Connect with us

Cricket

ഇഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഇന്ത്യ ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സെടുത്തു പുറത്തായി.

Published

on

ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് കീഴടക്കി ആധികാരിക ജയത്തോടെ ഇന്ത്യ ഫൈനലില്‍. ഇന്ത്യ ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സെടുത്തു പുറത്തായി. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.

അഡ്‌ലെയ്ഡില്‍ 2022ലെ ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ പത്ത് വിക്കറ്റിന് കീഴടക്കി നാണം കെടുത്തിയ ജോസ് ബട്‌ലറെയും സംഘത്തെയും ഗയാനയില്‍ കനത്ത തിരിച്ചടി നല്‍കിയാണ് രോഹിതും സംഘവും ഫൈനല്‍ പ്രവേശനം ആധികാരികമാക്കിയത്. ബാറ്റിംഗില്‍ മുന്നില്‍ നിന്നു പട നയിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചുറിയും സൂര്യകുമാർ യാദവിനൊപ്പമുള്ള കൂട്ടുകെട്ടുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. സ്പിന്നർമാരായ അക്ഷർ പട്ടേലും കുല്‍ദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തുവിട്ടത്. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. അക്ഷർ പട്ടേലാണു കളിയിലെ താരം.

പൊരുതാൻ ശ്രമിച്ച ബ്ടലറിനെ അക്‌സർ കൂടാരം കയറ്റിയപ്പോള്‍ സാള്‍ട്ടിന്റെ കുറ്റിയറുത്ത് ബുംറ വരവറിയിച്ചു. പിന്നാലെ വീണ്ടും അക്‌സർ പട്ടേലിന്റെ പന്തില്‍ ബെയർ‌സ്റ്റോ ക്ലീൻ ബൗള്‍ഡ്. മൊയീൻ അലിയെ അക്‌സറിന്റെ പന്തില്‍ സ്റ്റമ്ബിങ്കിലൂടെ പൂറത്താക്കി പന്തും സാന്നിധ്യമറിയിച്ചു. വൈകാതെ കുല്‍ദീപിന്റെ വരവോടെ സാം കറൻ എല്‍ബി ഡബ്ലൂയില്‍ കുടുങ്ങി പുറത്തേക്ക്. 5 വിക്കറ്റിന് 49 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.

ഒമ്ബതാം ഓവറില്‍ ആദ്യ പന്തിലായിരുന്നു കുല്‍ദീപ് വിക്കറ്റ് നേടിയത്. റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച ബ്രൂക്കിനെ ക്ലീൻ ബൗള്‍ഡാക്കി കുല്‍ദീപ് രണ്ടാം വിക്കറ്റ് സ്വന്തമാക്കുമ്ബോള്‍ ഇംഗ്ലണ്ട് സ്‌കോർ 68ന് ആറ് എന്ന നിലയിലാണ്. കുല്‍ദീപ് തന്റെ നാലാം ഓവറില്‍ ഒന്നാമത്തെ പന്തില്‍ എല്‍ബി ഡബ്യൂവിലൂടെ ജോർദാനെയും കൂടാരം കയറ്റി. 72 റണ്‍സ് മാത്രമായിരുന്നു ഈ സമയം ഇംഗ്ലണ്ടിന്റെ അക്കൗണ്ടില്‍. ലിവിങ്സ്റ്റണ്‍ കുല്‍ദീപിന്റെ ത്രോയില്‍ അക്‌സർ റണ്‍ഔട്ട് പൂർത്തിയാക്കിയപ്പോള്‍, ആദില്‍ റഷീദിനെ കുല്‍ദീപ് റണ്‍ഔട്ടാക്കി. പിന്നാലെ ജോഫ്രാ ആർച്ചറിനെ ബുംറ എല്‍ബിഡബ്ല്യൂവില്‍ കുടുക്കിയതോടെ 16.4 ഓവറില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ടായി.

