More
ശവത്തില്‍ കുത്തി കോന്റെ; ഉരുളക്കുപ്പേരി മറുപടിയുമായി മൗറീഞ്ഞോ

ലണ്ടന്‍: എതിരാളികളുമായി വാഗ്വാദത്തിലേര്‍പ്പെടുന്ന കാര്യത്തില്‍ കുപ്രസിദ്ധനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ഹോസെ മൗറീഞ്ഞോ. എതിര്‍ ടീമുകളുടെ മേധാവികളോടും മാധ്യമങ്ങളോടും കളിയെഴുത്തുകാരോടും സ്വന്തം കളിക്കാരോടും വരെ മയമില്ലാതെ സംസാരിക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഉണ്ടാക്കിക്കൊടുത്ത ശത്രുക്കളുടെ എണ്ണം ചെറുതല്ല. എന്നാല്‍ 2015-16 സീസണില്‍ ചെല്‍സിയില്‍ നിന്നേറ്റ അപമാനത്തിനു ശേഷം തുറന്നടിക്കുന്ന സ്വഭാവത്തില്‍ ചെറിയ മാറ്റമെങ്കിലും വരുത്താന്‍ പോര്‍ച്ചുഗീസുകാരന്‍ നിര്‍ബന്ധിതനായി.
എങ്കിലും പറയേണ്ടത് പറയേണ്ട സമയത്ത് പറയുക എന്ന ശീലം പൂര്‍ണമായി ഉപേക്ഷിക്കാന്‍ മൗറീഞ്ഞോ തയാറില്ല എന്നാണ് ചെല്‍സി കോച്ച് ആന്റോണിയോ കോന്റെക്ക് നല്‍കിയ മറുപടിയിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുന്നത്. തന്റെ കോച്ചിങ് മികവിനെ ചോദ്യം ചെയ്ത കോന്റെക്ക് മൗറീഞ്ഞോ നല്‍കിയ മറുപടി നേരിട്ടുള്ളതല്ലെങ്കിലും കുറിക്കു കൊള്ളുന്നതായിരുന്നു.
ചെല്‍സിയുടെ പ്രീസീസണ്‍ മത്സരങ്ങള്‍ക്കിടെ കോന്റെ കളിക്കാര്‍ക്ക് നല്‍കിയ ഉപദേശമാണ് പ്രശ്‌നങ്ങളുടെ തുടക്കം. ‘മൗറീഞ്ഞോ സീസണ്‍ ഒഴിവാക്കണം’ എന്നായിരുന്നു ഇറ്റലിക്കാരന്റെ വാക്കുകള്‍. 2015-16 സീസണില്‍ മൗറീഞ്ഞോക്കു കീഴില്‍ ചെല്‍സി തപ്പിത്തടഞ്ഞതും അതുവഴി കോച്ചിന്റെ ജോലി തെറിച്ചതുമൊക്കെയാണ് കോന്റെ ഉദ്ദേശിച്ചത്. ഒടുവില്‍ താല്‍ക്കാലിക കോച്ച് ഗുസ് ഹിഡിങ്കിനു കീഴില്‍ പത്താം സ്ഥാനത്താണ് ചെല്‍സി ഫിനിഷ് ചെയ്തത്.
ഞായറാഴ്ച ഓസ്ലോയില്‍ വലേരംഗയുമായുള്ള സൗഹൃദ മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തില്‍ റിപ്പോര്‍ട്ടമാര്‍മാരിലൊരാള്‍ ഇക്കാര്യം മൗറീഞ്ഞോയുടെ ശ്രദ്ധയില്‍പ്പെടുത്തി. മൗറീഞ്ഞോയുടെ മറുപടി ശാന്തമായിരുന്നു. ‘അതേപ്പറ്റി ഞാനറിഞ്ഞില്ല. ഏതായാലും നിരവധി വഴികളിലൂടെ എനിക്ക് അതിന് മറുപടി നല്‍കാന്‍ കഴിയും. എന്നാലും ആന്റോണിയോ കോന്റെയെപ്പറ്റി സംസാരിക്കുന്നതിന് ഒരു മുടിപോലും നഷ്ടപ്പെടുത്താന്‍ ഞാന്‍ തയാറില്ല.’ എന്നായിരുന്നു മൗറീഞ്ഞോയുടെ പ്രതികരണം.
പ്രീസീസണ്‍ ഒരുക്കങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുനൈറ്റഡ് അടുത്ത സീസണില്‍ കിരീട പോരാട്ടത്തില്‍ ചെല്‍സിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഓഗസ്റ്റ് 13-ന് വെസ്റ്റ്ഹാമിനെതിരെയാണ് പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന്റെ ആദ്യ മത്സരം. റൊമേലു ലുകാകുവിനെ വന്‍തുക കൊടുത്ത് എവര്‍ട്ടനില്‍ നിന്ന് സ്വന്തമാക്കിയ മൗറീഞ്ഞോ ട്രാന്‍സ്ഫറിന്റെ അവസാന ഘട്ടങ്ങളില്‍ ചില അമ്പരപ്പിക്കുന്ന നീക്കങ്ങള്‍ നടത്താനിടയുണ്ടെന്നാണ് സൂചന.
kerala
‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’: മന്ത്രി അബ്ദുറഹ്‌മാന്‍

മെസി വിവാദത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. അവര്‍ തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.
india
ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര്‍ ഒരു മൈല്‍ എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്‍ശിച്ച് ചൈന
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
kerala3 days ago
കൊല്ലത്ത് കോടതി വളപ്പില്‍ കൊലക്കേസ് പ്രതികളുടെ റീല്‍സെടുപ്പ്; എട്ട് പേര്‍ പിടിയില്‍
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്