Video Stories
ചൈനീസ് ദേശീയ ദിനാഘോഷത്തിലെ വെടിവെപ്പ്; പ്രതിഷേധത്തില്‍ മുങ്ങി ഹോങ്കോങ്

ഹോങ്കോങ്: ചൈനീസ് ദേശീയ ദിനാഘോഷത്തില്‍ ഹോങ്കോങ്ങില്‍ പ്രക്ഷോഭം ശക്തം. പ്രക്ഷോഭകാരികളിലൊരാള്‍ക്ക് വെടിയേറ്റു. പരക്കെ ആക്രമണം. പലയിടങ്ങളിലും പ്രക്ഷോഭകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. നിരവധി തവണ പൊലീസ് കണ്ണീര് വാതകവും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. പൊലീസിനു നേര കല്ലെറിഞ്ഞ് പ്രതിഷേധക്കാരും തിരിച്ചടിച്ചു. ഹോങ്കോങില്‍ നടന്ന പ്രതിഷേധത്തിലാണ് സ്വാതന്ത്ര വാദിക്ക് വെടിയേറ്റത്. പൊലീസ് വെടിവെപ്പില്‍ ഇയാളുടെ നെഞ്ചില്‍ വെടിയുണ്ട തറയ്ക്കുകയായിരുന്നു. വെടിയേറ്റ 18കാരനായ യോ മാ തേയിലെ ക്വീന്‍ എലിസബത്തിനെ ആസ്പത്രിയിലേക്കു മാറ്റി. ക്വീനിന്റെ നില ഗുരുതരമാണ്. വോങ് തായ് സി ജില്ലയില്‍ പ്രക്ഷോഭകാരികള്‍ കടകളും മറ്റും തല്ലിത്തകര്‍ത്തു. പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തല്ലി തകര്‍ത്തു. പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. പൊതുമുതലുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു.
ക്വീനിനു നേരെ നടന്ന ആക്രമണം സിറ്റി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന് ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുകയുമുണ്ടായി. ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പ്രതിഷേധം അലയടിക്കുകയായിരുന്നു. ടെലിവിഷന്‍ ചാനലുകളും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. കമ്മ്യൂണിസ്റ്റ് ചൈന, നരകത്തിലേക്ക് തള്ളിവിട്ടു എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.
ചൈനീസ് സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കു നേരെയും പ്രതിഷേധക്കാര്‍ ആക്രമണം അഴിച്ചു വിട്ടു. ബാങ്ക് ഓഫ് ചൈന കെട്ടിടത്തിന്റെ ഗ്ലാസുകള്‍ തകര്‍ത്തു. പൊലീസ് കേന്ദ്രങ്ങള്‍ക്ക് നേരെ ബോംബേറുണ്ടായി. പൊലീസ് കണ്ണീര് വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. 30 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, 90 ഓളം പേരെ പൊലീസ് പിടികൂടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ 15 പ്രതിഷേധക്കാരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക ആസ്പത്രി അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രൊജക്ടൈല്‍ കൊണ്ട് റിപ്പോര്‍ട്ടര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് റേഡിയോ ടെലിവിഷന്‍ ഹോങ്കോങ്ങ് എല്ലാ റിപ്പോര്‍ട്ടര്‍മാരേയും പിന്‍വലിച്ചതായി ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റവാളികളെ ചൈനയ്ക്ക് വിചാരണക്കായി കൈമാറാനുള്ള വിവാദ ബില്‍, അതിശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വലിക്കാന്‍ ഹോങ്കോങ്ങ് അഡ്മിനിസ്ട്രേഷന് നിര്‍ബന്ധിതമായിരുന്നു. ചൈന നിയമിച്ച ചീഫ് എക്സിക്യൂട്ടീവ് കാരി ലാമിന്റെ രാജി പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നുണ്ട്. ഹാനെസ്സി റോഡില്‍ പ്രതിഷേധവുമായി എത്തിയവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതയാണ് പുറത്തു വരുന്ന വിവരങ്ങള്‍.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala3 days ago
‘വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും’: പ്രിയങ്കാ ഗാന്ധി
-
Film3 days ago
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവിലയില്‍ വര്‍ധന; പവന് 840 രൂപ കൂടി
-
india3 days ago
‘ജഗദീപ് ധൻകറിന്റെ രാജി അസാധാരണ സംഭവം, അദ്ദേഹം ആരുടെയും ഫോൺ എടുക്കുന്നില്ല’; കെ.സി വേണുഗോപാൽ
-
kerala3 days ago
ആലപ്പുഴയിൽ നാളെ അവധി; പിഎസ് സി പരീക്ഷകളും മാറ്റി
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
‘മടക്കം’; അനന്തപുരിയോട് വിട ചൊല്ലി വി.എസ്
-
india3 days ago
ആസമിലെ വിവേചനപരമായ സര്‍ക്കാര്‍ സമീപനം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി മുസ്ലിം ലീഗ് എം.പിമാര്‍