News
ഐ ലീഗ് ചാമ്പ്യന്മാരായ ഇന്റര്‍ കാശി ഐഎസ്എല്‍ പ്രവേശനം നേടി
എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സത്യനാരായണന് ആണ് പ്രഖ്യാപിച്ചത്.
ന്യൂ ഡല്‍ഹി: ഐ ലീഗ് ചാമ്പ്യന്മാരായ ഇന്റര്‍ കാശി അടുത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) സീസണിലേക്ക് പ്രൊമോട്ട് ചെയ്തതായി എഐഎഫ്എഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സത്യനാരായണന് ആണ് പ്രഖ്യാപിച്ചത്.
നാടകീയതകള്‍ നിറഞ്ഞ ഐ ലീഗ് സീസണില്‍ ആദ്യം ചര്‍ച്ചില്‍ ബ്രദേഴ്സിനെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചതിനെതിരെ ഇന്റര്‍ കാശി അപ്പീലുകള്‍ നല്‍കിയിരുന്നു. പിന്നീട് കായിക തര്‍ക്ക പരിഹാര കോടതിയുടെ വിധി പ്രകാരം ജൂണ്‍ മാസത്തില്‍ ഇന്റര്‍ കാശിയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു.
ഇന്റര്‍ കാശി, രണ്ട് കേസുകളിലും വിജയം നേടിയ ശേഷം ഐ ലീഗ് കിരീടം സ്വന്തമാക്കി. ആദ്യ കേസ് നാമധാരി എഫ് സിക്കെതിരെ അയോഗ്യനായ കളിക്കാരനെ ഇറക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു, രണ്ടാം കേസ് എഐഎഫ്എഫിന്റെ തുടര്‍ വിധിക്കെതിരെ ആണ്. ലീഗിലെ അവസാന മത്സരത്തില്‍ രാജസ്ഥാന യുണൈറ്റഡ്നെ തോല്പിച്ചാണ് ഇന്റര്‍ കാശി പട്ടികയില്‍ ഒന്നാമതെത്തിയത്.
ഇന്റര്‍ കാശിയുടെ ഐഎസ്എല്‍ പ്രവേശത്തോടെ ടീമുകളുടെ എണ്ണം പതിനാലായി ഉയര്‍ന്നു. ടീമിന്റെ അടുത്ത മത്സരം സൂപ്പര്‍ കപ്പില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്ക്കെതിരെ ആണ്.
kerala
2010ല്‍ യുഡിഎഫിന്റെ മികച്ച വിജയം കേരളം കണ്ടു, ഇത്തവണ അതിലേറെ പ്രതീക്ഷ: സണ്ണി ജോസഫ്
തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മിഷന് 2025 പ്രഖ്യാപിക്കുകയും സ്ഥാനാര്‍ഥികളെ തീരുമാനിച്ച് ചിട്ടയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്തെന്ന് സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പൂര്‍ണ സജ്ജമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മിഷന് 2025 പ്രഖ്യാപിക്കുകയും സ്ഥാനാര്‍ഥികളെ തീരുമാനിച്ച് ചിട്ടയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്തെന്ന് സണ്ണി ജോസഫ് പറഞ്ഞു. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മികച്ച വിജയം കേരളം കണ്ടതാണെന്നും ഇത്തവണ അതിനേക്കാള്‍ മിന്നുന്ന വിജയം കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
നേരത്തെ തന്നെ വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിച്ച് വിപുലമായ കുടുംബ സംഗമങ്ങള്‍ ഉള്‍പ്പെടെ നടത്തിയെന്നും ഭവന സന്ദര്‍ശനം നടത്തി വോട്ടര്‍മാരെ നേരില്‍ക്കണ്ട് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ഭരണപരാജയങ്ങള്‍ വിശദീകരിക്കാനായെന്നും സണ്ണി ജോസഫ് പറഞ്ഞു. വാര്‍ഡ് കമ്മിറ്റികള്‍ക്ക് നല്ല സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിന് പൂര്‍ണ അധികാരം നല്കി. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ പി വി അന്‍വറിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ വെട്ടിക്കുറച്ച സര്‍ക്കാരാണിതെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഫണ്ട് പോലും വെട്ടിക്കുറിച്ചെന്നും പണമില്ലാതെ തദ്ദേശ സ്ഥാപനങ്ങളും നട്ടം തിരിയുകയാണെന്നും സണ്ണി പറഞ്ഞു.
എന്നാല്‍ ക്ഷേമപെന്ഷന് വര്‍ധന ഇപ്പോള്‍ നടപ്പിലാക്കുന്നത് ഇലക്ഷന് സ്റ്റണ്ട് മാത്രമാണെന്നും പ്രതിസന്ധികളിലും സര്‍ക്കാരിന്റെ ആഡംബരത്തിന് കുറവില്ലെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
india
ഹരിയാനയില്‍ ഡോക്ടര്‍മാരുടെ വീട്ടില്‍ ആയുധശേഖരം; 360 കിലോ അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ പിടികൂടി
360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, റൈഫിളുകള്‍, വെടിയുണ്ടകള്‍, സ്ഫോടകവസ്തുക്കള്‍ തുടങ്ങിയവയാണ് പൊലീസിന് കിട്ടിയത്.
ചണ്ഡീഗഢ്: ജമ്മു കശ്മീര്‍ പൊലീസിന്റെയും ഹരിയാന പൊലീസിന്റെയും സംയുക്ത ഓപ്പറേഷനില്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും വന്‍ തോതില്‍ ആയുധശേഖരം പിടികൂടി. 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, റൈഫിളുകള്‍, വെടിയുണ്ടകള്‍, സ്ഫോടകവസ്തുക്കള്‍ തുടങ്ങിയവയാണ് പൊലീസിന് കിട്ടിയത്.
സംഭവത്തില്‍ അല്‍ഫലാഹ് ആശുപത്രിയിലെ ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍ അറസ്റ്റിലായി. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് രാസവസ്തുക്കള്‍ കണ്ടെത്തിയത്. അതേ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാറില്‍ നിന്നും തോക്കും പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഡോക്ടര്‍ മുസമ്മിലിന്റെ ഫരീദാബാദ് ധോജ് പ്രദേശത്തുള്ള വാടകവീട്ടില്‍ അമോണിയം നൈട്രേറ്റ് എട്ട് വലുതും നാല് ചെറുതുമായ സ്യൂട്ട്കേസുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. ഏകദേശം 15 ദിവസം മുമ്പാണ് ഈ രാസവസ്തു എത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
മറ്റൊരു ഡോക്ടറായ ഡോ. അദീല്‍ അഹമ്മദ് റാത്തറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളാണ് മുസമ്മിലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനും അറസ്റ്റിനും വഴിവച്ചത്. കൂടാതെ മുസമ്മിലുമായി സ്ഥിരബന്ധം പുലര്‍ത്തിയിരുന്ന പള്ളി ഇമാം ഇഷ്തിയാഖിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
തിരച്ചിലില്‍ പൊലീസിന് വെടിയുണ്ടകള്‍, ഹെവി മെറ്റല്‍, ടൈമറുകള് (20 എണ്ണം), റിമോട്ട് കണ്ട്രോളുകള് (24 എണ്ണം), വാക്കി-ടോക്കി സെറ്റുകള്‍, ഇലക്ട്രിക് വയറിങ് തുടങ്ങിയ നിരോധിത വസ്തുക്കളും ലഭിച്ചു.
അറസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളായി നടന്നുവരുന്ന വലിയ ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന നിരവധി അറസ്റ്റുകള്‍ക്കും ഈ അന്വേഷണവുമായി ബന്ധമുണ്ട്.
പൊലീസിന്റെ പ്രാഥമിക നിഗമനം പ്രകാരം, ‘വൈറ്റ് കോളര്‍ ഭീകര ആവാസവ്യവസ്ഥ’ എന്ന രീതിയില്‍ പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും വിദേശ ബന്ധങ്ങളും ഉള്ള ഒരു ശൃംഖലയാണ് പ്രവര്‍ത്തിച്ചിരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഇവര്‍ ഫണ്ടുകള്‍ സ്വരൂപിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.
പ്രതികള്‍ക്കെതിരെ ആയുധനിയമം സെക്ഷന്‍ 7, 25, കൂടാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം പ്രകാരമുള്ള സെക്ഷന്‍ 13, 28, 38, 39 എന്നിവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
kerala
കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള 22 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 22 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎമ്മിന്റെ അഴിമതിക്കും കൊള്ളയ്ക്കും ദുര്‍ഭരണത്തിനുമെതിരെ കോഴിക്കോട്ടെ ജനങ്ങള്‍ വിധിയെഴുതുമെന്ന് ഉറപ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ മാറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും യുഡിഎഫ് പ്രവര്‍ത്തകരെല്ലാം വളരെ ആവേശഭരിതരാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലങ്ങോളമിങ്ങോളം യുഡിഎഫ് തരംഗം അലയടിക്കുകയാണെന്നും കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് വിജയിക്കുമെന്നും കോണ്‍ഗ്രസിന് നല്ല മേയര്‍ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
-
kerala17 hours agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india2 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
india3 days agoഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ട് ചെയ്തു, ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി
-
india3 days agoപ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്
-
kerala3 days agoവീണ്ടും മഴ; മൂന്ന് ദിവസം മഴ തുടര്‍ന്നേക്കും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്
-
entertainment2 days agoകമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
-
EDUCATION3 days agoപത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ, യുഎഇയിൽ പരീക്ഷ നടക്കുന്നത് അഞ്ച് വർഷത്തിന് ശേഷം
-
kerala3 days agoപത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; വെട്ടിയത് ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം

