Video Stories
റോ നുണക്കഥ കൊട്ടിഘോഷിച്ച് മലയാള മാധ്യമങ്ങളും

ഹാമിദ് അന്‍സാരിയെ വ്യക്തിഹത്യ ചെയ്യാന്‍ സംഘ്പരിവാര്‍ ശ്രമം
കോഴിക്കോട്: മുന്‍ രാഷ്ട്രപതി ഹാമിദ് അന്‍സാരിയെ വ്യക്തിഹത്യ ചെയ്യാനും മുസ്്ലിം ന്യൂനപക്ഷത്തിന്റെ ദേശക്കൂറ് ചോദ്യം ചെയ്യാനും സംഘ്പരിവാര്‍ പടച്ചുവിടുന്ന നുണക്കഥ ഏറ്റുപിടിച്ച് മലയാള മാധ്യമങ്ങളും. ഇറാനിലെ ഇന്ത്യന്‍ അംബാസഡറായിരിക്കുമ്പോള്‍ അന്‍സാരി ഇന്ത്യയുടെ റിസര്‍ച്ച് ആന്റ് അനലൈസിസ് വിംഗിനെ (റോ) തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ റോ ഉദ്യോഗസ്ഥനും ആര്.എസ്.എസ് അനുഭാവിയും കടുത്ത ന്യൂനപക്ഷ വിരോധിയുമായ എന്‍.കെ സൂദാണ് ആരോപിച്ചത്.
‘എന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി; വിദേശ സഞ്ചാരങ്ങളും നേട്ടങ്ങളും’ എന്ന കൃതിയുടെ രചയിതാവുമാണ്, 2010ല്‍ റോയില്‍ നിന്നു പിരിഞ്ഞ എന്‍.കെ സൂദ്. അദ്ദേഹത്തിന്റെ ടീറ്റുകള്‍ പലപ്പോഴും വിദ്വേഷം ജനിപ്പിച്ചാണ് ശ്രദ്ധ നേടാറുള്ളത്. ‘ഹിന്ദുക്കളുടെ പ്രവൃത്തി പ്രോത്സാഹിപ്പിക്കേണ്ടതാണ്. മുസ്്ലിംകളെ ആക്രമണത്തിലൂടെ മാത്രമേ നേരിടാനാവൂ. 60കളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കു ശേഷം മുസ്ലിംകള് ജുമാ മസ്ജിദിനു സമീപമുള്ള ഹിന്ദു ഷോപ്പുകള്‍ ആക്രമിക്കാറുണ്ടായിരുന്നു. ആര്.എസ്.എസ് മുന്നോട്ടുവന്നാണ് അത് തടുത്തത്.’ എന്നും ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയല്ല, അക്രമത്തിലൂടെ വേണം മുസ്ലിംകളോട് പോരാടാനെന്നും സൂദ് ടീറ്റു ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണം, ട്വിറ്ററിലൂടെ ആരോപണമുന്നയിച്ച സൂദിനു പുറമെ ആധികാരികമായ രേഖകളോ അദ്ദേഹം പരാതിപ്പെട്ടതായ രേഖകളോ സണ്‍ഡേ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടിലില്ല. ഒന്നാം മോദി സര്‍ക്കാറില്‍ മന്ത്രിയായിരുന്ന എം.ജെ അക്ബര്‍ 2010ല്‍ ആരംഭിച്ച സണ്‍ഡേ ഗാര്‍ഡിയനാണ് ദുഷ്പ്രചാരണം ആദ്യം പ്രക്ഷേപണം ചെയ്തത്. 1990-1992 കാലയളവില്‍ ഇറാനില്‍ ഹാമിദ് അന്‍സാരി ദേശീയ താല്പര്യങ്ങളില് വിട്ടുവീഴ്ച ചെയ്തുവെന്നും ഇറാന് ഇന്റലിജന്‍സ് ഏജന്‍സിയായ സവാകുമായി അദ്ദേഹം ഒത്തുകളിച്ചെന്നുമാണ് സൂദിന്റെ പേരില്‍ സണ്‍ഡേ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് 2017ല്‍ ഏതാനും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി മോദിയെ കണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, മലയാള പത്രം കൂടുതല്‍ മസാല പുരട്ടിയാണ് അന്‍സാരിയെ വേട്ടയാടുന്നത്. പൗരനെന്ന നിലയില്‍ ഇന്ത്യയില്‍ സുരക്ഷിതനല്ലെന്നും എല്ലാ ജില്ലകളിലും ശരീഅത്ത് കോടതികള്‍ സ്ഥാപിക്കണമെന്നും അന്‍സാരി പ്രസ്താവിച്ചതായി പറയുന്നു. ഹാമിദ് അന്‍സാരി ഇവ്വിധം പ്രസ്താവന നടത്തിയതായി ഇന്നേവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഘ് പരിവാര്‍ അനുകൂല പ്രചരണ വെബ്സൈറ്റായ ഓപ് ഇന്ത്യ, ഹാമിദ് അന്‍സാരിയുടെ വാക്കുകള്‍ വളച്ചൊടിച്ച് നല്കിയ റിപ്പോര്‍ട്ട് പ്രമുഖ മലയാള പത്രം ഏറ്റുപിടിച്ചപ്പോള്‍, വ്യക്തിഹത്യ പ്രചരിപ്പിക്കുന്ന തിരക്കിലാണ് സംഘ്പരിവാര്‍.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
india2 days ago
ഒഡിഷയിൽ വിദ്യാർഥി മരിച്ച സംഭവം: ‘പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചു, പ്രധാനമന്ത്രി മൗനം പാലിക്കുന്നു’; രാഹുൽ ഗാന്ധി