Connect with us

india

ഓണത്തിന് സംഭവിച്ച തെറ്റ് ദസ്‌റക്ക് മൈസൂരുവില്‍ ആവര്‍ത്തിക്കരുതെന്ന് കര്‍ണാടക മന്ത്രി

മൈസുരു ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ദസ്‌റ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഓണം ആഘോഷവേളയില്‍ കോവിഡ് പ്രോട്ടോക്കോളുകളില്‍ ഇളവ് വരുത്തിയ കേരളത്തിന് ആ തെറ്റിന് പ്രതിഫലം നല്‍കേണ്ടി വന്നു. അന്നത്തെ ശ്രദ്ധകുറവ് കാരണം കേരളത്തില്‍ എല്ലാ ദിവസവും 7,000 -8,000 കോവിഡ് കേസുകള്‍ വരെ രജിസ്റ്റര്‍ ചെയ്യുന്നു. അത്തരമൊരു തെറ്റ് ഇവിടെ ഒഴിവാക്കേണ്ടതുണ്ട്. അതാണ് ഇത്തവണ ലളിതമായ ദസ്‌റ ആഘോഷിക്കാന്‍ തീരുമാനിച്ചതിന് കാരണം മന്ത്രി സുധാകര്‍ വിശദീകരിച്ചു. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മൈസൂരു ജില്ലാ അധികൃതര്‍ എന്നിവരുമായും കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Published

on

ബംഗളൂരു: കേരളത്തില്‍ ഓണത്തിന്റെ സമയത്ത് സംഭവിച്ച തെറ്റുകള്‍ ദസ്‌റക്ക് മൈസൂരുവില്‍ ആവര്‍ത്തിക്കരുതെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ.കെ. സുധാകര്‍. കേരളത്തിന് ഓണം എന്നതുപോലെ കര്‍ണാടകയില്‍ ദസ്‌റക്കും പ്രധാന്യമുണ്ട്. അതിനാല്‍ ലളിതവും എന്നാല്‍ അര്‍ത്ഥവത്തായതുമായി ദസ്‌റ ആഘോഷിക്കാനാണ് ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മൈസുരു ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ദസ്‌റ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഓണം ആഘോഷവേളയില്‍ കോവിഡ് പ്രോട്ടോക്കോളുകളില്‍ ഇളവ് വരുത്തിയ കേരളത്തിന് ആ തെറ്റിന് പ്രതിഫലം നല്‍കേണ്ടി വന്നു. അന്നത്തെ ശ്രദ്ധകുറവ് കാരണം കേരളത്തില്‍ എല്ലാ ദിവസവും 7,000 -8,000 കോവിഡ് കേസുകള്‍ വരെ രജിസ്റ്റര്‍ ചെയ്യുന്നു. അത്തരമൊരു തെറ്റ് ഇവിടെ ഒഴിവാക്കേണ്ടതുണ്ട്. അതാണ് ഇത്തവണ ലളിതമായ ദസ്‌റ ആഘോഷിക്കാന്‍ തീരുമാനിച്ചതിന് കാരണം മന്ത്രി സുധാകര്‍ വിശദീകരിച്ചു. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മൈസൂരു ജില്ലാ അധികൃതര്‍ എന്നിവരുമായും കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 17 മുതല്‍ ആരംഭിക്കുന്ന ദസ്‌റ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ്. കോവിഡ് മൂലം ഈ വര്‍ഷം ദസ്‌റ ലളിതമായ രീതിയില്‍ ആഘോഷിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിന് ആനകളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തി, പ്രധാന തെരുവുകളിലൂടെ അല്ലാതെ ഘോഷയാത്ര കൊട്ടാരം പരിസരത്ത് മാത്രമായി നടക്കും. എന്നിരുന്നാലും, ആഘോഷങ്ങള്‍ക്കായി ഇലക്ട്രിക് ലൈറ്റുകള്‍ ഉപയോഗിച്ച് നഗരത്തിലെ പ്രധാന തെരുവുകളും കെട്ടിടങ്ങളും മന്ദിരങ്ങളും അണിയിച്ചൊരുക്കും.

 

india

പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുന്നു: രേവന്ത് റെഡ്ഢി

തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

Published

on

മുഖ്യമന്ത്രി പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

ഈ അഴിമതി കാരണം നരേന്ദ്രമോദിക്കെതിരെ പോരാടാൻ പിണറായിക്കു കഴിയുന്നില്ലന്നും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ കല്ലറയിൽ നടന്ന പൊതുയോഗത്തിൽ രേവന്ത് റെഡ്ഢി പറഞ്ഞു. മോദിക്ക് വേണ്ടി യുഡിഎഫിനെ പരാജയപ്പെടുത്താൻ ആണ് പിണറായി വിജയന്റെ ശ്രമം. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി കേരളത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ബുൾഡോസർ വീട്ടുമുറ്റത്തെത്തും’; ഭീഷണിയുമായി അസം എം.എൽ.എ

ങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ജൂൺ നാലിനു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണിയെന്ന് ‘ഇന്ത്യ ടുഡേ നോർത്തീസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

Published

on

ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ബുൾഡോസർ നടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിയുമായി അസം എം.എൽ.എ. ബി.ജെ.പി നേതാവും റതബാരി എം.എൽ.എയുമായ വിജയ് മല്ലകാർ ആണ് തെരഞ്ഞെടുപ്പ് കാംപയിനിനിടെ വോട്ടർമാക്കു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ജൂൺ നാലിനു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണിയെന്ന് ‘ഇന്ത്യ ടുഡേ നോർത്തീസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

കരീംഗഞ്ചിലെ സിറ്റിങ് എം.പിയും ബി.ജെ.പി സ്ഥാനാർഥിയുമായ കൃപനാഥ് മല്ലയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു വിജയ് മല്ലകാർ. ‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും. ഞങ്ങൾക്ക് വോട്ട് ചെയ്യാത്തവർക്ക് എന്താണു സംഭവിച്ചതെന്ന് നിങ്ങൾക്ക് അറിയാമല്ലോ.. അവരെ തേടി ബുൾഡോസർ എത്തും’-പ്രസംഗത്തിൽ എം.എൽ.എ മുന്നറിയിപ്പ് നൽകി.

പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടെ പ്രതിഷേധവുമായി അസമിലെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ട് തട്ടാനാണ് ബി.ജെ.പി ശ്രമമെന്നും ഇതിനെതിരെ നടപടി വേണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

കാലങ്ങളായി കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു ദക്ഷിണ അസം മണ്ഡലമായ കരീംഗഞ്ച്. 2014ൽ ബദ്‌റുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. 2019ൽ കൃപാനഥ് മല്ല 38,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ എ.ഐ.യു.ഡി.എഫിനെയും പിന്നിലാക്കി മണ്ഡലം ബി.ജെ.പിക്കു പിടിച്ചുകൊടുത്തു. എ.ഐ.യു.ഡി.എഫ് എം.പിയായിരുന്ന രാധേശ്യാം ബിശ്വാസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയായിരുന്നു ബി.ജെ.പി നേതാവിന്റെ വിജയം.

 

Continue Reading

india

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; നാളെ ആദ്യ ഘട്ട വോട്ടെടുപ്പ്, ഇന്ന് നിശബ്ദ പ്രചാരണം

അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. 102 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിന് ഇന്നലെയോടെ കൊടിയിറങ്ങിയിരുന്നു. ഇന്ന് 102 മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണമാണ്.

17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്.

ഏഴ് ഘട്ടമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് നാളെയാണ്. തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും യുപി, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ ഏതാനും സീറ്റുകളിലും നാളെ വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഢിലെ നക്‌സൽ ബാധിതമേഖലയായ ബസ്തറിലും നാളെയാണ് വോട്ടെടുപ്പ്.

Continue Reading

Trending