Connect with us

Views

യു.പി ഫലം കാണിച്ച് ബിഹാര്‍ ബി.ജെ.പി നേതാവിന്റെ ‘ചൊറിയുന്ന’ ചോദ്യം; ലാലു പ്രസാദ് യാദവിന്റെ വായടപ്പന്‍ മറുപടി

Published

on

പട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ തലവനുമായ ലാലു പ്രസാദ് യാദവ് യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നതാണ്. ബി.ജെ.പിയുടെ വന്‍ വിജയവുാമായി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പിയുടെ ബിഹാര്‍ ഘടകം നേതാവും മുന്‍ മന്ത്രിയുമായ സുശീല്‍ കുമാര്‍ യാദവ്, ലാലുവിനു നേരെ ഒരു ‘ചൊറിയുന്ന’ ചോദ്യം തൊടുത്തു വിട്ടു. ട്വിറ്ററില്‍ ലാലുവിനെ ടാഗ് ചെയ്ത് ‘ക്യാ ഹാല്‍ ഹേ’ (എങ്ങനെയുണ്ട്) എന്നായിരുന്നു ചോദ്യം.

ഉരുളക്കുപ്പേരി മറുപടികള്‍ക്ക് പ്രസിദ്ധനായ ലാലു വായടപ്പന്‍ മറുപടി നല്‍കിയപ്പോള്‍ സുശീല്‍ മോദി ആകെ പരുങ്ങിപ്പോയി.

‘ഠീക് ബാ, ദേഖ്‌നാ… ബി.ജെ.പി നേ തുംഹേ യു.പി മേം നഹീ ധൂംനേ ദിയാ തോ ഫായ ദാ ഹുവാ’ (സുഖം തന്നെ… നിന്നെ ഉത്തര്‍പ്രദേശില്‍ ഇറക്കാത്തതു കൊണ്ട് ബി.ജെ.പി അവിടെ രക്ഷപ്പെട്ടു…) എന്നായിരുന്നു ലാലുവിന്റെ മറുപടി.

2015-ല്‍ ബിഹാറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാലുവിന്റെ ആര്‍.ജെ.ഡിയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും കോണ്‍ഗ്രസും ചേര്‍ന്നുള്ള മഹാസഖ്യം ബി.ജെ.പിയെ lalu-tweetമലര്‍ത്തിയടിച്ചിരുന്നു. ബിഹാറില്‍ ബി.ജെ.പി ജയിക്കുകയായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയാകാന്‍ സുശീല്‍ മോദിക്ക് സാധ്യതയുണ്ടായിരുന്നു.

 

ലാലുവിന്റെ മറുപടി ട്വിറ്ററില്‍ തരംഗമായിക്കഴിഞ്ഞു. നാലായിരത്തോളമാളുകള്‍ ട്വീറ്റ് ലൈക്ക് ചെയ്യുകയും മൂവായിരത്തോളം പേര്‍ റിട്വീറ്റ് ചെയ്യുകയും ചെയ്തു.

india

‘ഏകാധിപത്യത്തിനെതിരായ വിപ്ലവത്തിന്റെ പേരാണ് രാഹുല്‍ ഗാന്ധിയെന്ന്’ നവ്‌ജ്യോത് സിങ് സിദ്ദു

ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു.

Published

on

ഇന്ത്യയില്‍ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുല്‍ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. രാഹുല്‍ സര്‍ക്കാറിനെ വിമര്‍ശിക്കുമെന്നും സിദ്ദു. തടവുശിക്ഷ പൂര്‍ത്തിയാക്കി പട്യാല ജയിലില്‍ നിന്നും മോചിതനായ സിദ്ദു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇപ്പോള്‍ ജനാധിപത്യം എന്നൊന്നുമില്ല. പഞ്ചാബില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ഗൂഢാലോചന നടക്കുകയാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. പഞ്ചാബിനെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ദുര്‍ബലമാകുമെന്നും സിദ്ദു പറഞ്ഞു.

ഇന്ന് ഉച്ചയോടെ ഞാന്‍ ജയില്‍ മോചിതനാക്കേണ്ടതായിരുന്നു. പക്ഷേ അവര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞു പോകണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും സിദ്ദു ചൂണ്ടിക്കാട്ടി.

Continue Reading

Culture

മാഞ്ചസ്റ്ററിലെ കത്തീഡ്രലില്‍ ആദ്യമായി ബാങ്ക് വിളിച്ചു: ഇഫ്താറിനായി ഒത്തുകൂടിയത് നിരവധി പേര്‍

അപൂര്‍വ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പ്രദേശമായ കത്തീഡ്രല്‍.

Published

on

അപൂര്‍വ്വമായൊരു സൗഹൃദ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പ്രദേശമായ കത്തീഡ്രല്‍. റമസാന്‍ മാസത്തില്‍ കത്തീഡ്രലില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിക്കുകയായിരുന്നു. 600 വര്‍ഷത്തെ പാരമ്പര്യമുള്ള ക്രൈസ്തവ ദേവാലയമായ മാഞ്ചസ്റ്റര്‍ കത്തീഡ്രലില്‍ ചരിത്രത്തിലാദ്യമായി ബാങ്കുവിളിക്കുകയും ചെയ്തു. നൂറുക്കണക്കിന് പേരാണ്് ഇഫ്താറില്‍ പങ്കെടുത്തത്.

ബ്രിട്ടനിലെ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷനാണ് മാഞ്ചസ്റ്റര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ ഇഫ്താര്‍ സംഘടിപ്പിച്ചത്. ചര്‍ച്ചില്‍ മഗ്‌രിബ് ബാങ്ക് വിളിക്കുന്ന വീഡിയോ ഓപണ്‍ ഇഫ്താര്‍ ഫൗണ്ടേഷന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. അതിഥികള്‍ക്കും ഭക്ഷണത്തിനും പാനീയത്തിനും ഇടമൊരുക്കാന്‍ ആംഗ്ലിക്കന്‍ സഭ പള്ളിക്കുള്ളിലെ പീഠങ്ങള്‍ മാറ്റിയിരുന്നു.

Continue Reading

Features

മറ്റു മനുഷ്യരെ അടിച്ചമർത്തുന്നവർക്കെതിരെ നമ്മൾ പ്രതികരിക്കണം: വിജയ് സേതുപതി

ജാതി വിവേചനമാണ് നടന്നതെന്നാണ് ആരോപണം. സംവിധായകൻ വെട്രിമാരനടക്കം പ്രമുഖർ ഇതിനെതിരെ പ്രതികരിച്ചു രംഗത്തെത്തിയിരുന്നു.

Published

on

ചെന്നൈയില്‍ സിനിമ കാണാന്‍ എത്തിയ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ തീയറ്ററില്‍ കയറാന്‍ സമ്മതിക്കാത്ത നടപടിയെ അപലപിച്ച് തമിഴ്‍ നടന്‍ വിജയ് സേതുപതി രംഗത്തെത്തി. എല്ലാ മനുഷ്യർക്കും ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടത്. മറ്റൊരു മനുഷ്യനെ അടിച്ചമർത്തുന്നവർക്കെതിരെ നമ്മൾ പ്രതികരിക്കണം. അദ്ദേഹം പറഞ്ഞു.തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ രാഷ്ട്രീയ ജീവിതം സംബന്ധിച്ച് മധുരെയില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി

ടിക്കറ്റ് എടുത്തിട്ടും ചെന്നൈയിലെ രോഹിണി തീയറ്ററിലാണ് ആദിവാസി കുടുംബത്തിനെ തീയറ്ററില്‍ കയറ്റാതിരുന്നത്.ജാതി വിവേചനമാണ് നടന്നതെന്നാണ് ആരോപണം. സംവിധായകൻ വെട്രിമാരനടക്കം പ്രമുഖർ ഇതിനെതിരെ പ്രതികരിച്ചു രംഗത്തെത്തിയിരുന്നു.

Continue Reading

Trending