Connect with us

More

പ്രണബിന്റെ സാരോപദേശം കൊണ്ട് ആര്‍.എസ്എ.സ് അടിമുടി മാറുമോ?

Published

on

പി.എം സാദിഖലി

പ്രണബിന്റെ സാരോപദേശം കൊണ്ട് ആര്‍ എസ് എസ് അടിമുടി മാറുമോ?
ചെയ്ത് കൂട്ടിയ പാപങ്ങള്‍ മുഴുവന്‍ ഗംഗയില്‍ മുങ്ങി കഴുകി കളയുമോ?
ഹിന്ദുത്വ രാഷ്ട്രം തങ്ങളുടെ ലക്ഷ്യമല്ലന്ന് രാജ്യത്തോട് പ്രഖ്യാപിക്കുമോ?
മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും ഉള്‍പ്പെടെ തങ്ങളുടെ ലക്ഷ്യത്തിന് വിഘാതമാകുന്നവരെയാകമാനം ശ്രത്രുക്കളാക്കുന്ന ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യെ അവര്‍ തള്ളിപ്പറയുമോ?

പുള്ളിപ്പുലിയുടെ പുള്ളി മാറിയാലും ആര്‍ എസ് എസിന്റെ വര്‍ഗീയത മാറില്ലെന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രസ്താവന ഇനിയും എത്രവട്ടമാണാവോ ഈ രാജ്യത്ത് ആവര്‍ത്തിക്കേണ്ടി വരിക….?

ആദ്യത്തേതും അവസാനത്തേതുമായി ഒരു വട്ടം മാത്രമാണ് നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ആര്‍ എസ് എസ് ശാഖ സന്ദര്‍ശിച്ചിട്ടുള്ളത്.
ഗുരു ഗോവിന്ദ് സിംഗ്, റാണാ പ്രതാപ സിംഗ്, ശിവജി എന്നീ ഹിന്ദു യോദ്ധാക്കളുടെ ചിത്രങ്ങള്‍ ശാഖ മന്ദിരത്തില്‍ കണ്ട ഗാന്ധി, ഭഗവാന്‍ ശ്രീരാമ ചന്ദ്രന്റെ ചിത്രം ഇവിടെ കാണുന്നില്ലല്ലോ എന്ന് സംഘ് നേതാക്കളോട് ചോദിക്കുകയുണ്ടായി.
‘രാമന്‍ യോദ്ധാവല്ല, മൃദുലനാണ്, നേതാവാക്കാന്‍ പറ്റില്ല ‘ എന്ന ഉത്തരമാണ് അന്ന് അവര്‍ ഗാന്ധിജിക്ക് നല്‍കിയത് .

ഗാന്ധിജിയുടെ ആ സന്ദര്‍ശനം തെറ്റായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു.
രാമനെ ഹൃദയത്തിലേറ്റി രാമരാജ്യം സ്വപ്‌നം കണ്ട ആ മഹാത്മാവിന്റെ നെഞ്ചിലേക്ക് തന്നെ അക്കൂട്ടര്‍ നിറയൊഴിച്ചു.
ഗോഡ്‌സെയുടെ വെടിയേറ്റ് പിടയുമ്പോഴും ആ അതിമാനുഷന്റെ ചുണ്ടുകള്‍ റാം റാം എന്ന് ഉരുവിട്ടു കൊണ്ടിരുന്നുവെന്നത് ചരിത്ര സത്യം.
ഗാന്ധിജിയുടെ ആ രാമന്‍ ഇന്ത്യയിലെ വര്‍ഗീയത തൊട്ടു തീണ്ടിയിട്ടില്ലാത്ത അനേക കോടി ഹിന്ദു കുടുംബങ്ങളില്‍ ഇന്നും ജീവിക്കുന്നു.

ആദ്യ കാലങ്ങളില്‍ സംഘ് പരിവാരം ഒരു ഘട്ടത്തിലും മുന്നില്‍ നിര്‍ത്താതിരുന്ന അതേ രാമന്റെ പേരില്‍ തന്നെ പിന്നീട് അവര്‍ പള്ളി പൊളിച്ചതും കലാപങ്ങള്‍ നടത്തി കുരുതിക്കളങ്ങള്‍ തീര്‍ത്തതും രാജ്യത്തെ നിരന്തരം മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്നതും പില്‍ക്കാല ചരിത്രം.

അനേക വര്‍ഷത്തെ മതേതര രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ പ്രഥമ പൗരന്റ കസേരയിലിരുന്ന പ്രണബ് മുഖര്‍ജിക്ക് ഈ ചരിത്ര പശ്ചാത്തലമൊന്നും അറിയാതിരിക്കാന്‍ വഴിയില്ല.

പിന്നെന്തേ പ്രണബ് ദാ ഇങ്ങനെ?

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനതയുടെയും ഈ ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം നല്‍കാന്‍ ഒരു കോടി ജന്മമെടുത്താലും കഴിയുമോ പ്രണബ് താങ്കള്‍ക്ക്?

അങ്ങയുടെ മകളുടെ വാക്കുകള്‍ തന്നെ ഉദ്ധരിക്കട്ടെ!
‘അങ്ങയുടെ പ്രസംഗം ആളുകള്‍ മറക്കും,
എന്നാല്‍ അവിടെ പോയതിന്റെ ചിത്രങ്ങള്‍ മാത്രം ബാക്കിയാകും’.

Sadiq Ali

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending