Connect with us

Football

റയലിനെ സമനിലയില്‍ തളച്ച് മയ്യോര്‍ക്ക

ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന്റെ അതിമനോഹരമായ ബാക്ക്ഹീല്‍ പാസില്‍നിന്ന് മറ്റൊരു ബ്രസീലുകാരന്‍ റോഡ്രിഗോയാണ് ഗോള്‍ നേടിയത്.

Published

on

സ്പാനിഷ് ലീഗില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്ക് സമനിലയോടെ അരങ്ങേറ്റം. പുതിയ സീസണിലെ ആദ്യ പോരാട്ടത്തില്‍ മയ്യോര്‍ക്കയാണ് റയലിനെ 1-1ന് പിടിച്ചുകെട്ടിയത്. ബുധനാഴ്ച യുവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ അറ്റ്‌ലാന്റക്കെതിരെ പുതിയ ക്ലബിനായി അരങ്ങേറിയ എംബാപ്പെ കിരീടത്തോടെയാണ് റയലില്‍ തുടക്കമിട്ടത്. 2-0ത്തിന് ജയിച്ച മത്സരത്തില്‍ ഒരു ഗോള്‍ നേടാനും ഫ്രഞ്ച് നായകന് കഴിഞ്ഞിരുന്നു.

മയ്യോര്‍ക്കക്കെതിരായ മത്സരത്തില്‍ റയല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും അവസരങ്ങള്‍ ഒരുക്കുന്നതില്‍ എതിരാളികള്‍ ഒപ്പത്തിനൊപ്പം നിന്നു. ആറാം മിനിറ്റില്‍ തന്നെ മയ്യോര്‍ക്ക ഗോളിനടുത്തെത്തിയെങ്കിലും ഉശിരന്‍ ഷോട്ട് ഗോള്‍കീപ്പര്‍ തിബൊ കുര്‍ട്ടോ പറന്നുയര്‍ന്ന് കുത്തിയകറ്റി. 13ാം മിനിറ്റില്‍ റയല്‍ ലീഡെടുത്തു. ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന്റെ അതിമനോഹരമായ ബാക്ക്ഹീല്‍ പാസില്‍നിന്ന് മറ്റൊരു ബ്രസീലുകാരന്‍ റോഡ്രിഗോയാണ് ഗോള്‍ നേടിയത്. വൈകാതെ റോഡ്രിഗോക്ക് ലീഡ് ഇരട്ടിപ്പിക്കാന്‍ അവസരം ലഭിച്ചെങ്കിലും ഇത്തവണ എതിര്‍ ഗോള്‍കീപ്പര്‍ തടസ്സംനിന്നു. 25ാം മിനിറ്റില്‍ എംബാപ്പെയും ഗോളിനടുത്തെത്തിയെങ്കിലും ശ്രമം പോസ്റ്റിനോട് ചേര്‍ന്ന് പുറത്തുപോയി. ആദ്യപകുതി അവസാനിക്കാനിരിക്കെ മയ്യോര്‍ക്ക തിരിച്ചടിച്ചെന്ന് തോന്നിച്ചെങ്കിലും ഇത്തവണയും റയല്‍ ഗോള്‍കീപ്പര്‍ പന്ത് കടത്തിവിട്ടില്ല.

എന്നാല്‍, രണ്ടാം പകുതി തുടങ്ങി 8 മിനിറ്റിനകം മയ്യോര്‍ക്ക തിരിച്ചടിച്ചു. ഡാനി റോഡ്രിഗസിന്റെ കോര്‍ണര്‍ കിക്കില്‍ ബുള്ളറ്റ് ഹെഡറിലൂടെ വെദാത്ത് മുരീഖിയാണ് റയല്‍ വല കുലുക്കിയത്. തുടര്‍ന്ന് രണ്ട് തുടരന്‍ അവസരങ്ങള്‍ എംബാപ്പെയെ തേടിയെത്തിയെങ്കിലും എതിര്‍ ഗോള്‍കീപ്പര്‍ വഴങ്ങിയില്ല. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ എതിര്‍താരത്തെ മാരകമായി ഫൗള്‍ ചെയ്തതിന് റയല്‍ താരം ഫെര്‍ലാന്‍ഡ് മെന്‍ഡി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിന് പിന്നാലെ മത്സരത്തിനും വിരാമമായി.

Football

ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും

14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

Published

on

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.

പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.

ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.

അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.

Continue Reading

Football

ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ

ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

Published

on

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇം​ഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെ‍ഡ്രോ ചെൽസിക്കായി ഇരട്ട ​ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.

മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെ‍ഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.

ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.

Continue Reading

Football

ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം

ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

Published

on

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.

ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.

ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.

Continue Reading

Trending