Connect with us

Video Stories

“വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും വെളിച്ചം സൃഷ്ടിച്ച മുഹമ്മദ് നബി”; നബിദിനാശംസ നേര്‍ന്ന് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍

Published

on

ലോക പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുഭാഷ് ചന്ദ്രന്‍. ലോകനന്മയ്ക്കായി പിറന്ന വലിയൊരുവന്റെ ജന്മദിനംമാണ് ഇന്നെന്ന തുടങ്ങുന്ന കുറിപ്പോടെയാണ് എഴുത്തുകാരന്റെ ആശംസ. നബിദിനപ്പുലര്‍ച്ചയില്‍ താന്‍ കണ്ട ഒരു ദൃശ്യം സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്കുലൂടെ പങ്കുവെച്ചായിരുന്നു നോവലിസ്റ്റിന്റെ ആശംസ. കൂട്ടത്തില്‍ അദ്ദേഹം തന്നെ പാടിയ ഒരു പാട്ടും വിശ്വാസികള്‍ക്കായി സുഭാഷ് ചന്ദ്രന്‍ പങ്കുവെച്ചിട്ടുണ്ട്.

സുഭാഷ് ചന്ദ്രന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വായിക്കാം…

നബിദിനാശംസകൾ!
ലോകനന്മയ്ക്കായി പിറന്ന വലിയൊരുവന്റെ ജന്മദിനമാണ് ഇന്ന്. മനുഷ്യരാശിയുടെ മൃഗസമാനമായ ജീവിതത്തെ മനുഷ്യത്വത്തിലേക്ക്‌ ഉയർത്താൻ യുഗങ്ങൾ തോറും പിറക്കുന്ന കരുണാമൂർത്തികളിൽ ഒരാൾ. വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും വെളിച്ചം സൃഷ്ടിച്ച മുഹമ്മദ്‌ നബി.
അത്തരം മഹത്തുക്കൾ കാലാകാലങ്ങളിൽ ലോകത്തിൽ എല്ലായിടത്തും പിറന്നു ജീവിച്ചു മരിച്ചു. നബിയായും ക്രിസ്തുവായും ശ്രീരാമനായും ബുദ്ധനായും ഗാന്ധിയായും അവർ വന്നു. നമ്മൾ അവർ മരിക്കും വരെ ക്ഷമയോടെ കാത്തുനിന്നു. പിന്നെ അവരുടെ പേരിൽ സംഘങ്ങളുണ്ടാക്കി പഴയമട്ടിൽ നമ്മുടെ മൃഗീയത തുടർന്നു.
പ്രിയരേ, ഈ നബിദിനപ്പുലർച്ചയിൽ മുകൾനിലയിലെ എന്റെ കിടപ്പുമുറിയിലൂടെ മുറ്റത്തെ പ്ലാവിന്റെ മേച്ചില്ലകൾ നോക്കി വെറുതെ നിൽക്കുമ്പോൾ പടച്ച തമ്പുരാൻ എന്നെ ഒരു ദൃശ്യം കാണിച്ചുതന്നു. ചില്ലകൾക്കിടയിൽ വലയുണ്ടാക്കി സ്വസ്ഥമായി പ്രാതലിനു കാത്തിരിക്കുന്ന ചിലന്തികളും പ്ലാവിൽ പാഞ്ഞുനടക്കുന്ന രണ്ട്‌ അണ്ണാറക്കണ്ണന്മാരും ചേർന്ന് വലിയൊരു പാഠം പഠിപ്പിച്ചുതന്നു. ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക്‌ ഉഴറിയോടുമ്പോഴും ആ അണ്ണാറക്കണ്ണന്മാർ അറിയാതെ പോലും വട്ടം നിൽക്കുന്ന ചിലന്തികളുടെ വല പൊട്ടിക്കുന്നില്ല! സ്വന്തം കൊറ്റു തേടിയുള്ള പരക്കം പാച്ചിലിനിടയിലും മറ്റൊരുവന്റെ സ്വാസ്‌ഥ്യത്തിൽ തലയും കാലും വാലും മുട്ടാതിരിക്കാൻ അവ ശ്രദ്ധിക്കുന്നു!
ദൈവമേ നീയെത്ര വലിയവൻ എന്ന് കമ്യൂണിസ്റ്റുമനസ്സുള്ള എന്നെക്കൊണ്ടും ഈ ക്ഷുദ്രജന്മങ്ങൾ പറയിപ്പിക്കുന്നു! പ്ലാവാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം പ്ലാവിൽ നിന്നു മുഴങ്ങുന്നു.
ഈ പാട്ട്‌ ഞാൻ ഇതാ ആ കാഴ്ച്ചയിൽ നിന്നു പാടിയതാണ്. മനുഷ്യൻ എന്തെന്നറിയാവുന്നവരും ദൈവം എന്തെന്നറിയുന്നവരും ഇതു കേൾക്കുക. കാരണം അതറിയാവുന്ന വലിയൊരാളുടെ ജന്മദിനമാണിന്ന്. ആ വലിയ പേരിനെ, ആ വലിയ നേരിനെ വെറുക്കാതിരിക്കുക. വെറുപ്പിക്കാതിരിക്കുക

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending