Connect with us

Video Stories

കേരളീയര്‍ക്ക് 3.5 കോടി അക്കൗണ്ടുകളെന്ന് പരിഹസിച്ച കുമ്മനത്തിന് അക്കൗണ്ടുകള്‍ നാല്

Published

on

കോഴിക്കോട്: മൂന്നേകാല്‍ കോടി ജനങ്ങളുള്ള സംസ്ഥാനത്ത് എങ്ങനെ മൂന്നരക്കോടി സഹകരണ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായെന്ന് കേരളീയരെ പരിഹസിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അക്കൗണ്ടുകള്‍ നാല്. എസ്ബിഐയില്‍ രണ്ട് അക്കൗണ്ടുകളും എസ്ബിടിയിലും എച്ച്ഡിഎഫ്‌സിയിലും ഓരോ അക്കൗണ്ടുകളുമാണ് രാജശേഖരന്റെ പേരിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ മത്സരിച്ച രാജശേഖരന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടോ എന്നതിനെ കുറിച്ച് വിവരമില്ല.

നിലവില്‍ എസ്ബിഐയില്‍ കുമ്മനത്തിന്റെ പേരില്‍ മാത്രം കലൂര്‍ ബ്രാഞ്ചിലും എളമക്കര ബ്രാഞ്ചിലും അക്കൗണ്ടുകളുണ്ട്. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഇങ്ങനെയാണ്: എച്ച്ഡിഎഫ്‌സി കലൂര്‍: 50100120309687, എസ്ബിഐ കലൂര്‍: 30057350490, എസ്ബിഐ എളമക്കര: 20068369118, എസ്ബിടി പേരൂര്‍ക്കട: 67360171762. ഒരാള്‍ക്ക് തന്നെ വിവിധ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങുന്നതിനും ഓരേ ബാങ്കിന്റെ തന്നെ വിവിധ ശാഖകളിലും ഒരാള്‍ക്ക് വ്യത്യസ്ത അക്കൗണ്ട് തുടങ്ങുന്നതിനും നിലവിലെ നിയമമനുസരിച്ച് തടസ്സമില്ല.

 
പക്ഷെ, ഒരു സംസ്ഥാനത്തെ മൊത്തം ജനങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ വ്യക്തിതന്നെ സ്വന്തം പേരില്‍ ഇത്രയും അക്കൗണ്ടുകള്‍ ഉള്ളത് വിസ്മരിച്ച് ദുരാരോപണം ഉന്നയിക്കുകയായിരുന്നു. സംസ്ഥാനത്താകെ 27 ദേശസാല്‍കൃത ബാങ്കുകളും 17 സ്വകാര്യ ബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ നിരവധി സഹകരണ ബാങ്കുകളും. രണ്ട് വര്‍ഷം മുമ്പ് ഈ ബാങ്കുകള്‍ക്കെല്ലാം കൂടി 5,876 ബ്രാഞ്ചുകളുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷത്തെ സ്‌റ്റേറ്റ് ലവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഏകീകൃത സംവിധാനത്തിന് കീഴിലല്ല.

 
ഓരോ സഹകരണ ബാങ്കും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഒരു സഹകരണ ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് മറ്റേതെങ്കിലും സഹകരണ ബാങ്കിലോ ദേശസാല്‍കൃത ബാങ്കിലോ സ്വകാര്യ ബാങ്കിലോ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും തടസ്സമില്ല. ഇതനുസരിച്ചാണ് ഒരാള്‍ക്ക് തന്നെ വിവിധ ബാങ്കുകളിലും ഒരേ ബാങ്കിന്റെ വിവിധ ശാഖയിലും അക്കൗണ്ട് തുടങ്ങാന്‍ കഴിയുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ എല്ലാവര്‍ക്കും ബാങ്ക് എക്കൗണ്ട് എന്ന പദ്ധതി ലക്ഷ്യത്തോടടുത്ത സംസ്ഥാനമാണ് കേരളം. എന്നിട്ടും മൊത്തം ജനങ്ങളെക്കാള്‍ ചെറിയ വ്യത്യാസം മാത്രമാണ് അക്കൗണ്ടുകളുടെ എണ്ണത്തിലുള്ളത്.

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

kerala

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.

Published

on

കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.

Continue Reading

Trending