Connect with us

More

ശശികല തമിഴ്‌നാട് മുഖ്യമന്ത്രി! നാളെ എംഎല്‍എമാരുടെ യോഗം

Published

on

ചന്നൈ: മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തെ മാറ്റി ജയലളിതയുടെ ഉറ്റ തോഴിയും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ ശശികല തമിഴ്‌നാടിന്റെ ഭരണമേറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനുള്ള നീക്കങ്ങള്‍ ശശികല ആരംഭിച്ചതായി പാര്‍ട്ടി നേതൃത്വത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നാളെ രാവിലെ പത്തു മണിക്ക് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. ഈ മാസം ഏഴിനോ എട്ടിനോ സത്യപ്രതിജ്ഞയുണ്ടായേക്കുമെന്നാണ് സൂചന. നേരത്തെ സ്വത്തു സമ്പാദനക്കേസില്‍ വിധി വന്നതിനു ശേഷം മുഖ്യമന്ത്രിയായാല്‍ മതിയെന്നായിരുന്നു ശശികലയുടെ തീരുമാനം. എന്നാല്‍ ജെല്ലിക്കെട്ട് സമരത്തില്‍ വിജയിച്ചതോടെ പനീര്‍ശെല്‍വത്തിന്റെ പ്രതിച്ഛായ ഉയര്‍ന്നിരുന്നു. ഇതോടെയാണ് അതിവേഗനീക്കത്തിന് ശശികല മുതിര്‍ന്നത്. ജയലളിതയുടെ വിശ്വസ്തയായിരുന്ന ഷീല ബാലകൃഷ്ണന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും അവര്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാറിന്റെ ഉപദേഷ്ടാവ് സ്ഥാനത്തു നിന്ന് രാജിവെച്ചിരുന്നു. ഇത് ശശികലയുടെ ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. 13 ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 23 സീനിയര്‍ അംഗങ്ങള്‍ക്ക് ശശികല പാര്‍ട്ടിയുടെ പ്രധാന ചുമതല നല്‍കിയിരുന്നു. ഇതില്‍ ഒമ്പതു പേര്‍ മുന്‍ മന്ത്രിമാരാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തനിക്കെതിരെ ഉയരാനുള്ള വിമത ശബ്ദങ്ങള്‍ ഇല്ലാതാക്കാനും പാര്‍ട്ടിയില്‍ സ്വാധീനം ശക്തിപ്പെടുത്താനുമാണ് ശശികലയുടെ പുത്തന്‍ പരിഷ്‌കാരങ്ങളെന്നാണ് വിവരം.

kerala

ട്രെയിനിൽ ദുരനുഭവം; വാട്സ്ആപ്പിൽ‌ അറിയിക്കാം, 112ലും വിളിക്കാമെന്ന് പൊലീസ്

Published

on

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ വാട്സാപ്പിലൂടെയും പൊലീസിനെ അറിയിക്കാം. ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പൊലീസിനെ ബന്ധപ്പെടാവുന്നതാണ്. ഇത്തരം സംഭവങ്ങൾ വാട്സ്ആപ്പ് മുഖേനയും പൊലീസിനെ അറിയിക്കാം.

ഇതിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളുടെ ഫോട്ടോ, വിഡിയോ, ടെക്സ്റ്റ് എന്നിവ വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

കൂടാതെ ഈ കാണുന്ന നമ്പറുകളിലും പൊലീസ് സേവനങ്ങൾ ലഭ്യമാണ്. 9846 200 100, 9846 200 150, 9846 200 180.

Continue Reading

Film

നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി

Published

on

കൊച്ചി: നടി ലക്ഷ്മി മേനോന്‍ പ്രതിയായ കിഡ്‌നാപ്പിങ് കേസ് റദ്ദാക്കി ഹൈക്കോടതി. തീരുമാനം നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെ. കൊച്ചിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു കേസ്.

നേരത്തെ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് ലക്ഷ്മി മോനോന്റെ സുഹൃത്തുക്കള്‍ ഇടപെടല്‍ നടത്തിയിരുന്നു. വെലോസിറ്റി എന്ന ബാറില്‍ നിന്നാണ് തര്‍ക്കമുണ്ടായത്. ഈ തര്‍ക്കം റോഡിലേക്ക് നീങ്ങുകയും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിന് താഴെവച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കേസ്.

പരാതിയെ തുടര്‍ന്ന് ലക്ഷ്മി മേനോന്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

കാറില്‍ നിന്ന് ഇറങ്ങിയ ഐടി ജീവനക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ബിയര്‍കുപ്പി കൊണ്ട് ആക്രമിച്ചെന്നും ഇത് കണ്ടപ്പോഴാണ് തന്റെ സുഹൃത്തുക്കള്‍ പ്രതികരിച്ചതെന്നും കേസിലെ കൂട്ടുപ്രതിയായ സോന മോള്‍ നേരത്തെ പ്രതികരിച്ചിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കാന്‍ വന്ന ഐടി ജീവനക്കാരനെ ആലിംഗനം ചെയ്താണ് കാറില്‍ കയറ്റിയത്. തട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും, സംഭവം വളച്ചൊടിച്ച് കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നും സോന വ്യക്തമാക്കി.

Continue Reading

kerala

മലപ്പുറത്ത് സ്കൂൾ വാനിടിച്ച് വിദ്യാർഥി മരിച്ചു

Published

on

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ ഇടിച്ച് LKG വിദ്യാർഥി മരിച്ചു. കുമ്പള പറമ്പ് മോണ്ടിസോറി സ്കൂളിലെ വിദ്യാർഥിയായ മിൻ ഇസ് വിൻ(5) ആണ് മരിച്ചത്.

അതേ സ്കൂളിലെ വാനാണ് ഇടിച്ചത്. മൃതദേഹം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

Continue Reading

Trending