Connect with us

News

അകത്തോ പുറത്തോ ഇന്നറിയാം

ഇരു ടീമുകളും ഇതുവരെ ഏഴു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒരേ ഒരു തവണ മാത്രമാണ് സോക്കറൂസ് വിജയിച്ചത്.

Published

on

ദോഹ: റയാനിലെ അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തിലെ ഈ പോരാട്ടം അര്‍ജന്റീനക്ക് വാക്കോവര്‍ അല്ലേ എന്ന് ചില പാശ്ചാത്യ മാധ്യമങ്ങള്‍ ചോദിക്കുന്നുണ്ട്. അതിന് കൃത്യമായ ഉത്തരം ഓസ്‌ട്രേലിയക്കാര്‍ നല്‍കുന്നുമുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്മാരെ മറിച്ചിട്ട് കരുത്തരായാണ് ഞങ്ങള്‍ വന്നത്. ആ ധൈര്യം ചെറുതല്ലെന്നാണ് കോച്ച് ഗ്രഹാം ആര്‍നോള്‍ഡ് വ്യക്തമാക്കുന്നത്. ഖത്തര്‍ ലോകകപ്പിലെ അപ്രവചനീയത്വം മല്‍സരത്തിന് നല്‍കുന്നത് കരുത്താണ്. ഗ്രൂപ്പ് ഡിയില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, തുണീഷ്യ എന്നിവര്‍ക്കൊപ്പമായിരുന്നു ഓസീസ്. നോക്കൗട്ടിലെത്തുമെന്ന് ആരും പറഞ്ഞില്ല. പക്ഷേ ഫ്രാന്‍സിനോട് മാത്രം തോല്‍വി പിണഞ്ഞ് ഡെന്‍മാര്‍ക്കിനെ കീഴടക്കിയാണ് അവര്‍ അവസാന പതിനാറിലേക്ക് യോഗ്യത നേടിയത്. വര്‍ത്തമാന കാല യൂറോപ്യന്‍ ഫുട്‌ബോളില്‍ അജയ്യരായിരുന്നു ക്രിസ്റ്റിയന്‍ എറിക്‌സണ്‍ സംഘം. അവരെ വീഴ്ത്തിയുള്ള വരവ് അര്‍ജന്റീനക്കാര്‍ക്ക് വെല്ലുവിളിയാണ്. പക്ഷേ മെസിയുടെ സംഘം നന്നായി പേസ് ചെയ്തിരിക്കുന്നു. ആദ്യ മല്‍സരത്തില്‍ സഊദി അറേബ്യക്ക് മുന്നിലേറ്റ തോല്‍വിക്ക് ശേഷം മെക്‌സിക്കോയെയും പോളണ്ടിനെയും വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചു. അതാണ് ടീമിന് കരുത്താവുന്നത്. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരമെന്ന നിലയില്‍ ഉച്ചവെയിലില്‍ അര്‍ജന്റീന തളര്‍ന്നു എന്നത് യാഥാര്‍ത്ഥ്യം. പിന്നീട് നടന്ന രണ്ട് മല്‍സരങ്ങളും രാത്രിയിലായിരുന്നു. ഇതില്‍ ടീം ഏറെ മെച്ചപ്പെട്ടത് അവസാന മല്‍സരത്തിലായിരുന്നു.

റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയുടെ പോളണ്ടിന് ഒരു അവസരവും നല്‍കാതെയായിരുന്നു രണ്ട് ഗോള്‍ വിജയം. നായകന്‍ ലിയോ മെസി പെനാല്‍ട്ടി പാഴാക്കിയെങ്കിലും അദ്ദേഹം തന്നെയായിരുന്നു ടീമിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഇന്ന് മെസിയെ എങ്ങനെ തളക്കുമെന്നത് തന്നെയാണ് ഓസീസ് തലവേദന. പോളണ്ടുകാര്‍ മെസിയെ പൂട്ടിയപ്പോള്‍ മറ്റ് മുന്‍നിരക്കാര്‍ സ്വതന്ത്രരായി ഗോളുകള്‍ നേടി. അത് ഇന്നും സംഭവിക്കാം. മെസി ഇതിനകം രണ്ട് ഗോളുകളാണ് ലോകകപ്പില്‍ സ്‌കോര്‍ ചെയ്തത്. ആദ്യ മല്‍സരത്തിലെ പെനാല്‍ട്ടി ഗോളും മെക്‌സിക്കോക്കെതിരെ സുന്ദരമായ മറ്റൊരു ഗോളും. ഏഴ് തവണ ബാലന്‍ഡിയോര്‍ സ്വന്തമാക്കിയ സൂപ്പര്‍ താരം പതിയെ ഫോമിലേക്ക് വരുമ്പോള്‍ ഓസ്‌ട്രേലിയക്കാരുടെ ഗെയിം പ്ലാനും പ്രധാനമാണ്. പോളണ്ടിന് പിഴച്ചത് മെസിയില്‍ ശ്രദ്ധിച്ചത് കൊണ്ടാണ് എന്ന സത്യം ഓസീസ് മനസിലാക്കുന്നു. മെസിയെ ഭയന്ന് സമ്പൂര്‍ണ പ്രതിരോധ ഗെയിമായിരുന്നു പോളണ്ട് കളിച്ചത്. അതിനവര്‍ കനത്ത വില നല്‍കേണ്ടി വന്നു. ഓസ്‌ട്രേലിയക്കാര്‍ ആ വഴി തിരഞ്ഞെടുത്തേക്കില്ല. പക്ഷേ പ്രതിരോധം ജാഗ്രത പാലിക്കാത്ത പക്ഷം ഡി മരിയയും അകുനോയുമെല്ലാം പറന്ന് കയറും. നിലവില്‍ പ്രവചനക്കാര്‍ 81 ശതമാനം സാധ്യത കല്‍പ്പിക്കുന്നത് അര്‍ജന്റീനക്കാണ്.

ലോക റാങ്കിംഗില്‍ 38 ലാണ് ഓസ്‌ട്രേലിയക്കാര്‍. പക്ഷേ ഡെന്‍മാര്‍ക്കിനെ പോലെ വമ്പന്‍ യൂറോപ്യന്‍ സംഘത്തെ തോല്‍പ്പിക്കാമെങ്കില്‍ എന്ത് കൊണ്ട് അര്‍ജന്റീനയെ തോല്‍പ്പിച്ച് കൂടാ എന്നാണ് ഓസീസ് ഡിഫന്‍ഡര്‍ മിലോസ് ഡാഗ്‌നിക് ചോദിക്കുന്നത്. മെസിയെ ബഹുമാനമാണ്. ലോകത്തെ ഏറ്റവും മികച്ച താരമാണ്. പക്ഷേ ഞങ്ങള്‍ക്കും ലോകകപ്പ് ഉയര്‍ത്താന്‍ മോഹമുണ്ടല്ലോ… അതിനാല്‍ ശക്തമായി തന്നെ കളിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ടീമിലെ പതിനൊന്ന് പേരും മെസിയല്ലല്ലോ എന്ന് ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. ലോക റാങ്കിംഗ് നോക്കുമ്പോള്‍ എത്രയോ മുന്നിലാണ് അര്‍ജന്റീന. അവരുടെ താരങ്ങളും ഒന്നിനൊന്ന് മികച്ചവര്‍. ബെഞ്ചിലിരിക്കുന്ന ലത്തുറോ മാര്‍ട്ടിനസും പൗളോ ഡിബാലയുമെല്ലാം മിടുക്കര്‍ -മിലോസ് പറയുന്നു. എന്നാല്‍ ഹെഡ് കോച്ച് ഗ്രഹാം ആര്‍നോള്‍ഡ് കാര്യം പറയുന്നു. മെസിയെ അംഗീകരിക്കുന്നു. പക്ഷേ പോളണ്ട് ചെയ്ത രീതിയില്‍ മെസിയെ മാത്രം കേന്ദ്രീകരിക്കില്ല. ഫ്രാന്‍സിനെതിരെ 4-1 ന് തോല്‍ക്കാന്‍ കാരണം ലോക ചാമ്പ്യന്മാരെ അല്‍പ്പമധികം ബഹുമാനിച്ചു എന്നതാണെന്നും കോച്ച് പറയുന്നു. ഇന്ന് അതുണ്ടാവില്ല. ആക്രമണം തന്നെയായിരിക്കും അര്‍ജന്റീനക്കുള്ള മറുപടിയെന്ന് അദ്ദേഹം വിശദീകരിക്കുമ്പോള്‍ ഒന്നുറപ്പ് കളി കേമമാവും. പക്ഷേ വീരവാദങ്ങള്‍ക്കൊന്നും നിന്നില്ല അര്‍ജന്റീനയുടെ കോച്ച് സ്‌കലോനി. ടീം മെച്ചപ്പെട്ടുവരുന്നതിലെ സന്തോഷമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇരു ടീമുകളും ഇതുവരെ ഏഴു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒരേ ഒരു തവണ മാത്രമാണ് സോക്കറൂസ് വിജയിച്ചത്.
ഒരു സമനിലയും. 1988 ജൂലൈ 14ന് സിഡ്‌നിയില്‍ ബൈസെന്റിനല്‍ ഗോള്‍ഡ് കപ്പിലായിരുന്നു ഓസീസിന്റെ ഏക വിജയം. പിന്നീട് 92ല്‍ 2-0നും 1993ല്‍ 1-0നും 95ല്‍ 2-0നും 2005ല്‍ 4-2നും 2007ല്‍ 1-0നും അര്‍ജന്റീനയാണ് വിജയിച്ചത്. 93ല്‍ ലോകകപ്പ് പ്ലേഓഫില്‍ 1-1ന് സമനില പാലിക്കുകയും ചെയ്തു. പക്ഷേ ഇതാദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്റില്‍ ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. അതും 15വര്‍ഷത്തിന് ശേഷം. 2014നു ശേഷം ആദ്യമായാണ് അര്‍ജന്റീന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ പ്രവേശനത്തിനായി കളിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ തുടര്‍ച്ചയായ ലോകകപ്പുകളില്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന ഇതുവരെ തോറ്റിട്ടില്ല. അര്‍ജന്റീനക്കായി ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ലയണല്‍ മെസി ഇതുവരെ ഗോള്‍ നേടിയിട്ടില്ല. ഓസീസ് ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. നേരത്തെ 2006ല്‍ ഗസ് ഹിഡ്ഡിങിനു കീഴില്‍ കങ്കാരുക്കള്‍ പ്രീക്വാര്‍ട്ടര്‍ പ്രവേശം നേടിയിരുന്നു.

