Connect with us

india

അസാമാന്യ സാമര്‍ത്ഥ്യമുള്ള രാഷ്ട്ര നേതാവ്; മന്‍മോഹനെ പ്രശംസ കൊണ്ടു മൂടി ഒബാമ

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെ ആക്രമിക്കാതെ സംയമനം പാലിച്ചു നിന്ന മന്‍മോഹന്‍സിങിന് രാഷ്ട്രീയമായി വില കൊടുക്കേണ്ടി വന്നു എന്ന് ഒബാമ ചൂണ്ടിക്കാട്ടുന്നു.

Published

on

വാഷിങ്ടണ്‍: ഓര്‍മ്മപ്പുസ്തകത്തിന്റെ ഒന്നാംഭാഗമായ എ പ്രോമിസ്ഡ് ലാന്‍ഡില്‍ മുന്‍ പ്രധാനമന്ത്രി ഡോ മന്‍മഹോന്‍ സിങിനെ പ്രശംസ കൊണ്ട് മൂടി യുഎസ് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ. അസാമാന്യ ജ്ഞാനവും സാമര്‍ത്ഥ്യവുമുള്ള നേതാവാണ് ഡോ സിങ് എന്നാണ് ഒബാമ അനുസമരിക്കുന്നത്. മന്‍മോഹനുമായുള്ള ബന്ധത്തെ കുറിച്ച് ഓര്‍ത്തെടുക്കുന്ന ഒബാമ, സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ കുറിച്ചും മഹാത്മാഗാന്ധി ഗാന്ധി തന്നില്‍ വരുത്തിയ സ്വാധീനത്തെ കുറിച്ചും എഴുതുന്നുണ്ട്.

2010 നവംബറില്‍ ഇന്ത്യയില്‍ ആദ്യമായി എത്തിയ ഒബാമ മന്‍മോഹന്‍ സിങിനെ കുറിച്ച് എഴുതുന്നത് ഇങ്ങനെ;

‘വെള്ളത്താടിയും സിഖ് തലപ്പാവും ധരിച്ച മാന്യനും മൃദുഭാഷിയുമായ എഴുപതിലെത്തിയ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍. എന്നാല്‍ പടിഞ്ഞാറന്‍ കണ്ണുകള്‍ അദ്ദേഹത്തിന് ഒരു വിശുദ്ധന്റെ പരിവേശം നല്‍കി. 1990കളില്‍ ദശലക്ഷക്കണക്കിന് ഇന്ത്യയ്ക്കാരെ പട്ടിണിയില്‍ നിന്ന് രക്ഷിച്ച ധനമന്ത്രിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ അതീവ ബുദ്ധിയും വിചാരവുമുള്ള, അങ്ങേയറ്റം ആത്മാര്‍ത്ഥതയുമുള്ള ഒരാളായാണ് സിങിനെ എനിക്ക് കാണാനായത്’

മന്‍മോഹന്റെ വിദേശനയത്തെ കുറിച്ച് പറയുന്നിടത്താണ് അസാധാരണ വിവകശാലിയായ ഒരാള്‍ എന്ന് ഒബാമ വിശേഷിപ്പിക്കുന്നത്.

‘വിദേശനയത്തില്‍ അങ്ങേറ്റം ബോധവാനായിരുന്ന, യുഎസുമായുള്ള ചരിത്രപരമായ ബന്ധത്തെ സംശയദൃഷ്ടിയോടെ കണ്ട ഉദ്യോഗസ്ഥരെ കുറിച്ച് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വേളയില്‍ തന്നെ ഞങ്ങളൊന്നിച്ചുള്ള കാലത്ത്, അദ്ദേഹത്തെ അസാമാന്യ വിവേകവും മാന്യതയും ഉള്ള ഒരാളായാണ് എനിക്ക് തോന്നിയത്. ന്യൂഡല്‍ഹിയിലേക്കുള്ള വരവില്‍ തന്നെ ഭീകരവിരുദ്ധത, ആഗോള ആരോഗ്യം, ആണവ സുരക്ഷ, വ്യാപാരം എന്നിവയില്‍ ഞങ്ങള്‍ കരാര്‍ ഒപ്പുവച്ചു’.

2010ല്‍ ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ വരവ് പ്രത്യേകമായി ഓര്‍ക്കുന്നുണ്ടെന്ന് ഒബാമ പറയുന്നു. ഗാന്ധിജിയുടെ ജീവിതത്തെ കുറിച്ചം പാരമ്പര്യത്തെ കുറിച്ചും അദ്ദേഹം പുസ്തകത്തില്‍ ദീര്‍ഘമായി എഴുതുന്നു. ഗാന്ധിജിയുടെ മുംബൈയിലെ വസതിയായ മണിഭവനില്‍ ഭാര്യ മിഷേലിനൊപ്പമെത്തിയതും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെ ആക്രമിക്കാതെ സംയമനം പാലിച്ചു നിന്ന മന്‍മോഹന്‍സിങിന് രാഷ്ട്രീയമായി വില കൊടുക്കേണ്ടി വന്നു എന്ന് ഒബാമ ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം വിരുദ്ധ വികാരം ഉയരുന്നത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമാകും എന്ന ഭയമായിരുന്നു അദ്ദേഹത്തിന്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്‍മോഹന്‍ സിങിന്റെ ഒന്നാമൂഴത്തിന്റെ അവസാനം വരെയുള്ള (2011) ഓര്‍മകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ 2014ല്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുസ്തകത്തിലില്ല. ഓര്‍മപ്പുസ്തകത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

india

സി.എ.എ: അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷ: മുസ്‌ലിംലീഗ്

തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു

Published

on

ന്യൂഡൽഹി: പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാർ തീരുമാനം ഏറെ ​വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ കൈകൊണ്ട ഒന്നാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതിയിൽ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിൻവലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരു​മാനം പ്രചാരണത്തിൽ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കേസുകളൊക്കെ നേരത്തെ പിൻവലിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ന്യൂഡൽഹി കേരള ഹൗസിൽ കുഞ്ഞാലിക്കുട്ടി ഈ മറുപടി നൽകിയത്.

പൗരത്വ വിഷയത്തിൽ ജനങ്ങൾ ആശങ്കയിലാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ കേസുമായി ലീഗ് മുന്നോട്ടു പോവുകയാണ്. അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയിലേക്ക് പോകാനായി മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം ഡൽഹിയിലെത്തിയതാണ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബും അടക്കമുള്ള നേതാക്കൾ.

പൗരത്വ നിയമത്തിനെതിരായ കേസിലെ മുഖ്യ ഹരജിക്കാർ എന്ന നിലയിൽ മുസ്‍ലിം ലീഗി​ന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ തിങ്കളാഴ്ച വൈകീട്ട് കണ്ട് ലീഗ് നേതാക്കൾ അഡ്വ. ഹാരിസ് ബീരാന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു.

Continue Reading

Trending