Connect with us

crime

മഹാരാഷ്ട്രയില്‍ കൂടത്തായി മോഡല്‍ കൊല; ഒരു മാസത്തിനിടെ വിഷം നല്‍കി കൊന്നത് 5 പേരെ

ഭക്ഷണത്തില്‍ താലിയം എന്ന വിഷപദാര്‍ത്ഥം കലര്‍ത്തിയായിരുന്നു കൊലപാതകം.

Published

on

മുംബൈയിലെ ഗഡ്ചിറോളിയില്‍ കൂടത്തായി മോഡല്‍ കൊലപതാകം. ഒരു മാസത്തിനിടെ കുടുംബത്തിലെ 5 പേരെയാണ് പ്രതികള്‍ വിഷം നല്‍കി കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ താലിയം എന്ന വിഷപദാര്‍ത്ഥം കലര്‍ത്തിയായിരുന്നു കൊലപാതകം. സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ സംഘമിത്ര, റോസ രാംടെകെ എന്നീ 2 സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഘമിത്രയുടെ ഭര്‍ത്താവ് റോഷന്‍, ഭര്‍തൃപിതാവ് ശങ്കര്‍, ഭര്‍തൃമാതാവ് വിജയ, സഹോദരി കോമള്‍, വിജയയുടെ സഹോദരി വര്‍ഷ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘമിത്രയുടെ ഭര്‍തൃമാതാവിന്റെ ബന്ധുവാണ് റോസ രാംടെകെ.വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു സംഘമിത്രയുടെയും റോഷന്റേയു വിവാഹം.

ഇതിന് പിന്നാലെ യുവതിയുടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു. വിവാഹത്തിന് ശേഷം സംഘമിത്ര ഭര്‍തൃവീട്ടില്‍ പീഡനം നേരിട്ടിരുന്നുവെന്നും ഇത് സഹിക്കാനാവാതെ വന്നതോടെയാണ് കുടുംബത്തെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമാണ് നിഗമനം. സ്വത്ത് തര്‍ക്കമായിരുന്നു കൊലപാതകത്തിന് റോസയെ പ്രേരിപ്പിച്ചത്.

സെപ്റ്റംബര്‍ ഇരുപതിനായിരുന്നു ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശങ്കറിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സെപ്റ്റംബര്‍ 26ന് ശങ്കര്‍ മരണപ്പെട്ടു. അടുത്ത ദിവസം ഭാര്യയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇതിന് പിന്നാലെ കോമള്‍, റോഷന്‍ എന്നിവരെയും ദേഹാസ്വസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും പിന്നീട് മരണപ്പെട്ടു. റോഷന്റെ സഹോദരന്‍ സാഗറും സമാന അസ്വസ്ഥതകള്‍ മൂലം ഡല്‍ഹിയില്‍ ചികിത്സ നേടിയിരുന്നു.

ശങ്കറിനേയും ഭാര്യയേയും ആശുപത്രിയിലെത്തിച്ച ഡ്രൈവറും ഏചാനും ചില ബന്ധുക്കളും സമാന രീതിയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതോടെയാണ് പൊലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിക്കുന്നത്. പ്രതിയായ റോസ തെലങ്കാനയിലെത്തിയായിരുന്നു വിഷം വാങ്ങിയത്. പിന്നീട് അവസരം കിട്ടുമ്പോഴെല്ലാം ഇവര്‍ കുടുംബത്തിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു.

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

crime

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ കവര്‍ന്നു

ചെെന്നെയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു

Published

on

ചെന്നൈ:മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു.ഡോക്ട്‌റായ ശിവന്‍ നായറും ഭാര്യ പ്രസന്നകുമാരിയുമാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.രോഗികളെന്ന വ്യാജേന വീട്ടില്‍ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കള്‍ ആക്രമണം നടത്തിയത്.വീട്ടില്‍ നിന്ന് അസാധാരണ ബഹളം കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരെയും ആക്രമിച്ച് സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.

 

Continue Reading

crime

പാർട്ടി ഓഫീസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റില്‍

തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയതിന് സി.പി.എം പ്രവര്‍ത്തകനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെയാണ് (38) കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സി.പി.എം ഓഫീസിനുള്ളില്‍ ആളില്ലാത്ത സമയം ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.

 

 

Continue Reading

Trending