india
ഒച്ചപ്പാട് ഉണ്ടാക്കുന്നുവെന്നേയുള്ളൂ; ഭരണഘടന തിരുത്താനുള്ള ധൈര്യം ബി.ജെ.പിക്കില്ല-രാഹുൽ ഗാന്ധി
ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി മുംബൈയിലെ മഹാത്മാ ഗാന്ധി വസതിയായിരുന്ന മണി ഭവനിൽനിന്ന് 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിനു തുടക്കമായ ആഗസ്റ്റ് ക്രാന്തി മൈതാനം വരെ നടന്ന ‘ന്യായ് സങ്കൽപ് പദയാത്ര’യിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ഭരണഘടന തിരുത്താനുള്ള ധൈര്യം ബി.ജെ.പിക്ക് ഇല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സത്യവും രാജ്യത്തെ ജനങ്ങളും തനിക്കൊപ്പമാണെന്നും രാഹുൽ പറഞ്ഞു. കർണാടകയിൽനിന്നുള്ള ബി.ജെ.പി എം.പി അനന്ത്കുമാർ ഹെഗ്‌ഡെയുടെ വിവാദ പരാമർശത്തിലാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി മുംബൈയിലെ മഹാത്മാ ഗാന്ധി വസതിയായിരുന്ന മണി ഭവനിൽനിന്ന് 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിനു തുടക്കമായ ആഗസ്റ്റ് ക്രാന്തി മൈതാനം വരെ നടന്ന ‘ന്യായ് സങ്കൽപ് പദയാത്ര’യിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ‘രണ്ട് ആവിഷ്‌ക്കാരങ്ങൾ തമ്മിലാണ്, വെറും ബി.ജെ.പിയും കോൺഗ്രസും തമ്മിലല്ല പോരാട്ടം.
എല്ലാ വിവരവും അധികാരവും ഒരാൾ കൈയടക്കിവയ്ക്കുന്ന തരത്തിൽ രാജ്യം കേന്ദ്രീകൃതമായി വേണം മുന്നോട്ടുപോകണമെന്നാണ് ഒരുകൂട്ടർ ചിന്തിക്കുന്നത്. എന്നാൽ, ഇതിനു വിരുദ്ധമായി അധികാരത്തിന്റെ വികേന്ദ്രീകരണമുണ്ടാകണമെന്നാണു നമ്മുടെ ചിന്ത’-രാഹുൽ പറഞ്ഞു.
ഒരാൾ ഐ.ഐ.ടി ബിരുദമെടുത്താൽ അയാൾ കർഷകനെക്കാൾ വലിയ വിവരമുള്ളവനായിക്കൊള്ളണമെന്നില്ല. എന്നാൽ, ബി.ജെ.പി ഇങ്ങനെയല്ല പ്രവർത്തിക്കുന്നത്. വിവരം ഒരാൾക്കു മാത്രമാണെന്നാണ് മോദിയും ആർ.എസ്.എസ്സുമെല്ലാം വിചാരിക്കുന്നത്. കർഷകരും തൊഴിലാളികളും തൊഴിൽരഹിതരായ യുവജനങ്ങളുമെല്ലാം അവരുടെ കാഴ്ചപ്പാടിൽ വിവരമില്ലാത്തവരാണ്. അവർ വെറുതെ ഒച്ചപ്പാടുണ്ടാക്കുക മാത്രമാണു ചെയ്യുന്നത്. ഭരണഘടന തിരുത്താനുള്ള ധൈര്യമൊന്നും ബി.ജെ.പിക്കില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം സെൻട്രൽ മുംബൈയിലാണ് രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര സമാപിച്ചത്. ജനുവരി 14ന് മണിപ്പൂരിൽനിന്നു തുടക്കം കുറിച്ച രണ്ടാം ഭാരത് ജോഡോ 63 ദിസവം വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് മുംബൈയിലെത്തിയത്.
india
ട്രെയ്‌നില്‍ നിന്ന് ട്രാക്കിലെക്ക് ഇറങ്ങാന്‍ ശ്രമിക്കവേ കമ്പിയില്‍ തല കുരുങ്ങി; യുവാവിന് ദാരുണാന്ത്യം
യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ അപകടകരമായ വഴികള്‍ സ്വീകരിക്കരുത് എന്ന് അധികൃതര്‍ പറയുന്നു.

മുംബൈ: ട്രെയ്‌നില്‍ നിന്ന് ട്രാക്കിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവേ ഇരുമ്പ് വേലിയുടെ കമ്പിയില്‍ തല കുരുങ്ങി യുവാവിന് ദാരുണാന്ത്യം. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെയായിരുന്നു അപകടം നടന്നത്.
മരണപ്പെട്ടയാളുടെ തിരിച്ചറിയല്‍ രേഖകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ധില രാജേഷ് ഹമിറ ഭായ് (27) ആണ് മരിച്ചത്.
ട്രെയിന്‍ സ്റ്റേഷനില്‍ വന്നു നിന്നപ്പോള്‍ യാത്രക്കാരനായ യുവാവ് പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിന് പകരം എതിര്‍വശത്തുള്ള വാതിലൂടെ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. നാലമത്തെ പ്ലാറ്റ്‌ഫോമില്‍ ലോക്കല്‍ ട്രെയിന്‍ വന്നു നിന്ന അതെ സമയത്തായിരുന്നു യുവാവ് ട്രാക്കിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍ യുവാവിന്റെ തല വേലിയിലെ ഇരുമ്പ് കമ്പിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. ശരീരം കമ്പിയില്‍ കുരുങ്ങി കിടന്ന് ചോര വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അധികൃതരും മറ്റു യാത്രക്കാരും അറിയിച്ചത് അനുസരിച്ച് 108 ആംബുലന്‍സ് സ്ഥലത്തെത്തി. പക്ഷെ അപ്പോഴേക്കും അര മണിക്കൂര്‍ കഴിഞ്ഞിരുന്നു. പിന്നീട് ആംബുലന്‍സ് ജീവനക്കാര്‍ യുവാവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
എങ്ങനെയാണ് മരണം നടന്നത് എന്ന് റെയില്‍വേ അന്വേഷിക്കുന്നണ്ട്. യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ അപകടകരമായ വഴികള്‍ സ്വീകരിക്കരുത് എന്ന് അധികൃതര്‍ പറയുന്നു.
india
രാജ്യത്തെ കോവിഡ് കേസുകള്‍ 4,866 ആയി ഉയര്‍ന്നു; മരിച്ചവരില്‍ 5 മാസം പ്രായമായ കുഞ്ഞും
വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 564 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിലെ സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം 4,866 ആയി ഉയര്‍ന്നു.

വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 564 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിലെ സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം 4,866 ആയി ഉയര്‍ന്നു. ഇതേ കാലയളവില്‍ 7 മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മരിച്ച ഏഴ് പേരില്‍ മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരും ഡല്‍ഹിയിലും കര്‍ണാടകയിലും രണ്ട് മരണം വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരിച്ച ഏഴ് വ്യക്തികളില്‍ ആറ് പേരും പ്രായമായവരും പ്രമേഹം, രക്തസമ്മര്‍ദ്ദം, ന്യുമോണിയ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരുമാണ്. മരിച്ചവരില്‍ ഒരാള്‍ ശ്വാസകോശ സംബന്ധമായ അസുഖമുള്ള അഞ്ച് മാസം പ്രായമുള്ള ആണ് കുട്ടിയാണ്.
ഇന്ത്യയില്‍ കോവിഡ് -19 കേസുകളില്‍ പുതിയ വര്‍ദ്ധനവ് കാണുന്നു, സജീവമായ അണുബാധകള്‍ 5,000 ന് അടുത്താണ്. LF.7, XFG, JN.1, അടുത്തിടെ കണ്ടെത്തിയ NB.1.8.1 സബ് വേരിയന്റ് എന്നിവയുള്‍പ്പെടെയുള്ള പുതിയ വേരിയന്റുകളാണ് ഈ പുനരുജ്ജീവനത്തിന് കാരണം.
മെയ് 22 മുതല്‍, സജീവ കേസുകളുടെ എണ്ണം 257 ല്‍ നിന്ന് 4,000 ആയി ഉയര്‍ന്നു, കേരളം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമായി തുടരുന്നു, തുടര്‍ന്ന് ന്യൂഡല്‍ഹി, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം.
കേസുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിന് മറുപടിയായി, ഓക്‌സിജനും ജീവന്‍ രക്ഷാ മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ മെഡിക്കല്‍ സപ്ലൈകളുടെ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ നല്‍കി. പനി, ക്ഷീണം തുടങ്ങിയ സമാന ലക്ഷണങ്ങള്‍ ഇരുവരും പങ്കിടുന്നതിനാല്‍, കോവിഡ്-19-നെയും മറ്റ് വൈറല്‍ പനികളുടേയും വേര്‍തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ വിദഗ്ധര്‍ ഊന്നിപ്പറയുന്നു.
പ്രായമായവരും ആരോഗ്യപരമായ അവസ്ഥകളുള്ളവരും ഉള്‍പ്പെടെയുള്ള ദുര്‍ബലരായ ജനവിഭാഗങ്ങള്‍ ജാഗ്രത പാലിക്കാനും രോഗലക്ഷണങ്ങള്‍ തുടരുകയോ വഷളാകുകയോ ചെയ്താല്‍ വൈദ്യസഹായം തേടാനും നിര്‍ദ്ദേശിക്കുന്നു. വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ മാസ്‌ക് ധരിക്കുന്നതും കൈകളുടെ ശുചിത്വം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
india
‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ ജന്മദിനമായ ഇന്ന് ചെന്നൈയിലെ വല്ലാജാ ജുമാ മസ്ജിദിന് സമീപമുള്ള ഖബറിടം സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തിരുനെൽവേലി ജില്ലയിൽ നിർമിക്കാൻ പോകുന്ന ലൈബ്രറിക്ക് ഖാഇദെ മില്ലത്തിന്റെ പേര് നൽകുമെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
കുറ്റമറ്റ ജീവിതത്തിന്റെ ഉടമയും അതുല്യനായ നേതാവുമായിരുന്നു ഖാഇദെ മില്ലത്ത്. എന്റെ പിതാവ് അപൂർവ്വ നേതാവ് എന്നാണ് അദ്ദേഹത്തെ വാഴ്ത്തിയത്. 1967ൽ തമിഴ്‌നാട്ടിൽ ഡി.എം.കെ അധികാരത്തിൽ വന്നത് ഖാഇദെ മില്ലത്തിന്റെയും മുസ്‌ലിംലീഗിന്റെയും സഹായത്തോടെയാണ്. സ്വന്തം രാജ്യത്തോടും ഭാഷയോടുമുള്ള സ്‌നേഹത്തിന്റെ കാര്യത്തിൽ ഉരുക്കുപോലെ ദൃഢനിശ്ചയം പ്രകടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. – എം.കെ സ്റ്റാലിൻ പറഞ്ഞു.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala21 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
-
EDUCATION3 days ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
Art3 days ago
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