Connect with us

Culture

എക്‌സിറ്റ്‌പോളുകള്‍ തട്ടിപ്പോ?

Published

on

അബ്ദുല്‍ റഷീദ്

‘എക്‌സിറ്റ്‌പോളുകള്‍ നിരോധിക്കണം’ എന്നു തുടങ്ങി ‘ഇത് ബിജെപിക്കാര്‍ എഴുതി കൊടുത്ത കണക്കാണ്’ എന്നുവരെയുള്ള വിലാപങ്ങള്‍ എഫ്ബിയില്‍ കാണുന്നു. വിചിത്രമായ ഗൂഡാലോചനാ സിദ്ധാന്തങ്ങളും.

മുന്‍പ് പറഞ്ഞത് ആവര്‍ത്തിക്കട്ടെ.
നമ്മുടെ ആഗ്രഹമല്ല എക്‌സിറ്റ് പോളിലും സര്‍വേയിലും കാണുക. ഭൂരിപക്ഷം വോട്ടറുടെ മനോഭാവത്തെയാണ് അത് പ്രതിഫലിപ്പിക്കുക. അതുകൊണ്ടുതന്നെ, നിരാശകളും ആരോപണങ്ങളും സ്വാഭാവികമാണ്.

കുറച്ചുനാള്‍ മുന്‍പ് ‘ദ ഹിന്ദു’വിന് വേണ്ടി സി എസ് ഡി എസ് ലോക് നീതി നടത്തിയ അഭിപ്രായ സര്‍വേ വന്നിരുന്നു. കേന്ദ്ര ഭരണത്തിലെ ക്രമക്കേടുകള്‍ തുറന്നുകാട്ടി ശക്തമായ ബിജെപി വിരുദ്ധ നിലപാട് പോയ അഞ്ചു വര്‍ഷവും എടുത്ത ഹിന്ദുവിന്റെ സര്‍വേ പക്ഷേ, മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് പ്രവചിച്ചത്. ‘ഹിന്ദു’ സര്‍വേ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അതാണ് വസ്തുതയും നിലപാടും തമ്മിലുള്ള അന്തരം.

ബൂത്തില്‍ വോട്ടു ചെയ്തിറങ്ങുന്ന വോട്ടറില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് എക്‌സിറ്റ് പോളുകളില്‍ തയാറാക്കുന്നത്. അഭിപ്രായ വോട്ടെടുപ്പില്‍നിന്ന് എക്‌സിറ്റ് പോളിനുള്ള വ്യത്യാസവും അതുതന്നെ.
എങ്കിലും ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ എക്‌സിറ്റ് പോളുകള്‍ സീറ്റെണ്ണത്തില്‍ കണിശമായ കൃത്യത പുലര്‍ത്തുമെന്ന് കരുതേണ്ടതില്ല. ചില സംസ്ഥാനങ്ങളില്‍ പ്രവചനങ്ങള്‍ അപ്പടി തെറ്റുകയും ചെയ്‌തേക്കാം. എങ്കിലും ആ പോളുകളില്‍ പ്രതിഫലിക്കുന്ന ദേശീയ പൊതുവികാരം യാഥാര്‍ഥ്യമാകാനാണ് സാധ്യത. ഇന്നലത്തെ എക്‌സിറ്റ് പോളുകളെ സംബന്ധിച്ചാണെങ്കില്‍, സീറ്റെണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാമെങ്കിലും പോളുകള്‍ ഒറ്റ സ്വരത്തില്‍ പറയുന്നതുപോലെ, എന്‍ഡിഎ അധികാരം തുടരാനാണ് എല്ലാ സാധ്യതയും.

ഇന്ത്യപോലെ സങ്കീര്‍ണ്ണമായ പ്രദേശികതകള്‍ ഉള്ള ഒരിടത്ത് അഭിപ്രായ സര്‍വേകളും എക്‌സിറ്റ് പോളുകളും വഴി കൃത്യമായ തെരഞ്ഞെടുപ്പ് ഫലപ്രവചനം എളുപ്പമല്ല. എങ്കിലും സൂക്ഷ്മമായ ശാസ്ത്രീയ രീതികള്‍ സ്വീകരിച്ചുകൊണ്ട് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രവചന ശാസ്ത്രം കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ലോകനിലവാരമുള്ള ഏജന്‍സികള്‍ ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പിഴവുകള്‍ ഉണ്ടാകാറുണ്ടെങ്കിലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നടന്ന പ്രധാന തെരഞ്ഞെടുപ്പുകള്‍ ഇന്ത്യയിലെ മികച്ച ഏജന്‍സികള്‍ കാര്യമായ തെറ്റില്ലാതെ പ്രവചിച്ചിട്ടുണ്ട്. അപ്പാടെ പിഴച്ചത് 2004 ല്‍ മാത്രമാണ്. അതൊരു പാഠവുമായിരുന്നു.

അഭിപ്രായ സര്‍വേകള്‍ മാധ്യമ സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്നതല്ല. അതില്‍ വിദഗ്ദ്ധരായ ഏജന്‍സികളെ ഏല്‍പ്പിച്ചു ചെയ്യിക്കുന്നതാണ്.
കാരണം തെരഞ്ഞെടുപ്പ് പ്രവചന ശാസ്ത്രം മാധ്യമ പ്രവര്‍ത്തനവുമായി ബന്ധമുള്ളത് എങ്കിലും തികച്ചും വേറിട്ട മറ്റൊരു വിവര ശേഖര രംഗമാണ്. അതിനു ആ മേഖലയില്‍ വിദഗ്ദ്ധര്‍ ആയവര്‍ വേണം. മതിയായ സാമ്പിള്‍ സൈസ്, കൃത്യമായ വിവര ശേഖരണം, ശരിയായ സര്‍വേ സമയം, ശാസ്ത്രീയമായ ചോദ്യാവലിയും ഡാറ്റ വിശകലനവും ഇതൊക്കെ വേണം ഒരു സര്‍വേയോ എക്‌സിറ്റ് പോളോ കൃത്യമാകാന്‍.
ഒരു പ്രവചനവും നൂറു ശതമാനം ശരിയാകാറില്ല. പിഴവിനുള്ള സാധ്യത സര്‍വേയില്‍തന്നെ സൂചിപ്പിച്ചിരിക്കും.

കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് മൂന്ന് ഏജന്‍സികള്‍ എക്‌സിറ്റ് പോളില്‍ പ്രവചിച്ചു, ആക്‌സിസ്, സി വോട്ടര്‍, റ്റുഡേയ്‌സ് ചാണക്യ എന്നിവര്‍.
ഐ എം ഇ ജി , സി ഫോര്‍, ഏജന്‍സികള്‍ ഒപ്പീനിയന്‍ പോളിലും ഇടതു വിജയം പ്രവചിച്ചു. ഇപ്പോള്‍ എക്‌സിറ്റ് പോള്‍ കണ്ട് കയ്യടിക്കുന്ന കേരളത്തിലെ യുഡിഎഫുകാര്‍ അന്ന് ആഴ്ചകളോളം ചാനലുകാരെ തെറി വിളിച്ചു.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ വിജയം ഏറെക്കുറെ എല്ലാ ഏജന്‍സികളും പ്രവചിച്ചു. എക്‌സിറ്റ് പോളില്‍ സീറ്റുനില ഏറ്റവും കൃത്യമായി പ്രവചിച്ചത് റ്റുഡേയ്‌സ് ചാണക്യ ആയിരുന്നു. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം സര്‍വേകള്‍ ശരിയായി. ഇത്തവണ ചാണക്യ ബിജെപി സഖ്യത്തിന് 350 സീറ്റാണ് പ്രവചിച്ചിരിക്കുന്നത്.

ചുരുക്കത്തില്‍, ഇന്ത്യയിലെ വോട്ടിങ്ങില്‍ പ്രതിഫലിച്ച ജനാഭിപ്രായത്തിന്റെ നേര്‍ചിത്രമാണ് ഇന്നലെ ചാനലുകളിലെ എക്‌സിറ്റ് പോളുകളില്‍ നമ്മള്‍ കണ്ടത്. അത് അപ്പാടെ തെറ്റാന്‍ സാധ്യതയില്ല, കേരളത്തിലും കേന്ദ്രത്തിലും. ആ പ്രവചനങ്ങള്‍ക്ക് കാരണമായ ഡാറ്റകളില്‍ കൃത്രിമവും ഇല്ല.

ഇത്രകൂടി:
എക്‌സിറ്റ് പോളുകളില്‍ ബിജെപി സഖ്യം കേവല ഭൂരിപക്ഷം നേടില്ലെന്ന് പ്രവചിച്ചത് രണ്ട് ഏജന്‍സികള്‍ മാത്രമാണ്. എന്‍ഡിഎയ്ക്ക് 242 സീറ്റ് പ്രവചിച്ച ന്യൂസ് എക്‌സ് നേതായും 277 പ്രവചിച്ച എബിപി സിഎസ്ഡിഎസും. രണ്ടും മോശം ഏജന്‍സികള്‍ അല്ല. അതിലും ബിജെപി സഖ്യം ഏറെ മുന്നിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending