Connect with us

Literature

ഓടക്കുഴല്‍ പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്

ഫെബ്രുവരി രണ്ടിന് എം ലീലാവതി പുരസ്‌കാരം സമ്മാനിക്കും.

Published

on

കൊച്ചി: 2022ലെ ഓടക്കുഴല്‍ പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്. പ്രാണവായു എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി രണ്ടിന് എം ലീലാവതി പുരസ്‌കാരം സമ്മാനിക്കും.

Art

സംഘ്പരിവാർ പാനലിന് പരാജയം: കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്‍റായി മാധവ് കൗശികിനെ തിരഞ്ഞെടുത്തു

ഔദ്യോഗിക പാനലില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച മലയാളി സാഹിത്യകാരന്‍ സി രാധാകൃഷ്ണൻ പരാജയപ്പെട്ടു.

Published

on

കേന്ദ്ര സാഹിത്യ അക്കാദമിയുടെ 24 അംഗ നിര്‍വാഹക സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ
അക്കാദമി പ്രസിഡന്‍റായി മാധവ് കൗശികിനെ തിരഞ്ഞെടുത്തു. കെ.പി രാമനുണ്ണിയാണ് മലയാളത്തിന്‍റെ കണ്‍വീനര്‍.

അതേ സമയം ഔദ്യോഗിക പാനലില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച മലയാളി സാഹിത്യകാരന്‍ സി രാധാകൃഷ്ണൻ പരാജയപ്പെട്ടു.ഡല്‍ഹി സര്‍വകലാശാല അധ്യാപികയായ കുമുദ് ശര്‍മയാണ് അദ്ദേഹത്തെ ഒരു വോട്ടിനു പരാജയപ്പെടുത്തിയത്.
കടുത്ത മത്സരമാണ്‌ ശനിയാഴ്ച അക്കാദമി തിരഞ്ഞെടുപ്പിൽ നടന്നത്‌. മാധവ്‌ കൗശികിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലും പ്രൊഫ. മല്ലേപുരം ജി. വെങ്കിടേഷ്‌ നയിച്ച സംഘ്പരിവാർ അനുകൂല പാനലും തമ്മിലായിരുന്നു മത്സരം.

വിജയലക്ഷ്മി, മഹാദേവന്‍ തമ്പി എന്നിവരാണ്‌ കേരളത്തില്‍നിന്ന്‌ ജനറല്‍ കൗൺസിലിലുള്ള മറ്റുള്ളവര്‍. അഞ്ചുവര്‍ഷമാണ്‌ കൗണ്‍സിലിന്റെ കാലാവധി.

 

 

Continue Reading

Art

മഹാകവി കനയ്യലാല്‍ സേത്തിയ കവിതാ പുരസ്‌കാരം സച്ചിദാനന്ദന്

ഈ വര്‍ഷത്തെ മഹാകവി കനയ്യലാല്‍ സേത്തിയ കവിതാ പുരസ്‌കാരം കെ.സച്ചിദാന്ദന്

Published

on

ഈ വര്‍ഷത്തെ മഹാകവി കനയ്യലാല്‍ സേത്തിയ കവിതാ പുരസ്‌കാരം കെ.സച്ചിദാന്ദന്. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി അദ്ദേഹം ഒരുപാട് കൃതികള്‍ രചിച്ചിട്ടുള്ള അദ്ദേഹം നിലിവിലിപ്പോള്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ആണ്. ഇതിന് മുന്‍പ് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

Continue Reading

Literature

പ്രശസ്ത കന്നഡ സാഹിത്യകാരി സാറാ അബൂബക്കര്‍ അന്തരിച്ചു

കന്നഡയില്‍ ഏറെ പ്രശസ്തയായ എഴുത്തുകാരിയാണ്

Published

on

മംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരിയും നോവലിസ്റ്റും കാസര്‍കോട് സ്വദേശിനിയുമായ സാറാ അബൂബക്കര്‍ (86) അന്തരിച്ചു. മംഗളൂരുവിലായിരുന്നു താമസം. നിരവധി നോവലുകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കന്നഡയില്‍ ഏറെ പ്രശസ്തയായ എഴുത്തുകാരിയാണ്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു കാലത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നോവലുകള്‍ എഴുതിയിരുന്നു. കന്നഡയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമാണ്. കര്‍ണാടക ഹൗസിംഗ് ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറായിരുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യയാണ്.

പ്രമുഖ അഭിഭാഷകനായിരുന്ന കാസര്‍കോട് ഫോര്‍ട്ട് റോഡിലെ അഡ്വ. അഹമ്മദിന്റെ മകളാണ്. മക്കള്‍: അബ്ദുല്ല (അമേരിക്ക), നാസര്‍ (ഫിഷറീസ് കോളേജ് മുന്‍ പ്രൊഫസര്‍), റഹീം (ബിസിനസ് മംഗളൂരു), ഷംസുദ്ദീന്‍ (റിട്ട. എഞ്ചിനീയര്‍). മരുമക്കള്‍: സബിയ, സക്കീന, സെയ്ദ, സബീന. സഹോദരങ്ങള്‍: 1965ലെ ഇന്ത്യാപാക്കിസ്താന്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ലെഫ്. കേണല്‍ മുഹമ്മദ് ഹാഷിം, പരേതനായ പി. അബ്ദുല്ല, പി. മുഹമ്മദ് ഹബീബ്, ഡോ. പി. ഷംസുദ്ദീന്‍, അഡ്വ. പി. അബ്ദുല്‍ ഹമീദ് (കാസര്‍കോട് നഗരസഭയുടെ ആദ്യകൗണ്‍സിലിലെ സ്ഥിരം സമിതി അധ്യക്ഷന്‍).

Continue Reading

Trending