Connect with us

More

പ്രണബിന്റെ സാരോപദേശം കൊണ്ട് ആര്‍.എസ്എ.സ് അടിമുടി മാറുമോ?

Published

on

പി.എം സാദിഖലി

പ്രണബിന്റെ സാരോപദേശം കൊണ്ട് ആര്‍ എസ് എസ് അടിമുടി മാറുമോ?
ചെയ്ത് കൂട്ടിയ പാപങ്ങള്‍ മുഴുവന്‍ ഗംഗയില്‍ മുങ്ങി കഴുകി കളയുമോ?
ഹിന്ദുത്വ രാഷ്ട്രം തങ്ങളുടെ ലക്ഷ്യമല്ലന്ന് രാജ്യത്തോട് പ്രഖ്യാപിക്കുമോ?
മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും ഉള്‍പ്പെടെ തങ്ങളുടെ ലക്ഷ്യത്തിന് വിഘാതമാകുന്നവരെയാകമാനം ശ്രത്രുക്കളാക്കുന്ന ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യെ അവര്‍ തള്ളിപ്പറയുമോ?

പുള്ളിപ്പുലിയുടെ പുള്ളി മാറിയാലും ആര്‍ എസ് എസിന്റെ വര്‍ഗീയത മാറില്ലെന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രസ്താവന ഇനിയും എത്രവട്ടമാണാവോ ഈ രാജ്യത്ത് ആവര്‍ത്തിക്കേണ്ടി വരിക….?

ആദ്യത്തേതും അവസാനത്തേതുമായി ഒരു വട്ടം മാത്രമാണ് നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ആര്‍ എസ് എസ് ശാഖ സന്ദര്‍ശിച്ചിട്ടുള്ളത്.
ഗുരു ഗോവിന്ദ് സിംഗ്, റാണാ പ്രതാപ സിംഗ്, ശിവജി എന്നീ ഹിന്ദു യോദ്ധാക്കളുടെ ചിത്രങ്ങള്‍ ശാഖ മന്ദിരത്തില്‍ കണ്ട ഗാന്ധി, ഭഗവാന്‍ ശ്രീരാമ ചന്ദ്രന്റെ ചിത്രം ഇവിടെ കാണുന്നില്ലല്ലോ എന്ന് സംഘ് നേതാക്കളോട് ചോദിക്കുകയുണ്ടായി.
‘രാമന്‍ യോദ്ധാവല്ല, മൃദുലനാണ്, നേതാവാക്കാന്‍ പറ്റില്ല ‘ എന്ന ഉത്തരമാണ് അന്ന് അവര്‍ ഗാന്ധിജിക്ക് നല്‍കിയത് .

ഗാന്ധിജിയുടെ ആ സന്ദര്‍ശനം തെറ്റായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു.
രാമനെ ഹൃദയത്തിലേറ്റി രാമരാജ്യം സ്വപ്‌നം കണ്ട ആ മഹാത്മാവിന്റെ നെഞ്ചിലേക്ക് തന്നെ അക്കൂട്ടര്‍ നിറയൊഴിച്ചു.
ഗോഡ്‌സെയുടെ വെടിയേറ്റ് പിടയുമ്പോഴും ആ അതിമാനുഷന്റെ ചുണ്ടുകള്‍ റാം റാം എന്ന് ഉരുവിട്ടു കൊണ്ടിരുന്നുവെന്നത് ചരിത്ര സത്യം.
ഗാന്ധിജിയുടെ ആ രാമന്‍ ഇന്ത്യയിലെ വര്‍ഗീയത തൊട്ടു തീണ്ടിയിട്ടില്ലാത്ത അനേക കോടി ഹിന്ദു കുടുംബങ്ങളില്‍ ഇന്നും ജീവിക്കുന്നു.

ആദ്യ കാലങ്ങളില്‍ സംഘ് പരിവാരം ഒരു ഘട്ടത്തിലും മുന്നില്‍ നിര്‍ത്താതിരുന്ന അതേ രാമന്റെ പേരില്‍ തന്നെ പിന്നീട് അവര്‍ പള്ളി പൊളിച്ചതും കലാപങ്ങള്‍ നടത്തി കുരുതിക്കളങ്ങള്‍ തീര്‍ത്തതും രാജ്യത്തെ നിരന്തരം മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്നതും പില്‍ക്കാല ചരിത്രം.

അനേക വര്‍ഷത്തെ മതേതര രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ പ്രഥമ പൗരന്റ കസേരയിലിരുന്ന പ്രണബ് മുഖര്‍ജിക്ക് ഈ ചരിത്ര പശ്ചാത്തലമൊന്നും അറിയാതിരിക്കാന്‍ വഴിയില്ല.

പിന്നെന്തേ പ്രണബ് ദാ ഇങ്ങനെ?

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനതയുടെയും ഈ ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം നല്‍കാന്‍ ഒരു കോടി ജന്മമെടുത്താലും കഴിയുമോ പ്രണബ് താങ്കള്‍ക്ക്?

അങ്ങയുടെ മകളുടെ വാക്കുകള്‍ തന്നെ ഉദ്ധരിക്കട്ടെ!
‘അങ്ങയുടെ പ്രസംഗം ആളുകള്‍ മറക്കും,
എന്നാല്‍ അവിടെ പോയതിന്റെ ചിത്രങ്ങള്‍ മാത്രം ബാക്കിയാകും’.

Sadiq Ali

kerala

ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല

മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

Published

on

നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.

തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.

Continue Reading

kerala

ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.

ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.

വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്‌ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില്‍ ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.

Continue Reading

kerala

ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

Published

on

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

Trending