മറുപടി ബാറ്റിങ്ങിന്റെ ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിന് തിരിച്ചുവരവിനു സാധ്യതകളില്ലാത്ത വിധം സ്പിന്നർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് ചെറിയ സ്‌കോറിലേക്കു വീണു. 19 പന്തില്‍ 25 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ജോസ് ബട്‌ലർ (15 പന്തില്‍ 23), ജോഫ്ര ആർച്ചർ (15 പന്തില്‍ 21), ലിയാം ലിവിങ്സ്റ്റൻ (16 പന്തില്‍ 11) എന്നിവരും ഇംഗ്ലിഷ് ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നു.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലറിനെ അക്ഷർ പട്ടേലിന്റെ പന്തില്‍ കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സകോർ 34 ല്‍ നില്‍ക്കെ ജസ്പ്രീത് ബുമ്രയുടെ പന്തു നേരിട്ട ഫില്‍ സോള്‍ട്ട് ബോള്‍ഡായി. തൊട്ടുപിന്നാലെ ജോണി ബെയർ‌സ്റ്റോ റണ്ണൊന്നുമെടുക്കാതെ മടങ്ങി. അക്ഷർ പട്ടേലിന്റെ പന്തില്‍ താരം ബോള്‍ഡാകുകയായിരുന്നു. എട്ടാം ഓവറില്‍ അക്ഷർ പട്ടേലിനെ ക്രീസ് വിട്ട് ഇറങ്ങി അടിക്കാൻ ശ്രമിച്ച മൊയീൻ അലിയെ ഋഷഭ് പന്ത് സ്റ്റംപ് ചെയ്തു.

സാം കറൻ, ഹാരി ബ്രൂക്ക്, ക്രിസ് ജോർദാൻ എന്നീ താരങ്ങള്‍ സ്പിന്നർ കുല്‍ദീപ് യാദവിന്റെ പന്തിലാണു കറങ്ങിവീണത്. ലിയാം ലിവിങ്സ്റ്റൻ റണ്ണൗട്ടായി. ജോഫ്ര ആർച്ചറിന്റെ ചെറുത്തുനില്‍പാണ് ഇംഗ്ലിഷ് സ്‌കോർ 100 കടത്തിയത്. 16 ഓവറിലാണ് ഇംഗ്ലണ്ട് 100 തൊട്ടത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റന് രോഹിത് ശർമയുടെയും(57) സൂര്യകുമാർ യാദവിന്റെയും(47) ബാറ്റിങ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോർ ഉയർത്തിയത്. ഹാർദ്ദിക് പാണ്ഡ്യയും(13 പന്തില്‍ 23) രവീന്ദ്ര ജഡേജയും(9 പന്തില്‍ 17*) ഇന്ത്യൻ സ്‌കോർ 170 എത്തിക്കുന്നതില്‍ നിർണായക സംഭാവന നല്‍കിയപ്പോള്‍ വിരാട് കോലി(9), റിഷഭ് പന്ത്(4), ശിവം ദുബെ(0) എന്നിവർ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ക്രിസ് ജോർദ്ദാൻ മൂന്ന് വിക്കറ്റെടുത്തു.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു.റീസ് ടോപ്ലി എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്ത് മനോഹരമായി സിക്‌സിന് പറത്തി പ്രതീക്ഷ നല്‍കിയ വിരാട് കോലിയെ നാലാം പന്തില്‍ ക്ലീൻ ബൗള്‍ഡാക്കി ടോപ്ലി തിരിച്ചടിച്ചു. ഒരിക്കല്‍ കൂടി കോലി നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ രോഹിത്തിന്റെ ബാറ്റിലായി. നാലു റണ്‍സെടുത്ത ഋഷഭ് പന്തിനെ ജോണി ബെയർ‌സ്റ്റോ ക്യാച്ചെടുത്തും മടക്കി.

പവർപ്ലേയില്‍ 46 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യ എട്ടോവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തി. മത്സരം വീണ്ടും ആരംഭിച്ചപ്പോള്‍ രോഹിത് ശർമയും സൂര്യകുമാർ യാദവും തുടർച്ചയായി ബൗണ്ടറികള്‍ കണ്ടെത്തി. 12.3 ഓവറില്‍ സ്‌കോർ 100 പിന്നിട്ടു. അർധ സെഞ്ചറി നേടിയതിനു പിന്നാലെ ആദില്‍ റാഷിദിന്റെ പന്തില്‍ രോഹിത് ശർമ ബോള്‍ഡായി. 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും പറത്തിയാണ് രോഹിത് 57 റണ്‍സടിച്ചത്.

16ാം ഓവറില്‍ ജോഫ്ര ആർച്ചറെ സിക്‌സർ പറത്താൻ ശ്രമിച്ച സൂര്യകുമാർ യാദവിനു പിഴച്ചു. ഉയർന്നുപൊങ്ങിയ പന്ത് ലോങ് ഓണില്‍ ക്രിസ് ജോർദാൻ പിടിച്ചെടുത്തു. അവസാന ഓവറുകളില്‍ സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെയാണ് പാണ്ഡ്യ പുറത്തായത്. ക്രിസ് ജോർദാന്റെ 18ാം ഓവറില്‍ തുടർച്ചയായി രണ്ടു സിക്‌സറുകള്‍ താരം പറത്തിയിരുന്നു. നാലാം പന്തും ബൗണ്ടറിക്കു ശ്രമിച്ചതോടെ ലോങ് ഓഫില്‍ ഫീല്‍ഡർ സാം കറൻ ക്യാച്ചെടുത്തു. 36 പന്തില്‍ 47 റണ്‍സെടുത്ത സൂര്യ രണ്ട് സിക്‌സും നാലു ഫോറും പറത്തി.

രോഹിത്തും സൂര്യയും പുറത്തായതോടെ ഇന്ത്യയുടെ സ്‌കോറിങ് നിരക്ക് കുത്തനെ ഇടിഞ്ഞു. 13 മുതല്‍ 17 വരെയുള്ള ഓവറുകളില്‍ 22 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. പതിനെട്ടാം ഓവറില്‍ ക്രിസ് ജോർദ്ദനെ തുടർച്ചയായി രണ്ട് സിക്‌സ് പറത്തിയ ഹാർദ്ദിക് ഇന്ത്യയെ 150ന് അടുത്തെത്തിച്ചെങ്കിലും ഹാർദ്ദിക്കിനെയും(13 പന്തില്‍ 23) ശിവം ദുബെയെയും(0) പുറത്താക്കി ജോർദ്ദാൻ ഇരട്ട പ്രഹരമേല്‍പ്പിച്ചത് ഇന്ത്യക്ക് ഇരുട്ടടിയായി.

കീപ്പർ ജോസ് ബട്‌ലർ ക്യാച്ചെടുത്താണ് ദുബെയെ മടക്കിയത്. 18ാം ഓവറില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്‌ത്തി ക്രിസ് ജോർദാൻ ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരികെയെത്തിച്ചു. അക്ഷർ പട്ടേല്‍ 10 റണ്‍സെടുത്തു പുറത്തായി. രവീന്ദ്ര ജഡേജയും (9 പന്തില്‍ 17) അർഷ്ദീപ് സിങ്ങും പുറത്താകാതെനിന്നു. ക്രിസ് ജോർദാൻ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി. റീസ് ടോപ്‌ലി, ജോഫ്ര ആർച്ചർ, സാം കറൻ, ആദില്‍ റാഷിദ് എന്നിവർ ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സൂപ്പർ 8ലെ അവസാന മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇരു ടീമും ഇറങ്ങിയത്.

Cricket

സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു.

Published

on

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലത്തില്‍ സഞ്ജുവിന് പിന്നാലെ സഹോദരന്‍ സാലി സാംസനെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു. അടിസ്ഥാന വിലയായ 75,000 രൂപക്ക് തന്നെയാണ് സാലിയെ കൊച്ചി സ്വന്തമാക്കിയത്.

നേരത്തെ, 26.8 ലക്ഷം രൂപയ്ക്ക് സഞ്ജു സാംസനെയും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമില്‍ എത്തിച്ചിരുന്നു. ഓള്‍ റൗണ്ടറായ സാലി കൊച്ചിയില്‍ എത്തുന്നതിന് മുന്‍പ് വയനാടിനായി മത്സരിച്ചിട്ടുണ്ട്. കൂടാതെ അണ്ടര്‍ 16 വിഭാഗത്തില്‍ സൗത്ത് സോണിനുവേണ്ടി കളിച്ച സാലി കേരളത്തിന്റെ അണ്ടര്‍ 23, 25 ടീമുകളിലും അംഗമായിരുന്നു.

