Connect with us

business

പുതുവർഷത്തിൽ സ്വർണവില 50,000 തൊടുമോ? വിദഗ്ധർ പറയുന്നതിങ്ങനെ

Published

on

അനിശ്ചിത ഘട്ടങ്ങളിൽ ഏറ്റവും മികച്ച നിക്ഷേപമാണല്ലോ സ്വർണം. സ്വർണവിലയിൽ 2019-ലും 20-ലുമുണ്ടായ കുതിപ്പ് പുതിയ വർഷത്തിലും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. അമേരിക്കൻ ഡോളർ ദുർബലമായി തുടരുന്ന സാഹചര്യത്തിൽ സ്വർണവില പത്ത് ഗ്രാമിന് 63,000 രൂപ (പവന് 50,400 രൂപ) വരെ സമീപഭാവിയിൽ തന്നെ ആകാനിടയുണ്ടെന്നാണ് വിദഗ്ധരുടെ പ്രവചനം.

സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥയായിരുന്നു 2020-ൽ സ്വർണവിലയിൽ കുതിപ്പുണ്ടാകാനുള്ള കാരണം. കഴിഞ്ഞ ഓഗസ്റ്റിൽ പത്ത് ഗ്രാമിന് 56,191 എന്ന റെക്കോർഡ് വിലയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ രേഖപ്പെടുത്തിയത്. കോവിഡ് സാഹചര്യത്തെ തുടർന്ന് ആഗോളതലത്തിൽ പലിശനിരക്ക് കുറച്ചതും 2019 മുതൽക്ക് പല അന്താരാഷ്ട്ര നാണയങ്ങളും സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവെച്ചതും സ്വർണവില കൂടാനിയാക്കി.

‘2020 തുടക്കത്തിൽ രാജ്യത്ത് സ്വർണവില പവന് 31,280 ആയിരുന്നു. കോവിഡ് രാജ്യത്തെത്തിയപ്പോൾ ഇത് 30,720-ലേക്ക് താഴ്‌ന്നെങ്കിലും പിന്നീട് വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. പവന് 44,953 വരെ ഉയർന്ന ഘട്ടമുണ്ടായി. ആളുകൾ നിക്ഷേപം എന്ന നിലയ്ക്ക് സ്വർണം വാങ്ങുന്നത് തുടർന്നതോടെ ഈ നില തുടരുകയായിരുന്നു…’

റിസ്‌ക് മാനേജ്‌മെന്റ് സർവീസ് കമ്പനിയായ കോംട്രെൻഡ്‌സ് സി.ഇ.ഒ ഗ്യാനശേഷകർ ത്യാഗരാജൻ പറയുന്നു. കോവിഡിന് വാക്‌സിൻ കണ്ടെത്തുകയും ആഗോള സാമ്പത്തികനില കോവിഡിന് മുമ്പത്തെ സാഹചര്യത്തിലേക്ക് പതുക്കെ മടങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും വില താഴാനിടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അമേരിക്കയിൽ പുതിയ പ്രസിഡണ്ട് ജോ ബിഡന് സെനറ്റിൽ മികച്ച ഭൂരിപക്ഷമില്ലാത്തത് സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കും. ഇത് ആഗോള മാർക്കറ്റിൽ ഡോളറിനെ ക്ഷീണിപ്പിക്കും. – ത്യാഗരാജൻ പറയുന്നു.

2021-ൽ ഇന്ത്യയിലും ചൈനയിലും സ്വർണത്തിന് ആവശ്യക്കാരേറുമെന്നാണ് വിദഗ്ധർ കരുതുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സ്വർണത്തിലുള്ള നിക്ഷേപം കുറവായിരുന്നെങ്കിൽ 2021-ൽ ഇതിൽ മാറ്റമുണ്ടാകും. ഇന്ത്യൻ രൂപ ഡോളറിനെതിരെ ഇപ്പോഴുള്ള സ്ഥിതി നിലനിർത്തിയാലും 2021-ൽ പവന് 50,000 കൊടുക്കേണ്ട സ്ഥിതിയുണ്ടാകും. ഡോളർ കരുത്താർജിക്കുകയും അതേസമയം രൂപ ദുർബലമാവുകയും ചെയ്താലും സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം വർധിക്കുമെന്നും ഇത് വില താഴാതിരിക്കാൻ കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

business

മുട്ടില്‍ മരം മുറി കേസ്: 8 കോടി പിഴ ഈടാക്കാന്‍ റവന്യൂ വകുപ്പ്; മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും നോട്ടീസ്

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക

Published

on

മുട്ടില്‍ മരം മുറി കേസില്‍ പിഴ ഈടാക്കാന്‍ നടപടികള്‍ തുടങ്ങി റവന്യൂ വകുപ്പ്. മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും വകുപ്പ് നോട്ടീസ് അയച്ചു. ഇവരില്‍ നിന്നു 8 കോടി രൂപ പിഴ ഈടാക്കാനുള്ള നടപടികളാണ് റവന്യൂ വകുപ്പ് ആരംഭിച്ചത്. 35 കേസുകളിലാണ് ഇത്രയും രൂപ പിഴയായി ഇടാക്കുക. പ്രതി റോജി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ പിഴയൊടുക്കണം. ഇവരെ കേസില്‍ നിന്നു ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കേണ്ടി വരും.

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടി ആരംഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു. 27 കേസുകളിലെ വില നിര്‍ണയം അവസാന ഘട്ടത്തിലാണ്. ആന്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസ് അയക്കുമെന്നു റവന്യൂ വകുപ്പ് വ്യക്തമാക്കി.

ഭൂപരിഷ്‌കരണ നിയമത്തിനു ശേഷം പട്ടയ ഭൂമിയില്‍ ഉടമകള്‍ നട്ടു വളര്‍ത്തിയ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ചു മാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ചുമാറ്റിയത്.

300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങളടക്കമാണ് മുറിച്ച് മാറ്റിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ഡിഎന്‍എ പരിശോധന ഫലവും അടുത്തിടെ പുറത്തു വന്നിരുന്നു.

Continue Reading

business

ലാഭത്തില്‍ കോഴിക്കോട് എയര്‍പോര്‍ട്ട് മൂന്നാമത്; തിരുവനന്തപുരവും, കണ്ണൂരും പിന്നില്‍

95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം.

Published

on

മലപ്പുറം: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില്‍ ലാഭത്തില്‍ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം. കൊല്‍ക്കത്ത 482.30 കോടി, ചെന്നൈ 169.56 കോടി എന്നിവയാണ് മുന്നിലുള്ളത്. ലോക്‌സഭയില്‍ എസ്.ആര്‍. പാര്‍ഥിപന്‍ എം.പി.യുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നല്‍കിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ നഷ്ടക്കണക്ക് വിശദമാക്കിയത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 17 വിമാനത്താവളങ്ങള്‍ മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. 15 എണ്ണത്തില്‍ ലാഭവും നഷ്ടവുമില്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കൊവിഡ് പ്രതിസന്ധിമൂലം രണ്ടു വര്‍ഷം മാത്രമാണ് കോഴിക്കോട് വിമാനത്താവളം നഷ്ടത്തിലായത്. അഞ്ചുവര്‍ഷത്തിനിടെ മിക്ക വിമാനത്താവളങ്ങളും നഷ്ടത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ 201819 വര്‍ഷം 73.11 കോടി, 1920ല്‍ 69.14 കോടി എന്നിങ്ങനെയാണ് ലാഭം. കൊവിഡ് പ്രതിസന്ധി ബാധിച്ച 202021ല്‍ 59.57 കോടിയും 2122ല്‍ 22.63 കോടിയും നഷ്ടമുണ്ടായി. പുണെ 74.94 കോടി, ഗോവ 48.39 കോടി, തിരുച്ചിറപ്പള്ളി 31.51 കോടി എന്നിവയാണ് കാര്യമായി ലാഭമുണ്ടാക്കിയ മറ്റു വിമാനത്താവളങ്ങള്‍. 115.61 കോടി നഷ്ടം രേഖപ്പെടുത്തിയ അഗര്‍ത്തലയാണ് നഷ്ടക്കണക്കില്‍ മുന്നിലുള്ളത്.

ലാഭകരമായ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചതോടെയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ളവയുടെ നഷ്ടക്കണക്ക് കൂടിയത്. തിരുവനന്തപുരം വിമാനത്താവളം 110.15 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. സ്വകാര്യ പൊതു പങ്കാളിത്തത്തിലുള്ള കൊച്ചി 267.17 കോടി രൂപ ലാഭം നേടിയപ്പോള്‍ കണ്ണൂര്‍ 131.98 കോടി രൂപ നഷ്ടത്തിലാണ്. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ (എന്‍.എം.പി.) പ്രകാരം കോഴിക്കോട് അടക്കം 25 വിമാനത്താവളങ്ങള്‍ 2025 വരെ പാട്ടത്തിനു െവച്ചിരിക്കുകയാണെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

Continue Reading

business

ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി ഇലോണ്‍ മസ്‌ക്; ഇനി ‘എക്‌സ്’

Published

on

സാന്‍ഫ്രാന്‍സിസ്‌കോന്മ സമൂഹമാധ്യമമായ ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഇനി ‘എക്‌സ്’ എന്ന് അറിയപ്പെടും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ട്വിറ്ററിന്റെ ലോഗോയും മാറി. നിലവിലെ ലോഗോയായ ‘നീലക്കുരുവി’ ഇനി ഉണ്ടാകില്ല. ഇതിനുപുറമേ, ബാങ്കിങ് ഉള്‍പ്പെടെ മറ്റു സേവനങ്ങളും ലഭ്യമാകും.

ടിറ്ററിന്റെ ലോഗോ മാറ്റി പകരം ‘എക്‌സ്’ എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ഒരു എക്‌സ് ലോഗോയുടെ ചിത്രം മസ്‌ക് ട്വീറ്റ് ചെയ്‌തെങ്കിലും പിന്‍വലിച്ചു.

 

Continue Reading

Trending