Connect with us

Video Stories

പാക് സൈന്യത്തിന്റെ തിരിച്ചടി; 39 ഭീകരര്‍ കൊല്ലപ്പെട്ടു

Published

on

കറാച്ചി: പാകിസ്താനില്‍ ആരാധനാലയത്തിനു നേര്‍ക്കുണ്ടായ തീവ്രവാദ ആക്രമണത്തിനു പിന്നാലെ സുരക്ഷാ സൈന്യം നടത്തിയ തിരച്ചിലില്‍ 39 ഭീകരര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ പിടിയിലായി. സൂഫി ആരാധനാലയമായ ലാല്‍ ഷഹ്ബാസ് ഖലന്ദറിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെയാണ് രാജ്യത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരര്‍ക്കായി പരിശോധന നടത്തിയത്. തീവ്രവാദ വിരുദ്ധ റെയ്ഡുകളില്‍ 39 ഭീകരരെ വധിച്ചു.

വ്യാഴാഴ്ച സൂഫി ആരാധനാലയത്തിലുണ്ടായ ഐഎസ് ചാവേര്‍ ആക്രമണത്തില്‍ 80 പേരാണ് കൊല്ലപ്പെട്ടത്. 250 പേര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമത്തെ തുടര്‍ന്നു പാകിസ്താന്‍ സുരക്ഷാ സേന ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. സിന്ധ് പ്രവിശ്യയില്‍ രാത്രി മുഴുവന്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ 18 ഭീകരരെ വധിച്ചുവെന്നു പാക് റേഞ്ചേഴ്‌സ് അറിയിച്ചു. കത്തൂരില്‍ സൂപ്പര്‍ ഹൈവേയില്‍ അര്‍ധസൈനികരുടെ വാഹനവ്യൂഹത്തിനുനേരെ നടത്തിയ ആക്രമണത്തിനിടെ ഏഴു ഭീകരരെയും വധിച്ചു.

ലാല്‍ ഷഹ്ബാസ് ഖലന്ദറിലെ രക്ഷാപ്രവര്‍ത്തനത്തിനുശേഷം മടങ്ങിവരികയായിരുന്ന സൈനികരെയാണു ഭീകരര്‍ ആക്രമിച്ചത്. അക്രമത്തില്‍ ഒരു പാക് സൈനികനു പരുക്കേറ്റു.
കറാച്ചിയില്‍ നടത്തിയ റെയ്ഡില്‍ 12 ഭീകരരും കൊല്ലപ്പെട്ടുവെന്നു പാക്ക് റേഞ്ചേഴ്‌സ് അറിയിച്ചു. പെഷവാറില്‍ നടന്ന അക്രമത്തില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഓരക്കസ് ട്രൈബര്‍ പ്രവിശ്യയില്‍ നടത്തിയ തിരച്ചിലില്‍ നാല് ഭീകരരും സംഘര്‍ഷം നിറഞ്ഞ ബാനു മേഖലയില്‍ മറ്റു നാല് ഭീകരരെയും സൈന്യം കൊലപ്പെടുത്തി. ഇവിടെ സൈന്യത്തിന് നേരെ തീവ്രവാദികള്‍ ശക്തമായ വെടിവയ്പ്പു നടത്തിയിരുന്നു. ഭീകരരില്‍ നിന്നു ആയുധങ്ങള്‍ പിടികൂടി.

വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ച ആയുധശേഖരങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ബലൂചിസ്ഥാനിലെ പ്രധാന കേന്ദ്രമായ ക്വയ്ദയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷമായ വെടിവയ്പ്പ് നടന്നു. പോരാട്ടത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോദയയില്‍ നടന്ന സൈനിക ഇടപെടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
നൂറുകണക്കിനു വിശ്വാസികള്‍ രാത്രി സൂഫി ആചാരപ്രകാരമുള്ള ആരാധനയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ലാല്‍ ഷഹ്ബാസ് ഖലന്ദറിലെ സ്‌ഫോടനം. ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന എട്ടാമത്തെ ഭീകരാക്രമണമായിരുന്നു ഇത്.

പാകിസ്താനില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്നു പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ സുരക്ഷാ യോഗം ചേര്‍ന്നിരുന്നു. ദേശീയ സുരക്ഷയ്ക്കു ഭീഷണിയാകുന്നവരെ വരുതിയിലാക്കണമെന്നായിരുന്നു യോഗത്തിലെ തീരുമാനം. ഇതിനു പിന്നാലെയാണു സുരക്ഷാസേന ഭീകരരെ ലക്ഷ്യമിട്ടു റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിലും സൈനിക നടപടികള്‍ ശക്തമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

തീവ്രവാദ ആക്രമത്തെ തുടര്‍ന്നു അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ സൈന്യവും സര്‍ക്കാരും നടപടികള്‍ സ്വീകരിക്കുകയായിരുന്നു എന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പാകിസ്താന്‍-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ശക്തമായ സൈനിക നടപടികളാണ് നടക്കുന്നത്. ഭീകരരുമായി ശക്തമായ പോരാട്ടം നടന്നുവെന്നും ടോര്‍ക്കം അതിര്‍ത്തി അടച്ചതായും വക്താവ് വ്യക്തമാക്കി. ഇതിനിടെ ലാല്‍ ഷഹ്ബാസ് ഖലന്ദറിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അക്രമം നടന്ന ആരാധനാലയം പൊലീസ് പൂട്ടി സീല്‍ ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending