Connect with us

india

നീതി നിലവിളിക്കുന്നു; ഇതില്‍ക്കൂടുതല്‍ എന്തു പറയണം? ബാബരി വിധിയില്‍ സുപ്രിംകോടതി മുന്‍ ജഡ്ജ് എകെ ഗാംഗുലി

ആരാണ് അത് ആസൂത്രണം ചെയ്തത് എന്നു താന്‍ പറയുന്നില്ല. എന്നാല്‍ അതിനൊരു രാഷ്ട്രീയ കക്ഷിയുടെ പിന്തുണയുണ്ടായിരുന്നു. അത് കൃത്യമായി സുപ്രിംകോടതിയില്‍ പറഞ്ഞതാണ്

Published

on

കൊല്‍ക്കത്ത: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട വിചാരണക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി. നീതിക്കു വേണ്ടിയുള്ള ശബ്ദം അടിച്ചമര്‍ത്തപ്പെട്ടു. കരയാന്‍ വിധിക്കപ്പെട്ടു എന്ന ടാഗോറിന്റെ കവിതാ ശകലം ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് ഗാംഗുലിയുടെ പ്രതികരണം.

‘ഇതെന്നെ ആഴത്തില്‍ ദുഃഖിപ്പിക്കുന്നു. ഈ വിധിയുടെ ഹിയറിങ്, കഷ്ടം തോന്നുന്നു. എനിക്ക് വാക്കുകളില്ല’ – ദ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ‘ഞാനെന്തു പറയണം. പറയൂ, ഇതില്‍ക്കൂടുതല്‍ എന്തു പറയണം. ഇന്നത്തെ സാഹചര്യത്തില്‍ ഇതു പ്രതീക്ഷിച്ചതായിരിക്കാം. എനിക്കറിയില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1994ല്‍ തന്നെ മസ്ജിദ് തകര്‍ത്തത് ദേശീയ തലത്തില്‍ സംഭവിച്ച നാണക്കേടാണ് എന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. മസ്ജിദ് തകര്‍ത്തതിന് പിന്നാല്‍ കൃത്യമായ ആസൂത്രണമുണ്ട് എന്ന് സ്പഷ്ടമാണ്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പിന്തുണയുമുണ്ടായിരുന്നു. ഇപ്പോള്‍ ആസൂത്രണമില്ല എന്നാണ് പ്രത്യേക കോടതി പറയുന്നത്. എന്നാല്‍ ഇതിന് മുമ്പ് ഗൂഢാലോചനയുണ്ട് എന്ന് സുപ്രിംകോടതിയുടെ തന്നെ നിരവധി വിധികള്‍ ഉണ്ടായിട്ടുണ്ട്. ഉദാരണത്തിന്, ഇസ്മായില്‍ ഷാ ഫാറൂഖി കേസ്. ഈ കേസില്‍ ബാബരി മസ്ജിദ് ധ്വംസനം ദേശീയ നാണക്കേടാണ് എന്ന് കോടതി പറഞ്ഞിട്ടുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ആ വിധിക്ക് പിന്നാലെ അന്നത്തെ സര്‍ക്കാര്‍ ബാബരി ധ്വംസനത്തില്‍ ഒരു ധവളപത്രം ഇറക്കിയിരുന്നു. വിശദമായ ആസൂത്രണത്തോടെയാണ് പള്ളി തകര്‍ത്തത് എന്ന് അതില്‍ കൃത്യമായി പറയുന്നുണ്ട്. ആരാണ് അത് ആസൂത്രണം ചെയ്തത് എന്നു താന്‍ പറയുന്നില്ല. എന്നാല്‍ അതിനൊരു രാഷ്ട്രീയ കക്ഷിയുടെ പിന്തുണയുണ്ടായിരുന്നു. അത് കൃത്യമായി സുപ്രിംകോടതിയില്‍ പറഞ്ഞതാണ്- ജസ്റ്റിസ് ഗാംഗുലി പറഞ്ഞു.

മറ്റൊരിക്കല്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തെ ഉലച്ചു കളഞ്ഞതാണ് ബാബരി മസ്ജിദ് ധ്വംസനമെന്ന് സുപ്രിംകോടതി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിലെ വിധിയിലും ധ്വംസനത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അങ്ങേയറ്റത്തെ നിയമലംഘനം എന്നാണ് കോടതി വിശേഷിപ്പിച്ചിട്ടുള്ളത്. സുപ്രിംകോടതി വിധികളുടെ വെളിച്ചത്തില്‍ പള്ളി പൊളിച്ചത് ക്രിമിനല്‍ കുറ്റമാണ് എന്ന് വ്യക്തമാണ്. കുറ്റമായതു കൊണ്ടു തന്നെ ചിലര്‍ അതു ചെയ്തതാകണം. പതിനായിരക്കണക്കിന് പേരുടെ കണ്‍മുമ്പിലാണ് ഈ കൃത്യം നടന്നത്. അന്താരാഷ്ട്ര തലത്തില്‍ ഇത് പ്രക്ഷേപണം ചെയ്തിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഒളിച്ചു കളിയൊന്നുമില്ല- അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുന്നു: രേവന്ത് റെഡ്ഢി

തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

Published

on

മുഖ്യമന്ത്രി പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

ഈ അഴിമതി കാരണം നരേന്ദ്രമോദിക്കെതിരെ പോരാടാൻ പിണറായിക്കു കഴിയുന്നില്ലന്നും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ കല്ലറയിൽ നടന്ന പൊതുയോഗത്തിൽ രേവന്ത് റെഡ്ഢി പറഞ്ഞു. മോദിക്ക് വേണ്ടി യുഡിഎഫിനെ പരാജയപ്പെടുത്താൻ ആണ് പിണറായി വിജയന്റെ ശ്രമം. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി കേരളത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ബുൾഡോസർ വീട്ടുമുറ്റത്തെത്തും’; ഭീഷണിയുമായി അസം എം.എൽ.എ

ങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ജൂൺ നാലിനു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണിയെന്ന് ‘ഇന്ത്യ ടുഡേ നോർത്തീസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

Published

on

ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ബുൾഡോസർ നടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിയുമായി അസം എം.എൽ.എ. ബി.ജെ.പി നേതാവും റതബാരി എം.എൽ.എയുമായ വിജയ് മല്ലകാർ ആണ് തെരഞ്ഞെടുപ്പ് കാംപയിനിനിടെ വോട്ടർമാക്കു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ജൂൺ നാലിനു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണിയെന്ന് ‘ഇന്ത്യ ടുഡേ നോർത്തീസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

കരീംഗഞ്ചിലെ സിറ്റിങ് എം.പിയും ബി.ജെ.പി സ്ഥാനാർഥിയുമായ കൃപനാഥ് മല്ലയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു വിജയ് മല്ലകാർ. ‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും. ഞങ്ങൾക്ക് വോട്ട് ചെയ്യാത്തവർക്ക് എന്താണു സംഭവിച്ചതെന്ന് നിങ്ങൾക്ക് അറിയാമല്ലോ.. അവരെ തേടി ബുൾഡോസർ എത്തും’-പ്രസംഗത്തിൽ എം.എൽ.എ മുന്നറിയിപ്പ് നൽകി.

പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടെ പ്രതിഷേധവുമായി അസമിലെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ട് തട്ടാനാണ് ബി.ജെ.പി ശ്രമമെന്നും ഇതിനെതിരെ നടപടി വേണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

കാലങ്ങളായി കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു ദക്ഷിണ അസം മണ്ഡലമായ കരീംഗഞ്ച്. 2014ൽ ബദ്‌റുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. 2019ൽ കൃപാനഥ് മല്ല 38,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ എ.ഐ.യു.ഡി.എഫിനെയും പിന്നിലാക്കി മണ്ഡലം ബി.ജെ.പിക്കു പിടിച്ചുകൊടുത്തു. എ.ഐ.യു.ഡി.എഫ് എം.പിയായിരുന്ന രാധേശ്യാം ബിശ്വാസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയായിരുന്നു ബി.ജെ.പി നേതാവിന്റെ വിജയം.

 

Continue Reading

india

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; നാളെ ആദ്യ ഘട്ട വോട്ടെടുപ്പ്, ഇന്ന് നിശബ്ദ പ്രചാരണം

അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. 102 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിന് ഇന്നലെയോടെ കൊടിയിറങ്ങിയിരുന്നു. ഇന്ന് 102 മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണമാണ്.

17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്.

ഏഴ് ഘട്ടമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് നാളെയാണ്. തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും യുപി, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ ഏതാനും സീറ്റുകളിലും നാളെ വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഢിലെ നക്‌സൽ ബാധിതമേഖലയായ ബസ്തറിലും നാളെയാണ് വോട്ടെടുപ്പ്.

Continue Reading

Trending