Connect with us

india

ഞാനിപ്പോഴും വിശ്വസിക്കുന്നു; ബാബരി പള്ളി പൊളിച്ചതില്‍ ഗൂഢാലോചനയുണ്ട്-ജസ്റ്റിസ് ലിബര്‍ഹാന്‍

കര്‍സേവകര്‍ ആള്‍ക്കൂട്ടമായി വന്നത് പെട്ടെന്നുണ്ടായതല്ല. അത് ആസൂത്രിതമായിരുന്നു. എന്റെ കണ്ടെത്തലുകള്‍ കൃത്യമായിരുന്നു. ശരിയും സ്വതന്ത്രവുമായിരുന്നു

Published

on

magzലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് സംഭവം അന്വേഷിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍. ഏതെങ്കിലും കാണാത്ത ശക്തികളല്ല അതു തകര്‍ത്തതെന്നും മനുഷ്യര്‍ തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അതൊരു സിവില്‍ ഗൂഢാലോചനയാണ് എന്ന് ഞാന്‍ കണ്ടെത്തിയിരുന്നു. അതില്‍ ഞാനിപ്പോഴും വിശ്വസിക്കുന്നു. എന്റെ മുമ്പാകെ വന്ന തെളിവുകള്‍ പ്രകാരം ബാബരി മസ്ജിദ് ധ്വംസനം സൂക്ഷമമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. അതിന്റെ ആലങ്കാരിക ഉത്തരവാദിത്വം ഉമാഭാരതി ഏറ്റത് ഞാന്‍ ഓര്‍ക്കുന്നു. ഏതെങ്കിലും അദൃശ്യ ശക്തികളല്ല പള്ളി തകര്‍ത്തത്. മനുഷ്യര്‍ തന്നെയാണ്’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

1992 ഡിസംബര്‍ ആറിനാണ് സര്‍ക്കാര്‍ സംഭവം അന്വേഷിക്കാനായി ലിബര്‍ഹാന്‍ കമ്മിഷനെ നിയോഗിച്ചത്. 2009ലാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എല്‍കെ അദ്വാനി, എംഎം ജോഷി, ഉമാഭാരതി തുടങ്ങിയ ബിജെപി നേതാക്കള്‍ക്ക് പള്ളി പൊളിച്ചതില്‍ പങ്കുണ്ടെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തല്‍.

കര്‍സേവകര്‍ ആള്‍ക്കൂട്ടമായി വന്നത് പെട്ടെന്നുണ്ടായതല്ല. അത് ആസൂത്രിതമായിരുന്നു. എന്റെ കണ്ടെത്തലുകള്‍ കൃത്യമായിരുന്നു. ശരിയും സ്വതന്ത്രവുമായിരുന്നു. അത് ചരിത്രത്തിന്റെ ഭാഗമാണ്- ലിബര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ചയാണ് ബാബരി പൊളിച്ച കേസിലെ 32 പ്രതികളെയും ലഖ്‌നൗവിലെ വിചാരണക്കോടതി വെറുതെ വിട്ടത്. കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. വിധിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

തന്റെ കണ്ടെത്തലുകള്‍ ശരിയാണ് എന്നു പറഞ്ഞെങ്കിലും കോടതി വിധിയെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ജഡ്ജിയെയോ കോടതിയെയോ സിബിഐ അന്വേഷണത്തെയോ താന്‍ വിമര്‍ശിക്കുന്നില്ല. എല്ലാവരും അവരുടെ ജോലി വിശ്വസ്തതയോടെ ചെയ്തിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. കോടതിക്ക് വിയോജിക്കാനുള്ള അവകാശമുണ്ട്. അതിന്റെ അധികാരത്തെ കുറിച്ച് തര്‍ക്കങ്ങളില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്വാനി, വാജ്‌പേയി എല്ലാവരും തനിക്കു മുമ്പില്‍ ഹാജരായിരുന്നു. താന്‍ കണ്ടെത്തിയതാണ് റിപ്പോര്‍ട്ടായി നല്‍കിയത്. ചിലര്‍ ധ്വംസനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഉമാഭാരതി അങ്ങനെയൊരാളാണ്. ഇപ്പോള്‍ ജഡ്ജി അവര്‍ അതിന് ഉത്തരവാദിയല്ല എന്ന് പറയുമ്പോള്‍ താനെന്തു ചെയ്യും. മുമ്പില്‍ വച്ച തെളിവുകള്‍ പരിഗണിക്കുമ്പോള്‍ അത് ആസൂത്രിതമായിരുന്നു- ജസ്റ്റിസ് ലിബര്‍ഹാന്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂരിൽ 40 ഗോത്രവർഗക്കാരെ പൊലീസ് വെടിവെച്ചുകൊന്നു; അമിത്ഷായുടെ സന്ദർശനം ഇന്ന്

മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംഘം അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ നേതൃത്വത്തില്‍ നാളെ രാഷ്ട്രപതിയെ കാണും

Published

on

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശനത്തിനെത്തും. സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പൂരില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ എത്തുന്നത്. ഗവര്‍ണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തും. അക്രമമുണ്ടായ മേഖലകളും സന്ദര്‍ശിക്കും.

മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംഘം അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ നേതൃത്വത്തില്‍ നാളെ രാഷ്ട്രപതിയെ കാണും.

കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ചില ഗോത്രവര്‍ഗ സംഘങ്ങള്‍ അത്യാധുനിക ആയുധങ്ങളുമായി വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ഇന്നലെ രാത്രി ഇംഫാലില്‍ ഉണ്ടായ അക്രമത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റു. പലയിടങ്ങളിലും വെടിവയ്പ്പുണ്ടായി. സംഘര്‍ഷം സായുധ കലാപത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക നിലനില്‍ക്കെ, ഇതുവരെ 40 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് പറഞ്ഞത്.

Continue Reading

india

അരിക്കൊമ്പന്‍ കാടുകയറി;കാടിറങ്ങി വന്നാല്‍ മയക്കുവെടി വയ്ക്കും

ആന ഇനി ജനവാസമേഖലയില്‍ ഇറങ്ങിയില്‍ നേരിടാന്‍ കുങ്കിയാനകളെ കമ്പത്ത് തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്

Published

on

അരിക്കൊമ്പന്‍ ഇനി ജനവാസമേഖലയില്‍ ഇറങ്ങിയില്‍ നേരിടാന്‍ കുങ്കിയാനകളെ കമ്പത്ത് തയ്യാറാക്കി നിര്‍ത്തി തമിഴ്‌നാട് വനംവകുപ്പ്. ആന ഇപ്പോള്‍ ഉള്‍കാട്ടിലേക്ക് തിരിച്ചു പോയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ കുത്തനച്ചി വനത്തിലാണ് ആരിക്കൊമ്പനുള്ളത്. ആന കാടിറങ്ങി വന്നാല്‍ ഉടനെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം.

ഈ സാഹചര്യത്തില്‍ ആനയെ മയക്കുവെടി വച്ച് പ്രദേശത്തു നിന്ന് മാറ്റേണ്ടിവന്നാല്‍ സഹായത്തിനാണ് ആനമല ടോപ് സ്ലിപ്പില്‍ നിന്നു കുങ്കിയാനകളെ കൊണ്ടുവന്നത്. ഗൂഡല്ലൂര്‍- തേനി ബൈപാസിന്റെ സമീപത്തെ തോട്ടത്തില്‍ ഇന്നലെ പുലര്‍ച്ചെയെത്തിയ കുങ്കിയാനകളെ വൈകീട്ടോടെ കമ്പം ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് മാറ്റി.

 

Continue Reading

india

പാര്‍ലമെന്റ് മാര്‍ച്ച്: ഗുസ്തി താരങ്ങള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്‌

കലാഹശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

Published

on

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. കലാഹശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ പ്രതികരിച്ച് ഗുസ്തി താരങ്ങളും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. രാജ്യം ഇനി കാണാന്‍ പോകുന്നത് ഏകാധിപത്യം അല്ല മറിച്ച് വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹമാണെന്ന് സാക്ഷി മാലിക്ക് വ്യക്തമാക്കി. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സമരവേദി ഡല്‍ഹി പൊലീസ് പൊളിച്ചുമാറ്റിയിരുന്നു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഘര്‍ഷം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്.

Continue Reading

Trending