Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഹോങ്കോങ്ങില്‍ വന്‍ തീപ്പിടിത്തം; 13 പേര്‍ മരിച്ചു

15 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Published

on

ഹോങ്കോങ്ങിലെ തായ് പോക്കടുത്ത് ഒരു ഹൗസിംഗ് എസ്റ്റേറ്റിന് തീപിടിച്ച് ഒരു അഗ്‌നിശമന സേനാംഗം ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഏഴ് ബ്ലോക്കുകളിലായി മുള സ്‌കഫോള്‍ഡിംഗില്‍ തീ പടര്‍ന്ന് നിരവധി താമസക്കാര്‍ അകത്ത് കുടുങ്ങി.

ബുധനാഴ്ച വാങ് ഫുക്ക് കോര്‍ട്ടിലെ സംഭവസ്ഥലത്ത് വലിയ ഇരുണ്ട പുക ഉയര്‍ന്നു. എസ്റ്റേറ്റിലെ എട്ട് ബ്ലോക്കുകളില്‍ ഏഴിലേക്കും തീ പെട്ടെന്ന് പടര്‍ന്നു.

തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ബുധനാഴ്ച പോലീസ് പറഞ്ഞു. ഒരു പുരുഷനും സ്ത്രീയും അബോധാവസ്ഥയിലും പൊള്ളലേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്.

തീപിടിത്തത്തെ ആദ്യം നമ്പര്‍ 1 അലാറം ഫയര്‍ ആയി തരംതിരിച്ചിരുന്നുവെങ്കിലും 3.34 ഓടെ 4-ാം നമ്പറിലേക്കും പിന്നീട് 6.22 ന് ടോപ്പ് ലെവല്‍ നമ്പര്‍ 5 ലേക്ക് ഉയര്‍ത്തി. ഹോങ്കോങ്ങില്‍, തീപിടിത്തങ്ങള്‍ ഒന്ന് മുതല്‍ അഞ്ച് വരെ സ്‌കെയിലില്‍ റേറ്റുചെയ്യുന്നു.

പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22 ഓടെ വാങ് ഫുക് ഭവനസമുച്ചയത്തിലാണ് തീപ്പിടിത്തം ആരംഭിച്ചത്. 31 നിലകളുള്ള കെട്ടിടത്തിനാണ് ആദ്യം തീപിടിച്ചത്. ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 4,600 പേര്‍ താമസിക്കുന്ന ഈ കെട്ടിടത്തില്‍ ഏകദേശം 2,000 ഫ്ലാറ്റുകളാണുള്ളത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ആയിരുന്നു തീപിടുത്തം.

അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റനിലയില്‍ മുപ്പതോളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സമീപത്തുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞത് 13 പേര്‍ ഇപ്പോഴും തീയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മുന്‍ ജില്ലാ കൗണ്‍സിലര്‍ ഹെര്‍മന്‍ യിയു ക്വാന്‍-ഹോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

More

കനത്ത മഴയില്‍ ഗസ്സ; കുടിയിറക്കപ്പെട്ടവര്‍ നരകാവസ്ഥയില്‍

Published

on

ഗസ്സ സിറ്റി: ഗസ്സയില്‍ തുടരുന്ന മോശം കാലാവസ്ഥയും കനത്ത മഴയും ഇതിനകം തന്നെ യുദ്ധത്തില്‍ തകര്‍ന്നുപോയ ജനങ്ങളുടെ ദുരിതം ഭീകരമാക്കിയിരിക്കുകയാണ്. ഖാന്‍ യൂനിസ്, അല്‍ വാസി മേഖലകള്‍ ഉള്‍പ്പെടെ കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ താമസിക്കുന്ന ഡസന്‍ കണക്കിന് ടെന്റുകള്‍ മഴവെള്ളത്തില്‍ മുങ്ങുകയും ശക്തമായ കാറ്റില്‍ പലതും തകര്‍ന്നുവീഴുകയുമായിരുന്നു. പലരും വര്‍ഷങ്ങളായി ഉപയോഗിച്ച പഴകിയ തുണി ടെന്റുകളിലാണ് കഴിയുന്നത്.

ടെന്റുകള്‍, ഷെല്‍ട്ടറുകള്‍, അടിസ്ഥാന സുരക്ഷാ സൗകര്യങ്ങള്‍ എന്നിവ അത്യാവശ്യമാണെങ്കിലും ഇസ്രായേല്‍ അതിര്‍ത്തി അടച്ചതിനാല്‍ സഹായ സാമഗ്രികള്‍ ഗസ്സയില്‍ എത്തിക്കാനാവാത്ത സ്ഥിതിയാണ്. ചളിവെള്ളത്തിലും മഴയിലും കിടന്ന് രാത്രികള്‍ കഴിയേണ്ട അവസ്ഥയിലാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗസ്സയിലെ റോഡുകളും ജല-മലിനജല ശൃംഖലകളും തകര്‍ന്നതോടെ നഗരത്തിലെ സ്ഥിതി കൂടുതല്‍ ദയനീയമായി. ഖാന്‍ യൂനിസ് മുനിസിപ്പാലിറ്റി വക്താവ് സൈബ് ലുഖാന്‍ പ്രകാരം 900,000ത്തിലധികം ആളുകള്‍ ഇപ്പോള്‍ ദുരന്തപൂര്‍ണമായ ജീവിതം നയിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 220,000 മീറ്റര്‍ റോഡ് ശൃംഖലകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മോശം കാലാവസ്ഥയില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ മുനിസിപ്പല്‍ ടീമുകള്‍ക്കു വേണ്ട ഉപകരണങ്ങളും വിഭവങ്ങളും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം മങ്ങിക്കിടക്കുകയാണ്. ഹമാസ് വക്താവ് അസം ഖാസിം, ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറിലെ ബാധ്യതകള്‍ പാലിക്കാത്തതിനാല്‍ അടിസ്ഥാന അഭയകേന്ദ്രങ്ങള്‍ പോലും ലഭ്യമല്ലെന്ന് ആരോപിച്ചു. തുടര്‍ച്ചയായ ഉപരോധവും അതിര്‍ത്തി അടച്ചിടലും പുനര്‍നിര്‍മാണത്തിന് തടസ്സമാവുന്നതും ‘ വംശഹത്യയുടെ തുടര്‍ച്ച ‘ ആണെന്ന് അദ്ദേഹം വിലയിരുത്തി. ഗസ്സയിലെ 1.5 ദശലക്ഷത്തിലധികം പേര്‍ ഇപ്പോള്‍ കുടിയിറക്കപ്പെട്ട നിലയില്‍ കഴിയുകയാണെന്ന് ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

ഭക്ഷണം, മരുന്ന്, ശുചിത്വം, ശുദ്ധജലം, വൈദ്യുതി എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതീവ പരിമിതമാണ്. ശൈത്യകാലം കടുക്കുന്ന സാഹചര്യത്തില്‍ ചെറുകുട്ടികള്‍, രോഗികള്‍, സ്ത്രീകള്‍ എന്നിവരിലെ ദുരിതം രൂക്ഷമാവുകയാണ്. 2023 ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ സൈനിക പ്രവര്‍ത്തനങ്ങളില്‍ 70,000ത്തിലധികം ഗസ്സക്കാരെ കൊന്നിട്ടുണ്ടെന്നും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ 170,900ത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്്. ഗസ്സയിലെ മനുഷ്യാവകാശ ദുരന്തം വഷളാകുന്ന സാഹചര്യത്തില്‍ അറബ് ലീഗ്, OIC, ഐക്യരാഷ്ട്രസഭ എന്നിവ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ഹമാസ് ആവശ്യപ്പെട്ടു.

Continue Reading

world

ഓരോ പത്ത് മിനിറ്റിലും സ്ത്രീകളുടെ ജീവന്‍ അകറ്റപ്പെടുന്നു; സ്വന്തം ബന്ധങ്ങളില്‍ നിന്നുള്ള അതിക്രമം – യു.എന്‍ റിപ്പോര്‍ട്ട്

ഓരോ പത്തു മിനിറ്റിലും ഒരു സ്ത്രീയെയോ പെണ്‍കുട്ടിയെയോ അവരുടെ പങ്കാളിയോ കുടുംബാംഗങ്ങളിലൊരാളോ കൊല്ലപ്പെടുന്നുവെന്നതാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന ഏറ്റവും ഭീതിജനകമായ കണക്ക്.

