Connect with us

Views

ഡല്‍ഹിക്ക് 7 റണ്‍സ് വിജയം; പൂനെയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് തിരിച്ചടി

Published

on

ഐപിഎല്‍ പത്താം സീസണിലെ പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് തിരിച്ചടി. ഡല്‍ഹിക്കെതിരെ നടന്ന അവസാന മത്സരത്തില്‍ പൂനെ 7 റണ്‍സിനിപ്പുറം പരാജയം സമ്മതിച്ചു കീഴടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ 168 റണ്‍സ് നേടിയിരുന്നു. 168 റണ്‍സ് ്അടിച്ചെടുക്കുമ്പോഴേക്കും 8 വിക്കറ്റ് നഷ്ടപ്പെടുത്തിയ ഡല്‍ഹി ഡയര്‍ഡെവിള്‍സിന് ഈ സ്‌കോറിലെത്താന്‍ സാധിച്ചത് കരുണ്‍ (45 പന്തില്‍ 64), പന്ത് (22 പന്തില്‍ 36), സാമുവല്‍സ് (21 പന്തില്‍ 27) എന്നിവരുടെ പ്രകടനങ്ങളായിരുന്നു.
പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ മികച്ച ഒരു വിജയം കൊതിച്ചിറങ്ങിയ പൂനെക്ക് പക്ഷേ കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂനെ തുടക്കം മുതല്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. തീപാറുന്ന പ്രകടനം കാഴ്ച വെച്ച മനോജ് തിവാരി വിജയപ്രതീക്ഷകള്‍ക്ക് ചൂട് പകര്‍ന്നെങ്കിലും ഡല്‍ഹി കീഴടക്കാന്‍ അത് മതിയായിരുന്നില്ല. അവസാനം വരെ പൊരുതി നിന്ന തിവാരി അവസാന പന്തില്‍ കുറ്റി തെറിച്ചു പുറത്താവുമ്പോള്‍ പൂനെ 7 റണ്‍സിന് ഡല്‍ഹിക്ക് പിറകില്‍ നില്‍ക്കുകയായിരുന്നു. 45 പന്തിലായിരുന്നു തിവാരി 60 റണ്‍സ് അടിച്ചെടുത്തത്. തിവാരിക്ക് പുറമെ 32 പന്തില്‍ 38 റണ്‍സ് നേടി നായകന്‍ സ്മിത്തും 25 പന്തില്‍ 33 റണ്‍സ് നേടി സ്്‌റ്റോക്‌സും തിളങ്ങിയെങ്കിലും ആളിപ്പടരും മുമ്പേ കൂടാരം കയറി. ബെസ്റ്റ് ഫിനിഷറെന്ന് പേരുകേട്ട എം.എസ് ധോനി ഇറങ്ങിയപ്പോള്‍ ഈ കളി ധോനി തന്റെ പേരിലാക്കും എന്ന് ചുരുക്കം ചില ആരാധകരെങ്കിലും കരുതിയിരിക്കണം. പക്ഷേ മുഹമ്മദ് സമിയുടെ ത്രോ ധോനിയുടെ റണ്‍ ഔട്ടില്‍ കലാശിച്ചു. അവസാന ഓവറില്‍ ആദ്യ രണ്ടു പന്തും ബൗണ്ടറിക്ക വെളിയിലേക്ക് പറത്തിയ തിവാരിക്ക് പിന്നീട് പിഴച്ചു. ഒരു ലെഗ് ബൈ ഫോറും ലഭിച്ചെങ്കിലും വിജയിക്കാന്‍ അത് മതിയാവുമായിരുന്നില്ല.

ഇതോടെ 13 കളികളില്‍ നിന്ന് 16 പോയന്റുമായി പുനെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഡല്‍ഹിക്കെതിരെ വിജയിക്കാനായാല്‍ കിട്ടുമായിരുന്ന പ്ലേ ഓഫ് സാധ്യതക്കാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. പരാജയങ്ങള്‍ക്കിടയില്‍ പൂനെക്കെതിരായ വിജയം ഡല്‍ഹിക്ക് താല്‍ക്കാലികമായ ഒരാഹ്ലാദം പകരുന്നുവെന്നുറപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വർണവിലയിൽ നേരിയ വർധന; ഇന്ന് 240 രൂപ വർധിച്ചു

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6635 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 53080 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കൂടി.

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഏപ്രിലിൽ തുടർച്ചയായി സ്വർണവില പല തവണ റെക്കോർഡ് തിരുത്തുന്നത് കണ്ടിരുന്നു. പിന്നാലെ ഏപ്രിൽ 19ന് സ്വർണവില ഏറ്റവും ഉയർന്ന നിരക്കായ 6815 രൂപയിലെത്തി. പവന് 54520 രൂപയായിരുന്നു അന്നത്തെ വില.

സ്വർണ്ണത്തിന്റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. ടീനേജുകാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കപ്പെടുന്നത് 18 കാരറ്റിലാണ്. ഡയമണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നതും 18 കാരറ്റിലാണ്. പുതിയ തലമുറയ്ക്ക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള കമ്പം 18 കാരറ്റ് ആഭരണങ്ങൾ വലിയതോതിൽ വിപണിയിൽ ലഭ്യമാകുന്നു.

Continue Reading

Home

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ് ചൗധരി.

സല്‍മാന്‍ ഖാന്‍ കേസില്‍ കസ്റ്റഡിയില്‍ ഇരിയ്‌ക്കേ ഒരു പ്രതി മരിച്ചിരുന്നു. മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപന്‍ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിക്കുന്നത് എന്നാണ് മുംബൈ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

kerala

ഐസിയു പീഡനക്കേസ്; ഡോക്ടര്‍ക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോ.പ്രീതിക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന്‍ ഉത്തരവിറക്കി

Published

on

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോ.പ്രീതിക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന്‍ ഉത്തരവിറക്കി.പീഡനക്കേസില്‍ ഡോ.പ്രീതി തന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് അതിജീവിത ആവിശ്യപ്പെട്ടിട്ടും കമ്മിഷണര്‍ നല്‍കിയില്ല.ഇതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് അതിജീവിത കമ്മിഷണര്‍ ഓഫിസിന് സമീപത്ത് സമരം ആരംഭിച്ചിരുന്നു.

അതിജീവിത ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖല ഐജി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഡോ.പ്രീതിക്കെതിരായ പരാതിയില്‍ എസിപി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇതിനു പിന്നാലെ അതിജീവിത സമരം അവസാനിപ്പിക്കുകയായിരുന്നു. ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending