Connect with us

Culture

നെയ്മറിന്റെ ട്രാന്‍സ്ഫറില്‍ ഉടക്കുമായി ലാലിഗ; ചെക്ക് സ്വീകരിച്ചില്ല, പ്രതിനിധിയെ മടക്കിയയച്ചു

Published

on

മാഡ്രിഡ്: ബാര്‍സലോണ അനുമതി നല്‍കിയെങ്കിലും സൂപ്പര്‍ താരം നെയ്മറിന്റെ പി.എസ്.ജിയിലേക്കുള്ള കൂടുമാറ്റത്തിന് വിലങ്ങു തടിയുമായി ലാലിഗ (സ്പാനിഷ് ലീഗ്). ബാര്‍സയുമായുള്ള കരാറിലെ ‘റിലീസിങ്’ വ്യവസ്ഥ അനുസരിച്ചുള്ള തുക സമര്‍പ്പിക്കാന്‍ നെയ്മറിന്റെ പ്രതിനിധികള്‍ എത്തിയെങ്കിലും ചെക്ക് സ്വീകരിക്കാതെ ലാലിഗ അധികൃതര്‍ മടക്കിയയച്ചു. പ്രസ്താവനയില്‍ ലാലിഗ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ, ലോകം കാത്തിരുന്ന നെയ്മറിന്റെ ട്രാന്‍സ്ഫര്‍ വീണ്ടും പ്രതിസന്ധിയിലായി.

‘കളിക്കാരന്റെ അഭിഭാഷക പ്രതിനിധികള്‍ (റിലീസിങ്) വ്യവസ്ഥയിലെ പണം നിക്ഷേപിക്കാന്‍ ലാലിഗയില്‍ വരുകയും അത് നിരസിക്കപ്പെടുകയും ചെയ്ത കാര്യം ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ നല്‍കാന്‍ കഴിയുന്ന വിവരം ഇതാണ്.’ എന്നാണ് ലാലിഗ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയത്. ലാലിഗ വഴി മാത്രമേ ബാര്‍സലോണക്ക് നെയ്മറിന്റെയും പി.എസ്.ജിയുടെയും പണം സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. യുവേഫയുടെ സാമ്പത്തിക അച്ചടക്ക നടപടി അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, നെയ്മറിന്റെ ട്രാന്‍സ്ഫറിനെതിരെ രംഗത്തുവരുമെന്ന് ലാലിഗ പ്രസിഡണ്ട് ഹവിയര്‍ തെബാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

യുവേഫയുടെ ഫിനാന്‍ഷ്യല്‍ പവര്‍പ്ലേ പ്രകാരം നെയ്മറിന്റെ ട്രാന്‍സ്ഫര്‍ സാധുവാണെന്ന് ഉറപ്പായാല്‍ മാത്രം ട്രാന്‍സ്ഫറിന് അനുവാദം നല്‍കിയാല്‍ മതി എന്നാണ് ലാലിഗയുടെ തീരുമാനമെന്നാണ് സൂചന. 222 ദശലക്ഷം യൂറോയുടെ ട്രാന്‍സ്ഫര്‍ വിഷയത്തില്‍ യുവേഫ ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. വരുമാനത്തിന് അനുസരിച്ചു മാത്രമേ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ക്ലബ്ബുകള്‍ പണം ചെലവഴിക്കാവൂ എന്നതാണ് യുവേഫയുടെ വ്യവസ്ഥ. നേരിട്ടുള്ള വഴികളിലൂടെ നീങ്ങിയാല്‍ നെയ്മറിനായി ഇത്രയും വലിയ തുക മുടക്കാന്‍ പി.എസ്.ജിക്ക് കഴിയില്ല.

2022-ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി ചുമതലയേല്‍ക്കുന്നതിനായി പി.എസ്.ജിയുടെ ഉടമസ്ഥരായ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് നെയ്മറിന് 300 ദശലക്ഷം യൂറോ നല്‍കുമെന്നും, ബ്രസീലിയന്‍ താരം ആ തുക ബാര്‍സയുമായുള്ള വ്യവസ്ഥ തീര്‍ക്കാന്‍ ഉപയോഗിക്കുമെന്നുമാണ് സൂചന. ഈ ഇടപാടില്‍ തുക നല്‍കുന്നത് പി.എസ്.ജി അല്ല, നെയ്മര്‍ സ്വന്തം നിലയ്ക്കാണ് എന്ന് വരുത്തിത്തീര്‍ക്കാനാണിത്. എന്നാല്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ യുവേഫയെ കബളിപ്പിക്കുന്നതിനു തുല്യമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ലാലിഗ തലവന്‍ പറയുന്നത്. ഇക്കാര്യത്തില്‍ യുവേഫ നടപടിയെടുത്തില്ലെങ്കില്‍ പരാതി നല്‍കുമെന്നും ഫിനാന്‍ഷ്യല്‍ പവര്‍പ്ലേ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഹവിയര്‍ തെബാസ് പറഞ്ഞു.

അതേസമയം, ബാര്‍സയും പി.എസ്.ജിയും തമ്മില്‍ ധാരണയിലെത്തിയാല്‍ നെയ്മറിന്റെ ട്രാന്‍സ്ഫര്‍ തടയാന്‍ ലാലിഗക്ക് അര്‍ഹതയില്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. ഇടപാടില്‍ സാങ്കേതികമായ പങ്കാളിത്തം മാത്രമേ ലീഗ് അധികൃതര്‍ക്ക് ഉള്ളൂ എന്നും നിരീക്ഷണമുണ്ട്.

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending