Connect with us

Video Stories

പാക് സൈന്യത്തിന്റെ തിരിച്ചടി; 39 ഭീകരര്‍ കൊല്ലപ്പെട്ടു

Published

on

കറാച്ചി: പാകിസ്താനില്‍ ആരാധനാലയത്തിനു നേര്‍ക്കുണ്ടായ തീവ്രവാദ ആക്രമണത്തിനു പിന്നാലെ സുരക്ഷാ സൈന്യം നടത്തിയ തിരച്ചിലില്‍ 39 ഭീകരര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ പിടിയിലായി. സൂഫി ആരാധനാലയമായ ലാല്‍ ഷഹ്ബാസ് ഖലന്ദറിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെയാണ് രാജ്യത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരര്‍ക്കായി പരിശോധന നടത്തിയത്. തീവ്രവാദ വിരുദ്ധ റെയ്ഡുകളില്‍ 39 ഭീകരരെ വധിച്ചു.

വ്യാഴാഴ്ച സൂഫി ആരാധനാലയത്തിലുണ്ടായ ഐഎസ് ചാവേര്‍ ആക്രമണത്തില്‍ 80 പേരാണ് കൊല്ലപ്പെട്ടത്. 250 പേര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമത്തെ തുടര്‍ന്നു പാകിസ്താന്‍ സുരക്ഷാ സേന ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. സിന്ധ് പ്രവിശ്യയില്‍ രാത്രി മുഴുവന്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ 18 ഭീകരരെ വധിച്ചുവെന്നു പാക് റേഞ്ചേഴ്‌സ് അറിയിച്ചു. കത്തൂരില്‍ സൂപ്പര്‍ ഹൈവേയില്‍ അര്‍ധസൈനികരുടെ വാഹനവ്യൂഹത്തിനുനേരെ നടത്തിയ ആക്രമണത്തിനിടെ ഏഴു ഭീകരരെയും വധിച്ചു.

ലാല്‍ ഷഹ്ബാസ് ഖലന്ദറിലെ രക്ഷാപ്രവര്‍ത്തനത്തിനുശേഷം മടങ്ങിവരികയായിരുന്ന സൈനികരെയാണു ഭീകരര്‍ ആക്രമിച്ചത്. അക്രമത്തില്‍ ഒരു പാക് സൈനികനു പരുക്കേറ്റു.
കറാച്ചിയില്‍ നടത്തിയ റെയ്ഡില്‍ 12 ഭീകരരും കൊല്ലപ്പെട്ടുവെന്നു പാക്ക് റേഞ്ചേഴ്‌സ് അറിയിച്ചു. പെഷവാറില്‍ നടന്ന അക്രമത്തില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഓരക്കസ് ട്രൈബര്‍ പ്രവിശ്യയില്‍ നടത്തിയ തിരച്ചിലില്‍ നാല് ഭീകരരും സംഘര്‍ഷം നിറഞ്ഞ ബാനു മേഖലയില്‍ മറ്റു നാല് ഭീകരരെയും സൈന്യം കൊലപ്പെടുത്തി. ഇവിടെ സൈന്യത്തിന് നേരെ തീവ്രവാദികള്‍ ശക്തമായ വെടിവയ്പ്പു നടത്തിയിരുന്നു. ഭീകരരില്‍ നിന്നു ആയുധങ്ങള്‍ പിടികൂടി.

വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ച ആയുധശേഖരങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ബലൂചിസ്ഥാനിലെ പ്രധാന കേന്ദ്രമായ ക്വയ്ദയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷമായ വെടിവയ്പ്പ് നടന്നു. പോരാട്ടത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോദയയില്‍ നടന്ന സൈനിക ഇടപെടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
നൂറുകണക്കിനു വിശ്വാസികള്‍ രാത്രി സൂഫി ആചാരപ്രകാരമുള്ള ആരാധനയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ലാല്‍ ഷഹ്ബാസ് ഖലന്ദറിലെ സ്‌ഫോടനം. ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന എട്ടാമത്തെ ഭീകരാക്രമണമായിരുന്നു ഇത്.

പാകിസ്താനില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്നു പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ സുരക്ഷാ യോഗം ചേര്‍ന്നിരുന്നു. ദേശീയ സുരക്ഷയ്ക്കു ഭീഷണിയാകുന്നവരെ വരുതിയിലാക്കണമെന്നായിരുന്നു യോഗത്തിലെ തീരുമാനം. ഇതിനു പിന്നാലെയാണു സുരക്ഷാസേന ഭീകരരെ ലക്ഷ്യമിട്ടു റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിലും സൈനിക നടപടികള്‍ ശക്തമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

തീവ്രവാദ ആക്രമത്തെ തുടര്‍ന്നു അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ സൈന്യവും സര്‍ക്കാരും നടപടികള്‍ സ്വീകരിക്കുകയായിരുന്നു എന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പാകിസ്താന്‍-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ശക്തമായ സൈനിക നടപടികളാണ് നടക്കുന്നത്. ഭീകരരുമായി ശക്തമായ പോരാട്ടം നടന്നുവെന്നും ടോര്‍ക്കം അതിര്‍ത്തി അടച്ചതായും വക്താവ് വ്യക്തമാക്കി. ഇതിനിടെ ലാല്‍ ഷഹ്ബാസ് ഖലന്ദറിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അക്രമം നടന്ന ആരാധനാലയം പൊലീസ് പൂട്ടി സീല്‍ ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending