Connect with us

More

ഐ.എസ്.എല്‍ ഉദ്ഘാടന മത്സരം; ഗാലറി ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു

Published

on

 

അഷ്റഫ് തൈവളപ്പ്

കൊച്ചി: നവംബര്‍ 17ന് തുടങ്ങുന്ന ഐ.എസ്.എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റേതടക്കം കൊച്ചിയില്‍ നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ഒമ്പത് മത്സരങ്ങളുടെയും ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി. ഇന്ന് വൈകിട്ട് നാലു മണിക്ക് വില്‍പ്പന തുടങ്ങിയ ടിക്കറ്റുകളില്‍ ഉദ്ഘാടന മത്സരത്തിന്റെ മുഴുവന്‍ ഗാലറി ടിക്കറ്റുകളും ഒന്നര മണിക്കൂറിനകം വിറ്റു തീര്‍ന്നു. 240 രൂപയായിരുന്നു ഗാലറി ടിക്കറ്റിന്റെ വില. മറ്റു ടിക്കറ്റുകളും അതിവേഗത്തില്‍ വിറ്റുപോവുന്നുണ്ട്. പതിനായിരം രൂപയാണ് ടിക്കറ്റിന്റെ കൂടിയ വില. കഴിഞ്ഞ സീസണില്‍ 200, 300,500 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്.

മത്സരങ്ങളെ രണ്ടു വിഭാഗമാക്കിയാണ് നാലാം സീസണിലെ ടിക്കറ്റ് വില്‍പ്പന. ഉദ്ഘാടന മത്സരത്തിന് 240 രൂപ മുതല്‍ 3500 രൂപ വരെയാണ് വില. ഗാലറി ടിക്കറ്റിനാണ് 240 രൂപ. ഗോള്‍ പോസ്റ്റിന് പിന്നിലെ ബി.ഡി ബ്ലോക്കുകള്‍ക്ക് 500 രൂപയും സി ബ്ലോക്കിന് 700 രൂപയും നല്‍കണം. വി.ഐ.പി ബോക്സിന് സമീപമുള്ള എ,ഇ ബ്ലോക്കുകള്‍ക്ക് 850 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. വി.ഐ.പി ബോക്സിന് 3500 രൂപയാണ് ഈടാക്കുക. അതേസമയം ഓണര്‍ ബോക്സിന് പതിനായിരം രൂപ നല്‍കണം. ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് നടക്കുന്ന ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിനും ഫെബ്രുവരി 23ന് ചെന്നൈയിന്‍ എഫ്.സിക്കെതിരായ മത്സരത്തിനും ഇതേ ടിക്കറ്റ് നിരക്കാണ്. മറ്റു മത്സരങ്ങളുടെ ടിക്കറ്റ് വില ഇങ്ങനെ: ഗാലറി-200, ബി,ഡി ബ്ലോക്ക്-400, എ,സി, ഇ ബ്ലോക്ക്-650, വി.ഐ.പി-2500, ഓണര്‍ ബോക്സ്-5000. ഗാലറി ടിക്കറ്റിന് കാര്യമായി വില വര്‍ധിപ്പിക്കാത്തത് ആരാധകര്‍ക്ക് ഏറെ ആശ്വാസകരമാവും. അണ്ടര്‍-17 ലോകകപ്പിനോടനുബന്ധിച്ച് സ്റ്റേഡിയത്തില്‍ ഗാലറിയിലടക്കം ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചിരുന്നു. ബുക്ക്മൈ ഷോയുടെ ഓണ്‍ലൈന്‍ സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനാവും. കഴിഞ്ഞ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ ആവശ്യമുന്നയിക്കുന്ന സീസണ്‍ ടിക്കറ്റ് വില്‍പ്പനക്ക് ടീം മാനേജ്മെന്റ് ഇത്തവണയും അവസരമൊരുക്കിയില്ല. നിലവിലെ ടിക്കറ്റ് നിരക്കിലൂടെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആരാധകരെ ചൂഷണം ചെയ്യുകയാണെന്ന് ആക്ഷേപവുമുണ്ട്.

tech

റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്

Published

on

തിരുവനന്തപുരം: ഫ്ലിപ്പ് ഫോണുകളുടെ വിഭാഗത്തിൽ ഏറ്റവും നൂതന റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ, പുതു മോട്ടോ എഐ സവിശേഷതകൾ, പെർപ്ലെക്സിറ്റി, മൈക്രോസോഫ്റ്റ് കോ-പൈലറ്റ്, ഗൂഗിളിന്റെ ജെമിനി തുടങ്ങിയ മുൻനിര എഐ അസിസ്റ്റുകൾക്ക് ഇൻ-ബിൽറ്റ് പിന്തുണ, സമർപ്പിത എഐ പ്രോസസ്സിംഗ് എഞ്ചിൻ തുടങ്ങിയ സവിശേഷതകളുള്ള ശക്തമായ എഐ ഫ്ലിപ്പ് ഫോണാണ് മോട്ടോറോള റേസർ 60 അൾട്രാ.
ഡോൾബി വിഷൻ പിന്തുണയുള്ള മൂന്നു 50എംപി ഫ്ലിപ്പ് ക്യാമറ സിസ്റ്റം, കോർണിങ് ഗോറില്ല ഗ്ലാസ്സ്-സെറാമിക്  4.0” ഇന്റലിജന്റ് എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ, 165 എച്ച്സെഡ് റിഫ്രഷ് റേറ്റുള്ള മടക്കുകൾ ഇല്ലാത്ത 7.0″ പിഒഎൽഇഡി, സൂപ്പർ എച്ച്ഡി (1220പി) റെസല്യൂഷനും അൾട്രാ-ഷാർപ്പ് 464 പിപിഐയും ഉള്ള ഇന്റേണൽ ഡിസ്‌പ്ലേ, 68ഡബ്ല്യു ടർബോപവർ, 30ഡബ്ല്യു വയർലസ് ചാർജിംഗ് എന്നിവ വരുന്ന 4700എംഎഎച്ച് ബാറ്ററി എന്നിങ്ങനെ പ്രത്യേകതകൾ നിറഞ്ഞതാണ് റേസർ 60 അൾട്രാ.

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്.

Continue Reading

kerala

രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

Published

on

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.

Continue Reading

kerala

ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍

മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

Published

on

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.

മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.

Continue Reading

Trending