Connect with us

kerala

സിപിഐ ഓഫീസിലേക്ക് വഴിയറിയാതെ കുടുങ്ങി ജോസ് കെ. മാണി; ഒടുവില്‍ സംഭവിച്ചത്

എല്‍ഡിഎഫ് പ്രവേശം പ്രഖ്യാപിച്ചെങ്കിലും തലസ്ഥാനത്തെത്തിയപ്പോള്‍ കഥയറിയാതെ കുരുങ്ങിയ ജോസ് കെ മാണിയെക്കുറിച്ചുള്ള രസകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

Published

on

തിരുവനന്തപുരം: എല്‍ഡിഎഫ് പ്രവേശം പ്രഖ്യാപിച്ചെങ്കിലും തലസ്ഥാനത്തെത്തിയപ്പോള്‍ കഥയറിയാതെ കുരുങ്ങിയ ജോസ് കെ മാണിയെക്കുറിച്ചുള്ള രസകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കാണാനായിരുന്നു ഇന്നലെ ജോസ് തീരുമാനിച്ചത്. എന്നാല്‍ കുരുക്കായത് മറ്റൊരു പ്രശ്‌നമായിരുന്നു.

ഗസ്റ്റ് ഹൗസില്‍ തങ്ങിയ ജോസ് കെ. മാണിക്കോ ഡ്രൈവര്‍ക്കോ എംഎന്‍ സ്മാരകത്തിലേക്കുള്ള വഴിയറിയില്ല. റോഷി അഗസ്റ്റിന്‍ എംഎല്‍എയ്ക്കും വഴിയെപ്പറ്റി കൃത്യമായ ധാരണയില്ല. ഒടുവില്‍ അതിനും സിപിഎമ്മിന്റെ സഹായം തേടി. ഒടുവില്‍ എകെജി സെന്ററില്‍ നിന്നു കാര്‍ എത്തി.

കാനവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഗസ്റ്റ് ഹൗസില്‍ തിരികെ എത്തിക്കുകയും ചെയ്തു. എന്തിനാണ് എകെജി സെന്ററിലെ കാര്‍ ഉപയോഗിച്ചതെന്നതിലെ ചോദ്യങ്ങള്‍ക്ക് അവസാനം ജോസ് കെ. മാണി സത്യം പറഞ്ഞു. അവിടേക്ക് പരിചയമുള്ള ഒരാളെ കൂടെ കൂട്ടിയെന്നേ ഉള്ളൂ.

 

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

Trending