Connect with us

Video Stories

ഝാര്‍ഖണ്ഡിലെ ദുരിതക്കയങ്ങളില്‍ ആശ്വാസമായി മുസ്‌ലിംലീഗ് റിലീഫ്

Published

on

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ തല റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മുസഫര്‍ നഗറിലെ മണ്ട്‌വാട ഗ്രാമത്തില്‍ നിന്നു തുടങ്ങിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ സഹാറന്‍പൂര്‍, ഥാനാഭവന്‍ സോണ്‍ട റസൂല്‍പൂര്‍, കാണ്ട്‌ല തുടങ്ങിയ ഗ്രാമങ്ങളിലും ജാര്‍ഘണ്ടിലെ ഗിരിഡി, ജംധാര, ദിയോഗര്‍ തുടങ്ങിയ ജില്ലയിലെ ഇരുപതോളം ഗ്രാമങ്ങളിലും എത്തി.
ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചകളായിരുന്നു ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ റിലീഫ് പ്രവര്‍ത്തകരെ കാത്തിരുന്നത.് അത്താഴത്തിനും നോമ്പ് തുറക്കുന്നതിനുള്ള ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ തിങ്ങിക്കൂടിയ പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ നടുവൊടിഞ്ഞ വയോധികരും. വ്യാപകമായി അന്ധത ബാധിച്ചവരെ കൊണ്ടു വലഞ്ഞ ഗ്രാമക്കാര്‍. അരക്ക് താഴേക്ക് ചലനശേഷിയില്ലാത്തവര്‍ പെരുകുന്നു. പട്ടിണിയുടെ കാഠിന്യം കാരണം വൈകല്യം ബാധിച്ചവരടക്കം അബാലവൃദ്ധം മനുഷ്യര്‍ പരാധികളുമായി മുസ്‌ലിം ലീഗ് റിലീഫ് സംഘത്തെ പൊതിഞ്ഞു. ഈ ഗ്രാമങ്ങളിലെ പ്രധാന പ്രശ്‌നം കുടിവെള്ളമാണെന്നാണ് അവര്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചത്. രണ്ടും മൂന്നും കിലോമീറ്റര്‍ താണ്ടിയിട്ട് വേണം വെള്ളം ശേഖരിക്കാന്‍. ഒഴുക്ക് നിലച്ച മലിനമായ നദിയിലെ വെള്ളമാണ് ജനം കുടിക്കാനും പ്രധാന ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്.
ജാര്‍ഖണ്ഡിലെ പ്രാദേശിക മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ഒരു ഗ്രാമത്തില്‍ ഒരു ലക്ഷം രൂപ വിലവരുന്ന കുഴല്‍ കിണര്‍ എന്ന നിലയില്‍ ഏകദേശം പന്ത്രണ്ട് ഗ്രാമങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിച്ചു നല്‍കാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ റിലീഫ് സംഘത്തേയും കൂട്ടി മസ്ജിദിലെത്തിയപ്പോള്‍ അവിടെ ടോയ്‌ലറ്റ് സൗകര്യപോലുമില്ലായിരുന്നു. ടോയ്‌ലറ്റോ ഉറച്ച മേല്‍ക്കൂരയോ ഇല്ലാത്ത മസ്ജിദുകളാണ് ഗ്രാമത്തിലധികവും.
ഷഫീഖ് മാങ്കാവ്, ഹജാസ് പൊക്കുന്ന്, അബ്ദുല്‍ റഷീദ് മൂര്‍ക്കനാട്, അബ്ദുല്‍ ലത്തീഫ് രാമനാട്ടുകര, ഖാലിദ് കരുവാരകുണ്ട്, വാജിദ് കൊയിലാണ്ടി, അഷ്‌റഫ് പാറോല്‍, സുഫൈദ് തങ്ങള്‍ കുറ്റിയാടി, അഹ്‌സന്‍ കരുവാരകുണ്ട് തുടങ്ങിയവര്‍ ജാര്‍ഖണ്ഡ് സംഘത്തിലുണ്ടായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

kerala

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.

Published

on

കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.

Continue Reading

Trending