Connect with us

Video Stories

ഝാര്‍ഖണ്ഡിലെ ദുരിതക്കയങ്ങളില്‍ ആശ്വാസമായി മുസ്‌ലിംലീഗ് റിലീഫ്

Published

on

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ തല റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മുസഫര്‍ നഗറിലെ മണ്ട്‌വാട ഗ്രാമത്തില്‍ നിന്നു തുടങ്ങിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സഹാറന്‍പൂര്‍, ഥാനാഭവന്‍ സോണ്‍ട റസൂല്‍പൂര്‍, കാണ്ട്‌ല തുടങ്ങിയ ഗ്രാമങ്ങളിലും ജാര്‍ഘണ്ടിലെ ഗിരിഡി, ജംധാര, ദിയോഗര്‍ തുടങ്ങിയ ജില്ലയിലെ ഇരുപതോളം ഗ്രാമങ്ങളിലും എത്തി.
ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചകളായിരുന്നു ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ റിലീഫ് പ്രവര്‍ത്തകരെ കാത്തിരുന്നത.് അത്താഴത്തിനും നോമ്പ് തുറക്കുന്നതിനുള്ള ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ തിങ്ങിക്കൂടിയ പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ നടുവൊടിഞ്ഞ വയോധികരും. വ്യാപകമായി അന്ധത ബാധിച്ചവരെ കൊണ്ടു വലഞ്ഞ ഗ്രാമക്കാര്‍. അരക്ക് താഴേക്ക് ചലനശേഷിയില്ലാത്തവര്‍ പെരുകുന്നു. പട്ടിണിയുടെ കാഠിന്യം കാരണം വൈകല്യം ബാധിച്ചവരടക്കം അബാലവൃദ്ധം മനുഷ്യര്‍ പരാധികളുമായി മുസ്‌ലിം ലീഗ് റിലീഫ് സംഘത്തെ പൊതിഞ്ഞു. ഈ ഗ്രാമങ്ങളിലെ പ്രധാന പ്രശ്‌നം കുടിവെള്ളമാണെന്നാണ് അവര്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചത്. രണ്ടും മൂന്നും കിലോമീറ്റര്‍ താണ്ടിയിട്ട് വേണം വെള്ളം ശേഖരിക്കാന്‍. ഒഴുക്ക് നിലച്ച മലിനമായ നദിയിലെ വെള്ളമാണ് ജനം കുടിക്കാനും പ്രധാന ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്.
ജാര്‍ഖണ്ഡിലെ പ്രാദേശിക മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ഒരു ഗ്രാമത്തില്‍ ഒരു ലക്ഷം രൂപ വിലവരുന്ന കുഴല്‍ കിണര്‍ എന്ന നിലയില്‍ ഏകദേശം പന്ത്രണ്ട് ഗ്രാമങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിച്ചു നല്‍കാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ റിലീഫ് സംഘത്തേയും കൂട്ടി മസ്ജിദിലെത്തിയപ്പോള്‍ അവിടെ ടോയ്‌ലറ്റ് സൗകര്യപോലുമില്ലായിരുന്നു. ടോയ്‌ലറ്റോ ഉറച്ച മേല്‍ക്കൂരയോ ഇല്ലാത്ത മസ്ജിദുകളാണ് ഗ്രാമത്തിലധികവും.
ഷഫീഖ് മാങ്കാവ്, ഹജാസ് പൊക്കുന്ന്, അബ്ദുല്‍ റഷീദ് മൂര്‍ക്കനാട്, അബ്ദുല്‍ ലത്തീഫ് രാമനാട്ടുകര, ഖാലിദ് കരുവാരകുണ്ട്, വാജിദ് കൊയിലാണ്ടി, അഷ്‌റഫ് പാറോല്‍, സുഫൈദ് തങ്ങള്‍ കുറ്റിയാടി, അഹ്‌സന്‍ കരുവാരകുണ്ട് തുടങ്ങിയവര്‍ ജാര്‍ഖണ്ഡ് സംഘത്തിലുണ്ടായി.

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

kerala

യു.ഡി.എഫ് കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും.

Published

on

യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവ കേരള സദസ്സിന് ബദലായാണ് പ്രതിപക്ഷത്തിന്റെ കുറ്റവിചാരണ സദസ്സ്.

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേമത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഉദ്ഘാടനം ചെയ്യും. താനൂരില്‍ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുക.

ആദ്യദിവസം 12 നിയോജകമണ്ഡലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനപ്രതിനിധികളും സംസ്ഥാന നേതാക്കളും വിചാരണ സദസ്സില്‍ പങ്കെടുക്കും.

 

 

 

Continue Reading

Health

തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന

71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

Published

on

തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്നലെ മാത്രം 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6 പേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. 71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ആണ് ഏറ്റവും കൂടുതലുള്ളത്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്.

ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. പുതിയ വകഭേദമാണോ എന്ന് അറിയുന്നതിനും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending