Connect with us

Video Stories

മഞ്ചേശ്വരത്ത് സി.പി.എമ്മില്‍ ചേരുന്നത് മുസ്‌ലിം ലീഗ് അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ട ആള്‍

Published

on

കാസര്‍കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്ന് സി.പി.എമ്മില്‍ ചേരുന്ന കെ.കെ അബ്ദുല്ലക്കുഞ്ഞി മുസ്്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തയാള്‍. 2017 ഫെബ്രുവരി 28ന് ചേര്‍ന്ന മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയാണ് അച്ചടക്ക ലംഘനത്തിന് കെ.കെ അബ്ദുല്ലക്കുഞ്ഞിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തത്. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ അനുബന്ധമായി പുതിയ ജില്ലാ കൗണ്‍സിലേക്ക് പോലും അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചിട്ടില്ല. കീഴ്ഘടകം അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്താല്‍ സംഘടനയില്‍ നിന്ന് പുറത്തായതിന് സമാനമാണ്. 2012ല്‍ തെരഞ്ഞെടുത്ത നിലവിലെ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയില്‍ ഭാരവാഹിയോ പ്രവര്‍ത്തക സമിതി അംഗമോ പ്രവര്‍ത്തനത്തിലോ ഇല്ലാത്ത അബ്ദുല്ലക്കുഞ്ഞി നിരന്തരമായി സി.പി.എമ്മുമായി ചര്‍ച്ച നടത്തി വരികയായിരുന്നു. സി.പി.എമ്മില്‍ ചേരാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനം ചില മാധ്യമങ്ങള്‍ മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും അനുയായികളും സി.പി.എമ്മിലേക്ക് എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. ഈ പ്രചാരണം ശരിയല്ല. മറുകണ്ടം ചാടാന്‍ തീരുമാനിച്ച വ്യക്തി ഇപ്പോള്‍ പറയുന്നത് മുസ്‌ലിം ലീഗ് ഫാസിസത്തിനെതിരെ ശബ്ദിക്കുന്നില്ലെന്നും സി.പി.എമ്മാണ് ന്യൂന പക്ഷത്തിന്റെ രക്ഷാ കവചമെന്നുമാണ്. ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ഹരിയാനയില്‍ കൊലചെയ്യപ്പെട്ട ജുനൈദിന്റെ സഹോദരന്‍ ഹാഷിമും സുഹൃത്ത് അസ്ഹറുദ്ദീന്‍ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് ദേശീയ പ്രക്ഷോഭത്തിന് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയുടെയും നേതാക്കളുടെ പ്രഖ്യാപനങ്ങളുടെയും വാര്‍ത്തകള്‍ അച്ചടിച്ച് വന്ന ദിവസം തന്നെയാണ് ജുനൈദിന്റ കൊലയില്‍ ലീഗ് പ്രതികരിച്ചില്ലെന്ന് കെ.കെയുടെ പ്രസ്താവനയും വരുന്നത്. അതുകൊണ്ട് തന്നെ അരിയാഹാരം കഴിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ആരോപണത്തിന്റെ പൊള്ളത്തരം മനസിലാവും.
2009 നവംബര്‍ 15ന് ഷഫീഖ് എന്ന യൂത്ത് ലീഗുകാരനെ വെടിവെച്ച് കൊന്ന രാംദാസ് പോത്തന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന് വിരുന്നൂട്ടിയെന്ന ആരോപണത്തിന് വിധേയനായ കെ.കെ ലീഗ് ജില്ലാ ജോ. സെക്രട്ടറിയായിരിക്കെ പാര്‍ട്ടിക്കുണ്ടാക്കിയ അവമതിപ്പ് ചെറുതല്ല. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പല പദവികള്‍ വഹിച്ച് അവസാനം ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആശിച്ച സ്ഥാനം കിട്ടാതായ പോയപ്പോഴാണ് പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് കളംമാറിയത്. തന്നോടൊപ്പം കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ 250 ലീഗ് പ്രവര്‍ത്തകര്‍ ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍ സി.പി.എമ്മില്‍ ചേരാനിരിക്കുന്നവരുടെ പേരും പടവും കൂടി പ്രസിദ്ധീകരണത്തിന് നല്‍കണമെന്ന് പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

Trending