Connect with us

india

ഞാനിപ്പോഴും വിശ്വസിക്കുന്നു; ബാബരി പള്ളി പൊളിച്ചതില്‍ ഗൂഢാലോചനയുണ്ട്-ജസ്റ്റിസ് ലിബര്‍ഹാന്‍

കര്‍സേവകര്‍ ആള്‍ക്കൂട്ടമായി വന്നത് പെട്ടെന്നുണ്ടായതല്ല. അത് ആസൂത്രിതമായിരുന്നു. എന്റെ കണ്ടെത്തലുകള്‍ കൃത്യമായിരുന്നു. ശരിയും സ്വതന്ത്രവുമായിരുന്നു

Published

on

magzലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് സംഭവം അന്വേഷിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍. ഏതെങ്കിലും കാണാത്ത ശക്തികളല്ല അതു തകര്‍ത്തതെന്നും മനുഷ്യര്‍ തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അതൊരു സിവില്‍ ഗൂഢാലോചനയാണ് എന്ന് ഞാന്‍ കണ്ടെത്തിയിരുന്നു. അതില്‍ ഞാനിപ്പോഴും വിശ്വസിക്കുന്നു. എന്റെ മുമ്പാകെ വന്ന തെളിവുകള്‍ പ്രകാരം ബാബരി മസ്ജിദ് ധ്വംസനം സൂക്ഷമമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. അതിന്റെ ആലങ്കാരിക ഉത്തരവാദിത്വം ഉമാഭാരതി ഏറ്റത് ഞാന്‍ ഓര്‍ക്കുന്നു. ഏതെങ്കിലും അദൃശ്യ ശക്തികളല്ല പള്ളി തകര്‍ത്തത്. മനുഷ്യര്‍ തന്നെയാണ്’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

1992 ഡിസംബര്‍ ആറിനാണ് സര്‍ക്കാര്‍ സംഭവം അന്വേഷിക്കാനായി ലിബര്‍ഹാന്‍ കമ്മിഷനെ നിയോഗിച്ചത്. 2009ലാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എല്‍കെ അദ്വാനി, എംഎം ജോഷി, ഉമാഭാരതി തുടങ്ങിയ ബിജെപി നേതാക്കള്‍ക്ക് പള്ളി പൊളിച്ചതില്‍ പങ്കുണ്ടെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തല്‍.

കര്‍സേവകര്‍ ആള്‍ക്കൂട്ടമായി വന്നത് പെട്ടെന്നുണ്ടായതല്ല. അത് ആസൂത്രിതമായിരുന്നു. എന്റെ കണ്ടെത്തലുകള്‍ കൃത്യമായിരുന്നു. ശരിയും സ്വതന്ത്രവുമായിരുന്നു. അത് ചരിത്രത്തിന്റെ ഭാഗമാണ്- ലിബര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ചയാണ് ബാബരി പൊളിച്ച കേസിലെ 32 പ്രതികളെയും ലഖ്‌നൗവിലെ വിചാരണക്കോടതി വെറുതെ വിട്ടത്. കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. വിധിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

തന്റെ കണ്ടെത്തലുകള്‍ ശരിയാണ് എന്നു പറഞ്ഞെങ്കിലും കോടതി വിധിയെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ജഡ്ജിയെയോ കോടതിയെയോ സിബിഐ അന്വേഷണത്തെയോ താന്‍ വിമര്‍ശിക്കുന്നില്ല. എല്ലാവരും അവരുടെ ജോലി വിശ്വസ്തതയോടെ ചെയ്തിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. കോടതിക്ക് വിയോജിക്കാനുള്ള അവകാശമുണ്ട്. അതിന്റെ അധികാരത്തെ കുറിച്ച് തര്‍ക്കങ്ങളില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്വാനി, വാജ്‌പേയി എല്ലാവരും തനിക്കു മുമ്പില്‍ ഹാജരായിരുന്നു. താന്‍ കണ്ടെത്തിയതാണ് റിപ്പോര്‍ട്ടായി നല്‍കിയത്. ചിലര്‍ ധ്വംസനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഉമാഭാരതി അങ്ങനെയൊരാളാണ്. ഇപ്പോള്‍ ജഡ്ജി അവര്‍ അതിന് ഉത്തരവാദിയല്ല എന്ന് പറയുമ്പോള്‍ താനെന്തു ചെയ്യും. മുമ്പില്‍ വച്ച തെളിവുകള്‍ പരിഗണിക്കുമ്പോള്‍ അത് ആസൂത്രിതമായിരുന്നു- ജസ്റ്റിസ് ലിബര്‍ഹാന്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending