Connect with us

Video Stories

സുവര്‍ണത്തിളക്കത്തില്‍ കാലിക്കറ്റ് വാഴ്‌സിറ്റി

Published

on

സംസ്ഥാനത്തിന്റെ പകുതിയിലേറെ പ്രദേശവും ജനസംഖ്യയുമടങ്ങുന്ന മധ്യ-വടക്കന്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ സിരാകേന്ദ്രമായി, ദശലക്ഷക്കണക്കിന് മലയാളികളുടെ ധിഷണാവൈഭവത്തിനും ജീവിതോന്നതിക്കും വിത്തുപാകിയ കാലിക്കറ്റ് സര്‍വകലാശാല ഇന്ന് അമ്പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. നാല്‍പത്തൊമ്പതു കൊല്ലം മുമ്പ് ഇതേദിനത്തിലാണ് ഈ വിദ്യാകേന്ദ്രത്തിന് ശിലസ്ഥാപിക്കപ്പെട്ടത്. ഉന്നത വിദ്യാഭ്യാസരംഗത്ത് മലയാളികളാകെ കേരളത്തിന്റെ തെക്കേയറ്റത്തെ സര്‍വകലാശാലയെ ആശ്രയിച്ചുകഴിഞ്ഞൊരുകാലത്ത,് മുസ്‌ലിംലീഗ് നേതാവും മുഖ്യമന്ത്രിയും സംസ്ഥാനത്തെ വിദൂര ഗ്രാമങ്ങളിലടക്കം വിദ്യയുടെ തെളിനീര് പകര്‍ന്നുനല്‍കിയ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ കഠിനപരിശ്രമ ഫലമായാണ് മലബാറിന് ഒരു സര്‍വകലാശാല എന്ന ആശയത്തിന് ശിലാരൂപം ലഭിക്കുന്നത്. 1967ലെ സപ്തകക്ഷി മുന്നണിയുടെ കീഴില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദേശീയ വിദ്യാഭ്യാസ കമ്മീഷനുകളുടെ ശിപാര്‍ശകളോടെ ബീജാവാപം ലഭിക്കപ്പെട്ട ഈ വിദ്യാസങ്കേതത്തിനുകീഴില്‍ ഇന്ന് ആയിരക്കണക്കിന് യുവാക്കളാണ് ഉന്നത വൈജ്ഞാനിക രംഗത്ത് സ്വന്തമായ മേല്‍വിലാസം എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത് ആഹ്ലാദമുഹൂര്‍ത്തമാകുന്നത് ഇതുകൊണ്ടാണ്.
സംസ്ഥാന രൂപീകരണത്തിനുശേഷം അറുപതുകളുടെ ആദ്യം മുതല്‍ക്കുതന്നെ കേരളത്തിന് രണ്ടാമതൊരു സര്‍വകലാശാല എന്ന ആശയം പൊതുരംഗത്ത് ചര്‍ച്ച ചെയ്യപ്പെട്ടുവന്നിരുന്നു. 1962ല്‍ പാര്‍ലമെന്റംഗമായപ്പോള്‍ സി.എച്ച് ഇതിനായി ചില നീക്കങ്ങള്‍ നടത്തിയെങ്കിലും പിന്നെയും അര പതിറ്റാണ്ടിനു ശേഷമാണ് മോഹം യാഥാര്‍ത്ഥ്യമായത്. സാമൂഹികമായും സാമ്പത്തികമായും വൈജ്ഞാനികമായുമൊക്കെ ഏറെ പിന്നാക്കം നിന്നിരുന്ന മലബാര്‍മേഖലക്ക് സ്വന്തമായൊരു ഉന്നതപഠനകേന്ദ്രം എന്ന തന്റെ ആശയവുമായി സംഘടനാരംഗത്തും ഔദ്യോഗികമേഖലയിലിരുന്നുകൊണ്ടും സി.എച്ച് അഹോരാത്രം മുന്നോട്ടുപോയി. മന്ത്രിസഭയില്‍ മുഖ്യമന്ത്രിയില്‍നിന്നും സ്വന്തം പാര്‍ട്ടിക്കാരനായ അഹമ്മദ് കുരിക്കളടക്കമുള്ളവരില്‍ നിന്നും നിസ്സീമമായ പിന്തുണ ലഭിച്ചതോടെ കോത്താരി കമ്മീഷന്റെ ശിപാര്‍ശയനുസരിച്ച് 1968 ജൂലൈ 23ന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ സര്‍വകലാശാല നിലവില്‍ വരികയും ദിവസങ്ങള്‍ക്കകം ആഗസ്റ്റ് 12ന് സി.എച്ച് ശിലാസ്ഥാപനം നടത്തുകയും സെപ്തംബര്‍ 13ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുണസെന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ആഗസ്റ്റ് 29നാണ് ബില്‍ സഭയില്‍ നിയമമാക്കിയത്. ബില്ലവതരിപ്പിച്ചുകൊണ്ട് സി.എച്ച് നടത്തിയ പ്രസംഗത്തില്‍ വടക്കന്‍ ജില്ലകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെ അംഗങ്ങള്‍ക്കായി നഖശിഖാന്തം വരച്ചുകാട്ടിയത് ചരിത്രരേഖയാണ്. സി.എച്ചിന്റെ സൂക്ഷ്മദൃഷ്ടിയുടെ ഉജ്ജ്വല പ്രതീകമായ കാലിക്കറ്റ് ഇന്ന് രാജ്യത്തെ എണ്ണൂറോളം സര്‍വകലാശാലകളില്‍ അമ്പത്തേഴാം റാങ്കിന് അര്‍ഹമായിരിക്കുന്നു എന്നത് ആനന്ദദായകമാണ്.
തൃശൂര്‍ മുതല്‍ ഇന്നത്തെ കാസര്‍കോടുവരെ പ്രവര്‍ത്തിച്ചിരുന്ന സര്‍വകലാശാല, മലപ്പുറം, പാലക്കാട് പോലുള്ള അതീവ പിന്നാക്കമായ ജില്ലകളിലെ വിദ്യാകുതുകികളായ യുവാക്കള്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് ഏറെ ആശയും ആവേശവും പകര്‍ന്നത്. കാലങ്ങളായി നിരക്ഷരതയുടെ ശ്വാസംമുട്ടിയിരുന്ന ജനത വിദ്യയിലൂടെ പാരതന്ത്ര്യത്തിന്റെ കൈവിലങ്ങ് പൊട്ടിച്ചോടുന്ന കാഴ്ചകണ്ട് സി.എച്ച് പരസ്യമായി ആഹ്ലാദിച്ചു. 1996ല്‍ കണ്ണൂര്‍ സര്‍വകലാശാല രൂപീകരിക്കപ്പെട്ടതോടെ കാസര്‍കോട് മുതല്‍ വയനാട്ടിലെ മാനന്തവാടി താലൂക്ക്‌വരെ ആ സര്‍വകലാശാലയിലായി. അഞ്ഞൂറേക്കറില്‍ വെറും 54 കോളജുകളുമായി തുടങ്ങി ഇന്ന് മെഡിക്കല്‍, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ പ്രൊഫഷണല്‍ കോളജുകളുള്‍പ്പെടെ 432 കോളജുകളും 35 ഗവേഷണവകുപ്പുകളും സി.എച്ച് ചെയറുള്‍പ്പെടെ 11 ഗവേഷണ കേന്ദ്രങ്ങളും 36 സ്വാശ്രയ സ്ഥാപനങ്ങളും കാലിക്കറ്റിന് സ്വന്തം. സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം, കായിക പരിശീലന സംവിധാനങ്ങള്‍, ഫയല്‍മാറ്റം ഡിജിറ്റലാക്കിയ സംസ്ഥാനത്തെ പ്രഥമ സര്‍വകലാശാല എന്നീ വിശേഷണങ്ങള്‍. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷനനായ പ്രൊഫ. എം.എം ഗനിയായിരുന്നു പ്രഥമ വൈസ്ചാന്‍സലര്‍. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തായിട്ടും കാലിക്കറ്റ് എന്ന് നാമകരണം ചെയ്തത് സി.എച്ചിന്റെ പ്രവിശാലമായ വീക്ഷണത്തെയാണ് ബോധ്യമാക്കിയത്. രാഷ്ട്രീയാതിപ്രസരത്തിനപ്പുറം അക്കാദമിക മികവുകള്‍ക്ക് പ്രാമുഖ്യം ലഭിച്ചാല്‍ കാലിക്കറ്റിന് അന്താരാഷ്ട്ര നിലവാരമെന്ന സി.എച്ചിന്റെ സ്വപ്‌നത്തിലേക്ക് ഉയരാന്‍ കഴിയും. സി.എച്ച് ശിലയിടുന്ന സന്ദര്‍ഭത്തില്‍ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായവരില്‍ മുസ്‌ലിം ലീഗിന്റെ അന്നത്തെ സമുന്നത സൂരികളായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും ബി.വി അബ്ദുല്ലക്കോയയും ഉണ്ടായിരുന്നുവെന്നത് മുസ്്‌ലിംലീഗ് നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നല്‍കിയ പ്രാമുഖ്യത്തിന്റെ നിത്യനിദര്‍ശനമാണ്.
വിദ്യയില്ലാത്തവനെ കണ്ണു കാണാത്തവനോടാണ് ഉപമിക്കാറ്. ഇന്ത്യയുടെ സാക്ഷരതാ വിദ്യാഭ്യാസ മുന്നേറ്റങ്ങളില്‍ കേരളത്തിന് സവിശേഷമായ പങ്ക് ലഭിച്ചതില്‍ വിവിധ സര്‍ക്കാരുകളുടെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, സി.എച്ച് തുടങ്ങിയ മഹാരഥന്മാരായ ജനനേതാക്കളുടെയും ദീര്‍ഘദൃഷ്ടിയും അര്‍പ്പണമനോഭാവവുമുണ്ട്. സാമ്പത്തികമായി പുരോഗതി നേടിയെങ്കിലും ഉന്നത വിദ്യാഭ്യാസരംഗത്ത് ഇനിയും കേരളം ഏറെ മുന്നോട്ടുപോകാനുണ്ട് എന്നുതന്നെയാണ് ദേശീയ തലത്തില്‍ നടക്കുന്ന വിവിധങ്ങളായ മല്‍സര പരീക്ഷകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. കൂടുതല്‍ യുവതീയുവാക്കള്‍ ഇന്ന് മെഡിക്കല്‍, എഞ്ചിനീയറിങ് പോലുള്ള മേഖലകളിലേക്ക് ഇറങ്ങുന്നുണ്ട്. പി.എച്ച്.ഡി പോലുള്ള ഗവേഷണ മേഖലകളിലും മലയാളി സാന്നിധ്യം മുന്നിലേക്കാണ്. രാഷ്ട്രീയാതിപ്രസരത്തിനപ്പുറം അക്കാദമിക മികവുകള്‍ക്ക് പ്രാമുഖ്യം ലഭിക്കാന്‍ വിദഗ്ധരും ജീവനക്കാരും വിദ്യാര്‍ഥി സമൂഹവും ഒറ്റക്കെട്ടായി യത്‌നിച്ചാല്‍ കാലിക്കറ്റിന് അന്താരാഷ്ട്ര നിലവാരമെന്ന സി.എച്ചിന്റെ സ്വപ്‌നത്തിലേക്ക് ഉയരാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരുണത്തില്‍ കാലിക്കറ്റിന് സി.എച്ച് മുഹമ്മദ്‌കോയയുടെ നാമകരണം ചെയ്യപ്പെടുന്നത് സി.എച്ച് എന്ന മഹാമനീഷിക്കുള്ള നാടിന്റെ പൂച്ചെണ്ടാകും.

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending