Connect with us

Video Stories

ഐ.വി ശശിയുടെ വിയോഗം ‘ചന്ദ്രിക’യുടെ നഷ്ടം

Published

on

കോഴിക്കോട്: ‘ചന്ദ്രിക’യുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളായിരുന്നു അന്തരിച്ച സംവിധായകന്‍ ഐ.വി ശശി. ചന്ദ്രിക ആഴ്ചപ്പതിപ്പിനു വേണ്ടി നിരവധി ചിത്രങ്ങള്‍ വരച്ച അദ്ദേഹം പത്രാധിപരായിരുന്ന സി.എച്ച് മുഹമ്മദ് കോയക്കും പ്രിയപ്പെട്ടയാളായിരുന്നു. ശശിയുമായുള്ള ബന്ധത്തെ ചന്ദ്രിക ആഴ്ചപ്പതിപ്പ് മുന്‍ പത്രാധിപര്‍ കാനേഷ് പൂനൂര്‍ ഓര്‍ത്തെടുക്കുന്നതിങ്ങനെ:

‘കോഴിക്കോട്ടെ ചിത്രകലാ കേന്ദ്രത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ഐ.വി ശശി മികച്ചൊരു ചിത്രകാരനായിരുന്നു. അദ്ദേഹവുമായും കുടുംബവുമായും വളരെ മുമ്പേ സൗഹൃദമുണ്ടെനിക്ക്.

ആലപ്പുഴ ഷെറീഫ് എഴുതിയ ‘നിറങ്ങള്‍’ എന്ന നോവലിനു വേണ്ടി ശശി വരച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശശിയുടെ വര ഇഷ്ടമായിരുന്ന സി.എച്ച് മുഹമ്മദ് കോയ അദ്ദേഹത്തെ പ്രശംസിക്കാറുണ്ടായിരുന്നു. ‘നിറങ്ങള്‍’ പിന്നീട് കാറ്റുവിതച്ചവന്‍ എന്ന പേരില്‍ സിനിമയായി.

അക്കാലത്ത് വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് നടക്കാന്‍ പോകും. ഷെറീഫിന്റെ തിരക്കഥകള്‍ അദ്ദേഹത്തിന് മനഃപാഠമായിരുന്നു. അതിലെ കഥകളെല്ലാം അദ്ദേഹം പറഞ്ഞു തരും.

ആര്‍ട്ട് ഡയറക്ടര്‍ ആയിരിക്കെ തന്നെ, ഐ.വി ശശിയുടെ പ്രതിഭ ചലച്ചിത്ര ലോകത്തെങ്ങും പ്രസിദ്ധമായിരുന്നു. എ. വിന്‍സന്റ് സംവിധാനം ചെയ്ത ‘ഭാര്‍ഗവീ നിലയ’ത്തിലെ നായികയായ വിജയ നിര്‍മല ‘കവിത’ എന്ന പേരില്‍ സിനിമ സംവിധാനം ചെയ്തപ്പോള്‍, അതിനു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് ശശിയായിരുന്നു. പൂവച്ചല്‍ ഖാദര്‍ ആദ്യമായി ഒരു സിനിമക്കു വേണ്ടി എഴുതുന്നത് ‘കവിത’യിലാണ്. പാട്ടുകളെല്ലാം ഭാസ്‌കരന്‍ മാഷെ ഏല്‍പ്പിച്ചപ്പോള്‍ ഒരു കവിത എഴുതാനാണ് പൂവച്ചലിനെ ഐ.വി ശശി ഏല്‍പ്പിച്ചത്. സൗഹൃദങ്ങളെ അദ്ദേഹം അത്രമാത്രം വിലമതിച്ചിരുന്നു.

മദ്രാസില്‍ സിനിമയുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ എന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അമ്മയെയും സഹോദരിയെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചു.

പത്രപ്രവര്‍ത്തക യൂണിയന്റെ ഭാഗമായി ഫണ്ട് ശേഖരണാര്‍ത്ഥം മലപ്പുറം മൂസയും പുത്തൂര്‍ മുഹമ്മദും മറ്റും ഒന്നിച്ച് മദ്രാസില്‍ പോയപ്പോള്‍, സ്വീകരിക്കാന്‍ ശശി അതിരാവിലെ എത്തിയതോര്‍ക്കുന്നു.’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയത്തെ കൂട്ടാത്മഹത്യ; ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍.

Published

on

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാന്‍ ഏതറ്റം വരെ പോകുമെന്നും മരിച്ച ജിസ്‌മോളുടെ അച്ഛന്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

മരിക്കുന്നതിന് മുന്‍പ് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രണ്ട് മക്കളെയും കൂട്ടി ജിസ്‌മോള്‍ ജീവനൊടുക്കിയത്. ചില കുംടുബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. യുവതിയുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. നടുവിന് മുകളിലായി മുറിവേറ്റിട്ടുണ്ട്. മക്കള്‍ രണ്ട് പേരുടേയും ശരീരത്തില്‍ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്‌മോള്‍ മക്കള്‍ക്ക് വിഷം നല്‍കിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.

 

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി സുപ്രിംകോടതി തള്ളി

Published

on

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. എല്ലാ കേസുകളും സി.ബി.ഐക്ക് വിടാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. തുടര്‍ന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും മരണത്തിലേക്ക് നയിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം.

അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രിംകോടതിയെയും സമീപിച്ചത്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി. ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

Continue Reading

Video Stories

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; വീണ്ടും 70000 ത്തിന് മുകളില്‍

കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്

Published

on

തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ വിലയില്‍ അല്‍പം ഇടിവ് വന്നതിന് ശേഷം ഇന്ന വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. പവന് 760 രൂപ കൂടി 70,520 രൂപയായി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 8,815 രൂപയുമായി. കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്.

കേരളത്തില്‍ ഏപ്രില്‍ 12-നാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 70,160 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് ഇന്നലെ വില 69,760 രൂപയായിരുന്നു. അത് ഇന്ന് വീണ്ടും വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡില്‍ എത്തുകയായിരുന്നു.

Continue Reading

Trending