ഐപിഎല്‍ പോലുള്ള പ്രധാന ലീഗുകള്‍ കളിച്ച താരങ്ങള്‍ എ കാറ്റഗറിയിലും, മാറ്റ് താരങ്ങളെ ബി, സി ക്യാറ്റഗറികളിലും ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എ ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 3 ലക്ഷം രൂപയും, ബി ക്യാറ്റഗയിലെ താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും, സി ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 75,000 രൂപയും ആയിരുന്നു അടിസ്ഥാന വില.

3 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള സഞ്ജുവിനെ വാശിയേറിയ ലേലത്തിനൊടുവിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കെസില്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയത്.

Continue Reading

Cricket

കേരള ക്രിക്കറ്റ് ലീഗ്: 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

Published

on

കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജു സാംസണെ സ്വന്തമാക്കിയത്. ആകെ ചെലവഴിക്കാവുന്ന തുകയില്‍ പകുതിയില്‍ കൂടുതലും നല്‍കിയാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്.

ഒരു ടീമിന് ആകെ ചെലവഴിക്കാവുന്ന തുക 50 ലക്ഷമാണ്. മൂന്ന് ലക്ഷം രൂപയായിരുന്നു സഞ്ജു സാംസണിന്റെ അടിസ്ഥാന വില. എം.എസ്. അഖിലിനെ ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയ 7.4 ലക്ഷം എന്ന ഉയര്‍ന്ന റെക്കോര്‍ഡ് ഇതോടെ സഞ്ജു സാംസണ്‍ തകര്‍ത്തു.

ബേസില്‍ തമ്പിയെ 8.40 ലക്ഷം രൂപയ്ക്കാണ് ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയത്. ഷോണ്‍ റോജറെ 4.40 ലക്ഷം രൂപയ്ക്കാണ് തൃശ്ശൂര്‍ ടൈറ്റന്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരമായിരുന്നു ഷോണ്‍ റോജര്‍.

എം.എസ്. അഖിലിനെ 8.40 ലക്ഷം രൂപയ്ക്കാണ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ട്രിവാന്‍ഡ്രം റോയല്‍സ് താരമായിരുന്നു. കെ.എം. ആസിഫ് 3.20 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ട്രിവാന്‍ഡ്രം റോയല്‍സ് താരമായിരുന്നു. ജലജ് സക്‌സേനയെ 12.40 ലക്ഷം രൂപയ്ക്കാണ് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കിയത്.

Continue Reading

Cricket

നീണ്ട 18 വര്‍ഷങ്ങള്‍! ഐപിഎല്‍ കന്നി കിരീടം നേടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

പഞ്ചാബ് കിംഗ്‌സിനെ 6 റണ്‍സിന് പരാജയപ്പെടുത്തി

Published

on

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവരുടെ കന്നി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്രോഫി ഉയര്‍ത്തി. 20 ഓവറില്‍ 184/7 എന്ന നിലയില്‍ പഞ്ചാബ് കിംഗ്സിനെ പരിമിതപ്പെടുത്താനും ചരിത്ര വിജയം നേടാനും അച്ചടക്കവും നിശ്ചയദാര്‍ഢ്യവുമുള്ള പ്രകടനം കാഴ്ചവെച്ചു.

വിരാട് കോഹ്ലി 35 പന്തില്‍ 43 റണ്‍സുമായി ആര്‍സിബിയുടെ ടോപ്സ്‌കോറര്‍, ക്യാപ്റ്റന്‍ രജത് പതിദാര്‍ 16 പന്തില്‍ 26 റണ്‍സെടുത്ത് വീണു. പഞ്ചാബിന്റെ മികച്ച സ്‌കോര്‍. 48ന് 3, യുസ്വേന്ദ്ര ചാഹല്‍, 37 ഓവറില്‍ 1 വിക്കറ്റ് വീഴ്ത്തി. ഇന്നിംഗ്സിന് ഒരിക്കലും ആക്കം കണ്ടെത്തിയില്ല, കാരണം തുടക്കത്തെ ഗണ്യമായ സ്‌കോറുകളാക്കി മാറ്റാന്‍ ബാറ്റര്‍മാര്‍ പാടുപെട്ടു. കോഹ്ലി വീണ്ടും അവതാരകന്റെ റോള്‍ ഏറ്റെടുത്തു, പക്ഷേ അദ്ദേഹത്തിന്റെ മുട്ടിന് ഒഴുക്ക് ഇല്ലായിരുന്നു. അവര്‍ വെറും മൂന്ന് ബൗണ്ടറികള്‍ അടിച്ചു – അവയില്‍ രണ്ടെണ്ണം ഒമ്പതാം ഓവറിന് ശേഷമായിരുന്നു – 122.85 എന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തു. 55/1 എന്ന വാഗ്ദാനമായ പവര്‍പ്ലേയ്ക്ക് ശേഷം, RCB ഗണ്യമായി കുറഞ്ഞു, 6 നും 11 നും ഇടയില്‍ 42 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

ഓപ്പണിംഗ് ഓവറില്‍ ഒരു സിക്‌സും ഫോറും അടിച്ച് ഫില്‍ സാള്‍ട്ട് തകര്‍പ്പന്‍ പ്രകടനത്തോടെയാണ് തുടങ്ങിയത്, എന്നാല്‍ 16 റണ്‍സിന് ശ്രേയസ് അയ്യര്‍ ജാമിസണിന്റെ പന്തില്‍ ക്യാച്ച് നല്‍കിയത് ആര്‍സിബിയുടെ കുതിപ്പിന് തടസ്സമായി. മായങ്ക് അഗര്‍വാള്‍ (24), പട്ടീദാര്‍ (26), ലിയാം ലിവിംഗ്സ്റ്റണ്‍ (25) എന്നിവര്‍ പരാജയപ്പെട്ടു. സാള്‍ട്ട്, പാട്ടിദാര്‍, ലിവിംഗ്സ്റ്റണ്‍ എന്നിവരുടെ വിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള തന്റെ സമര്‍ത്ഥമായ വ്യതിയാനങ്ങളും നിര്‍ണായക മുന്നേറ്റങ്ങളും കൊണ്ട് ജാമിസണ്‍ വലിയ സ്വാധീനം ചെലുത്തി. ജിതേഷ് ശര്‍മ്മയുടെ അവസാന അതിഥിയും (10 പന്തില്‍ 24) റൊമാരിയോ ഷെപ്പേര്‍ഡിന്റെ (9 പന്തില്‍ 17) ഹ്രസ്വമായ തകര്‍ച്ചയും ആര്‍സിബിയെ മത്സര സ്‌കോറിലേക്ക് നയിച്ചു. 17-ാം ഓവറില്‍ ജിതേഷും ലിവിംഗ്സ്റ്റണും ചേര്‍ന്ന് 23 റണ്‍സ് നേടി ജെമിസണിന്റെ കണക്കുകള്‍ തകര്‍ന്നു. എന്നിരുന്നാലും, ലിവിംഗ്സ്റ്റണിനെ ഫുള്‍ ടോസില്‍ എല്‍ബിഡബ്ല്യു വീഴ്ത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറില്‍ മികച്ച രീതിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ്, അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി-ക്രുണാല്‍ പാണ്ഡ്യ (4), ഭുവനേശ്വര്‍ കുമാര്‍ (1), ഷെപ്പേര്‍ഡ് – ആര്‍സിബിയുടെ അവസാന ചിരി. 18 വര്‍ഷത്തെ ഹൃദയാഘാതങ്ങള്‍ക്കും സമീപത്തെ മിസ്സുകള്‍ക്കും ശേഷം ഒടുവില്‍ ഐപിഎല്‍ ട്രോഫി വീട്ടിലെത്തിക്കാന്‍ ആര്‍സിബിയുടെ ബൗളര്‍മാര്‍ ആവേശകരമായ പ്രകടനം നടത്തിയതിനാല്‍ മതിയായതായി തെളിയിക്കപ്പെട്ടു.

Continue Reading

Trending