Published

on

ന്യൂയോര്‍ക്ക് : ലോകമെമ്പാടും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നേരെ വീടിനകത്തുനിന്നുള്ള അതിക്രമങ്ങള്‍ ക്രൂരമായ കൊലപാതകത്തിലേക്ക് ഉയരുന്നതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഓരോ പത്തു മിനിറ്റിലും ഒരു സ്ത്രീയെയോ പെണ്‍കുട്ടിയെയോ അവരുടെ പങ്കാളിയോ കുടുംബാംഗങ്ങളിലൊരാളോ കൊല്ലപ്പെടുന്നുവെന്നതാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന ഏറ്റവും ഭീതിജനകമായ കണക്ക്. യു.എന്‍.ഒ.ഡി.സി യും യു.എന്‍ വിമണ്‍ വിഭാഗവും സംയുക്തമായി തയ്യാറാക്കിയ പഠനമാണ് ലോകസമൂഹത്തെ ഞെട്ടിച്ചിരിക്കുന്നത്. 117 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കഴിഞ്ഞ വര്‍ഷം മനഃപൂര്‍വം കൊല്ലപ്പെട്ട 83,000 സ്ത്രീകളില്‍ 50,000 പേരും സ്വന്തം ബന്ധങ്ങളിലോ അടുപ്പമുള്ള വലയത്തിലോപ്പെട്ട ആളുകളാല്‍ ജീവന്‍ നഷ്ടപ്പെട്ടവരാണെന്ന് പഠനം പറയുന്നു. ഓരോ ദിവസവും ശരാശരി 137 സ്ത്രീകള്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നു. 2023 ലെ കണക്കിനേക്കാള്‍ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ സംഖ്യ കുറവാണെങ്കിലും, അതത് രാജ്യങ്ങളില്‍ കണക്ക് ശേഖരണത്തിലെ വ്യത്യാസങ്ങളാണ് ഇതിന് കാരണം എന്നും യഥാര്‍ത്ഥ കൊലപാതക നിരക്ക് കുറയുന്നതായി ഇതില്‍ നിന്ന് നിഗമനം നടത്താനാവില്ലെന്നും പഠനം വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ സ്ഥലം അവരുടെ സ്വന്തം വീടാണെന്നതാണ് കണ്ടെത്തലിന്റെ രൂക്ഷത. പുരുഷന്മാരുടെ കേസുകളില്‍ 11 ശതമാനം പേരെയാണ് പങ്കാളികളോ ബന്ധുക്കളോ കൊല്ലുന്നത് എന്ന കണക്കും സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രശ്നത്തിന്റെ ഭാരം കൂടുതല്‍ തെളിയിക്കുന്നു.

ഈ അവസ്ഥ മാറ്റാന്‍ ശക്തമായ ഇടപെടലുകള്‍ ആവശ്യമാണ് എന്ന മുന്നറിയിപ്പാണ് യു.എന്‍.ഒ.ഡി.സി ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ ബന്‍ഡോലിനോ ഉന്നയിച്ചത്. ഫെമിസൈഡ് ഒറ്റപ്പെട്ട സംഭവമല്ല, ഭീഷണികള്‍, നിയന്ത്രണം, ഓണ്‍ലൈന്‍ ഉപദ്രവം തുടങ്ങി നീണ്ടുനില്‍ക്കുന്ന അതിക്രമത്തിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകങ്ങള്‍ എന്ന് യു.എന്‍ വിമന്‍ പോളിസി ഡിവിഷന്‍ ഡയറക്ടര്‍ സാറാ ഹെന്‍ഡ്രിക്സും പറഞ്ഞു. ഡിജിറ്റല്‍ ഉപദ്രവങ്ങള്‍ യാഥാര്‍ത്ഥ ജീവിതത്തിലേക്ക് വ്യാപിച്ച് ഏറ്റവും ഭീകരാവസാനത്തിലേക്കും നയിക്കുന്നുവെന്നും ഓണ്‍ലൈന്‍-ഓഫ്ലൈന്‍ അതിക്രമങ്ങളെ ഒരുപോലെ തിരിച്ചറിയുന്ന നിയമങ്ങള്‍ രാജ്യങ്ങള്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ നിരക്ക് ഏറ്റവും കൂടുതലുള്ളത് ആഫ്രിക്കയിലാണ്. 1 ലക്ഷം സ്ത്രീകളില്‍ മൂന്നുപേര്‍ എന്ന കണക്കിലാണ് ഇത്. തെക്കും വടക്കും അമേരിക്കകളും ഓഷ്യാനിയയും പിന്നിട്ടുവന്നപ്പോള്‍ ഏഷ്യയില്‍ ഈ നിരക്ക് 0.7 ആയി രേഖപ്പെടുത്തി. സ്ത്രീകളുടെ സുരക്ഷയും സമൂഹത്തിലെ ലിംഗാധിഷ്ഠിത അതിക്രമങ്ങളും ആഗോളതലത്തില്‍ ഇപ്പോഴും പരിഹാരമില്ലാത്ത പ്രതിസന്ധിയായി തുടരുന്നതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ട് വീണ്ടും ചൂണ്ടിക്കാട്ടുന്നത്.

Continue Reading

Trending