Connect with us

kerala

വാഹനമിടിച്ച് സഹോദരങ്ങള്‍ മരിച്ച സംഭവം; ജോസ് കെ. മാണിയുടെ മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്.

Published

on

കോട്ടയം: വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ജോസ് കെ മാണിയുടെ മകന്‍ കെഎം മാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ ജാമ്യത്തില്‍ വിട്ടു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് കെ.എം മാണിക്കെതിരേ കേസെടുത്തിരിക്കുന്നത്.

മണിമല ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. ഇന്നോവ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം. സംഭവത്തില്‍ മണിമല സ്വദേശികളായ മാത്യു ജോണ്‍ (35) ജീന്‍സ് ജോണ്‍ (30) എന്നിവരാണ് മരിച്ചത്.

kerala

കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസില്‍ അസം സ്വദേശി പിടിയില്‍

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുന്‍പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Published

on

കോഴിക്കോട്: കോഴിക്കോട് അസം സ്വദേശികള്‍ ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അസം സ്വദേശി റാക്കി ബുധീന്‍ അന്‍സാരിയാണ് പിടിയിലായത്. അസം സ്വദേശിയായ 17 കാരിയെ കോഴിക്കോട് എത്തിച്ച ശേഷം പീഡിപ്പിച്ചു എന്നതാണ് കേസ്. മുന്‍പും കേസില്‍ രണ്ട് അസം സ്വദേശികള്‍ അറസ്റ്റിലായിരുന്നു.

പെണ്‍കുട്ടിയെ കോഴിക്കോട് കൊണ്ട് വന്നയാളെ ഒറിസയില്‍ പോലീസില്‍ പിടിക്കൂടിയിരുന്നു. 15,000 രൂപ മാസശമ്പളത്തില്‍ ജോലി ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ഇയാളെ കുട്ടി പരിചയപ്പെടുന്നത്.
ക്രൂരമായ പീഡനമാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്. സ്ഥിരമായി മുറി പൂട്ടിയിട്ടാണ് യുവാവ് പുറത്ത് പോകാറുള്ളത്. ഒരു ദിവസം മൂന്നും നാലും പേര്‍ മുറിയില്‍ എത്താറുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ഒരിക്കല്‍ മുറി തുറന്ന് ഇയാള്‍ ഫോണില്‍ സംസാരിച്ച് ടെറസിലേക്ക് പോയ സമയത്ത് കുട്ടി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

തന്നെ പോലെ അഞ്ച് പെണ്‍കുട്ടികള്‍ മുറിയിലുണ്ടായിരുന്നു എന്നും പതിനേഴുക്കാരി പറഞ്ഞു.
ലോഡ്ജില്‍ നിന്നും രക്ഷപ്പെട്ട കുട്ടി പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. അതു വഴിയാണ് സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനം പോലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുന്‍പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Continue Reading

kerala

നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈന്‍ പ്രവര്‍ത്തനം; എം.എം മണിയുടെ സഹോദരന്റെ വിനോദസഞ്ചാര കേന്ദ്രത്തിനെതിരെ നടപടിയെടുത്ത് കളക്ടര്‍

ദേശീയപാതയോരത്ത് സിപ് ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആണോ എന്നതും പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു

Published

on

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിച്ച് പ്രവര്‍ത്തിച്ച അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈനെതിരെ നടപടി. സിപിഎം നേതാവ് എം എം മണിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് സിപ്പ് ലൈന്‍ ആണ് ഉത്തരവ് ലംഘിച്ചു പ്രവര്‍ത്തിച്ചത്. ക്രിമിനല്‍ കേസ് എടുക്കാന്‍ പോലീസിന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി നിര്‍ദേശം നല്‍കി.

കനത്ത മഴയെ തുടർന്ന് ജില്ലയിൽ സാഹസിക വിനോദസഞ്ചാരം നിയന്ത്രിച്ചിരുന്നു. സ്ഥാപനത്തിന്‍റെ നടത്തിപ്പുകാർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ള ദേശീയ പതയോരത്താണ് ഏറെ അപകട സാധ്യതയുള്ള സിപ് ലൈന്റെ പ്രവര്‍ത്തനം.

പൊലീസ് പരിശോധനയ്ക്ക് ശേഷം പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. ദേശീയപാതയോരത്ത് സിപ് ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആണോ എന്നതും പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

Continue Reading

kerala

‘അന്‍വര്‍ മത്സരിച്ചില്ലെങ്കിലും അടച്ച വാതില്‍ ഇനി യുഡിഎഫ് തുറക്കില്ല’: വി.ഡി. സതീശന്‍

അൻവറിന്‍റെ കാര്യത്തിൽ തീരുമാനമെടുത്തത് താൻ ഒറ്റയ്ക്കല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

നിലമ്പൂർ: അൻവർ മത്സരിച്ചില്ലെങ്കിലും അടച്ച വാതിൽ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവറിന്‍റെ കാര്യത്തിൽ തീരുമാനമെടുത്തത് താൻ ഒറ്റയ്ക്കല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയുമാണ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തത്. ചർച്ചകൾ ഫലപ്രാപ്തിയിലെത്തില്ലെന്ന് അവർ തന്നെ പറഞ്ഞതോടെയാണ് അത് ക്ലോസ് ചെയ്തത് -വി.ഡി. സതീശൻ.

Continue Reading

Trending