crime

പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; ന്യൂജെന്‍ കളളന്‍ പിടിയില്‍

പെട്രോള്‍ പമ്ബുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജില്ലയ്ക്കകത്ത് നിരവധി മോഷണക്കേസുകള്‍ റിപോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി എസ് ശശിധരന്റെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

Published

on

പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം നടത്തുന്ന അന്തര്‍ ജില്ലാ മോഷ്ടാവ് പൊലീസ് പിടിയില്‍. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം വീട്ടില്‍ കിഷോര്‍ എന്ന ജിമ്മന്‍ കിച്ചു(25)വിനെയാണ് മലപ്പുറം ഡിവൈഎസ്പി മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പോലിസും ചേര്‍ന്ന് പരപ്പനങ്ങാടിയില്‍നിന്ന് പിടികൂടിയത്. പെട്രോള്‍ പമ്ബുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജില്ലയ്ക്കകത്ത് നിരവധി മോഷണക്കേസുകള്‍ റിപോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി എസ് ശശിധരന്റെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

200ഓളം സിസിടിവികള്‍ പരിശോധിച്ചും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പോലിസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലിസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

പ്രതിയെ ചോദ്യം ചെയ്തതില്‍ ജില്ലയ്ക്കകത്തും പുറത്തുമായി പതിനഞ്ചോളാം കേസുകള്‍ക്കാണ് തുമ്ബായത്. ഇയാളുടെ ആഡംബര ഇരുചക്രവാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാസ ലഹരിക്കടിമയായ പ്രതി മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് കിക്ക് ബോക്സിങ് പരിശീലനത്തിനും പെണ്‍ സുഹൃത്തുക്കളുമായി ആര്‍ഭാടം ജീവിതം നയിക്കുകയാണ് പതിവെന്ന് പോലിസ് പറഞ്ഞു.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പലം, കൊണ്ടോട്ടി, വാഴക്കാട്, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂര്‍, അത്തോളി, കസബ, കൊടുവള്ളി, നല്ലളം, കൊയിലാണ്ടി, ഫാറൂക്ക്, മേപ്പയൂര്‍ എന്നീ പോലിസ് സ്റ്റേഷനുകളിലായി 30ഓളം കേസിലെ പ്രതിയാണ് കിഷോര്‍. മലപ്പുറം പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ദിനേഷ്‌കുമാര്‍, പി ആര്‍ അജയന്‍, എഎസ്ഐമാരായ വിവേക്, തുളസി, സോണിയ, പ്രത്യേകാന്വേഷണ സംഘം അംഗങ്ങളായ ഐ കെ ദിനേഷ്, പി സലീം, ആര്‍ ഷഹേഷ്, കെ കെ ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Continue Reading

india

മുസ്ലിംകള്‍ അനധികൃതമായി ഭൂമി കയ്യേറി രാജ്യത്തെ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നു; വിദ്വേഷ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

അടുത്തിടെയായി ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഭൂജിഹാദ് ആരോപണങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ വ്യാപകമായി ഉന്നയിക്കുന്നുണ്ട്.

Published

on

മുസ്ലിംകളെ ലക്ഷ്യമിട്ട് ഭൂജിഹാദ് ആരോപണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ധാമിയുടെ വിദ്വേഷ പ്രസ്താവന. അടുത്തിടെയായി ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഭൂജിഹാദ് ആരോപണങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ വ്യാപകമായി ഉന്നയിക്കുന്നുണ്ട്. രാജ്യം കയ്യടക്കുന്നതിനായി ഇന്ത്യയിലെ മുസ്ലിം സമുദായം അനധികൃതമായി ഭൂമി കയ്യേറുന്നതായാണ് ഹിന്ദുത്വ സംഘടനകള്‍ പ്രചരിപ്പിക്കുന്നത്.

വിഷയത്തില്‍ പുഷ്‌കര്‍ സിങ് ധാമി നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ഉത്തരാഖണ്ഡില്‍ അനധികൃതമായി ഭൂമി കൈവശപ്പെടുത്താന്‍ മുസ്ലിങ്ങള്‍ സംഘടിതമായി ശ്രമിക്കുന്നുണ്ടെന്ന് പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. എസ്.സി, ഒ.ബി.സി വിഭാഗങ്ങളില്‍ നിന്ന് സംവരണം തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് നടപ്പാക്കുമെന്നും അത് രാജ്യത്തുടനീളം എത്തിക്കാന്‍ ശ്രമിക്കുമെന്നും ധാമി വ്യക്തമാക്കി. മറുവശത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മുസ്ലിം വ്യക്തി നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാ മുന്നണിക്കെതിരെ വോട്ട് ജിഹാദ് ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതില്‍ ദുഃഖം പാകിസ്ഥാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് കോണ്‍ഗ്രസിനെതിരെ മോദിയുടെ വിദ്വേഷ പ്രസ്താവന.

 

Continue Reading

india

ബംഗാൾ ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

അനുഛേദം 361 പ്രകാരം ഗവര്‍ണര്‍ക്ക് ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടുന്നത്.

Published

on

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ഗുരുതരമായ പരാതിയാണെന്നും അന്വേഷണം നടത്താന്‍ ബാധ്യതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. നിയമവകുപ്പിന്റെയും ഭരണഘടനാ വിദഗ്ദരുടെയും ഉപദേശം തേടുമെന്ന് ഡിസിപി അറിയിച്ചു. അനുഛേദം 361 പ്രകാരം ഗവര്‍ണര്‍ക്ക് ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടുന്നത്. രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയില്‍ സ്ത്രീ വ്യക്തമാക്കുന്നത്.

എന്നാല്‍ ഏറ്റുമുട്ടാന്‍ ഉറച്ച് തന്നെയാണ് ബംഗാള്‍ ഗവര്‍ണറും. രാജ്ഭവന്‍ കോമ്പൗണ്ടില്‍ കയറുന്നതിന് പൊലീസിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയ മന്ത്രിക്കും പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗാള്‍ ധനമന്ത്രി ചന്ദ്രിക ഭട്ടാചാര്യക്കെതിരെ രാജ്ഭവന്‍ പ്രസ്താവനയിറക്കി.

ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. പശ്ചിമ ബംഗാളില്‍ വിവിധ ഇടങ്ങളില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് 3 പൊതുയോഗങ്ങളില്‍ പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെ ഉയര്‍ന്ന ആരോപണം ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

 

Continue Reading

Trending