Connect with us

india

ഇന്ത്യയില്‍ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ കടുത്ത അക്രമം നടക്കുന്നു ;ബിജെപി ഭരണത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് ഇരുണ്ടതാണെന്നും ഇ.ടി.മുഹമ്മദ് ബഷീർ എം.പി

രാജ്യത്ത് വര്‍ഗീയ വിഷം കുത്തിവെച്ച് ഇഞ്ചിഞ്ചായി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യത്തിന്റെ അടിത്തറയായ സെക്കലുറിസത്തെ കശാപ്പ് ചെയ്യുകയാണ്. ഇസ്ലാമോഫോബിയ വളര്‍ത്തി വലുതാക്കുകയാണ്. മുസ്ലിംകളെ വംശനാശം ചെയ്യുകയാണ് ആത്യന്തികലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Published

on

ബി.ജെ.പി നേതാക്കളുടെ ഹൃദയം കാരിരുമ്പും കരിമ്പാറയും പോലെ കഠിനമാണെന്ന് വ്യക്തമാക്കുന്നതാണ് വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങൾ എന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു തവണ മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയതാണ്. മുസ്ലിലീഗ് പാര്‍ട്ടിയുടെയും ഇന്‍ഡ്യാ മുന്നണിയുടെയും ഭാഗമായി കലാപമേഖലകള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. ദീര്‍ഘനേരം അവിടെ ചെലവഴിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി. ഭരണകര്‍ത്താക്കള്‍ അവിടെ പോയില്ലെന്ന് മാത്രമല്ല ഞങ്ങള്‍ പോയതിനെ തമാശയാക്കി അവതരിപ്പിക്കുകയും പ്രഹസനാമാക്കി ചിത്രികീരിക്കുകയും പൊളിറ്റിക്കല്‍ ടൂറിസത്തിനെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ഭരണത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് ഇരുണ്ടതാണ്. ഇന്ത്യയില്‍ ദലിത, ഒബിസി, എസ്.സി എസ്ടിക്കാര്‍ക്ക് നേരെ കടുത്ത അക്രമം നടക്കുന്നു. ഹരിയാനയില്‍ പള്ളി ഇമാമടക്കം കൊല്ലപ്പെട്ടു. പള്ളി തകര്‍ത്തു, റെസറ്റോറന്റുകളും കെട്ടിടങ്ങളും തകര്‍ത്തു. ശാന്തമായി ജീവിച്ചവരെ കലാപത്തിലേക്കു തള്ളിവിട്ടു. അതോടൊപ്പം രാജ്യത്ത് വളരെ അപകടകരമായി വളര്‍ന്നുവരുന്ന ഒരു പ്രവണത പിന്നാക്ക ന്യൂനപക്ഷങ്ങളെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളാണ്. ഇ.ടി ചൂണ്ടിക്കാട്ടി.

ഇന്ന് ഹിന്ദു പത്രം ഈ വിഷയം തുറന്നുകാട്ടി എഴുതിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ തകര്‍ക്കാനുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളും പുതിയ രീതിയിലുള്ള ഒരു തൊട്ടുകൂടായ്മയും വളര്‍ന്നുവരുന്നു.
ഹരിയാനയിലെ കലാപപ്രദേശത്ത് ആളുകള്‍ ഭയന്നു കഴിയുകയാണ്. ഓഗസ്റ്റ് ഒന്നിന് വിശ്വഹിന്ദു പരിഷത്തിന്റെ റാലിയില്‍ തുടങ്ങിയ അക്രമങ്ങള്‍ ഇന്നും തുടരുന്നു, കച്ചവടക്കാര്‍ക്ക് കടകള്‍ തുറക്കാന്‍ ഭയം. സംഭവം നടന്ന ശേഷം ചെറുതും വലുതമായു കടകള്‍ അടിച്ചുതകര്‍ക്കുന്നു.
പ്രാദേശിക ഹിന്ദുക്കള്‍ ഗുഡ്ഗാവിലെ ഗ്രാമത്തില്‍ മുസ്ലിം കച്ചവടക്കാരുടെ സാധനങ്ങള്‍ ബഹിഷ്‌കരക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.

ഗ്യാന്‍വാപി മസ്ജിദ് പ്രശ്‌നം വളരെ ദൂരവ്യാപകമായ ദുരുദ്ദേശ്യങ്ങളോടെ ഉയര്‍ത്തിക്കൊണ്ടുവരുന്നു, ദീര്‍ഘദൃഷ്ടിയുള്ള രാഷ്ട്രനേതാക്കന്മാര്‍ ആരാധാനാലയങ്ങള്‍ സംബന്ധിച്ച നിയമനിര്‍മ്മാണം നടത്തിയത് മറികടക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്.പള്ളികള്‍ പിടിച്ചടക്കാനും അന്യായ അവകാശവാദങ്ങള്‍ ഉന്നയിക്കാനും സാധ്യത കണ്ട് ഉണ്ടാക്കിയ നിയമം ആണ് നോക്കുകുത്തിയാകുന്നത്.1947 ആഗസ്റ്റ് 15 നുള്ള ആരാധനാലയങ്ങള്‍ തല്‍സ്ഥിതി തുടരുമെന്ന ആ നിയമം പൊളിക്കുന്നത് ഗൗരവതരമാണ്. അദ്ദേഹം പറഞ്ഞു.

അത് പൊളിച്ചെഴുതണമെന്ന് ബിജെപി വാദിക്കുന്നു.ഗ്യാന്‍വാപിയെ മറ്റൊരു ബാബരി മസ്ജിദാക്കി രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യം. പള്ളിയുടെയും ക്ഷേത്രത്തിന്റെയും പേരില്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ ശ്രമിച്ചുവരികയാണ് ബിജെപി. അത് നടക്കില്ല ബിജെപിക്ക് ഇന്ത്യ തകര്‍ന്നാലും വേണ്ടിയില്ല വര്‍ഗീയത കളിക്കണമെന്നേയുള്ളൂ.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പല നിയമങ്ങള്‍ നടപ്പാക്കുന്നു. പശു അറുക്കല്‍ വിരുദ്ധ നിയമം, ഹലാല്‍ മീററ് നിരോധനം, മതപരിവര്‍ത്തനനിരോധനം, ലൗജിഹാദ് തുടങ്ങി മുസ്ലിംകളെ ടാര്‍ജറ്റ് ചെയ്ത് ഉപദ്രവിക്കാനാണ് ലക്ഷ്യമിടുന്നത്.വിചിത്രമായ മറ്റൊരു കാര്യം യൂനിഫോം സിവില്‍ കോഡ് സംസ്ഥാനങ്ങൡ ഉണ്ടാക്കാന്‍ പരിശ്രമിക്കണമെന്ന് നിയമകാര്യ മന്ത്രി പറയുന്നതാണ്. ഓരോ സ്‌റ്റേറ്റിലും പലവിധത്തില്‍ കൊണ്ടുവരുന്ന നിയമങ്ങളെങ്ങനെയാണ് യൂണിഫോം ആവുന്നത്. ഇ.ടി.മുഹമ്മദ് ബഷീർ ചോദിച്ചു.

രാജ്യത്ത് വര്‍ഗീയ വിഷം കുത്തിവെച്ച് ഇഞ്ചിഞ്ചായി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യത്തിന്റെ അടിത്തറയായ സെക്കലുറിസത്തെ കശാപ്പ് ചെയ്യുകയാണ്. ഇസ്ലാമോഫോബിയ വളര്‍ത്തി വലുതാക്കുകയാണ്. മുസ്ലിംകളെ വംശനാശം ചെയ്യുകയാണ് ആത്യന്തികലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ദക്ഷിണേന്ത്യക്ക് ദാഹിക്കുന്നു; അണക്കെട്ടിലുള്ളത് 17 ശതമാനം വെള്ളം മാത്രമെന്ന് കേന്ദ്ര ജല കമ്മീഷൻ

Published

on

ന്യൂഡൽഹി: താപനിലയില്‍ വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ വക്കില്‍. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജല സംഭരണം എന്നാണ് റിപ്പോര്‍ട്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ദേശീയ ജലകമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ 17 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 29 ശതമാനം ആയിരുന്നിടത്താണ് ജല ദൗര്‍ലഭ്യത്തിന്റെ രൂക്ഷത വെളിപ്പെടുന്നത്. 43 അണക്കെട്ടുകളാണ് ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായുള്ളത്.

വേനല്‍ കാലത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നത് അസാധാരണമല്ല, എന്നാല്‍ ഇത്തവണ നേരിടുന്ന കുത്തനെയുള്ള ഇടിവ് ആശങ്കയുണര്‍ത്തുന്നതാണ്. മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. മണ്‍സൂണ്‍ മഴയിലെ കുറവ് ജല സംഭരണം കുറയുന്നതിന് കാരണമായി. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ വെള്ളം പിന്‍വലിക്കേണ്ടിവന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വെള്ള ക്ഷാമം ഇത്തവണ രൂക്ഷമായി നേരിടുകയാണ് കര്‍ണാടക. കാവേരി നദിയിലെ ജലനിരപ്പും സംഭരണികളിലെ ജലനിരപ്പും വേനല്‍ കടുത്തതോടെ ആശങ്കപ്പെടുത്തും വിധം താഴ്ന്നത് ബെംഗളൂരു മേഖലയെ ഉള്‍പ്പെടെ ബാധിച്ചു. കാവേരി നദിയിലെ വെള്ളം ആശ്രയിച്ചാണ് ബെംഗളൂരുവിലെ ജനജീവിതം മുന്നോട്ട് പോകുന്നത്.

2023ന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ തവണ കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇത് വ്യാപക കൃഷി നാശങ്ങള്‍ക്കും കുടിവെള്ള ക്ഷാമത്തിനും വഴിവച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് സൂചന. എല്‍നിനോ പ്രതിഭാസമായിരുന്നു കഴിഞ്ഞ തവണ വില്ലനായത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ആദ്യ ഘട്ട പ്രവചനം. സാധാരണഗതിയില്‍ 2018.6 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1327 മില്ലിമീറ്റര്‍ മാത്രമായിരുന്നു പെയ്തത്. അതേസമയം,ഈ വര്‍ഷം കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ ശക്തമായ കാലവര്‍ഷം ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending