Connect with us

News

ഐ.പി.എല്ലിന് ഇന്ന് തുടക്കം

ഇന്ന് 7-30 ന് നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍.

Published

on

മുംബൈ: ഇന്ന് മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ദിനരാത്രങ്ങള്‍. കോവിഡ് കാലത്തിന് ശേഷം പഴയ ഫോര്‍മാറ്റില്‍ പുതിയ രുപത്തിലാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പ്. പത്ത് ടീമുകള്‍. രണ്ട് ഗ്രൂപ്പുകള്‍. ഒരു ടീമിന് 14 മല്‍സരങ്ങള്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ പ്ലേ ഓഫിലേക്ക്. ആദ്യ പ്ലേ ഓഫിലെ ജേതാവ് ഫൈനലില്‍. അതില്‍ തോല്‍ക്കുന്നവരും എലിമിനേറ്ററില്‍ ജയിക്കുന്നവരും തമ്മില്‍ അവസാന പ്ലേ ഓഫ്. അതില്‍ ജയിക്കുന്നവരും ഫൈനലില്‍. അവസാന അങ്കത്തില്‍ ജയിച്ചാല്‍ 20 കോടി പാരിതോഷികം. രണ്ടാം സ്ഥാനക്കാരും നിരാശപ്പെടേണ്ടി വരില്ല-13 കോടി കിട്ടും. രണ്ട് പുതിയ നിയമങ്ങള്‍-ഇംപാക്ട് പ്ലെയറും, ടോസിന് ശേഷവും ടീമില്‍ മാറ്റം വരുത്താമെന്നതും ഏത് താരത്തില്‍ ബാധിക്കുമെന്ന ചോദ്യം ഉയരുന്നു. ഇന്ന് 7-30 ന് നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: മഹേന്ദ്രസിംഗ് ധോണി (ക്യാപ്റ്റന്‍), മോയിന്‍ അലി, ഭരത് വര്‍മ, ദീപക് ചാഹര്‍, ഡിവോണ്‍ കോണ്‍വേ, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, റിഥുരാജ് ഗെയിക്‌വാദ്, രാജ്‌വര്‍ധന്‍ ഹങ്കാര്‍ക്കര്‍, രവീന്ദു ജഡേജ, സിസാന്‍ഡ മഗാല, അജയ് മന്‍ഡല്‍, മതീഷ പതിരാന, ഡ്വിന്‍ പ്രിട്ടോറിയസ്, അജിങ്ക്യ രഹാനേ, ഷെയിക് റഷീദ്, അമ്പാട്ട് റായിഡു, മിച്ചല്‍ സാന്റര്‍, ഷുബരന്‍ഷു സേനാപതി, സിമ്രജിത് സിംഗ്, നിഷാന്ത് സിദ്ദു, പ്രശാന്ത് സോളങ്കി, ബെന്‍ സ്‌റ്റോക്‌സ്, മഹേഷ് തീക്ക്ഷണ, കൈല്‍ ജാമിസണ്‍, മുകേഷ് ചൗധരി.

ഗുജറാത്ത് ടൈറ്റന്‍സ് : ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍),ശ്രികര്‍ ഭരത്, അല്‍സാരി ജോസഫ്, ജോഷ് ലിറ്റില്‍, അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, മുഹമ്മദ് ഷമി, ദര്‍ഷന്‍ നാല്‍കാന്‍ഡേ, നൂര്‍ അഹമ്മദ്, ഉര്‍വില്‍ പട്ടേല്‍, റാഷിദ്ഖാന്‍, വൃദ്ധിമാന്‍ സാഹ, ശ്രിനിവാസന്‍ സായ് കിഷോര്‍, സായ് സുദര്‍ശന്‍, പ്രദീപ് സാംഗ്‌വാന്‍, വിജയ് ശങ്കര്‍, മോഹിത് ശര്‍മ, ശിവം മാവി, ശുഭ്മാന്‍ ഗില്‍, ഒഡേമന്‍ സ്മിത്ത്, രാഹുല്‍ തേവാതിയ, മാത്യു വെയിഡെ, കെയിന്‍ വില്ല്യംസണ്‍, ജയന്ത് യാദവ്, യാഷ് ദയാല്‍.

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

Trending