്. മറ്റൊന്ന് ഇരുമണ്ഡലത്തിലും ബി.ജെ.പിയുടെ വോട്ടുകളില്‍ വന്ന വന്‍ ചോര്‍ച്ചയാണ്. വട്ടിയൂര്‍ക്കാവില്‍ 17000 ത്തോളം വോട്ടുകള്‍ ബി.ജെ.പിക്ക് കഴിഞ്ഞതവണത്തേതില്‍നിന്ന് അപ്രത്യക്ഷമായപ്പോള്‍ കോന്നിയിലും 2016നെ അപേക്ഷിച്ച് ബി.ജെ.പി വോട്ടില്‍ ചോര്‍ച്ചയുണ്ടായി. ഇത് കാണിക്കുന്നത് ബി.ജെ.പിയുമായി സി.പി.എം വോട്ടുകച്ചവടം നടത്തിയെന്ന യു.ഡി.എഫ് നേതൃത്വത്വത്തിന്റെ ആരോപണം ശരിയാണെന്നാണ്.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ഇത്തവണ യു.ഡി.എഫിന് ലഭിച്ചുവെന്നതാണ് യു.ഡി.എഫിന്റെ അഞ്ചില്‍ മൂന്ന് എന്ന വിജയത്തെ കുറച്ചുകാട്ടാന്‍ സി.പി.എം പ്രയോഗിക്കുന്ന തന്ത്രം. നാഴികക്ക് നാല്‍പത് വട്ടം മതേതരത്വം പറയുന്നവരാണ് മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും കോന്നിയിലുമൊക്കെ ഈ നെറികെട്ട ജാതിരാഷ്ട്രീയം കളിച്ചത്. മഞ്ചേശ്വരത്തും അരൂരിലും എറണാകുളത്തുമൊന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് ഇത്തരം ജാതിഗിമ്മിക്കുകളെ നോക്കിയായിരുന്നില്ല. എറണാകുളത്ത് ലത്തീന്‍സമുദായാംഗത്തെ നിര്‍ത്തുകവഴി ആ സമുദായത്തിന്റെ വോട്ട് സമാഹരിക്കാമെന്ന ഇടതിന്റെ വ്യോമോഹം വോട്ടര്‍മാരുടെ ബുദ്ധിപരമായ തീരുമാനത്തിലൂടെ വെള്ളത്തിലായി. എന്നിട്ടാണ് ഇപ്പോള്‍ എന്‍.എസ്.എസ് പിന്തുണയെ യു.ഡി.എഫിനെ ജാതീയമായി അധിക്ഷേപിക്കാനുള്ള വടിയായി സി.പി.എം പ്രയോജനപ്പെടുത്തുന്നത്. വേശ്യയുടെ ചാരിത്ര്യപ്രസംഗമാണ് ഇതിലുംഭേദം.

അതേസമയം, പാലായിലെയും മഞ്ചേശ്വരത്തെയും മരണംമൂലം ഒഴിവുവന്ന സീറ്റുകളും മറ്റ് മൂന്നു സീറ്റുകളും ഉള്ളം കയ്യിലുണ്ടായിരുന്നിട്ടും ഇത്തവണ നാലില്‍ മാത്രം വിജയിക്കാനായത് യു.ഡി.എഫിനെ സംബന്ധിച്ച് ആത്മപരിശോധന നടത്തേണ്ട ഗൗരവമായ വിഷയമാണ്. മഞ്ചേശ്വരത്തെ കുപ്രചാരണങ്ങളെ കടത്തിവെട്ടി യു.ഡി.എഫ് ഗംഭീര വിജയം നേടിയതും അരൂരിലെ അര നൂറ്റാണ്ടത്തെ ഇടതുകോട്ട ഷാനിമോളിലൂടെ തകര്‍ക്കാനായതും വലിയ അഭിമാനസ്തംഭങ്ങളാണെങ്കിലും വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും തോല്‍വികള്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഗാഢമായി പരിശോധിക്കണം. വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിനും 2021ലെ നിയമസഭാതെരഞ്ഞെടുപ്പിനുംമുമ്പുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയിക്കാനായെങ്കിലും ഇനിയുള്ള സെമി, ഫൈനല്‍ മല്‍സരങ്ങള്‍ കൈപ്പിടിയിലാക്കണമെങ്കില്‍ നേതാക്കള്‍ തമ്മില്‍ ഉള്ളുതുറന്നുള്ള ചര്‍ച്ചകള്‍ ഉണ്ടായേതീരൂ. മേയിലെ 19 ലോക്‌സഭാസീറ്റുകളിലെയും 124 നിയമസഭാസീറ്റിലെയും വിസ്മയ വിജയത്തിന്റെ ശോഭ ജനാധിപത്യ കക്ഷികളുടെ ഈ വെള്ളിത്തുരുത്തില്‍ വെറും അഞ്ചു മാസത്തിനകം മങ്ങാനിടയായെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട എല്ലാവര്‍ക്കുമാണ്. ഒത്തൊരുമവഴി നേടിയ ഹരിയാനയിലെ മുന്നേറ്റം കേരളത്തിനും പാഠമാകട്ടെ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending