News
ലോകത്ത് 8000 മീറ്ററിന് മുകളില്‍ ഉയരമുള്ള 14 കൊടുമുടികള്‍ കീഴടക്കി റെക്കോര്‍ഡിട്ട് പതിനെട്ടുകാരന്
ബുധനാഴ്ച രാവിലെ ടിബറ്റിലെ 8,027 മീറ്റര്‍ ഉയരമുള്ള ഷിഷാപാങ്മ കൊടുമുടി കീഴടക്കിയതോടെയാണ് ഷെര്‍പ്പ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ലോകത്ത് 8000 മീറ്ററിന് മുകളില്‍ ഉയരമുള്ള 14 കൊടുമുടികള്‍ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ് നേടി നേപ്പാള്‍ സ്വദേശി പര്വതാരോഹകന് നിമ റിന്‍ജി ഷെര്‍പ്പ. 18 വയസ്സാണ് ഷെര്‍പ്പയ്ക്കുള്ളത്.
ബുധനാഴ്ച രാവിലെ ടിബറ്റിലെ 8,027 മീറ്റര്‍ ഉയരമുള്ള ഷിഷാപാങ്മ കൊടുമുടി കീഴടക്കിയതോടെയാണ് ഷെര്‍പ്പ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇതോടെ 2022 സെപ്റ്റംബറില്‍ ആരംഭിച്ച പര്‍വതാരോഹണ പരമ്പര അദ്ദേഹം അവസാനിപ്പിച്ചു.
മകന് നന്നായി പരിശീലിച്ചിരുന്നുവെന്നും ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതില്‍ ഉറപ്പുണ്ടായിരുന്നെന്നും ഷെര്‍പ്പയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
16-ാം വയസ്സില്‍ ഷെര്‍പ്പ 8136 മീറ്റര്‍ ഉയരമുള്ള മനസ്സ്ലു പര്‍വതം കീഴടക്കിയിരുന്നു. ഈ വര്‍ഷം ജൂണിലാണ് തന്റെ പതിമൂന്നാം പര്‍വതമായ കാഞ്ചന്‍ജംഗ കയറിത്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമാണ് കാഞ്ചന്‍ജംഗ.
kerala
കനത്ത മഴ; മലമ്പുഴ, ബാണാസുര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം
ഭാരതപ്പുഴ, കല്പാത്തി തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രാവിലെ 10 മണിക്ക് ശേഷം ഡാമിന്റെ നാല് ഷട്ടറുകള്‍ അഞ്ചു സെന്റീമീറ്റര്‍ വീതം തുറന്നു. നിലവില്‍ 111 . 24 മീറ്ററാണ് മലമ്പുഴ ഡാമിന്റെ ജലനിരപ്പ് .115.06 മീറ്റര്‍ വരെ ജലം സംഭരിക്കാന്‍ കഴിയും.ഡാം തുറന്നതിന് പിന്നാലെ ഭാരതപ്പുഴ, കല്പാത്തി തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വയനാട് ബാണാസുര സാഗര്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് തുറന്നു. ആദ്യഘട്ടത്തില്‍ ഒരു ഷട്ടര്‍ പത്തു സെന്റീമീറ്ററാണ് തുറന്നത്. കാരമന്‍ തോട്,പനംമരം പുഴയുടെ ഇരുവശം താമസിക്കുന്നവര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഞ്ഞീരപ്പുഴ , മംഗലം ഡാം , മീങ്കര ഡാം ,ശിരുവാണി ഡാം എന്നിവയുടെ ഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്.
kerala
അമ്മയെ കൊലപ്പെടുത്തിയത് ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മൂലമെന്ന് മൊഴി
ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ ആടുകാണിയില്‍ വീട്ടില്‍ സിന്ധു (45) വിനെയാണ് മകന് അരവിന്ദ് (23) കൊലപ്പെടുത്തിയത്.

കോട്ടയം പള്ളിക്കത്തോട് അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ ആടുകാണിയില്‍ വീട്ടില്‍ സിന്ധു (45) വിനെയാണ് മകന് അരവിന്ദ് (23) കൊലപ്പെടുത്തിയത്. ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രതി മൊഴി നല്‍കിയത്. അമ്മയുമായി ഭക്ഷണം ഉണ്ടാക്കുന്നകിനെ ചൊല്ലിടുണ്ടായ തര്‍ക്കത്തിനിടെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. പഠിക്കാന്‍ മിടുക്കന് ആയിരുന്ന അരവിന്ദ് ലഹരിക്ക് അടിമപ്പെട്ട് ബിഎഡ് പഠനം ഉപേക്ഷിച്ചതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കൊല്ലപ്പെട്ട സിന്ധു പള്ളിക്കത്തോട് കവലയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ആളാണ്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലാണ് സിന്ധുവിനെ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ച പ്രകാരം പൊലീസ് എത്തിയപ്പോള്‍ മൃതദേഹത്തിന് അരികില്‍ തന്നെ മകനുമുണ്ടായിരുന്നു. അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങളുള്ള ആളാണ് മകന് അരവിന്ദെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിനുള്ള കാരണം അറിയില്ലെന്നും അരവിന്ദ് വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അമ്മയുടെ സഹോദരി ബിന്ദു പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന് മരിച്ച അരവിന്ദിനെ അമ്മ സിന്ധു കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്.
india
ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം നീക്കം ചെയ്യണം; ആര്‍എസ്എസ്
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദങ്ങള്‍ നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദങ്ങള്‍ നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തിയ പദങ്ങളാണ് ഇവയെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്.
ഇന്ത്യയിലെ ജനാധിപത്യത്തിന്റെ നിര്‍വചിക്കുന്ന തത്വങ്ങളില്‍ പെട്ട സോഷ്യലിസം, ‘മതേതരത്വം’ തുടങ്ങിയ പദങ്ങള്‍ ഈ കാലഘട്ടത്തില്‍ ഭരണഘടനയില്‍ ‘നിര്‍ബന്ധിതമായി’ ചേര്‍ക്കപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
ആ കാലഘട്ടത്തില്‍ സോഷ്യലിസം, മതേതരത്വം തുടങ്ങിയ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിര്‍ബന്ധിതമായി കയറ്റിയതാണെന്നും നിങ്ങളുടെ പൂര്‍വ്വികര്‍ അത് ചെയ്തതില്‍ നിങ്ങള്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും ഹൊസബലെ പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
അംബേദ്കര്‍ വിഭാവനം ചെയ്ത ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഉണ്ടായിരുന്നില്ല. രണ്ട് വാക്കുകളും ഒഴിവാക്കുന്നത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കണമെന്ന ആര്‍എസ്എസിന്റെ പരാമര്‍ശം ഭരണഘടനയെ തകര്‍ക്കാനുള്ള ദീര്‍ഘകാല ഗൂഢാലോചന എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഭരണഘടനയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഭരണഘടന കത്തിച്ച ചരിത്രമുള്ള സംഘടനയാണ് ആര്‍എസ്എസെന്നും ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ ഉള്ള ശ്രമത്തെ ചെറുക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india3 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News3 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
india3 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു