Connect with us

Views

മാവോയിസ്റ്റ് വേട്ട: സി.പി.എം പ്രതിരോധത്തില്‍

Published

on

മാവോയിസ്റ്റുകളെ വേട്ടയാടിയ സംഭവത്തില്‍ സി.പി.എം പ്രതിരോധത്തില്‍. മനുഷ്യാവകാശത്തിന്റെ പേരില്‍ വധശിക്ഷയെ പോലും എതിര്‍ത്തുപോരുന്ന പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ മാവോയിസ്റ്റുകളെ ഏകപക്ഷീയമായി കൊലപ്പെടുത്തിയെന്ന ആരോപണം ശക്തിയായി നിലനില്‍ക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍പോലും പാര്‍ട്ടി തയാറായിട്ടില്ല.സമ്മര്‍ദ്ദത്തില്‍ ഇന്നലെ വൈകി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് മാത്രമാണ് ഇത് വരെ സര്‍ക്കാര്‍ നടപടി.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. പ്രശ്‌നം പഠിക്കട്ടെ എന്നാണ് പറയുന്നത്. അതേസമയം, ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും മൗനം പാലിക്കുകയാണ്. മാവോയിസ്റ്റുകളായ ദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് സി.പി.എം നേതാക്കളാരും എത്തിയില്ല. അതേസമയം, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍ എത്തുകയും ചെയ്തു.

സൗമ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കാത്തതില്‍ നാടെങ്ങും പ്രതികരണം ഉണ്ടായപ്പോള്‍ വധശിക്ഷക്ക് എതിരെ എം.എ ബേബിയെപ്പോലുള്ള സി.പി.എം നേതാക്കള്‍ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. നിലമ്പൂര്‍ വനമേഖലയില്‍ വ്യാജ ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന്്് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്്്. മാവോയിസ്റ്റുകളുടെ കൈവശം കൂടുതല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അവര്‍ ഭക്ഷണം കഴിക്കുന്ന സമയമാണ് ആക്രമണം ഉണ്ടായതെന്നും പറയുന്നു. ഏതായാലും ഇടതുഭരണത്തിന്റെ കീഴില്‍ ഇത്തരമൊരു മനുഷ്യാവകാശ ധ്വംസനം നടന്നത് അംഗീകരിക്കാന്‍ പൊതുസമൂഹം തയാറല്ല.

അതുകൊണ്ടുതന്നെയാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ സി.പി.ഐ സ്വീകരിച്ച നിലപാടും സി.പി.എമ്മിന് പ്രഹരമായിരിക്കുകയാണ്്്. ആരെയെങ്കിലും കൊലപ്പെടുത്തുന്നത് സംഘടനാപരമായും രാഷ്ട്രീയമായും ശരിയായ നടപടിയല്ലെന്ന്് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇതിനകം പലവട്ടം വ്യക്തമാക്കികഴിഞ്ഞു. അതേസമയം, സി.പി.എം നേതൃത്വം വാര്‍്ത്താക്കുറിപ്പ് ഇറക്കാന്‍പോലും ധൈര്യം കാണിച്ചിട്ടില്ല. പൊലീസിനെ സ്വന്തം ആവശ്യങ്ങള്‍ക്കായി നിയന്ത്രിക്കുന്ന പാര്‍ട്ടി ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തീവ്രവാദ സംഘടനകളോട് മൃദുസമീപനമാണ് മുന്‍കാലങ്ങളില്‍ സി.പി.എം സ്വീകരിച്ചിരുന്നത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോഴാണ് അവരെ ആയുധം കൊണ്ട് നേരിടുകയും വധിക്കുകയും ചെയ്ത സംഭവം അരങ്ങേറിയത്. കേന്ദ്ര സര്‍ക്കാറിന്റെ ദളിത്പീഡനത്തെപറ്റിയും ആദിവാസി ദ്രോഹത്തെ സംബന്ധിച്ചും മുറവിളി കൂട്ടുന്ന സി.പി.എം മാവോ വേട്ടയിലൂടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഈ അസന്നിഗ്ധ ഘട്ടത്തെ എങ്ങനെ നേരിടും എന്ന് പാര്‍ട്ടിക്ക് ഒരു പിടിയും കിട്ടുന്നില്ല. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ദളിത് വിഭാഗങ്ങളെ നയിക്കാന്‍ പ്രത്യേക സംഘടനയുള്ള പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് ആശയങ്ങളുമായി മുന്നോട്ട് പോകുന്ന മറ്റൊരു സംഘടനയുടെ നേതാക്കളെ ഉന്മൂലനം ചെയ്തിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണത്തിന് വില വീണ്ടും ഇടിഞ്ഞു, നാലുമാസത്തെ ഏറ്റവും കുറഞ്ഞ വില; നാലുനാള്‍ കൊണ്ട് കുറഞ്ഞത് 3,760രൂപ

നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇ

Published

on

ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുത്തനെ കുറഞ്ഞ സ്വർണത്തിന് ഇന്നും പവന് 800 രൂപ കുറഞ്ഞു. നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ 50,400 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപ കുറഞ്ഞ് 6300 രൂപയായി. നാലുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ വർഷം മാർച്ച് 29നായിരുന്നു ഈ വില ഉണ്ടായിരുന്നത്.

കേന്ദ്ര ബജറ്റ് അവതരണം നടന്ന ജൂലൈ 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ 760 രൂപയും കുറഞ്ഞിരുന്നു. 51,200 രൂപയായിരുന്നു ഒരു പവന്‍റെ ഇന്നലത്തെ വില.

ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവൻ വില. ഇത് ഉച്ചക്ക് ശേഷം 2,000 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടർന്ന് 24ന് വില മാറ്റമില്ലാതെ 51,960ൽ തുടർന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

Continue Reading

india

ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടവില്‍

മൂലധന നേട്ടത്തിന്മേലുള്ള നികുതി നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിപണിയെ ബാധിച്ചതോടെയാണ് രൂപയിലും ഓഹരി വിപണിയിലും റെക്കോർഡ് ഇടിവുണ്ടായത്.

Published

on

ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയില്‍.രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 83.71 രൂപയിലെത്തി.

മൂലധന നേട്ടത്തിന്മേലുള്ള നികുതി നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിപണിയെ ബാധിച്ചതോടെയാണ് രൂപയിലും ഓഹരി വിപണിയിലും റെക്കോർഡ് ഇടിവുണ്ടായത്.വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളില്‍ നിന്ന് 350 മില്യണ്‍ ഡോളർ പിൻവലിച്ചതിനാല്‍ ഓഹരിവിപണിയില്‍ ഇടിവുണ്ടായി.

അതെസമയം സെൻസെക്സ് 0.3 ശതമാനവും നിഫ്റ്റി 0.2 ശതമാനവും ഇടിഞ്ഞു. വിദേശ വിപണിയിലെ അമേരിക്കൻ ഡോളറിന്റെ ആവശ്യകതയും രാജ്യത്തുനിന്ന് വിദേശ ഫണ്ടിന്റെ ഒഴുക്കും കാരണമാണ് ഇന്ത്യൻ രൂപയുടെ വിലയിടിഞ്ഞത്. കഴിഞ്ഞ ദിവസവും ഓഹരി വിപണികളില്‍ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്. 5,130.90 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. ബജറ്റ് ദിവസത്തിലും രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു.

Continue Reading

kerala

നിപ: ആനക്കയത്തും പാണ്ടിക്കാടും കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ

വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ആയി നിജപ്പെടുത്തിയ ഉത്തരവിൽ ഇളവ് വരുത്തിയിട്ടുണ്ട് .

Published

on

ജില്ലയില്‍ നിപ രോഗ വ്യാപനം തടയുന്നതിന്റെയും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിപ്പെടുത്തുന്നതിന്റെയും ഭാഗമായി പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുറമേ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയും ജില്ലാ കളക്ടർ വി. ആർ വിനോദ് ഉത്തരവിട്ടു.

വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ആയി നിജപ്പെടുത്തിയ ഉത്തരവിൽ ഇളവ് വരുത്തിയിട്ടുണ്ട് . രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ പുതിയ ഉത്തരവുപ്രകാരം പ്രവർത്തിക്കാം. മറ്റു നിയന്ത്രണങ്ങൾ താഴെ പറയും പ്രകാരമാണ്

* പൊതുജനങ്ങള്‍ ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം.

* ജില്ലയില്‍ പൊതു പരിപാടികളിലും സമ്മേളനങ്ങളിലും വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും, ഒത്തുചേരലുകളിലും, കലാകായിക പരിപാടികളിലും, മേളകളിലും, ഉദ്ഘാടന പരിപാടികളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം.. ഇപ്രകാരം സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും N95 മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പങ്കെടുക്കുന്ന ആളുകളുടെ മേല്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സംഘാടകര്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും ഇത് ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കുകയും വേണം

* പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ പെന്‍ഷന്‍ മസ്റ്ററിങ് നടത്തുന്നതിന് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കേണ്ടതില്ല. നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിനനുസരിച്ച് പഞ്ചായത്തുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും.

ഇവ ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ച വ്യാധി തടയല്‍ നിയമം, 2005 ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

Continue Reading

Trending