Connect with us

Culture

ലഷ്‌കറെ ത്വയ്ബ വിട്ട് കളിക്കളത്തിലേക്ക്; കശ്മീരിലെ ഫുട്‌ബോള്‍ താരം മാജിദ് ഖാന്‍ മടങ്ങിയെത്തി

Published

on

ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയ്ബയില്‍ ചേരാന്‍ പോയ യുവ ഫുട്‌ബോളര്‍ മാജിദ് ഖാന്‍, ഉമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തന്റെ ഉറ്റ സുഹൃത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് പ്രാദേശിക ഫുട്‌ബോള്‍ ടീമില്‍ ഗോള്‍കീപ്പറായ മാജിദ് ഖാന്‍ ലഷ്‌കറില്‍ ചേര്‍ന്നത്. തോക്കേന്തി നില്‍ക്കുന്ന മാജിദിന്റെ ചിത്രം പുറത്തുവന്നതിനെ തുടര്‍ന്ന് 20-കാരന്റെ ഉമ്മ കണ്ണീരോടെ നടത്തിയ അഭ്യര്‍ത്ഥനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണ് തീവ്രവാദ മാര്‍ഗം ഉപേക്ഷിച്ച് മടങ്ങിയെത്താന്‍ മാജിദ് ഖാന്‍ തീരുമാനിച്ചത്.

സ്വമേധയാ ലഷ്‌കര്‍ വിട്ടു പോന്ന മാജിദ് ഖാനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. മാജിദിനെതിരെ കേസെടുക്കില്ലെന്നും അക്രമത്തിന്റെ മാര്‍ഗത്തിലുള്ള യുവാക്കള്‍, ഈ ഫുട്‌ബോള്‍ താരത്തിന്റെ മാതൃക പിന്‍പറ്റണമെന്നും മേജര്‍ ജനറല്‍ ബി.എസ് രാജു പറഞ്ഞു. പഠനവും ഫുട്‌ബോളും തുടരാനാണ് താരത്തിന്റെ തീരുമാനം.

ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലെ പ്രാദേശിക ടീമിലെ ഗോള്‍കീപ്പറായ മാജിദ് ഖാന്‍, സുഹൃത്തിന്റെ മരണത്തില്‍ ഏറെ അസ്വസ്ഥനായിരുന്നു. സൈന്യത്തോട് പ്രതികാരം ചെയ്യുന്നതിനു വേണ്ടിയാണ് താരം ലഷ്‌കറില്‍ ചേര്‍ന്നത്. മാതാപിതാക്കളുടെ ഏക മകനും പ്രദേശത്ത് പ്രസിദ്ധനുമായ മാജിദ് ലഷ്‌കറിനൊപ്പം ചേര്‍ന്നത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സുഹൃത്തുക്കളടക്കം നിരവധി പേര്‍, തീവ്രവാദം വിട്ട് മടങ്ങിയെത്താന്‍ താരത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

പൊതുജനങ്ങളുടെ താല്‍പര്യം മാനിച്ച് മാജിദിനെ മാതാപിതാക്കളെ സേവിക്കാന്‍ ലഷ്‌കര്‍ വിടുകയാണ് ചെയ്തതെന്ന് ചില കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. മാജിദ് കീഴടങ്ങുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതല്ലെന്നും സ്വമേധയാ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണുണ്ടായതെന്നും കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മുനീര്‍ ഖാന്‍ പറഞ്ഞു.

സൈന്യവുമായുള്ള ഒരു ഏറ്റുമുട്ടലില്‍ മാജിദ് ഖാന്‍ അകപ്പെട്ടു എന്ന വാര്‍ത്തകളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിതാവ് ഇര്‍ഷാദ് അഹ്മദ് ഖാന് ചെറിയ തോതില്‍ ഹൃദയാഘാതം ഉണ്ടായിരുന്നു. ഈ ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ തീവ്രവാദി കൊല്ലപ്പെട്ടു. മൂന്നു പേരെ സൈന്യം പിടികൂടുകയും ചെയ്തു. മകന്‍ മടങ്ങി വരുമെന്നാണ് കരുതുന്നതെന്നും തന്റെ അടുത്ത സുഹൃത്തു കൂടിയാണ് മാജിദ് എന്നും അഹ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending