Connect with us

Culture

മതകാര്യങ്ങളില്‍ ഇരട്ടതാപ്പ്; പഴയ മതപ്രസംഗം കെ.ടി ജലീലിനെ തിരിഞ്ഞ് കുത്തുന്നു

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: മത വിഷയങ്ങളില്‍ നിലപാട് മാറ്റി സിപിഎമ്മിന്റെ പ്രീതി പിടിച്ച് പറ്റാന്‍ ശ്രമിക്കുന്ന ആ പഴയ പ്രയോഗങ്ങള്‍ കെടി ജലീലിനെ തിരിഞ്ഞ് കുത്തുന്നു. മത വിശ്വാസത്തെ കുറിച്ച് പൊതുവേദിയിലും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും കയ്യടി നേടാന്‍ ശ്രമിക്കുന്ന ജലീലിന്റെ വാചക കസര്‍ത്താണ് വിശ്വാസത്തെ കുറിച്ചുള്ള മുന്‍ കാഴ്ചപാടുകളെ ഓര്‍മപ്പെടുത്തുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മതപ്രഭാഷണ പരിപാടിയില്‍ ഉദ്ഘാടന ദിവസം ജലീല്‍ നടത്തിയ പ്രഭാഷണം വിശ്വാസപരമായ കാര്യങ്ങളെ കുറിച്ചായിരുന്നു. അന്ന് ആ പ്രഭാഷണം കേട്ടവരെ അത്ഭുതപ്പെടുത്തുന്നതാണ് ജലീലിന്റെ നിലപാട് മാറ്റം. മന്ത്രി സ്ഥാനം വരെ ലഭിച്ച ഉപകാരത്തിനപ്പുറം സിപിഎമ്മിനെ പുകഴ്ത്തിയും മത നേതാക്കളെ ഇകഴ്ത്തിയും പാര്‍ട്ടി വേദികളെ കയ്യിലെടുത്ത് അഭ്യാസങ്ങള്‍ പയറ്റുന്ന ജലീലിന്റെ രാഷ്ട്രീയ കാപട്യം വ്യക്തമാക്കുന്ന ജലീലിനെ പഴയ കാലത്തേക്ക് നയിക്കുന്നത് കണ്ണൂരിലെ പൊതുപ്രവര്‍ത്തകന്‍ ടിഎന്‍എ ഖാദറാണ്. കണ്ണൂര്‍ ഉളിക്കല്‍ ജുമുഅത്ത് പള്ളിയില്‍ നടന്ന മതപ്രഭാഷണ പരിപാടിയിലെ പ്രസംഗവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ഖാദര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജലീലിനെ ഓര്‍മിപ്പിക്കുന്നത്.

‘ഒരു കമ്മ്യൂണിസ്റ്റുകാരന് മുസ്്ലിമാകാന്‍ കഴിയില്ലെന്ന്’ തെളിവ് സഹിതമാണ് താങ്കള്‍ സമര്‍ത്ഥിച്ചത്. പ്രസംഗത്തിനിടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ കൂവുകയും കല്ലേറ് തുടങ്ങിയപ്പോള്‍ പ്രസംഗം നിറുത്തിയതും ഓര്‍ക്കുന്നുണ്ടോയെന്നാണ് യൂത്ത്ലീഗിലൂടെ മതപ്രസംഗ വേദികളിലും സജീവമായിരുന്ന ജലീലിനോട് അന്ന് പടിയൂര്‍ കല്യാട് പഞ്ചായത്ത് മുസ്്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്ന ടിഎന്‍എ ഖാദറിന്റെ ചോദ്യം. സംഘര്‍ഷത്തെ തുടര്‍ന്ന് ജലീലിനെ സമീപത്തെ വീട്ടിലെത്തിച്ചതും ഖാദര്‍ ഓര്‍മിപ്പിക്കുന്നു. മാറിയ കാലത്ത് മുസ്്ലിം മത വിശ്വാസത്തെ തള്ളിപറഞ്ഞും പണ്ഡിതന്‍മാരെയുള്‍പ്പെടെ അവഹേളിക്കുന്ന ജലീലിന്റെ നിലപാട് മാറ്റത്തെയും മത വിരുദ്ധ കാഴ്ചപാടുകളേയും ചോദ്യം ചെയ്യുന്നതാണ് ഖാദറിന്റെ പോസ്റ്റ്. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ പ്രസംഗവും ഫെയ്സ് ബുക്ക് പോസ്റ്റുമായി മലക്കം മറിയുന്ന ജലീലിന്റെ തനിനിറം തുറന്ന് കാട്ടുന്നതാണ് ടിഎന്‍എ ഖാദറിന്റെ പോസ്റ്റ്്.

ടിഎന്‍എ ഖാദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

പ്രിയ കെ ടി ജലീല്‍
മതവും ദീനും പറഞ്ഞുകൊണ്ട് ഇന്നും താങ്കള്‍ ഒരു എആ പോസ്റ്റിട്ടുകയുണ്ടായി. താങ്കളുടെ അടുത്ത കാലത്തുള്ള എല്ലാ പോസ്റ്റുകളും ഇത്തരത്തിലുള്ളതാണ്.നിരന്തരം ഇത്തരം പോസ്റ്റിട്ട് രാഷ്ട്രീയ വിവാദങ്ങളില്‍ നിന്നും താങ്കള്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ താങ്കളുടെ പഴയ ഒരു പ്രസംഗം ഓര്‍മ്മിപ്പിച്ച് അതെക്കുറിച്ച് ഇപ്പോള്‍ താങ്കളുടെ അഭിപ്രായം എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് ഈ കുറിപ്പ്.
ഞാന്‍ ടി എന്‍ എ ഖാദര്‍
കണ്ണൂര്‍ ജില്ലയിലെ ഉളിക്കല്‍ സ്വദേശി
നമ്മള്‍ തമ്മില്‍ വ്യക്തിപരമായി പരിചയം ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താങ്കള്‍ ഉളിക്കലില്‍ ഒരു പരിപാടിക്ക് വന്നിരുന്നു. ഉളിക്കല്‍ ജുമഅത്ത് പള്ളിയില്‍ മതപ്രസംഗ പരിപാടിയുടെ ഉദ്ഘാടന ദിവസം താങ്കളായിരുന്നു പ്രഭാഷകന്‍. അന്ന് താങ്കള്‍ പ്രസംഗിച്ചതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഓര്‍മ്മയുണ്ടോ?
‘ഒരു കമ്യൂണിസ്റ്റുകാരന് മുസ്ലിമാകാന്‍ കഴിയില്ലെന്നും മുസ്ലിമിന് കമ്യൂണിസ്റ്റാകാന്‍ കഴിയില്ലെന്നും ‘ തെളിവ് സഹിതം താങ്കള്‍ സമര്‍ത്ഥിച്ചു കൊണ്ടിരിക്കെ നാട്ടിലെ ചില കമ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ കൂവുകയും കല്ലേറ് തുടങ്ങിയപ്പോള്‍ പ്രസംഗം നിര്‍ത്തിയതും ഓര്‍ക്കുന്നുണ്ടോ? കുഴപ്പമായപ്പോള്‍ താങ്കളെ അടുത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയി രക്ഷിച്ച തൊക്കെ ഇന്നലെയെന്ന പോലെ ഇന്നും എന്റെ മനസ്സിലുണ്ട്. താങ്കളും അത് മറന്നു കാണാനിടയില്ല. ഞാന്‍ ഇപ്പോള്‍ ഇത് പറയാന്‍ കാരണം താങ്കളുടെ മതത്തെ കൂട്ടുപിടിച്ചുള്ള ന്യായീകരണ പോസ്റ്റുകള്‍ കാണുമ്പോള്‍ അന്ന് പറഞ്ഞ കാര്യത്തെക്കുറിച്ച് ഇപ്പോള്‍ എന്താണ് അഭിപ്രായം എന്ന് അറിയാന്‍ വേണ്ടി മാത്രമാണ്. താങ്കള്‍ പറയൂ ,ഒരു മുസ്ലിമിന് കമ്യൂണിസ്റ്റാകാമോ?
അടുത്ത കാലത്തെ താങ്കളുടെ ചില അഭിപ്രായമൊക്കെ കാണുമ്പോള്‍ ചോദിക്കുന്നതില്‍ പ്രസക്തിയില്ലെങ്കിലും താങ്കള്‍ ഇസ്ലാമൊക്കെ ഉപേക്ഷിച്ചാണോ കമ്യൂണിസ്റ്റായത്? താങ്കള്‍ അന്നാണോ മന:സാക്ഷിയെ വഞ്ചിച്ചത് അതോ ഇന്നാണോ മന:സാക്ഷിയെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്?
അവസാനമായി ഒന്നുകൂടി : അന്ന് താങ്കള്‍ അങ്ങിനെ പ്രസംഗിക്കുമ്പോള്‍ എന്റെ നാട്ടിലെ കമ്യൂണിസ്റ്റുകാരില്‍ പ്രധാനിയാണ് ഇന്ന് ഉളിക്കല്‍ ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്. അന്ന് താങ്കളെ കൂകി വിളിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തിയും ഇന്ന് ഞങ്ങളോട് സഹകരിക്കുന്ന അനുഭാവിയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

Published

on

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ മൂവിയായി പുറത്തിറക്കിയിരിക്കുന്ന ചിത്രം കേരളം മൊത്തം ചർച്ച ചെയ്ത വളരെ ഗൗരവപ്പെട്ട വിഷയങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കുന്നത്.

പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.

ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Trending