Connect with us

Video Stories

കട്ടുറുമ്പ്

Published

on

സത്യാനന്തരമെന്ന കലികാലത്തോടൊപ്പം സ്ത്രീശാക്തീകരണകാലം കൂടിയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ്ട്രംപും ഇസ്രാഈലില്‍ നെതന്യാഹുവും ഇന്ത്യയില്‍ നരേന്ദ്രമോദിയും രാഷ്ട്രഭരണചക്രങ്ങള്‍ തിരിക്കുമ്പോള്‍ തന്നെയാണ് ലോകത്ത് പലയിടത്തും വനിതകള്‍ അധികാരതുംഗങ്ങളില്‍ അവരോധിതരായിരിക്കുന്നത്. ഇത്തരമൊരു വനിതയാണ് അമേരിക്കയുടെ ജനപ്രതിനിധിസഭയായ കോണ്‍ഗ്രസിന്റെ സ്പീക്കറായ നാന്‍സി പെലോസി. കാലാവസ്ഥാസംരക്ഷണപ്രചാരക സ്വീഡിഷ്‌കാരി ഗ്രേറ്റ തുന്‍ബെര്‍ഗിനെപോലെ നാന്‍സിയും കഴിഞ്ഞയാഴ്ച ലോക ശ്രദ്ധയിലേക്ക് എത്തുകയുണ്ടായി. പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപിനെ പുറത്താക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ നടപടിക്ക് -ഇംപീച്‌മെന്റ്-അനുമതി നല്‍കിയിരിക്കുകയാണ് നാന്‍സിപെലോസി.

സെപ്തംബര്‍ 24നാണ് നാന്‍സി ട്രംപിനെതിരെ ഇംപീച്‌മെന്റിന് അനുമതി നല്‍കുന്നതായി അറിയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരായ ജനപ്രതിനിധികളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് സ്പീക്കറുടെ അനുമതി. പലനാള്‍ കള്ളന്‍ ഒരുനാള്‍ അകപ്പെടുമെന്ന് പറഞ്ഞതുപോലെ ഉക്രൈനിലെ രാഷ്ട്രത്തലവുമായി നിയമം ലംഘിച്ച് നടത്തിയ സംഭാഷണത്തിനാണ് ജനപ്രതിനിധിസഭയുടെ ഇംപീച്‌മെന്റ് ഭീഷണി. സഭയില്‍ ഭൂരിപക്ഷംപേരും ഇംപീച്‌മെന്റിനെ അനുകൂലിച്ചാല്‍ സ്ഥാനമൊഴിയാന്‍ മാസങ്ങള്‍ മാത്രമിരിക്കെ ലോകത്തെ ഏറ്റവും വലിയ അധികാരക്കസേരയില്‍നിന്ന് ട്രംപിന് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരും. അമേരിക്കയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് പ്രസിഡന്റ് ഇംപീച്‌മെന്റ് നേരിടുന്നത്. പ്രസിഡന്റ് ക്ലിന്റനായിരുന്നു ഇംപീച്‌മെന്റിന് വിധേയനായി പുറത്തുപോകേണ്ടിവന്നയാള്‍. ലൈംഗികാപവാദക്കേസിലായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ ഭാര്യ ഹിലരിയടങ്ങുന്ന ഡെമോക്രാറ്റുകളാണ് ഇപ്പോള്‍ ട്രംപിനെതിരെ ഇംപീച്‌മെന്റിന് നടപടിയാരംഭിച്ചിട്ടുള്ളതെന്നതും കൗതുകകരമാണ്. കഴിഞ്ഞ വര്‍ഷംനടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചതോടെയാണ് നാന്‍സി സ്പീക്കറാകുന്നത്.

ഇത് രണ്ടാം തവണയാണ് നാന്‍സിപെലോസി അമ്പത്തിരണ്ടാമത്തെ യു.എസ് സ്പീക്കര്‍ പദവിയിലെത്തുന്നത്. മുമ്പ് 2007 മുതല്‍ 2011 വരെയായിരുന്നു സ്പീക്കര്‍ പദവിയിലിരുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഒരാള്‍ രണ്ടാം തവണ സ്പീക്കറാകുന്നത്. വനിതയാകട്ടെ ആദ്യവും. പ്രോട്ടോകോള്‍ പ്രകാരം പ്രസിഡന്റും വൈസ്പ്രസിഡന്റും കഴിഞ്ഞ് മൂന്നാം സ്ഥാനമാണ് സ്പീക്കര്‍ക്കുള്ളത്. സാന്‍ഫ്രാന്‍സിസ്‌കോ പ്രവിശ്യയിലെയും കാലിഫോര്‍ണിയയിലും നിന്നടക്കം ഇത്് 17-ാംതവണയാണ് കോണ്‍ഗ്രസിലേക്ക് നാന്‍സിപെലോസി തെരഞ്ഞെടുക്കപ്പെടുന്നത്. 1983 ജൂണിലായിരുന്നു ആദ്യ മല്‍സരം. അന്ന് നേരിയ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 1988, 90, 92 വര്‍ഷങ്ങളില്‍ നാന്‍സിയുടെ ജനപ്രിയത പതിന്മടങ്ങ് വര്‍ധിച്ചു. 32 ല്‍നിന്ന് ഇത് 80 ശതമാനം വരെയായി കുതിച്ചുയര്‍ന്നു. കോണ്‍ഗ്രസിലെ അതിസമ്പന്നരില്‍ പതിമൂന്നാമതാണ് നാന്‍സി എന്നതും ട്രംപിന് വെല്ലുവിളിയാണ്. കോണ്‍ഗ്രസിലെ പ്രോഗ്രസിവ് ഗ്രൂപ്പിന്റെ തലവയായിരുന്ന നാന്‍സി അതിലെ ന്യൂനപക്ഷ ഗ്രൂപ്പിന്റെ അധ്യക്ഷയായതോടെ 2003ല്‍ തല്‍സ്ഥാനം ഒഴിഞ്ഞു.

മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ വ്യാപകമായി ഇടപെടുന്ന ഇവര്‍ ഒരിക്കല്‍ കുടിയേറ്റക്കുട്ടികളുടെ പുനരധിവാസ കേന്ദ്രം സന്ദര്‍ശിച്ചതിനെതുടര്‍ന്ന് അവിടുത്തെ വീഴ്ചക്ക് അതിന്റെ തലവനെ പുറത്താക്കിയിരുന്നു. ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നടക്കം പൗരാവകാശ പ്രവര്‍ത്തനത്തിന് അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സ്വവര്‍ഗ വിവാഹിതരുടെയും കാലാവസ്ഥാസംരക്ഷത്തിന്റെയും കാര്യത്തില്‍ അവരോടൊപ്പമാണ് നാന്‍സിയുടെ നില്‍പ്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പട്ടാളത്തില്‍ ചേരാനനുവദിക്കില്ലെന്ന ട്രംപിന്റെ നിലപാടിന്റെയും കടുത്ത വിമര്‍ശകയാണ് നാന്‍സി. തൊഴിലാളികളുടെ മിനിമം കൂലിയുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിലും മറ്റും പ്രധാന പങ്കുവഹിച്ചു. നികുതി ഘടന പരിഷ്‌കരിക്കുന്നതിന് ട്രംപ് 2017ല്‍ കൊണ്ടുവന്ന ബില്ലിനെയും നാന്‍സി കടുത്ത ഭാഷയില്‍ എതിര്‍ത്തു. അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ബില്ലാണിതെന്ന് അവര്‍ കുറ്റപ്പെടുത്തി.

അമേരിക്കന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ബുഷിന്റെ ഇറാഖ് യുദ്ധത്തെ ശക്തിയായി എതിര്‍ത്തവരിലൊരാള്‍കൂടിയാണ് നാന്‍സി എന്നത് ഇവരില്‍ വലിയ പ്രതീക്ഷക്ക് ഇടയാക്കിയിട്ടുണ്ട്. പ്രസിഡന്റ് ക്ലിന്റന്റെ ചില നിലപാടുകളുടെയും വിമര്‍ശകയായിരുന്നു ഇവര്‍. പോള്‍ഹാക് പെലോസിയാണ് ഭര്‍ത്താവ്. അഞ്ചുമക്കളും പേരക്കുട്ടികളുമുണ്ട്. റഷ്യയുമായി രഹസ്യ ഇടപാടിലൂടെ വോട്ടെടുപ്പില്‍ സ്വാധീനം ചെലുത്തി വിജയിച്ചെന്ന പരാതി നേരിടുമ്പോള്‍തന്നെയാണ് അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബീഡനെതിരെ വ്യവസായ തിരിമറിയില്‍ കേസെടുക്കാന്‍ ഉക്രൈന്‍ പ്രസിഡന്റിനോട് ട്രംപ് ആവശ്യപ്പെട്ടത്. ഫോണ്‍ സംഭാഷണത്തിലെ ഈ ഭാഗം ട്രംപ് തന്നെ ശരിവെച്ചതോടെയാണ് നാന്‍സി ഇംപീച്‌മെന്റിനുള്ള പച്ചക്കൊടി കാട്ടിയത്. ഒരുപക്ഷേ ഈ എഴുപത്തൊമ്പതുകാരിയെ അടുത്ത പ്രസിഡന്റ് പദവിയില്‍ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല.

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending