Connect with us

Video Stories

സിപിഎം ജയിക്കാന്‍ എന്തു മാര്‍ഗവും സ്വീകരിക്കുന്ന പാര്‍ട്ടി; വികാരാധീനനായി എം.കെ രാഘവൻ

Published

on

ഹിന്ദി ന്യൂസ് ചാനല്‍ പുറത്തു വിട്ട അഴിമതി ആരോപണത്തെക്കുറിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കോഴിക്കോട്ടെ എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം കെ രാഘവന്‍. ഇനി തന്നെ അപമാനിക്കാന്‍ ബാക്കിയില്ല. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്ത കാലം വേറെ ഉണ്ടായിട്ടില്ലെന്നും ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷന് പിന്നില്‍ സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ ഘടകമാണെന്നും ജയിക്കാന്‍ എന്തു മാര്‍ഗവും സ്വീകരിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും എം കെ രാഘവന്‍ പറഞ്ഞു.

”ഇനിയെന്നെ അപമാനിക്കാന്‍ ബാക്കിയില്ല. നമ്പി നാരായണന്‍ പറഞ്ഞത് പോലെ, ആത്മഹത്യ ചെയ്യാന്‍ കഴിയില്ല ..”, മാധ്യമങ്ങള്‍ക്ക് മുന്നില്‍ എം കെ രാഘവന്‍ പൊട്ടിക്കരഞ്ഞു.

ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് രാഘവന്‍ വികാരാധീനനായി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംഭവിച്ച കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു സ്ഥാനാര്‍ഥി. ആരോപണങ്ങള്‍ക്ക് ശേഷം ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കികൊണ്ടായിരുന്നു രാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്.

”തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കാന്‍ എന്ന് പറഞ്ഞു തന്നെയാണ് രണ്ട് പേര്‍ എന്റെ വീട്ടില്‍ വന്നത്. മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞാണ് വന്നത്. തെരഞ്ഞെടുപ്പ് ചെലവിനെക്കുറിച്ച് സംസാരിച്ചു. അപ്പോള്‍ കേരളത്തിന് പുറത്തൊക്കെ വലിയ ചെലവാണ്. കേരളത്തിനകത്ത് വലിയ ചെലവാണെന്നും താന്‍ പറഞ്ഞു. എന്നാല്‍ അവര്‍ ഇപ്പോള്‍ പുറത്തുവിട്ട വീഡിയോ എഡിററ് ചെയ്തതാണെന്നും സംഭാഷണങ്ങള്‍ കൃത്രിമമാണെന്നും രാഘവന്‍ പറഞ്ഞു. അപകീര്‍ത്തിപ്പെടുത്താന്‍ എത്ര നീചമായ മാര്‍ഗവും നടത്തുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊല്ലുകയാണെങ്കില്‍ എന്നെ വെട്ടാതെ കൊല്ലുകയായിരുന്നെന്നും രാഘവന്‍ പറഞ്ഞു.

ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്യപ്പെട്ട കാലം വേറെയുണ്ടായിട്ടില്ല. സിപിഎമ്മിനെപ്പോലുള്ള പാര്‍ട്ടി തന്നെയാണ് ഈ ആരോപണത്തിന് പിന്നിലെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും രാഘവന്‍ ആരോപിച്ചു. സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു.

ചില മാഫിയ നേതാക്കളും ഇതിന് പിന്നിലുണ്ട്. സിപിഎം വെട്ടാതെ കൊല്ലുകയാണെന്നും രാഘവന്‍ പറഞ്ഞു. എല്ലാ മാധ്യമപ്രവര്‍ത്തകരും എന്നെക്കുറിച്ച് അന്വേഷിക്കൂ, എന്റെ സമ്പാദ്യത്തെക്കുറിച്ചും അന്വേഷിക്കൂ’, എന്ന് എം കെ രാഘവന്‍ മാധ്യമങ്ങളോടായി പറഞ്ഞുൾക്കുണ്ട്.

10 വർഷം ഞാൻ നിങ്ങൾക്കൊപ്പം പ്രവർത്തിച്ചു. ഞാനും എന്റെ ഓഫിസും 24 മണിക്കൂറും സജീവമാണ്. ആർക്കു വേണമെങ്കിലും എന്നെ വന്നു കാണാം. ഏതു കാര്യവും വന്നു പറയാം. എന്റെ ഓഫിസിലും പറയാം. ആരുടെയും കത്തിന്റെ ആവശ്യമില്ല. കഴിയാവുന്ന കാര്യം ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്റെ പൊതുജീവിതവും വ്യക്തിജീവിതവും കുടുംബ ജീവിതവും എല്ലാവർക്കും അറിയാം. ഞാൻ സാധാരണ രാഷ്ട്രീയക്കാരനാണ്. എനിക്ക് കൊമ്പില്ല. ഏത് പ്രശ്നം വന്നാലും കൂടെ നിൽക്കും. ജനപക്ഷത്തുനിന്ന് പ്രവർത്തിക്കും. പാർട്ട് ടൈം അല്ല, ഫുൾടൈം എംപിയായിരുന്നു ഞാൻ – എം.കെ രാഘവൻ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending