Connect with us

More

എല്‍.ഡി.എഫ് നയം കേരളത്തെ മദ്യത്തില്‍ മുക്കുന്നു: കെ.പി.എ മജീദ്

Published

on

മലപ്പുറം: മദ്യ ലഭ്യത സുഗമമാക്കാനും കള്ള് വില്‍പന വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് എല്‍.ഡി.എഫ് പ്രഖ്യാപിച്ച മദ്യ നയം പ്രബുദ്ധ കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

ത്രീ-ഫോര്‍ സ്റ്റാര്‍ ഹോട്ടലുകാര്‍ക്കും ബാര്‍ അനുവദിക്കാനുള്ള തീരുമാനം സര്‍ക്കാറും മദ്യലോബിയും തമ്മിലുള്ള അവിശുദ്ധ ബാന്ധവമാണ് തെളിയിക്കുന്നത്. മദ്യ വില്‍പനക്ക് അനുകൂലമായ നിയമത്തിന്റെ പഴുതുകളെല്ലാം ഉപയോഗപ്പെടുത്തുമെന്ന് മറയില്ലാതെ പറയുന്നവരുടെ മദ്യവര്‍ജനമെന്ന പ്രചാരണം പോലും തട്ടിപ്പാണ്. സമ്പൂര്‍ണ്ണ മദ്യ നിരോധനം ലക്ഷ്യമിട്ട് യു.ഡി.എഫ് ആവിഷ്‌കരിച്ച നയം തിരിച്ചടിയായ ബാര്‍ മുതലാളിമാരുമായി തെരഞ്ഞെടുപ്പിന് മുമ്പ് എല്‍.ഡി.എഫ് ഉണ്ടാക്കിയ ധാരണയുടെ ബാക്കി പത്രമാണ് പുതിയ മദ്യനയം. കള്ളുവില്‍പന ഷാപ്പുകള്‍ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് പറയുമ്പോള്‍ കല്ലുവാതുക്കല്‍ പോലുള്ള ദുരന്തങ്ങള്‍ സൃഷ്ടിച്ചത് മറന്നു പോകുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ എല്‍.ഡി.എഫ് വന്നാല്‍ ബാര്‍ തുറക്കുമെന്ന് യു.ഡി.എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതു നിഷേധിച്ച്, സി.പി.എം അനുഭാവമുള്ള നടീനടന്മാരുടെ പരസ്യം ഇറക്കുകയും പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും ഉറപ്പുനല്‍കിയവര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. ഒരു വര്‍ഷത്തോളമായി മദ്യരാജാക്കന്മാര്‍ക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുകയായിരുന്നു അവര്‍.

സമ്പൂര്‍ണ്ണ മദ്യ നിരോധനമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ സത്തയിലേക്ക് മടങ്ങാനും ലഹരിക്കെതിരായ പ്രചാരണവും നിയമവും കര്‍ശനമാക്കാനും ഭരണകൂടങ്ങള്‍ക്കും സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ക്കും ബാധ്യതയുണ്ട്. 2014 മാര്‍ച്ച് 31ന് സംസ്ഥനത്തുണ്ടായിരുന്ന 730ല്‍ 418 ബാറുകള്‍ ഒറ്റയടിച്ച് അടച്ചു പൂട്ടിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ മദ്യവിരുദ്ധതയുടെ മഹത്തായ വിളംബരം നടത്തിയത്. ഇതിന് തുടര്‍ച്ചയായി ഒക്ടോബറില്‍ നയവും നിയമവും കര്‍ശനമാക്കിയതോടെ കേരളത്തില്‍ നിന്ന് മദ്യ സംസ്‌കാരം പടിയിറങ്ങി തുടങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ടൂറിസം മേഖലക്ക് തിരിച്ചടിയുണ്ടായെന്ന അടിസ്ഥാനമില്ലാത്ത വാദവുമായാണ് മദ്യം സുലഭമാക്കുന്നത്. യു.ഡി.എഫ് മദ്യ നയത്തിന്റെ കൂടി ഫലമായി സുപ്രീം കോടതി ഇടപെട്ട് ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ 1956 മദ്യ ശാലകള്‍ പൂട്ടിച്ചതോടെയാണ് മദ്യലോബിയുടെ സമനില തെറ്റിയത്. തിടുക്കപ്പെട്ട നടപടികളിലൂടെ, എല്‍.ഡി.എഫിന്റെ മദ്യ വര്‍ജനം ആസക്തിയിലേക്ക് വഴിമാറുകയായിരുന്നോ എന്ന് സംശയിച്ചുപോവുന്നു. ദേശീയ പാതകളെ അതല്ലെന്ന് തെറ്റിദ്ധരിപ്പിച്ച് ബാറുകള്‍ തുറക്കാനുള്ള ശ്രമം ഹൈക്കോടതി കയ്യോടെ പികൂടിയപ്പോഴാണ് ജനങ്ങളെ മറന്ന് മദ്യലോബിക്ക് അനുകൂലമായ നയം മാറ്റത്തിലൂടെ ജനങ്ങളോട് തുറന്ന യുദ്ധം പ്രഖ്യാപിക്കുന്നത്.

മദ്യനയത്തിലൂടെ സാങ്കേതിക പഴുതുകള്‍ സൃഷ്ടിച്ച് കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്, നവോത്ഥാന മൂല്ല്യങ്ങളില്‍ നിന്നുള്ള തിരിച്ചു നടത്തവും ദുരന്തങ്ങളിലേക്കുള്ള വാതില്‍ തുറക്കുന്നതുമാണ്. കുടുംബ ചിദ്രതയും അപകടവും മാറാരോഗങ്ങളും വര്‍ധിച്ച് കേരളം ലഹരിയുടെ ഗര്‍ത്തത്തിലേക്ക് ആഴ്ന്നു പോവാതിരിക്കാന്‍ സമാന മനസ്‌കരുമായി യോജിച്ച് മദ്യവിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുമെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

kerala

‘ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കി’: എളമരം കരീമിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി

Published

on

കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിന് എതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി. വീഡിയോ ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

Continue Reading

Trending